x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാൾ പ്രളയദുരന്തം: വീടിനുള്ളിൽനിന്ന് 23 മൃതദേഹങ്ങൾ കണ്ടെടുത്തു

ഇന്‍റർനാഷണൽ ഡെസ്ക്
Published: September 1, 2026 02:53 PM IST | Updated: September 1, 2026 02:53 PM IST

നേപ്പാളിലെ പ്രളയദൃശ്യം (File Photo)

കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ പ്രളയദുരന്തം നടന്ന് ഒരാഴ്ചയായിട്ടും രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തഭൂമിയിൽനിന്നു കരളലിയിക്കുന്ന നിരവധി വാർത്തകളാണ് വരുന്നത്. നുവാക്കോട്ട് ജില്ലയിലെ ബിദൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട പത്താം വാർഡിലെ ബെത്രാവതി പ്രദേശത്തു പ്രളയാവശിഷ്‌ടങ്ങൾക്കടിയിൽ പൂർണമായി പൂണ്ടുപോയ ഒരു വീടിനുള്ളിൽനിന്ന് ഇന്നു രാവിലെ 23 മൃതദേഹങ്ങൾ കണ്ടെടുത്തു.

പ്രളയം ആഞ്ഞടിച്ച സമയം രക്ഷപ്പെടാനായി ഇവർ ഈ വീടിനുള്ളിൽ അഭയം പ്രാപിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ നിമിഷങ്ങൾക്കകം പ്രളയത്തോടൊപ്പം ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ലുകളും ചെളിയും വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഇവിടെത്തന്നെയുള്ള ഒരു വീട്ടിൽനിന്ന് ആറു മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു. ബാക്കിയുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തെടുത്തത്. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്‌ടങ്ങൾക്കടിയിലുണ്ടോ എന്ന സംശയത്തിൽ തെരച്ചിൽ ശക്തമായി തുടരുകയാണ്.

കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞ് ആശുപത്രികളിൽ ബന്ധുക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ പലതും ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാൻ ഏറെ പ്രയാസ നേരിടുന്നുണ്ട്. ഫോറൻസിക് പരിശോധനകളിലൂടെയും ഡിഎൻഎ കിറ്റുകൾ ഉപയോഗിച്ചുമാണ് വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുക. ഇന്ത്യയിൽനിന്നുള്ള 18 ഫോറൻസിക് വിദഗ്ധർ ഇതിനായി നേപ്പാളിൽ എത്തിയിട്ടുണ്ട്. പലയിടത്തും മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നുണ്ട്.

അതേസമയം, നേപ്പാളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ആകെ റിപ്പോർട്ട് ചെയ്ത 987 മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ചിത്വാൻ ജില്ലയിലാണ്-321 പേർ. നവൽപരാസി ഈസ്റ്റ് (216), നവൽപരാസി വെസ്റ്റ് (170), നുവാക്കോട്ട് (95), ഗോർഖ (65), ധാഡിംഗ് (55), രസുവ (27) എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു ജില്ലകൾ. 4,000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം

നേപ്പാളിലെ പ്രൈവറ്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച് പ്രളയത്തിൽ തകർന്ന 12 ജലവൈദ്യുത പദ്ധതികളിലായി കുറഞ്ഞത് 900 തൊഴിലാളികളെയെങ്കിലും കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ചെളി നിറഞ്ഞ മൂന്ന് തുരങ്കങ്ങളിൽനിന്നായി ഇതുവരെ നാലു മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ സൈന്യം സ്ഥിരീകരിച്ചു. തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് നേപ്പാൾ സൈന്യവും വിദഗ്ധ സംഘവും. എന്നാൽ കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ത്രിശൂലി ത്രി ബി വൈദ്യുതപദ്ധതി നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 40 എൻജിനിയർമാരും 118 തൊഴിലാളികളും കാണാതായവരിൽ ഉൾപ്പെടുന്നു. നേപ്പാൾ സൈന്യം സ്ഫോടക വസ്തുക്കളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് തുരങ്കങ്ങളിലെ ചെളിയും അവശിഷ്‌ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മണ്ണുമാന്തി യന്ത്രങ്ങളും ടോർച്ചുകളും ഉപയോഗിച്ച് രാത്രിയിലും തുരങ്കങ്ങൾക്കുള്ളിലേക്ക് കടന്നുചെല്ലാനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണ്. അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും താത്കാലിക ബെയ്‌ലി പാലങ്ങൾ നിർമിച്ചും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.

കാണാതായവരിൽ 350 വിദ്യാർഥികളും

മിന്നൽപ്രളയത്തിൽ രസുവ ജില്ലയിലെ ഉത്തർഗയ ഗ്രാമത്തിൽനിന്നു മാത്രം 350ഓളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ 19 സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒന്പത് സ്കൂളുകൾ പൂർണമായും തകർന്നു.

ഭവനരഹിതരായ കുടുംബങ്ങൾക്ക് താത്കാലിക അഭയം നൽകാനായി എട്ടു സ്കൂളുകൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ചുവരികയാണ്. മാതാപിതാക്കളെ നഷ്‌ടപ്പെട്ട നിരവധി കുട്ടികളുണ്ട്. ഇവരുടെ കണ്ണീർക്കഥകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

മാനുഷിക പ്രതിസന്ധി രൂക്ഷമെന്ന് യുഎൻ

ദുരന്തബാധിത പ്രദേശങ്ങളിൽ 65,000ത്തോളം ആളുകൾക്ക് അടിയന്തര കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കി. 22,000 കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും 10,500ലധികം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര പിന്തുണയും ആവശ്യമാണെന്നും യുഎൻ അറിയിച്ചു.

ദുരന്തബാധിത മേഖലകളിലെ 10,000ത്തിലധികം കുട്ടികൾക്ക് അടിയന്തര മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്നും 107 കുട്ടികളെങ്കിലും മാതാപിതാക്കളിൽനിന്നോ സംരക്ഷകരിൽനിന്നോ വേർപെട്ടുപോയിട്ടുണ്ടാകാമെന്നും ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി. കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും യുഎൻ അറിയിച്ചു.

ഇന്ത്യ, ചൈന, സിംഗപ്പുർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകരെത്തി

മിന്നൽപ്രളയമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലേക്ക് താത്കാലിക പാലങ്ങൾ നിർമിച്ച് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നു. ദുരന്തബാധിത മേഖലകളിൽനിന്ന് ഇതുവരെ 11,000ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ചില പ്രദേശങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചതായും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു.

Tags : Nepal Flood Disaster ExtremeWeather FlashFlood Flooding Mudslide Landslide

Recent News

Corehub Up