Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singer

നീ ഇല്ലെന്ന സത്യം എപ്പോഴും വേദനയാണ്: മകളുടെ ഓർമദിനത്തിൽ ചിത്രയുടെ ഉള്ളുലയ്ക്കുന്ന കുറിപ്പ്  

മകൾ നന്ദനയുടെ ഓർമയിൽ വിതുമ്പി ഗായിക കെ.എസ്. ചിത്ര. മകൾ കൂടെയില്ലെന്ന സത്യം വേദന സമ്മാനിക്കുന്നതാണെന്ന് ചിത്ര കുറിക്കുന്നു. നന്ദനയുടെ 15-ാം ചരമവാർഷിക ദിനത്തിലാണ് ചിത്രയുടെ ഉള്ളുലയ്ക്കുന്ന കുറിപ്പ്.

‘നീ ഇവിടെ ഇല്ലാത്ത സത്യം എപ്പോഴും എനിക്ക് വേദന നൽകും, പക്ഷേ നമ്മൾ വീണ്ടും കാണും വരെ നിങ്ങൾ എന്‍റെ ഹൃദയത്തിൽ എന്നെന്നേക്കുമായി ഉണ്ടാകും, മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.

National

പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്‍റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.

പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്‍റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.

ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Movies

യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍

ഗന്ധര്‍വ ഗായകന്‍ കെ.ജെ യേശുദാസിന് ഇന്ന് 86-ാം പിറന്നാള്‍. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്‍റെ ശബ്ദമാണ്.

1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്‍റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്‍റേയും മകനായാണ് യേശുദാസ് ജനിച്ചത്. ഈ ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.

1961ല്‍ "കാല്‍പ്പാടുകള്‍' എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്‍റെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.

അന്നു തൊട്ട് ഇന്നുവരെ ലോകത്താകെയുള്ള സംഗീതാസ്വാദകര്‍ക്ക് പ്രണയം, വിരഹം, ദു:ഖം, നിരാശ, സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമായ ഗാനഗന്ധര്‍വന്‍റെ സ്വരമാധുരി ഏറെ പ്രിയങ്കരമാണ്.

ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം കുടുംബസമേതം അമേരിക്കയിലാണ് താമസം.

Kerala

കെ.ജി. മാർക്കോസിന് ഹാർമണി അന്തർദേശീയ അവാർഡ്

കൊടുങ്ങല്ലൂർ: അഴിക്കോട് മാർത്തോമ റിസർച്ച് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അഴിക്കോട് മാർത്തോമ തീർഥ കേന്ദ്രത്തിൽവച്ച് നടക്കുന്ന ഹാർമണി അന്തർദേശീയ മതസൗഹാർദ സംഗീത നൃത്ത കലാമേളയുടെ ഹാർമണി അവാർഡ് പിന്നണി ഗായകൻ കെ.ജി. മാർക്കോസിന് സമ്മാനിക്കും. 50,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.

ഫാ. ഡോ. പോൾ പൂവത്തിങ്കൽ, ഗായകൻ പ്രദീപ് സോമസുന്ദരൻ, പ്രഫ. ജോർജ് എസ്. പോൾ, ഡോ. സി.കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജനുവരി 18ന് വൈകിട്ട് 6.30ന് നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്‍റെ സമാപനയോഗത്തിൽവച്ച് പ്രശസ്ത സംഗീത സവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് സമ്മാനിക്കും.

National

സുബീൻ ഗാർഗ് കേസിൽ വിചാരണയ്ക്കു തുടക്കം

ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപ്രതികൾക്കെതിരേ വിചാരണയ്ക്കു തുടക്കം. വീഡിയോ കോൺഫറൻസിംഗിലൂടെയാണു കാംരുപ് (മെട്രോ) ജില്ലാ സെഷൻസ് കോടതി മുന്പാകെ പ്രതികൾ എത്തിയത്.

അടുത്തവാദം കേൾക്കുന്ന ജനുവരി മൂന്നിനു പ്രതികൾക്കെതിരേയുള്ള കുറ്റങ്ങളും ചുമത്തുമെന്നാണു സൂചന. കഴിഞ്ഞ സെപ്റ്റംബർ 19 നു സിംഗപുരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയപ്പോഴാണു ഗായകന്‍റെ മരണം. കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണു റിപ്പോർട്ട്.

സംഭവം വിവാദമായതിനെത്തുടർന്ന് ആസാം സർക്കാർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്‍റെ സെക്രട്ടറി സിദ്ധാർഥ ശർമ, അർധസഹോദരൻ സന്ദീപൻ ഗാർഗ്, സ്വകാര്യ സുരക്ഷാ ഓഫീസർമാരായ നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ, ഗായകരായ ശേഖർജ്യോതി ഗോസ്വാമി, അമൃത്പ്രവ മഹന്ത എന്നിവരെ പ്രതിചേർക്കുകയുമായിരുന്നു.

Movies

ഗായകൻ ജി. വേണുഗോപാലിന്‍റെ മകൻ അരവിന്ദ് വിവാഹിതനായി

ഗായകൻ ജി. വേണുഗോപാലിന്‍റെ മകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്‌നേഹ അജിത്താണ് വധു. 

വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്‍റെയും സ്നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്.

മമ്മൂട്ടി നായകനായ ബസൂക്കയില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന്‍ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്. സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

National

സുബിൻ ഗാർഗിനു മരണാനന്തര ഡിലിറ്റ്

ഗോഹട്ടി: ഗായകൻ സുബിൻ ഗാർഗിനു കോട്ടൺ സർവകലാശാല മരണാനന്തര ബഹുമതിയായി ഡിലിറ്റ് സമ്മാനിക്കും.

സർവകലാശാലയിലെ കൊൺവെക്കേഷനിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ബിരുദം സമ്മാനിക്കും. സുബിൻ ഗാർഗിന്‍റെ സഹോദരി ഡോ. പാൽമി ബോർതാക്കുർ ബഹുമതി ഏറ്റുവാങ്ങും.

സെപ്റ്റംബർ 19നു സിംഗപുരിൽ ദുരുഹസാഹചര്യത്തിലാണു ഗായകന്‍റെ മരണം. കടലിൽ നീന്തുന്നതിനിടെ അപകടമുണ്ടായെന്നാണു പറയപ്പെടുന്നത്. മരണത്തിലെ ദുരൂഹത കണ്ടെത്തുന്നതിന് ആസാം സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.

Kerala

വേടൻ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

National

സ്കൂബ ഡൈവിംഗിനിടെ അപകടം; ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് ദാരുണാന്ത്യം

 

സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽവച്ച് സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം. സുബിൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് സിംഗപ്പൂരിലെത്തിയത്.

2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ആസാം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ സുബിൻ പാടിയിട്ടുണ്ട്. നിരവധി ആസാമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്‍റേതായുണ്ട്.

സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.

Latest News

Corehub Up