Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camera

ഭാര്യയെ നിരീക്ഷിക്കാൻ കിടപ്പുമുറിയിൽ വരെ സിസിടിവി: നവവധു ജീവനൊടുക്കി

മുംബൈ: ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. താനെ സ്വദേശിനി വിശാഖ തില്‍ക്കർ (26) ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിശാഖയുടെയും നിതിന്‍റെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് യുവതി ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇരുവരുടെയും വിവാഹം.

വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും വാങ്ങി വരാൻ ഭർതൃവീട്ടുകാർ വിശാഖയോട് ആവശ്യപ്പെട്ടിരുന്നു. വിശാഖയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി നിതിൻ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

വീട്ടിൽ വച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ കാമറകളിലൂടെ നിതിൻ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ വിശാഖയെ ക്രൂരമായ മർദിക്കും. അയല്‍വാസിയായ സ്ത്രീയോട് ചിരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിച്ചതിന്‍റെ രണ്ടാം ദിവസമാണ് വിശാഖ ജീവനൊടുക്കിയത്. താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിശാഖ മരിക്കുന്നതിന് മുൻപ് അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസിലാക്കിയ മാതാപിതാക്കൾ വിശാഖയെ ഭർതൃവീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് യുവതി ജീവനൊടുക്കിയത്.

നിതിൻ, അമ്മ ഛായ, സഹോദരന്‍ നിനദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ നിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഛായക്കും നിനദിനും വേണ്ടിയുള്ള തിരച്ചിൽ നടന്നുവരികയാണ്.

 

District News

മാലിന്യം വലിച്ചെറിയുന്നവര്‍ ജാഗ്രതൈ, കാമറ കണ്ണില്‍ കരിമണ്ണൂര്‍

കരിമണ്ണൂര്‍: പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിവീഴും. വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ മാലിന്യനിക്ഷേപം പതിവായതോടെയാണ് കാമറ സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 11 കാമറകളാണ് സ്ഥാപിച്ചത്.

ഒരുകാമറയ്ക്ക് 14,980 രൂപവച്ച് 1,24,000 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കാമറ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന കാമറയ്ക്കുള്ളില്‍ മെമ്മറി കാര്‍ഡുപയോഗിച്ചാണ് പ്രവര്‍ത്തനം. മാലിന്യം നിക്ഷേപിച്ചതായി പരാതി ലഭിച്ചാല്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച് ആളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും. രാത്രി സമയങ്ങളിലാണ് കൂടുതലായും മാലിന്യ നിക്ഷേപം നടത്തുന്നത്.

വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യം ജനവാസം കുറഞ്ഞ മേഖലകളിലാണ് കൊണ്ടുവന്നു തള്ളുന്നത്. പലയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയായിരുന്നു മാലിന്യം തള്ളുന്നത്. പഞ്ചായത്തിലെ തോടുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവിടങ്ങളിലും മാലിന്യം നിക്ഷേപം സമീപനാളില്‍ വര്‍ധിച്ചുവരികയാണ്.

കോട്ട-മിഷ്യന്‍കുന്ന് റോഡിലും സമീപത്തെ തോട്ടിലും രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ മാലിന്യംകൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ‌
തോട്ടിലെ കുളിക്കടവിലേക്കാണ് അറവുശാലകളിലെ മാലിന്യമടക്കം കൊണ്ടുവന്ന് തള്ളുന്നത്. തോട്ടില്‍ രാത്രി സമയങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ കാവലിരിക്കേണ്ട സ്ഥിതിയാണ്. ഇവിടെയും അടിയന്തരമായി കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Kerala

കാമറയിൽ കുടുങ്ങാതെ പുലി; ആറളത്ത് നിരീക്ഷണം ശക്തമാക്കി

ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ, നീലായി മേഖലകളിൽ വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.

ചതിരൂർ, നീലായി എന്നിവിടങ്ങളിൽ ഓരോ കാമറകളായിരുന്നു വനംവകുപ്പ് സ്ഥാപിച്ചത്. പുലിയുടെ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വനംവകുപ്പ് മേഖലകളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ ആറളം പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വനംവകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

പുലിയെ കൂട് സ്ഥാപിച്ച് പിടിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വന്യമൃഗം ഏതാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൂട് സ്ഥാപിക്കാനാവൂ എന്നതിനാലായിരുന്നു കാമറകൾ സ്ഥാപിച്ചത്. വനാതിർത്തിയിലെ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുകയറിയ സ്ഥലങ്ങൾ അടിയന്തരമായി വെട്ടിത്തെളിക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ പ്രദേശത്ത് വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് കീഴ്പ്പള്ളി സെക്‌ഷനിലെ ജീവനക്കാർ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

National

മരുമക്കളും പ്രായപൂർത്തിയായ പെൺകുട്ടികളും മൊബൈൽ ഫോൺ ഉപയോഗിക്കരുത്; വിചിത്ര നിർദേശം

ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.

അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.

ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്‍റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്‍റായ സുജ്‌നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.

സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.

അതേസമയം, തീരുമാനത്തിൽ വിമർശനത്തിന്‍റെ ആവശ്യമില്ലെന്നാണ് സുജ്‌നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു.

നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.

Tech

വമ്പന്‍ കാമറയുമായി ഹോണര്‍ എത്തുന്നു?

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഹോണര്‍ പുതിയ ഫോണായ മാജിക് 8 ലൈറ്റ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. 108 എംപിയുടെ കാമറയാണ് ഫോണിലുണ്ടാവുകയെന്നാണ് സൂചനകള്‍.

പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍

  • 6.79 ഇഞ്ച് ഫ്ലാറ്റ് 1.5 കെ അമോലെഡ് ഡിസ്പ്ലേ
  • 8 ജിബി റാമും 512 ജിബി സ്റ്റോറേജും
  • സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ്
  • 108 എംപി പ്രൈമറി കാമറയും 5 എംപി അള്‍ട്രാ-വൈഡ് കാമറയും
  • സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് കാമറ
  • 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് കണക്റ്റിവിറ്റികള്‍
  • ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍

Kerala

സിബിഎസ്ഇ സ്കൂളുകളിൽ ഇനി കാമറകൾ നിർബന്ധം

എസ്.ആർ. സുധീർ കുമാർ


കൊല്ലം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷന്‍റെ (സിബിഎസ്ഇ) അധീനതയിലുള്ള എല്ലാ സ്കൂളുകളിലും ഇനി മുതൽ സിസിടിവി കാമറകൾ നിർബന്ധം. ഇതു സംബന്ധിച്ച അടിയന്തര നിർദേശം എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും കഴിഞ്ഞ ദിവസം സിബിഎസ്ഇ നൽകിക്കഴിഞ്ഞു. വിദ്യാർഥികളുടെ സുരക്ഷയ്ക്കപ്പുറം പരോക്ഷമായ ഭീഷണികൾ അടക്കമുള്ളവ തിരിച്ചറിയുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ബോർഡിന്‍റെ നിർദേശത്തിൽ പറയുന്നു. സിബിഎസ്ഇയുടെ അനുബന്ധ സ്കൂളുകളിൽ എവിടെയൊക്കെയാണ് കാമറകൾ സ്ഥാപിക്കേണ്ടതെന്നും സർക്കുലറിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.


സ്കൂളുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലോബികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്‍റീൻ ഏരിയ, സ്റ്റോർ റൂം, കളിസ്ഥലം എന്നിവിടങ്ങളിൽ നിർബന്ധമായും കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശുചിമുറികൾ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.


കാമറകൾ സ്ഥാപിക്കുമ്പോൾ സ്കൂൾ അധികൃതർ ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള കാമറകൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്. ഓഡിയോ വിഷ്വൽ റിക്കാർഡിംഗുള്ള ഉയർന്ന റെസലൂഷൻ കാമറകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. കാമറകൾക്ക് ഏറ്റവും കുറഞ്ഞത് 15 ദിവസത്തെ റിക്കാർഡിംഗുകൾ സൂക്ഷിക്കാൻ കഴിയണം.


സ്കൂളുകൾ കാമറകളിലെ ദൃശ്യങ്ങളുടെ ബാക്കപ്പുകൾ കൃത്യമായും സൂക്ഷിക്കണം. അധികാരികൾ ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.


എൻസിപിസിആറിന്‍റെ (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) മാനുവലിന് അനുസൃതമായാണ് സ്കൂളുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിന് സിബിഎസ്ഇയുടെ ഏറ്റവും പുതിയ നിർദേശം വന്നിട്ടുള്ളത്.

Latest News

Corehub Up