x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഹങ്കാരം അതിരുവിട്ടു: പെട്രോൾ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാർ ഉടമയ്ക്ക് രാജ്യം മുഴുവൻ വിലക്ക്


Published: March 24, 2026 10:17 PM IST | Updated: March 24, 2026 10:17 PM IST

മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നൽകിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന സ്റ്റേഷനുകളിലും പ്രവേശിക്കുന്നതിന് അധികൃതർ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്.

ജോലി ചെയ്യുന്നതിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിൽ മനംനൊന്ത് ഒരു പെൺകുട്ടി കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെയാണ് സർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയത്.

സംഭവദിവസം തന്‍റെ ജോലി കൃത്യമായി നിർവഹിച്ച ആ ജീവനക്കാരി കാറിൽ ഇന്ധനം നിറച്ച ശേഷം പണത്തിനായി കാത്തുനിൽക്കുകയായിരുന്നു.

എന്നാൽ മാന്യമായി പണം കൈമാറുന്നതിന് പകരം, കാറിനുള്ളിലിരുന്ന ഉടമ നോട്ടുകൾ പുറത്തേക്ക് വലിച്ചെറിയുകയും അത് ഓരോന്നായി പെറുക്കിയെടുക്കാൻ ആ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു.

ആഡംബര വാഹനമായ മെഴ്സിഡസ് ബെൻസ് ജിഎൽഇ ഓടിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു താഴ്ന്ന പെരുമാറ്റം ആരും പ്രതീക്ഷിച്ചതല്ല. പണം പെറുക്കിയെടുത്ത ശേഷം തനിക്ക് നേരിടേണ്ടി വന്ന അവഹേളനത്തിൽ ഹൃദയം തകർന്ന് ആ ജീവനക്കാരി കരയുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഈ വീഡിയോ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉടമയ്ക്കെതിരെ ഉയർന്നത്. ഇയാൾ ലഹരി വസ്തുക്കളുടെ സ്വാധീനത്തിലായിരുന്നോ അതോ മനഃപൂർവം ഒരാളെ അപമാനിക്കാൻ ശ്രമിച്ചതാണോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി.

ഏതായാലും, സാധാരണക്കാരായ തൊഴിലാളികളോടുള്ള ഈ പെരുമാറ്റം വച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ചൈനീസ് ഭരണകൂടം ഇതിലൂടെ നൽകിയിരിക്കുന്നത്.

പണമോ പദവിയോ ഉള്ളവർക്ക് എന്തുമാകാം എന്ന ധാരണ തിരുത്തുന്നതാണ് ഈ വിധി എന്ന് പലരും അഭിപ്രായപ്പെട്ടു. എല്ലാവരും തുല്യമായ ആദരവ് അർഹിക്കുന്നുണ്ടെന്നും ഇത്തരം നിയമങ്ങൾ ലോകത്തിന്‍റെ എല്ലാ കോണുകളിലും നടപ്പിലാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുവികാരം.

കഠിനാധ്വാനികളെ ബഹുമാനിക്കാൻ പഠിക്കാത്തവർക്ക് ആഡംബരങ്ങൾ ആസ്വദിക്കാൻ അർഹതയില്ലെന്ന നിലപാടിലാണ് ചൈനയിലെ പ്രാദേശിക ഭരണകൂടം.

മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ഏതൊരു ഭരണകൂടവും ചെയ്യേണ്ട നീതിപൂർവമായ നീക്കമാണിതെന്ന് ലോകം ഈ നടപടിയെ വിലയിരുത്തുന്നു.

 

Tags : ViralNews SocialJustice Karma RespectWorkers HumanityFirst

Recent News

Corehub Up