x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"എനിക്കൊരു മൂന്നുചക്ര വണ്ടി തരുമോ, ഞാൻ എന്നും പഠിക്കാൻ വരാം"; വൈറലായാൽ മാത്രം കിട്ടുന്ന നീതി


Published: September 2, 2026 06:26 PM IST | Updated: September 2, 2026 06:26 PM IST

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലുള്ള ദിഗേഡ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസുകാരിയാണ് ഏഴുവയസുകാരിയായ രാഗിണി. കേവലം ആറുമാസം മാത്രം പ്രായമുള്ളപ്പോൾ സംഭവിച്ച ഒരു വാഹനാപകടത്തിലാണ് രാഗിണിക്ക് ഇടതുകാൽ നഷ്ടപ്പെടുന്നത്.

ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ഈ കൊച്ചുമിടുക്കി ദിവസവും സ്കൂളിലേക്ക് തിരിക്കുന്നത്.

വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള അഞ്ഞൂറ് മീറ്ററോളം വരുന്ന ദൂരം ഒരൊറ്റക്കാലിൽ തുള്ളിത്തുള്ളി നടന്നെത്തുക എന്നത് ഏറെ പ്രയാസകരമായ അനുഭവമാണ്.

ഈ സാഹചര്യത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റിനോട് ഹൃദയസ്പർശിയായ അഭ്യർഥനയുമായി കുട്ടി രംഗത്തെത്തിയത്. തനിക്ക് സ്കൂളിൽ പോകാനായി ഒരു മൂന്നുചക്ര വണ്ടി സംഘടിപ്പിച്ചു നൽകണമെന്നും, അങ്ങനെയാണെങ്കിൽ എല്ലാ ദിവസവും മുടങ്ങാതെ പഠിക്കാൻ എത്താമെന്നുമുള്ള രാഗിണിയുടെ വിഡിയോ ഇന്‍റർനെറ്റിൽ വൻതോതിൽ പ്രചരിച്ചു.

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനശ്രദ്ധയും പ്രതിഷേധവും ഇതിന്മേൽ ഉണ്ടായി. ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി ഒരു കുട്ടിക്ക് സോഷ്യൽ മീഡിയയുടെ സഹായം തേടേണ്ടി വന്നത് പ്രാദേശിക ഭരണകൂടത്തിന്‍റെയും സ്കൂൾ അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് പലരും ചൂണ്ടിക്കാട്ടി.

മൂന്നുചക്ര വണ്ടി നൽകുന്നത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്നും, വളരുന്ന പ്രായമായതിനാൽ കുട്ടിക്ക് കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും അഭിപ്രായങ്ങൾ ഉയർന്നു.

കുട്ടിക്ക് ആവശ്യമായ കൃത്രിമക്കാലിന്‍റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ച് ചില വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നാലെ ഭരണകൂടം വിഷയത്തിൽ ഇടപെടുകയും, കുട്ടിക്കായി മൂന്നുചക്ര വണ്ടി ലഭ്യമാക്കുകയും ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.

എന്നിരുന്നാലും, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടാൽ മാത്രം അധികാരികൾ ഉണർന്നു പ്രവർത്തിക്കുന്ന രീതി മാറും എന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം, രാഗിണിയുടെ തുടർന്നുള്ള ജീവിതത്തിനും വിദ്യാഭ്യാസത്തിനും ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.

Tags : BalliaNews Ragini InspiringStories EducationForAll UPNews

Recent News

Corehub Up