Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camera

എയർപോഡുകളിൽ ഇനി ക്യാമറകളും; വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ആപ്പിൾ

ന്യൂഡൽഹി: ആപ്പിളിന്‍റെ അടുത്ത തലമുറ എയർപോഡുകളിൽ ക്യാമറ സെൻസറുകൾ ഉൾപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. ചിത്രങ്ങളോ വീഡിയോയോ പകർത്തുന്നതിനല്ല, മറിച്ച് ഉപയോക്താക്കളുടെ കേൾവി അനുഭവം കൂടുതൽ മെച്ചപ്പെടുത്താനാണ് ഈ ക്യാമറകൾ ഉപയോഗിക്കുക.

മാക് റൂമേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ചാണ് പുതിയ വിവരങ്ങൾ.ഉപയോക്താവ് ഏത് സ്ക്രീനിലേക്കാണ് നോക്കുന്നത് എന്ന് തിരിച്ചറിയാൻ എയർപോഡുകളിലെ ക്യാമറകൾക്ക് സാധിക്കും.

നിലവിലുള്ള 'ഡൈനാമിക് ഹെഡ് ട്രാക്കിംഗ്' സംവിധാനത്തെക്കാൾ കൃത്യമായി, ഉപയോക്താവിന്‍റെ തലയുടെ ചലനങ്ങളും നോക്കുന്ന സ്ക്രീനും (ലാപ്‌ടോപ്പ്, ടിവി, ഫോൺ) തിരിച്ചറിഞ്ഞ് ശബ്ദം ക്രമീകരിക്കാൻ ക്യാമറകൾ സഹായിക്കും.

ഓഡിയോ മികവിനു പുറമെ ആപ്പിളിന്‍റെ 'വിഷ്വൽ ഇന്‍റലിജൻസ്' ഫീച്ചറുകൾക്കായും ഈ ക്യാമറകൾ ഉപയോഗിച്ചേക്കാം. സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിളിന്‍റെ സർപ്രൈസ് ആൻഡ് ഷൈൻ ചടങ്ങിൽ ഇവ അവതരിപ്പിക്കുമോ അതോ 2027ലേക്ക് നീളുമോ എന്ന് വ്യക്തമല്ല.

 

National

എല്ലാം കാമറയിൽ പതിഞ്ഞു; വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ

ജയ്പുർ: വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. റിസപ്ഷൻ നടക്കവെ വധുവിന്‍റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ചത് കാമറയിൽ ലൈവായി പതിഞ്ഞതോടെയാണ് കള്ളൻ പിടിയിലായത്. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. നാല് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി ഏഴിന് സംഭവിച്ച മോഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്‍റെ ബാഗ് മോഷണം പോയത് മനസിലായത്. തുടർന്ന് പരിപാടിയുടെ വീഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Kerala

എഐ കാമറകള്‍ പലതും പ്രവര്‍ത്തനരഹിതം, 18 കാമറകള്‍ അധികം വേണം; പ്രൊപ്പോസല്‍ കൊടുത്ത് എംവിഡി

കൊച്ചി: എറണാകുളത്ത് 18 പുതിയ എഐ കാമറകള്‍ക്കായി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍. ജില്ലയില്‍ സ്ഥാപിച്ച ചില കാമറകള്‍ പ്രവര്‍ത്തനരഹിതമായി. അപകടങ്ങളെ തുടര്‍ന്ന് വണ്ടിയിടിച്ചാണ് ചില കാമറകള്‍ കേടായത്. റോഡ് നവീകരണത്തെ തുടര്‍ന്ന് ചില കാമറകള്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

എഐ കാമറകളില്‍ പലതും കേടാണ്. ബാക്കിയുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റികളില്‍ നിലവില്‍ എഐ കാമറകള്‍ കുറവാണ്. കൊച്ചി സിറ്റിയില്‍ ആകെ രണ്ടു എഐ കാമറകള്‍ മാത്രമേയുള്ളു. 18 കാമറകള്‍ക്ക് വേണ്ടി പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട് അത് നടപ്പിലാക്കും എന്നാണ് കരുതുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂവാറ്റുപുഴയില്‍ കാമറ സ്ഥാപിച്ചപ്പോള്‍ തന്നെ ഒരു വാഹനം വന്നിടിച്ച് ഒരു കാമറ കേടായിരുന്നു. കൊച്ചിയിലെ പരിപ്പുജംഗ്ഷനിലെ കാമറയും ഇതുപോലെ വണ്ടിയിടിച്ച് കേടായിട്ടുണ്ട്. വരാപ്പുഴ പാലത്തിലുള്ള കാമറയും ഇടിച്ചു നശിപ്പിച്ചുണ്ടായിരുന്നു. വരാപ്പുഴ എന്‍എച്ച് 66ല്‍ സ്ഥാപിച്ച കാമറകള്‍ റോഡ് വികസനം വന്നപ്പോള്‍ മാറ്റേണ്ടി വന്നു. അത് ഇനി മാറ്റി സ്ഥാപിക്കണം.

അങ്ങനെ കുറച്ച് കാമറകള്‍ പ്രവര്‍ത്തിക്കില്ല. ആ റോഡിന്‍റെ പണി കഴിഞ്ഞാല്‍ മാത്രമേ കാമറകള്‍ പുനഃസ്ഥാപിക്കാന്‍ ആവുകയുള്ളു. പല കാരണങ്ങള്‍ കൊണ്ട് റോഡ് നവീകരണം വൈകിയതിനാല്‍ കാമറകള്‍ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ് എന്നു എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Movies

14 വർഷം മുൻപ് ഇതേ ദിവസം; ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ ദിവസം ഓർത്ത് ടൊവീനോ  

ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ ദിവസം ഓർത്തെടുത്ത് നടൻ ടൊവീനോ തോമസ്. 2012 ജനുവരി 28-നാണ് താരം പ്രഭുവിന്‍റെ മക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെയോ എത്തുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ടൊവീനോ കുറിച്ചു.

14 വർഷം മുൻപ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി ഒരു സിനിമാ കാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ പാതയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. വീഡിയോയ്ക്കൊപ്പം ടൊവീനോ കുറിച്ചു.

District News

മാലിന്യം വലിച്ചെറിയുന്നവര്‍ ജാഗ്രതൈ, കാമറ കണ്ണില്‍ കരിമണ്ണൂര്‍

കരിമണ്ണൂര്‍: പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിവീഴും. വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ മാലിന്യനിക്ഷേപം പതിവായതോടെയാണ് കാമറ സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 11 കാമറകളാണ് സ്ഥാപിച്ചത്.

ഒരുകാമറയ്ക്ക് 14,980 രൂപവച്ച് 1,24,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കാമറ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന കാമറയ്ക്കുള്ളില്‍ മെമ്മറി കാര്‍ഡുപയോഗിച്ചാണ് പ്രവര്‍ത്തനം. മാലിന്യം നിക്ഷേപിച്ചതായി പരാതി ലഭിച്ചാല്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച് ആളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. രാത്രി സമയങ്ങളിലാണ് കൂടുതലായും മാലിന്യ നിക്ഷേപം നടത്തുന്നത്.

വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം ജനവാസം കുറഞ്ഞ മേഖലകളിലാണ് കൊണ്ടുവന്നു തള്ളുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയായിരുന്നു മാലിന്യം തള്ളുന്നത്. പഞ്ചായത്തിലെ തോടുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവിടങ്ങളിലും മാലിന്യം നിക്ഷേപം സമീപനാളില്‍ വര്‍ധിച്ചുവരികയാണ്.

കോട്ട-മിഷ്യന്‍കുന്ന് റോഡിലും സമീപത്തെ തോട്ടിലും രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യംകൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ‌
തോട്ടിലെ കുളിക്കടവിലേക്കാണ് അറവുശാലകളിലെ മാലിന്യമടക്കം കൊണ്ടുവന്ന് തള്ളുന്നത്. തോട്ടില്‍ രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ കാവലിരിക്കേണ്ട സ്ഥിതിയാണ്. ഇവിടെയും അടിയന്തരമായി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Kerala

കാമറയിൽ കുടുങ്ങാതെ പുലി; ആറളത്ത് നിരീക്ഷണം ശക്തമാക്കി

ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.

ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

പുലിയെ കൂട് സ്ഥാപിച്ച് പിടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പ്പള്ളി സെക്‌ഷനിലെ ജീവനക്കാർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

National

മരുമക്കളും പ്രായപൂർത്തിയായ പെൺകുട്ടികളും മൊബൈൽ ഫോൺ ഉപയോഗിക്കരുത്; വിചിത്ര നിർദേശം

ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.

അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.

ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്‍റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്‍റായ സുജ്‌നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.

സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.

അതേസമയം, തീരുമാനത്തിൽ വിമർശനത്തിന്‍റെ ആവശ്യമില്ലെന്നാണ് സുജ്‌നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു.

നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.

Tech

വമ്പന്‍ കാമറയുമായി ഹോണര്‍ എത്തുന്നു?

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ പുതിയ ഫോണായ മാജിക് 8 ലൈറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 108 എംപിയുടെ കാമറയാണ് ഫോണിലുണ്ടാവുകയെന്നാണ് സൂചനകള്‍.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

  • 6.79 ഇഞ്ച് ഫ്ലാറ്റ് 1.5 കെ അമോലെഡ് ഡിസ്പ്ലേ
  • 8 ജിബി റാമും 512 ജിബി സ്റ്റോറേജും
  • സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ്
  • 108 എംപി പ്രൈമറി കാമറയും 5 എംപി അള്‍ട്രാ-വൈഡ് കാമറയും
  • സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് കാമറ
  • 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് കണക്റ്റിവിറ്റികള്‍
  • ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍

Kerala

സിബിഎസ്ഇ സ്കൂളുകളിൽ ഇനി കാമറകൾ നിർബന്ധം

എസ്.ആർ. സുധീർ കുമാർ


കൊല്ലം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷന്‍റെ (സിബിഎസ്ഇ) അധീനതയിലുള്ള എല്ലാ സ്കൂളുകളിലും ഇനി മുതൽ സിസിടിവി കാമറകൾ നിർബന്ധം. ഇതു സംബന്ധിച്ച അടിയന്തര നിർദേശം എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും കഴിഞ്ഞ ദിവസം സിബിഎസ്ഇ നൽകിക്കഴിഞ്ഞു. വിദ്യാർഥികളുടെ സുരക്ഷയ്ക്കപ്പുറം പരോക്ഷമായ ഭീഷണികൾ അടക്കമുള്ളവ തിരിച്ചറിയുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ബോർഡിന്‍റെ നിർദേശത്തിൽ പറയുന്നു. സിബിഎസ്ഇയുടെ അനുബന്ധ സ്കൂളുകളിൽ എവിടെയൊക്കെയാണ് കാമറകൾ സ്ഥാപിക്കേണ്ടതെന്നും സർക്കുലറിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.


സ്കൂളുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലോബികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്‍റീൻ ഏരിയ, സ്റ്റോർ റൂം, കളിസ്ഥലം എന്നിവിടങ്ങളിൽ നിർബന്ധമായും കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശുചിമുറികൾ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.


കാമറകൾ സ്ഥാപിക്കുമ്പോൾ സ്കൂൾ അധികൃതർ ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള കാമറകൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്. ഓഡിയോ വിഷ്വൽ റിക്കാർഡിംഗുള്ള ഉയർന്ന റെസലൂഷൻ കാമറകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. കാമറകൾക്ക് ഏറ്റവും കുറഞ്ഞത് 15 ദിവസത്തെ റിക്കാർഡിംഗുകൾ സൂക്ഷിക്കാൻ കഴിയണം.


സ്കൂളുകൾ കാമറകളിലെ ദൃശ്യങ്ങളുടെ ബാക്കപ്പുകൾ കൃത്യമായും സൂക്ഷിക്കണം. അധികാരികൾ ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.


എൻസിപിസിആറിന്‍റെ (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) മാനുവലിന് അനുസൃതമായാണ് സ്കൂളുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന് സിബിഎസ്ഇയുടെ ഏറ്റവും പുതിയ നിർദേശം വന്നിട്ടുള്ളത്.

Latest News

Corehub Up