x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓളപ്പരപ്പിൽ ആവേശം നിറച്ച് സാവന്‍ കൃഷ്ണ

സീമ മോഹന്‍ലാല്‍
Published: March 4, 2026 05:36 PM IST | Updated: March 4, 2026 05:36 PM IST

സാവന്‍ കൃഷ്ണ പരിശീലകന്‍ സജി വാളശേരിക്കൊപ്പം

വേമ്പനാട്ടു കായലിന്‍റെ ഓളപ്പരപ്പിലൂടെ വൈക്കം ബോട്ട് ജെട്ടിയിലേക്ക് നീന്തിക്കയറിയപ്പോള്‍ എട്ടു വയസുകാരന്‍ കെ.എസ്. സാവന്‍ കൃഷ്ണ നിറഞ്ഞ ആവേശത്തിലായിരുന്നു. പെരിയാറിനു കുറുകെ വിജയകരമായി നീന്തിക്കടന്ന ആത്മവിശ്വാസത്തിലായിരുന്നു സാവന്‍ കൃഷ്ണ നീന്താനിറങ്ങിയത്.

വേമ്പനാട് കായലില്‍ ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് സാവന്‍ നീന്തിക്കയറിയത്.

മകന്‍റെ ഇഷ്ടം അറിഞ്ഞ്....

എറണാകുളം പച്ചാളം കരുവേലിപ്പറമ്പില്‍ കെ.ആര്‍. സജിത് കുമാര്‍-ശ്രുതി ദമ്പതികളുടെ മകനായ സാവന്‍ കൃഷ്ണയ്ക്ക് തീരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പുഴയും കടലുമൊക്കെ കാണുന്നത് ഇഷ്ടമായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം ബീച്ചില്‍ പോകുമ്പോള്‍ കൊച്ചു സാവന്‍ അച്ഛന്‍റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും. കാലിലേക്ക് തിര അടിച്ചു കയറുമ്പോഴെല്ലാം വളരെ സന്തോഷത്തോടെ ആ കുഞ്ഞ് കൈക്കൊട്ടിച്ചിരിക്കുമായിരുന്നു.

കഴിഞ്ഞ വര്‍ഷം സജിത്ത് തന്നെയാണ് മകനോട് നീന്തല്‍ പഠിക്കുന്ന കാര്യം സൂചിപ്പിച്ചത്. സമീപത്തുള്ള കുട്ടികള്‍ ആലുവയില്‍ നീന്തല്‍ പഠിക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് സജി വാളശേരിയുടെ ശിക്ഷണത്തില്‍ സാവന്‍ നീന്തല്‍ പഠിക്കാന്‍ ചേര്‍ന്നത്.

ആദ്യ ദിനങ്ങളിലൊക്കെ ചെറിയ പേടി കാണിച്ചെങ്കിലും പേടി മാറ്റാനായി സജിത്തും മകനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങി. കുറഞ്ഞ സമയത്തിനകം തന്നെ സാവന്‍ നീന്തല്‍ പഠിച്ചു തുടങ്ങി.

എന്നും രാവിലെ അഞ്ചരയ്ക്ക് സജിത്ത് മകനെ ആലുവ മണപ്പുറം ദേശം കടവിലെത്തിക്കും. വ്യായാമത്തിനുശേഷം ആറു മുതല്‍ എട്ടര വരെ നീന്തല്‍ പരിശീലനം.

അതുകഴിഞ്ഞ് പച്ചാളത്തെ വീട്ടിലെത്തി സ്‌കൂളിലേക്ക് പോകും. പൊറ്റക്കുഴി തെരേസ സ്പിനെല്ലി‍ പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സാവന്‍ കൃഷ്ണ.

വാളശേരി റിവര്‍ സ്വിമ്മിംഗ് ക്ലബിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ് 17ന് ആലുവ പെരിയാറിനു കുറുകെ 780 മീറ്റര്‍ സാവന്‍ കൃഷ്ണ വിജയകരമായി നീന്തിക്കടന്നിരുന്നു.

 

K-Rail Survey

വേമ്പനാട്ടു കായലിലേക്ക്...

കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു സാവന്‍ കൃഷ്ണ വേമ്പനാട്ട് കായല്‍ നീന്തിക്കടന്നത്. അന്ന് രാവിലെ ഏഴിന് വേമ്പനാട്ടു കായലില്‍ ചൂരക്കടവ് നിന്ന് വൈക്കം ബീച്ചുവരെ 3.1 കിലോമീറ്ററാണ് നീന്തിയത്.

പെരിയാറില്‍ നീന്തിയതിനെക്കാള്‍ എളുപ്പത്തില്‍ വേമ്പനാട്ട് കായലില്‍ നീന്താനായെന്ന് സാവന്‍ പറഞ്ഞു. കയാക്കിംഗ് പ്രീ ടെസ്റ്റ് പാസായ ഈ കുട്ടി നിലവില്‍ സജി വാളശേരിയുടെ കീഴില്‍ കയാക്കിംഗിലും പരിശീലനം നേടുന്നുണ്ട്.

ഇനിയൊരു മുങ്ങിമരണം ഉണ്ടാവാതിരിക്കട്ടെ

ഇനിയൊരു മുങ്ങിമരണം ഉണ്ടാവാതിരിക്കട്ടെ, അതിനായി നീന്തല്‍ പഠിക്കൂ എന്ന സന്ദേശമുയര്‍ത്തിയാണ് കഴിഞ്ഞ 17 വര്‍ഷമായി സജി വാളശേരി സൗജന്യമായി നീന്തല്‍ പഠിപ്പിക്കുന്നത്.

കൊച്ചു കുട്ടികളും സ്ത്രീകളും മുതിര്‍ന്ന പുരുഷന്മാരും ഉള്‍പ്പെടെ ഇതിനകം ഏകദേശം 16,000 പേരെ ഇദ്ദേഹം നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും നവംബര്‍ ഒന്നു മുതല്‍ മേയ് 31 വരെയുള്ള സമയത്താണ് സൗജന്യ നീന്തല്‍ പരിശീലനം. തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമുള്ളവരെ പഠിപ്പിക്കും.

കൂട്ടായി കുടുംബം

സ്‌കൂളില്‍ ഡാന്‍സും കീബോര്‍ഡുമൊക്കെ പഠിക്കുന്ന സാവന് കൂട്ടായി അച്ഛന്‍ സജിത്തും സജിത്തിന്‍റെ മൂത്ത സഹോദരി സജിതയും ഭര്‍ത്താവ് രാജീവും മകള്‍ നിയയും കൂടെയുണ്ട്.

വേമ്പനാട് കായല്‍ നീന്തിക്കടന്നതിന്‍റെ പേരിൽ കൊച്ചി കോര്‍പ്പറേഷന്‍ പച്ചാളം 22-ാം ഡിവിഷന്‍ സാവന്‍ കൃഷ്ണയെ അനുമോദിച്ചിരുന്നു.

സ്‌കൂളിലും വിവിധ ക്ലബുകളിലും അടുത്ത ദിവസങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Tags : Special News Savan Krishna Swimming

Recent News

Corehub Up