ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഹോർമുസ് കടലിടുക്കിന്‍റെ ദൃശ്യം.
റിയാദ്: ഇറാൻ അടച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സൗദിയിൽനിന്ന് എണ്ണയുമായി വരുകയായിരുന്ന സൂപ്പർ കാരിയർ ഇനത്തിൽപ്പെട്ട ഭീമൻ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സിദർ എന്ന ഒരു കപ്പൽ സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സെനഗൽ പ്രോസ്പെരിറ്റി എന്ന രണ്ടാമത്തെ കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹോർമുസിലെ ഒമാൻ ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടു കപ്പലുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ മിസൈലുകളോ റോക്കറ്റുകളോ പതിക്കുകയായിരുന്നു.
രണ്ടു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിൽനിന്ന് എണ്ണച്ചോർച്ച ഉണ്ടായിട്ടില്ല. രണ്ടുകപ്പലുകളും കഴിഞ്ഞയാഴ്ച സൗദി തുറമുഖത്തുനിന്ന് 20 ലക്ഷം വീപ്പ ഗ്രൂഡ് കയറ്റിയിരുന്നു.
Tags : Hormuz Gulf War Iran AMerica