Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HumanityFirst

Video

പ്രകൃതിയുടെ ക്രൂരത: അവശിഷ്ടങ്ങൾക്കിടയിൽ മാതാപിതാക്കളെ തിരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ

പ്രകൃതിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന നേപ്പാളിൽ നിന്ന് പുറത്തുവരുന്ന ഓരോ കാഴ്ചയും നോവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് ബോട്ടെകോഷി നദിയിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും നേപ്പാളിന്‍റെ ജനജീവിതത്തെ പൂർണമായും തകർത്തെറിഞ്ഞു.

നഗരങ്ങളും ഗ്രാമങ്ങളും ഒലിച്ചുപോയ ഈ ദുരന്തത്തിന് പിന്നാലെ, ദുരിതഭൂമിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ദൃശ്യം കണ്ടവരുടെയൊക്കെ മനസിനെ ആഴത്തിൽ സ്പർശിച്ചിരിക്കുകയാണ്.

പ്രളയം തകർത്ത അവശിഷ്ടങ്ങൾക്കിടയിലൂടെ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന രണ്ട് കുരുന്നുകളാണ് ആ ദൃശ്യങ്ങളിലുള്ളത്. ഭയന്നുവിറച്ച് കരയുന്ന അനിയത്തിയെ മുതുകിലേറ്റി, പരിക്കുകളും ക്ഷീണവും വകവെക്കാതെ മാതാപിതാക്കൾക്കായി അലയുന്ന ചേട്ടൻ.

കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഈ കാഴ്ച നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ ഈ ദൃശ്യം പകർത്തിയ ക്യാമറമാൻ പോസ്റ്റിന് കിട്ടുന്ന ലൈക്കുകൾക്കും കാഴ്ചക്കാർക്കും അപ്പുറം ആ കുഞ്ഞുങ്ങൾക്ക് പ്രാഥമിക സഹായമോ ആശ്വാസമോ നൽകാൻ തയ്യാറായോ എന്ന ചോദ്യമാണ് ഇന്‍റർനെറ്റിൽ ഏറെ ഉയരുന്നത്.

ദുരന്തം ചിത്രീകരിക്കുന്നതിനേക്കാൾ പ്രധാനം അവിടെയുള്ള മനുഷ്യർക്ക് താങ്ങാകുന്നതാണെന്ന് പലരും കടുത്ത ഭാഷയിൽ പ്രതികരിച്ചു. നിലവിൽ മരണസംഖ്യ തൊള്ളായിരം കടക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിയാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ഇനിയും പ്രിയപ്പെട്ടവരെ കണ്ടെത്താനാകാതെ വിലാപഭൂമിയായി കഴിയുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Viral

ശുചിമുറിക്ക് സമീപം കിടന്നുറങ്ങിയ ജവാന്മാർക്കിടയിലേക്ക് ദേവദൂതനെപ്പോലെ ടിടിഇ എത്തിയപ്പോൾ രാജ്യം ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നു

തിരക്കേറിയ ട്രെയിനിന്‍റെ തറയിൽ, ശുചിമുറിക്ക് സമീപം തണുപ്പത്ത് കിടന്നുറങ്ങേണ്ടി വന്ന ഇന്ത്യൻ സൈനികർക്ക് താങ്ങായി മാറിയ റെയിൽവേ ഉദ്യോഗസ്ഥന്‍റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി അടിയന്തിരമായി യാത്ര ചെയ്യേണ്ടി വന്ന സിആർപിഎഫ് ജവാന്മാർക്ക് ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തറയിൽ അഭയം കിടക്കേണ്ടി വരികയായിരുന്നു.

ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ ജിതേന്ദ്ര മിശ്ര എന്ന ടിടിഇ, രാജ്യത്തിന്‍റെ കാവൽക്കാർ ഇത്തരത്തിൽ അപമാനകരമായ രീതിയിൽ യാത്ര ചെയ്യുന്നത് കണ്ട് അവരെ ചേർത്തുപിടിക്കുകയായിരുന്നു. കേവലം ടിക്കറ്റ് പരിശോധന എന്ന തന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം, ആ സൈനികർക്ക് അർഹമായ മാന്യത ഉറപ്പാക്കാൻ അദ്ദേഹം പരിശ്രമിച്ചു.

മറ്റ് യാത്രക്കാരുടെ സീറ്റുകൾ ക്രമീകരിച്ചും സഹയാത്രക്കാരുടെ സഹകരണം ഉറപ്പാക്കിയും ആ ജവാന്മാർക്ക് വിശ്രമിക്കാൻ സൗകര്യപ്രദമായ ഇടം അദ്ദേഹം ഒരുക്കി നൽകി. ഇൻസ്റ്റാഗ്രാമിലും എക്സിലും തരംഗമായ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ പോലും കൊടുക്കുന്നവർക്ക് സ്വന്തം നാട്ടിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയെ പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സൈനികർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയും തിരഞ്ഞെടുപ്പ് കമ്മീഷനും കൂടുതൽ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം, ജിതേന്ദ്ര മിശ്രയെപ്പോലെയുള്ള ഉദ്യോഗസ്ഥരാണ് വ്യവസ്ഥിതിയിലെ പോരായ്മകൾക്കിടയിലും പ്രതീക്ഷ നൽകുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. രാജ്യസ്‌നേഹം വാക്കുകളിൽ മാത്രം ഒതുക്കാതെ പ്രവൃത്തിയിലൂടെ കാണിച്ചുതന്ന ഈ ഉദ്യോഗസ്ഥനെ 'യഥാർഥ ഹീറോ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഈ സംഭവം ഉയർത്തുന്ന മാനുഷിക മൂല്യങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

 

Viral

അഹങ്കാരം അതിരുവിട്ടു: പെട്രോൾ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാർ ഉടമയ്ക്ക് രാജ്യം മുഴുവൻ വിലക്ക്

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നൽകിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന സ്റ്റേഷനുകളിലും പ്രവേശിക്കുന്നതിന് അധികൃതർ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്.

ജോലി ചെയ്യുന്നതിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിൽ മനംനൊന്ത് ഒരു പെൺകുട്ടി കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെയാണ് സർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയത്.

സംഭവദിവസം തന്‍റെ ജോലി കൃത്യമായി നിർവഹിച്ച ആ ജീവനക്കാരി കാറിൽ ഇന്ധനം നിറച്ച ശേഷം പണത്തിനായി കാത്തുനിൽക്കുകയായിരുന്നു.

എന്നാൽ മാന്യമായി പണം കൈമാറുന്നതിന് പകരം, കാറിനുള്ളിലിരുന്ന ഉടമ നോട്ടുകൾ പുറത്തേക്ക് വലിച്ചെറിയുകയും അത് ഓരോന്നായി പെറുക്കിയെടുക്കാൻ ആ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു.

ആഡംബര വാഹനമായ മെഴ്സിഡസ് ബെൻസ് ജിഎൽഇ ഓടിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു താഴ്ന്ന പെരുമാറ്റം ആരും പ്രതീക്ഷിച്ചതല്ല. പണം പെറുക്കിയെടുത്ത ശേഷം തനിക്ക് നേരിടേണ്ടി വന്ന അവഹേളനത്തിൽ ഹൃദയം തകർന്ന് ആ ജീവനക്കാരി കരയുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഈ വീഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉടമയ്ക്കെതിരെ ഉയർന്നത്. ഇയാൾ ലഹരി വസ്തുക്കളുടെ സ്വാധീനത്തിലായിരുന്നോ അതോ മനഃപൂർവം ഒരാളെ അപമാനിക്കാൻ ശ്രമിച്ചതാണോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി.

ഏതായാലും, സാധാരണക്കാരായ തൊഴിലാളികളോടുള്ള ഈ പെരുമാറ്റം വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ചൈനീസ് ഭരണകൂടം ഇതിലൂടെ നൽകിയിരിക്കുന്നത്.

പണമോ പദവിയോ ഉള്ളവർക്ക് എന്തുമാകാം എന്ന ധാരണ തിരുത്തുന്നതാണ് ഈ വിധി എന്ന് പലരും അഭിപ്രായപ്പെട്ടു. എല്ലാവരും തുല്യമായ ആദരവ് അർഹിക്കുന്നുണ്ടെന്നും ഇത്തരം നിയമങ്ങൾ ലോകത്തിന്‍റെ എല്ലാ കോണുകളിലും നടപ്പിലാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവികാരം.

കഠിനാധ്വാനികളെ ബഹുമാനിക്കാൻ പഠിക്കാത്തവർക്ക് ആഡംബരങ്ങൾ ആസ്വദിക്കാൻ അർഹതയില്ലെന്ന നിലപാടിലാണ് ചൈനയിലെ പ്രാദേശിക ഭരണകൂടം.

മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ഏതൊരു ഭരണകൂടവും ചെയ്യേണ്ട നീതിപൂർവമായ നീക്കമാണിതെന്ന് ലോകം ഈ നടപടിയെ വിലയിരുത്തുന്നു.

 

Viral

വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിക്ക് തുണയായി ക്രെയിൻ ഓപ്പറേറ്ററുടെ സാഹസികത

പഞ്ചാബിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്ന ഹൃദയസ്പർശിയായ ഒരു രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ കണ്ണുനിറയ്ക്കുന്നത്.

യൂണിഫോമോ ആയുധങ്ങളോ ഇല്ലാത്ത സാധാരണക്കാരിലും അത്ഭുതകരമായ ഹീറോയിസം ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.

ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിലെ കമ്പികൾക്കിടയിൽ ചിറകു കുരുങ്ങി പറക്കാനാകാതെ പിടയുകയായിരുന്നു ഒരു പക്ഷി.

മരണത്തെ മുഖാമുഖം കണ്ട ആ പക്ഷിയുടെ ജീവൻ രക്ഷിക്കാൻ ഒരു ക്രെയിൻ ഓപ്പറേറ്റർ കാണിച്ച അസാമാന്യ ധൈര്യമാണ് ഇവിടുത്തെ പ്രധാന കാഴ്ച.

വൈദ്യുതി ലൈനുകൾക്ക് സമീപം പോകുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് അറിഞ്ഞിട്ടും, ആ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ക്രെയിനിൽ തൂങ്ങിക്കിടന്ന് മുകളിലേക്ക് ഉയരുകയായിരുന്നു.

അതീവ ശ്രദ്ധയോടെയും കരുതലോടെയും നടത്തിയ ഈ നീക്കത്തിനൊടുവിൽ പക്ഷിയെ മോചിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മോചനം ലഭിച്ച പക്ഷി ആകാശത്തേക്ക് പറന്നുയർന്ന നിമിഷം കണ്ടുനിന്നവർക്കെല്ലാം വലിയ ആശ്വാസമാണ് നൽകിയത്.

ഭക്തിസാന്ദ്രമായ ഗുരുദ്വാരയുടെ പശ്ചാത്തലത്തിൽ നടന്ന ഈ കാരുണ്യപ്രവർത്തിക്ക് വലിയ തോതിലുള്ള വൈകാരിക പ്രാധാന്യമാണ് സോഷ്യൽ മീഡിയ നൽകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറി.

പ്രത്യാശയും സ്നേഹവും വറ്റിപ്പോകുന്നു എന്ന് പരാതിപ്പെടുന്ന വർത്തമാനകാലത്ത്, ഇത്തരം വാർത്തകൾ മനുഷ്യത്വത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ഫയർഫോഴ്‌സിനെയോ മറ്റ് വിദഗ്ധരെയോ വിളിക്കാനാണ് നിർദ്ദേശിക്കാറുള്ളതെങ്കിലും, പ്രായോഗിക ബുദ്ധിയോടെയും സ്വന്തം ജീവൻ പണയപ്പെടുത്തിയും ഈ യുവാവ് നടത്തിയ ഇടപെടൽ ആരെയും അമ്പരപ്പിക്കുന്നതാണ്.

നിയമങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പുകൾക്കുമപ്പുറം സ്നേഹത്തിന് വലിയൊരു സ്ഥാനമുണ്ടെന്ന് ഈ ക്രെയിൻ ഓപ്പറേറ്റർ തന്‍റെ പ്രവർത്തിയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.

Viral

ഇതാണ് ശരിക്കുള്ള റോയൽ വെഡിംഗ്: സഹോദരിയുടെ വിവാഹം ലോകത്തിന് മാതൃകയാക്കി ഒരു യുവാവ്

ആഡംബരത്തിന്‍റെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിവാഹങ്ങൾക്കിടയിൽ മനുഷ്യത്വത്തിന്‍റെ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ സിദ്ധാർഥ് റായ്.

തന്‍റെ സഹോദരിയുടെ വിവാഹം വെറുമൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം, സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവർക്ക് ആദരവ് നൽകാനുള്ള മനോഹരമായൊരു വേദിയാക്കി അദ്ദേഹം ഇതിനെ മാറ്റി.

ലക്ഷങ്ങളും കോടികളും പൊടിച്ച് താരപ്പൊലിമയോടെ വിവാഹങ്ങൾ നടത്തുന്ന ഇന്നത്തെ കാലത്ത്, തെരുവോരങ്ങളിൽ കഴിയുന്നവരെയും യാചകരെയും വിവാഹത്തിലെ മുഖ്യാതിഥികളായി ക്ഷണിച്ച സിദ്ധാർഥിന്‍റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന യാചകരെ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്താണ് അദ്ദേഹം വിവാഹവേദിയിലേക്ക് എത്തിച്ചത്. കേവലം ഭക്ഷണം നൽകി മടക്കി അയക്കുക എന്നതിലുപരി, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന അതേ ബഹുമാനവും പരിഗണനയും അവർക്കും ഉറപ്പുവരുത്തി.

മറ്റ് അതിഥികൾക്കൊപ്പം ഒരേ പന്തിയിൽ ഇരുന്നാണ് ഇവർ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായ പാട്ടിനും നൃത്തത്തിനുമൊപ്പം യാതൊരു വിവേചനവുമില്ലാതെ അവരെയും പങ്കുചേർത്തത് വിവാഹത്തിനെത്തിയ മറ്റുള്ളവരിലും കൗതുകവും ഒപ്പം വലിയൊരു പാഠവും പകർന്നു നൽകി.

തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് തങ്ങൾക്ക് ഇത്രയധികം സ്നേഹവും അംഗീകാരവും ലഭിക്കുന്നതെന്ന് പങ്കെടുത്ത അതിഥികളിൽ പലരും വികാരാധീനരായി സാക്ഷ്യപ്പെടുത്തി.

തങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ ലഭിച്ച ഈ ചേർത്തുപിടിക്കൽ വലിയൊരു വിഭാഗം ജനങ്ങൾക്കും പ്രചോദനമായിട്ടുണ്ട്.

സിദ്ധാർഥ് റായ് തന്നെ ഈ വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം അത് വൈറലായി മാറി. യഥാർഥ അനുഗ്രഹങ്ങൾ തേടിപ്പോകേണ്ടത് ഇത്തരം നിഷ്കളങ്കരായ മനുഷ്യരിലേക്കാണെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കേവലം പണക്കൊഴുപ്പിലൂടെയല്ല, മറിച്ച് മനുഷ്യത്വപരമായ പ്രവർത്തികളിലൂടെയാണ് ഒരു ആഘോഷം അവിസ്മരണീയമാക്കേണ്ടതെന്ന് ഈ വിവാഹം ലോകത്തോട് വിളിച്ചുപറയുന്നു.

Latest News

Corehub Up