പ്രകൃതിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന നേപ്പാളിൽ നിന്ന് പുറത്തുവരുന്ന ഓരോ കാഴ്ചയും നോവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് ബോട്ടെകോഷി നദിയിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും നേപ്പാളിന്റെ ജനജീവിതത്തെ പൂർണമായും തകർത്തെറിഞ്ഞു.
നഗരങ്ങളും ഗ്രാമങ്ങളും ഒലിച്ചുപോയ ഈ ദുരന്തത്തിന് പിന്നാലെ, ദുരിതഭൂമിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ദൃശ്യം കണ്ടവരുടെയൊക്കെ മനസിനെ ആഴത്തിൽ സ്പർശിച്ചിരിക്കുകയാണ്.
പ്രളയം തകർത്ത അവശിഷ്ടങ്ങൾക്കിടയിലൂടെ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന രണ്ട് കുരുന്നുകളാണ് ആ ദൃശ്യങ്ങളിലുള്ളത്. ഭയന്നുവിറച്ച് കരയുന്ന അനിയത്തിയെ മുതുകിലേറ്റി, പരിക്കുകളും ക്ഷീണവും വകവെക്കാതെ മാതാപിതാക്കൾക്കായി അലയുന്ന ചേട്ടൻ.
കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഈ കാഴ്ച നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ ഈ ദൃശ്യം പകർത്തിയ ക്യാമറമാൻ പോസ്റ്റിന് കിട്ടുന്ന ലൈക്കുകൾക്കും കാഴ്ചക്കാർക്കും അപ്പുറം ആ കുഞ്ഞുങ്ങൾക്ക് പ്രാഥമിക സഹായമോ ആശ്വാസമോ നൽകാൻ തയ്യാറായോ എന്ന ചോദ്യമാണ് ഇന്റർനെറ്റിൽ ഏറെ ഉയരുന്നത്.
ദുരന്തം ചിത്രീകരിക്കുന്നതിനേക്കാൾ പ്രധാനം അവിടെയുള്ള മനുഷ്യർക്ക് താങ്ങാകുന്നതാണെന്ന് പലരും കടുത്ത ഭാഷയിൽ പ്രതികരിച്ചു. നിലവിൽ മരണസംഖ്യ തൊള്ളായിരം കടക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിയാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ഇനിയും പ്രിയപ്പെട്ടവരെ കണ്ടെത്താനാകാതെ വിലാപഭൂമിയായി കഴിയുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
Heartbreaking Visual from Nepal ?
— Jeet (@JeetN25) August 30, 2026
Little boy caring his younger sister ? and finding their parents ?.
Look at the pain and scratches on their faces. ??? pic.twitter.com/oREDLzii6g
Tags : NepalFloods NepalDisaster HumanityFirst ViralVideo HimalayanTragedy