International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
Kerala
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ കരാറിൽ ധാരണയാകാതെ രാജ്യാന്തര ഉപരോധം നീക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഊർജ മേഖല വൈകാതെ തന്നെ തകരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു.
"അവർക്ക് ഒത്തുതീർപ്പിന് താത്പര്യമുണ്ട്, എന്നാൽ ഉപരോധം തുടരുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഇറാൻ ഒരു ആണവായുധം നിർമിക്കുന്നത് തടയാൻ ഉപരോധം തുടരുക തന്നെ ചെയ്യും," ട്രംപ് വ്യക്തമാക്കി. ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് നിലവിലെ സാമ്പത്തിക ഉപരോധമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ അവരുടെ ഊർജ മേഖല വൈകാതെ തന്നെ സ്ഫോടനാത്മകമായ തകർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ഒരു ഹ്രസ്വവും എന്നാൽ ശക്തവുമായ ബോംബാക്രമണ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരിക്കും ഈ ആക്രമണമെന്നാണ് സൂചന.
ഇറാന്റെ വിദേശനയത്തിലും ആണവ പദ്ധതികളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇത് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്.
International
ദുബായ്: ഹോർമൂസിൽനിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പദ്ധതികൾ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയാണ് ഇത്. ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതൽ ശേഖരത്തെക്കുറിച്ച് പഠനം നടത്താനും ചർച്ചയുണ്ടായി. മേഖലയുടെ സുരക്ഷയിൽ ഇളവ് പാടില്ലെന്നെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാകെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്ന്നു.
International
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾ തീരുമാനമാകാതെ നീളുന്നത് സംഘർഷം അനിശ്ചിതമായി നീണ്ടുനിൽക്കാൻ കാരണമായേക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി.
മേഖലയിൽ വീണ്ടും ശത്രുത ഉടലെടുക്കുന്നത് കാണാൻ ഖത്തർ ആഗ്രഹിക്കുന്നില്ല. ഓരോ രാഷ്ട്രീയകാരണങ്ങൾ ഉണ്ടാകുമ്പോഴും പരിഹാരമില്ലാതെ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഹോർമുസ് ഒരിക്കലും അടച്ചിടാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. കടലിടുക്കിനെ സമ്മർദതന്ത്രമായി ഉപയോഗിക്കരുത്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി തങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തിവരികയാണ്. മേഖലയിലെ മറ്റു പ്രശ്നങ്ങൾ എന്തുതന്നെയായാലും കടലിടുക്ക് ഉടനടി തുറക്കണം.
കപ്പൽ ഗതാഗതം തടയുന്നത് ന്യായീകരിക്കാനാകില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേ വീണ്ടും ആക്രമണം. ടോഗോ പതാക വഹിക്കുന്ന 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിനു നേരേയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിനു സമീപം ആക്രമണമുണ്ടായത്.
ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പരിധിയിലാണു സംഭവമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിംഗ് രന്ധവ വ്യക്തമാക്കി. മറ്റു കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറേനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.
കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് രന്ധവ അറിയിച്ചു.
യുഎസ് നാവിക ഉപരോധം: ഇറാൻ സമ്മർദത്തിൽ
ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുകയാണ്. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ സേന നിർദേശം നൽകിയതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുഎസ് നാവിക ഉപരോധത്തെത്തുടർന്ന് എണ്ണ കയറ്റുമതി നിലച്ചതിനാൽ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽത്തന്നെ എത്രയും വേഗം ഹോർമുസ് തുറന്ന് പ്രശ്നത്തിനു പരിഹാരം കാണാൻ ഇറാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സമാധാനചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണെന്ന് മോസ്കോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ നേതാക്കൾക്കു സംസാരിക്കണമെങ്കിൽ തങ്ങളുടെ അടുത്തേക്കു വരാമെന്നും അല്ലെങ്കിൽ തങ്ങളെ വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി കരാറിന് തയാറാണെന്നും ഇറാൻ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മധ്യസ്ഥരായ പാക്കിസ്ഥാൻവഴിയാണ് ഇറാൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. അതേസമയം ഇറാനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
നയതന്ത്ര ചർച്ചകളിലെ സ്തംഭനാവസ്ഥയും അടുത്ത ഘട്ടത്തിലെടുക്കേണ്ട നടപടികളും ചർച്ചയാകുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന് മൂന്നു ദിവസത്തെ സമയം ട്രംപ് അനുവദിച്ചിരുന്നു. അതിനുള്ളിൽ യുഎസുമായി ഡീലിന് തയാറാകണം. അനുസരിച്ചില്ലെങ്കിൽ ഇറാനിലെ എണ്ണശാലകൾ തകർത്തുതരിപ്പണമാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
International
ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുന്നു. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു.
38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ അമേരിക്കൻ സേന നിർദ്ദേശം നൽകിയെന്ന് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
അതിനിടെ പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിനു ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായേക്കുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായാണ് ട്രംപ് അറിയിച്ചത്. ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദേശം.
കടലിടുക്ക് വൃത്തിയാക്കുന്ന മൈൻ സ്വീപ്പറുകളുടെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തു.
സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിൽ അതിവേഗ ബോട്ടുകളും മുഖംമൂടി ധരിച്ച സൈനികരും ചേർന്നാണ് കപ്പൽ വളഞ്ഞത്. കപ്പലിൽ സൈനികർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.
ഇറാൻ പതാകയേന്തിയ അതിവേഗ ബോട്ടുകൾ കപ്പലിനെ വളയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് മുഖംമൂടി ധരിച്ച, തോക്കുകളേന്തിയ സൈനികർ കപ്പലിലേക്ക് കയറുകയും കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.
ഇറാൻ സമുദ്രപരിധി ലംഘിച്ചുവെന്നാരോപിച്ചാണ് നടപടിയെന്നാണ് പ്രാഥമിക സൂചന. കപ്പൽ ഇന്ത്യയിലേക്കാണ് വന്നിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഇന്ത്യൻ ജീവനക്കാരുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
International
ലണ്ടൻ: ഹോർമൂസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കേന്ദ്രം നൽകുന്ന സൂചന അനുസരിച്ച്, രാവിലെ 7:55ന് ഒമാനിൽ നിന്ന് 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം.
വെടിവയ്പ്പിൽ കപ്പലിന് കേടുപാടുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുകെഎംടിഒ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒരു ഇറാനിയൻ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തിരുന്നു.
Kerala
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പ്രഖ്യാപനം. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വൈസ്പ്രസിഡന്റ് ജെ.ഡി. വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
ഇറാനിലെ ആഭ്യന്തര കലഹങ്ങൾ കാരണമാണ് കൂടുതൽ ചർച്ചകൾ നടക്കാത്തതെന്ന് ട്രംപ് ആരോപിച്ചു. മാത്രമല്ല, വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാനിലെ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"ഇറാൻ ഗവൺമെന്റ് ഗുരുതരമായി തകർന്നിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർഥന പ്രകാരം, ഇറാനിലെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിർദേശം കൊണ്ടുവരാൻ കഴിയുന്ന സമയം വരെ ഇറാനെതിരെയുള്ള ആക്രമണം നിർത്തിവയ്ക്കുന്നു.'- ട്രംപ് ട്രൂത്ത് സോഷ്യൽ സൈറ്റിൽ പോസ്റ്റ് ചെയ്തു.
എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തീരത്തെ തുറമുഖങ്ങളുടെ ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു.
International
റിയാദ്: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. സൗദി അറേബ്യയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പമാണ് നിലവിൽ ചൈന.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈന യുദ്ധം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിനു സമീപം ഇറാന്റെ പതാക വഹിച്ച 'തൗസ്ക' എന്ന ചരക്കുകപ്പൽ യുഎസ് നാവികസേന വെടിവച്ച് പിടിച്ചെടുത്തു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിന്റെ എൻജിൻ റൂമിലേക്കു വെടിയുതിർത്തതെന്നു ട്രംപ് വ്യക്തമാക്കി. നിലവിൽ കപ്പൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. കപ്പൽ പിടിച്ചെടുത്തത് 'കടൽക്കൊള്ള'യാണെന്ന് ഇറാൻ ആരോപിച്ചു.
വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഉടൻതന്നെ ശക്തമായ മറുപടി നൽകുമെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നിലപാടുകളിൽ വിശ്വാസമില്ലെന്നും തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
International
ടെഹ്റാൻ: രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ തങ്ങളുടെ രഹസ്യ ആയുധമായ ‘മൊസ്കിറ്റോ ഫ്ലീറ്റ്' പുറത്തെടുത്തിരിക്കുകയാണ്. റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കീഴിലുള്ള ഈ ബോട്ടുകൾ ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
ചെറിയ വലിപ്പമുള്ളതും എന്നാൽ അസാമാന്യ വേഗതയുള്ളതുമായ ബോട്ടുകളുടെ കൂട്ടമാണ് ‘മൊസ്കിറ്റോ ഫ്ലീറ്റ്'. ഇവയിൽ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. വിനോദയാത്രയ്ക്കുള്ള ബോട്ടുകളെപ്പോലും പരിഷ്കരിച്ച് അതിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ, മെഷീൻ ഗണ്ണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ചെറിയ അന്തർവാഹിനികളും ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്.
വലിയ നാവിക യുദ്ധങ്ങൾക്ക് പകരം ‘ആക്രമിക്കുക, ഒളിക്കുക' എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. റഡാറുകൾക്ക് പിടികൊടുക്കില്ലെന്നതാണ് വലിയൊരു കാര്യം. വലിപ്പം കുറവായതിനാൽ ഉപഗ്രഹ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല.
ഇറാന്റെ തീരപ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലാണ് ഈ ബോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. പത്തോളം രഹസ്യ താവളങ്ങളിൽ നിന്നായി മിനിറ്റുകൾക്കുള്ളിൽ ഇവയെ വിന്യസിക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ യുദ്ധക്കപ്പലുകൾ വലിയ പീരങ്കികൾ ഉപയോഗിച്ച് ഇവയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിരോധ സംവിധാനങ്ങളില്ലാത്ത ചരക്ക് കപ്പലുകൾ ഈ ‘കൊതുക് പട'യ്ക്ക് മുന്നിൽ നിസഹായരാണ്.
International
ടെഹ്റാൻ: ലെബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം പുനഃസ്ഥാപിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. ആഗോള വിപണികളെയും എണ്ണ വ്യാപാരത്തെയും സംബന്ധിച്ചിടത്തോളം നിർണായകമായ തീരുമാനമാണിത്.
ഇസ്രയേലും ലെബനനും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള പാത പൂർണമായും തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചത്. അമേരിക്കൻ ഉപരോധം നിലവിൽ വന്നതിന് ശേഷം ആദ്യമായി അഞ്ച് മില്യൺ ബാരൽ അസംസ്കൃത എണ്ണയുമായി മൂന്ന് ഇറേനിയൻ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി പുറപ്പെട്ടതായി കെപ്ലർ പോലുള്ള ഡാറ്റാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ മേഖലയിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്സാദെ പറഞ്ഞു. കപ്പൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ലണ്ടനിലെ ഇൻഷുറൻസ് കമ്പനികൾ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കായി 1 ബില്യൺ ഡോളറിന്റെ പ്രത്യേക യുദ്ധ ഇൻഷുറൻസ് കവറേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
International
ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന ഈ വെർച്വൽ യോഗത്തിൽ, ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിർത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കും.
കടലിടുക്ക് തുറക്കുന്നതിനായി ഒരു പ്രത്യേക അന്താരാഷ്ട്ര ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രതിരോധത്തിന് മാത്രം ഊന്നൽ നൽകുന്ന ഈ ദൗത്യത്തിൽ, സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് വിവിധ രാജ്യങ്ങളുടെ സംയുക്ത സൈനിക സേനയെ വിന്യസിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവർ പാരീസിൽ നടക്കുന്ന ഉച്ചകോടിക്ക് നേതൃത്വം നൽകും.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മേൽനോട്ടത്തിൽ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാകും.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുകയാണെങ്കിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകൾ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി.
"ഇറാന് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റാരെയും ഈ മേഖലയിലൂടെ വ്യാപാരം നടത്താൻ അനുവദിക്കില്ല" എന്ന കർശന നിലപാടാണ് ഇറാൻ സൈനിക വക്താക്കൾ സ്വീകരിച്ചിരിക്കുന്നത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.
ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്കൻ ഉപരോധം ഭയന്ന് തിരിച്ചോടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസം യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു ഇറേനിയൻ ടാങ്കർ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ഹോർമുസ് കടലിടുക്കിൽ നിന്ന് തിരിച്ചോടേണ്ടി വന്നിരുന്നു. ചെങ്കടലിലെ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണം നിലവിൽ തന്നെ ആഗോള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസിൽ കപ്പലുകൾക്ക് അമേരിക്ക നോട്ടീസ് നൽകി തുടങ്ങിയെന്ന് റിപ്പോർട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്.
യുകെ മാരിടൈം ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.
International
വാഷിംഗ്ടൺ: ഇറാന് മേൽ ഏർപ്പെടുത്തിയ സമുദ്ര ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ഇറേനിയൻ ബോട്ടുകളെയും അപ്പോൾത്തന്നെ 'ഇല്ലാതാക്കുമെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറേനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നാവിക ഉപരോധം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
അമേരിക്കൻ സൈന്യത്തെ സമീപിക്കുന്ന ഇറാന്റെ 'ഫാസ്റ്റ് അറ്റാക്ക് ഷിപ്പുകളെ' ഉടനടി നശിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ നാവികസേനയുടെ വലിയൊരു ഭാഗം ഇതിനോടകം തന്നെ തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
തിങ്കളാഴ്ച മുതൽ ഇറാന്റെ എല്ലാ ഗൾഫ് തുറമുഖങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം തടയാൻ യുഎസ് സെൻട്രൽ കമാൻഡ് നടപടികൾ ആരംഭിച്ചു. ഇറാനിലേക്കോ അവിടെ നിന്നോ അല്ലാത്ത മറ്റു കപ്പലുകളെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിക്കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം ഉപരോധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ ലംഘിക്കപ്പെട്ടിട്ടില്ലെന്നും അത് തുടരുകയാണെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പാകിസ്താന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തങ്ങൾ ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത മറുപടിയുമായി ഇറാൻ രംഗത്ത്. ഇറാന്റെ ഏതെങ്കിലും തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ ഗൾഫിലെ മുഴുവൻ തുറമുഖങ്ങളുടെയും സുരക്ഷ ഭീഷണിയാലായിരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഒന്നുകിൽ എല്ലാവർക്കും,അല്ലെങ്കിൽ ആർക്കും വേണ്ട എന്നതാണ് തങ്ങളുടെ നിലപാടെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. മേഖലയിലെ തുറമുഖങ്ങളുടെ സുരക്ഷ ഒരു പൊതുവിഷയമാണ്. ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കുമെന്ന് കരുതേണ്ട.
ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ "സ്ഥിരമായ ഒരു സംവിധാനം" ഏർപ്പെടുത്തിയതായും ഐആർജിസി അറിയിച്ചു. ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല. അതേസമയം, ഇറേനിയൻ തുറമുഖങ്ങളുമായി വ്യാപാരം നടത്തുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രഖ്യാപിച്ചു. എന്നാൽ, ഇറേനിയൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിൽനിന്നു തടയില്ലെന്നും അവർ വ്യക്തമാക്കി.
മേഖലയിലെ വ്യാപാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വളരെ നിർണായകമായ സംഭവവികാസങ്ങളാണ് മേഖലയിൽ അരങ്ങേറുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും രംഗത്തുവന്നിരുന്നു.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ'' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും- ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
International
ടെഹ്റാൻ: അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ' അകപ്പെടുത്തുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാർഡ്സ് നാവിക വിഭാഗം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏതൊരു സൈനിക നീക്കത്തെയും നേരിടാൻ സജ്ജമാണെന്നും ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.
അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കെയാണ് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത്. ട്രംപിന്റെ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാന്റെ പുതിയ ഭീഷണി പുറത്തുവന്നതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പൽ തിരിച്ചയച്ചെന്ന് ഇറാൻ. ഇസ്ലാമാബാദിൽ അമേരിക്ക-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഹോർമുസിലെത്തിയ കപ്പൽ തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
ഇതിനുപിന്നാലെ അമേരിക്കൻ കപ്പൽ തിരിച്ചയച്ചെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാന് വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
ഇറാൻ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. അധികം വൈകാതെ ഇറാന്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും ട്രംപ് വിശദീകരിച്ചു.
ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Kerala
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്കു തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്നു പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ കർശന നിർദേശങ്ങൾ ഇതിലുണ്ടെന്നാണു സൂചന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം വലിയ വെല്ലുവിളിയായി തുടരുന്നു. ഹിസ്ബുള്ളയ്ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. നിലവിലെ വെടിനിർത്തൽ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും വാദിക്കുമ്പോൾ, ലെബനൻ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രയേലും.
ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാതെയും ചർച്ചകൾ തുടങ്ങാനാവില്ലെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ തകരുമെന്നു വാൻസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് നികുതി ഏർപ്പെടുത്തരുതെന്നു ട്രംപും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള രഹസ്യ ദൗത്യത്തിനിടെ യുഎസിന്റെ ഏറ്റവും വിലകൂടിയ നിരീക്ഷണ ഡ്രോൺ കാണാതായി. എംക്യു 4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.
പേർഷ്യൻ ഗൾഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയ ഡ്രോൺ ഇറ്റലിയിലെ നാവിക എയർ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങുകയായിരുന്നു.
യന്ത്രത്തകരാർ മൂലമാണോ അതോ വെടിവച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്, അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ ഇപ്പോൾ നിർത്തണം'.- ട്രംപ് ട്രൂത്തിൽ കുറിച്ചു.
"വളരെ വേഗം, ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ എണ്ണ ഒഴുകാൻ തുടങ്ങുന്നത് നിങ്ങൾ കാണും'.-മറ്റൊരു ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി വെറും 10 കപ്പലുകൾ മാത്രമേ കടന്നുപോയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.
International
റിയാദ്: വെടിനിർത്തലുണ്ടായതോടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്ന കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കാൻ തുടങ്ങിയെന്നു സൂചന. എണ്ണ ടാങ്കറുകളിൽനിന്ന് വീപ്പയ്ക്ക് ഒരു ഡോളർ വരുന്ന തുക വച്ച് ഈടാക്കാനാണ് ഇറാനിലെ വിപ്ലവഗാർഡിന്റെ നീക്കമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
തുക ക്രിപ്റ്റോ കറൻസിയിലോ ചൈനീസ് കറൻസിയായ യുവാനിലോ നൽകണമെന്നാണ് നിർദേശം. എണ്ണ കടത്തുന്ന സൂപ്പർ ടാങ്കറുകളിൽനിന്ന് ശതകോടിക്കണക്കിന് ഡോളർ വരുന്ന തുകയാണ് ഇതുവഴി ഇറാനു ലഭിക്കുക.
ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കപ്പെടാം എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഈയാഴ്ച കുറച്ച് കപ്പലുകളെ മാത്രമേ ഹോർമുസ് കടക്കാൻ അനുവദിക്കൂ എന്നും സൂചനയുണ്ട്. യുദ്ധത്തിനു മുന്പ് ദിവസം നൂറിലധികം കപ്പലുകൾ കടന്നിരുന്നതാണ്.
ഹോർമുസ് കടക്കാൻ ആഗ്രഹിക്കുന്ന കപ്പലുകളുടെ അധികൃതർ വിവരം ഇറാനെ ഇ-മെയിലിലൂടെ മൂൻകൂർ അറിയിക്കണം. ടോൾ തുക മുൻകൂർ അടയ്ക്കണം. ഇറാനോടു ചേർന്ന ഭാഗത്തുകൂടി വേണം കപ്പലുകൾ സഞ്ചരിക്കേണ്ടത്. സുഹൃദ് രാജ്യങ്ങളിലെ കപ്പലുകൾക്ക് സഞ്ചാരം സുഗമമായിരിക്കും. ശത്രുരാജ്യങ്ങളിലെ കപ്പലുകൾ ക്ക് താമസമോ അനുമതി നിഷേധമോ നേരിടാം.
യുഎസ് ഉപരോധം മൂലം ഡോളർ ഇടപാടിനു പ്രതിസന്ധി നേരിടുന്നതിനാലാണ് ഇറാൻ ക്രിപ്റ്റോയിലോ ചൈനീസ് യുവാനിലോ ടോൾ സ്വീകരിക്കുന്നത്. യുവാനിൽ ഇടപാട് ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇറാന്റെ ഈ നീക്കങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.
International
ടെഹ്റാൻ: ഹോർമുസ് തുറക്കുന്നതിനായി ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മുന്നൊരുക്കങ്ങളുമായി ഇറാൻ ഭരണകൂടം. രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കാൻ ഇറാൻ കായിക യുവജന മന്ത്രാലയം ഉപമന്ത്രി അലിറേസ റഹീമി ആഹ്വാനം ചെയ്തു.
വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. ആഗോള ഷിപ്പിംഗ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടിനു മുമ്പ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതേസമയം താത്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച തള്ളിക്കളഞ്ഞിരുന്നു. താത്കാലിക വെടിനിർത്തൽ അല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് അവർ വ്യക്തമാക്കി. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണ വിതരണത്തിൽ തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ വീണ്ടും എണ്ണ വാങ്ങുന്നു. പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ തടസങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിഷേധിച്ചു.
2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ എണ്ണ വിതരണം ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. പണമടയ്ക്കുന്നതിലെ പ്രശ്നങ്ങൾ കാരണം ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എണ്ണക്കപ്പലുകൾ പാതിവഴിയിൽ ലക്ഷ്യസ്ഥാനം മാറ്റുന്നത് അന്താരാഷ്ട്ര വ്യാപാരത്തിലെ സ്വാഭാവികമായ നടപടി മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു. വരും മാസങ്ങളിലേക്കാവശ്യമായ എണ്ണ ശേഖരം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇറാൻ ഉൾപ്പെടെ 40ൽ അധികം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കമ്പനികൾക്ക് എവിടെ നിന്ന് എണ്ണ വാങ്ങണം എന്നതിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
International
മനാമ: ഹോർമുസ് തുറക്കാൻ ഐക്യരാഷ്ട്ര സഭയിൽ പ്രമേയം മുന്നോട്ടുവച്ച് ബഹ്റൈൻ. സുരക്ഷിതമായി കടന്നുപോകാനുള്ള സുരക്ഷാ മുൻകരുതലെടുക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്റൈന്റെ നീക്കം.
അതേസമയം, ദുബായിൽ ഒറാക്കിൾ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്തകൾ തള്ളി അധികൃതർ രംഗത്തെത്തി. ഐആർജിസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു. അതേസമയം സുരക്ഷ കണക്കിലെടുത്ത് ദുബായിലെ പള്ളികളിൽ വിശുദ്ധ വാരം പ്രാർഥനകൾ ഉണ്ടാവില്ല. കുർബാനകളും ഒഴിവാക്കിയിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. ചില പള്ളികളിൽ ശുശ്രൂഷകള് ഓൺലൈനാക്കിയിട്ടുണ്ട്.
International
പാരീസ്: സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശ്രമം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷികളെ വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെയാണു മാക്രോണിന്റെ പ്രതികരണം.
സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് മോചിപ്പിക്കണമെന്ന് ആശയത്തെ ചിലർ ന്യായീകരിക്കുന്നുണ്ട്. ചിലപ്പോൾ അമേരിക്കയും ഈ നിലപാട് പ്രകടിപ്പിക്കാറുണ്ട്.
ഫ്രാൻസ് ഈ നിലപാടിനെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. കാരണം ഇത് യാഥാർഥ്യത്തിനു നിരക്കാത്തതാണ്. ഇത് വൻ പ്രത്യാഘാതം വരുത്തിവയ്ക്കുമെന്നും ദക്ഷിണകൊറിയയിലേക്കുള്ള യാത്രയ്ക്കിടെ മാക്രോൺ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
National
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ആഭ്യന്തര വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്ര സർക്കാർ. പ്ലാസ്റ്റിക്, ഔഷധ നിർമാണം, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുകയാണ് ലക്ഷ്യം. 2026 ജൂൺ 30 വരെ ഈ ആനുകൂല്യം നിലനിൽക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
യുദ്ധം കാരണം ആഗോള വിതരണ ശൃംഖല തടസപ്പെടുകയും ചരക്ക് കൂലി വർധിക്കുകയും ചെയ്തത് ഇന്ത്യൻ വ്യവസായങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലായതും തിരിച്ചടിയായിട്ടുണ്ട്. മെഥനോൾ, അസറ്റിക് ആസിഡ്, ഫിനോൾ, ടൊളുവിൻ, സ്റ്റൈറീൻ തുടങ്ങിയ കെമിക്കലുകൾക്കും
പോളിപ്രൊപ്പിലീൻ, പിവിസി, പോളിസ്റ്റൈറീൻ തുടങ്ങിയ പ്ലാസ്റ്റിക് നിർമ്മാണത്തിനുള്ള വസ്തുക്കൾ. പ്ലാസ്റ്റിക് പാക്കേജിംഗ്, തുണിത്തരങ്ങൾ, വാഹന നിർമാണം, മരുന്നുകൾ തുടങ്ങിയവയുടെ ഉത്പാദനച്ചെലവ് കുറയാനും ഇത് സഹായിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ നീക്കം ഉപകരിക്കും.
International
വാഷിംഗ്ടൺ ഡിസി: നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദ ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘നാറ്റോയെക്കുറിച്ച് പണ്ടേ എനിക്കു മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസിലാക്കിയിട്ടുണ്ട്. സഖ്യത്തില് തുടരുന്ന കാര്യം ഗൗരവകരമായി പരിശോധിക്കും’-ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് നേരത്തേയും ട്രംപ് നാറ്റോ സഖ്യത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഹോര്മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന് വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ വിമര്ശിച്ചായിരുന്നു ട്രംപിന്റെ മുന് പ്രതികരണം. പേടിത്തൊണ്ടന്മാര് എന്നായിരുന്നു ട്രംപ് നാറ്റോ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
ഇറാന് യുദ്ധത്തില് പങ്കുചേരാനും അടച്ചിട്ടിരിക്കുന്ന ഹോര്മുസ് കടലിടുക്ക് വീണ്ടും തുറക്കാന് ഇടപെടുന്നതിനും നാറ്റോ സഖ്യകക്ഷികളായ യുകെ, ഫ്രാന്സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങള് തയാറായിരുന്നില്ല.
International
ലണ്ടൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം നടത്താൻ യുകെ. ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമർ അറിയിച്ചു.
സമുദ്ര സുരക്ഷ പുനസ്ഥാപിക്കുന്നതിനും പ്രധാന എണ്ണ ഗതാഗത പാതയിലെ തടസങ്ങൾ നീക്കുന്നതിനുമായി 35 രാജ്യങ്ങൾ ഇതിനകം തന്നെ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. സമുദ്രയാത്ര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും നാവികരെയും കടത്തിവിടുന്നതിനും ആവശ്യമായ എല്ലാ നയതന്ത്ര നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാർമർ വ്യക്തമാക്കി.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്സ് തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. നയതന്ത്ര ചർച്ചകൾക്ക് ശേഷം, പ്രദേശം സുരക്ഷിതമാക്കുന്നതിനായി ഏകോപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങളെ വിമർശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് സ്റ്റാർമറുടെ ഈ നീക്കം. ഇറാനെതിരായ നീക്കങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ കണ്ടെത്തണമെന്ന് ട്രംപ് പരിഹസിച്ചു. കടലിടുക്ക് തിരിച്ചുപിടിക്കാൻ ബ്രിട്ടനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ധൈര്യം സംഭരിച്ച് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തുതരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്, ഒന്നുകിൽ യുഎസിൽനിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളം ഉണ്ട്. അല്ലെങ്കിൽ, വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസ് പിടിച്ചെടുക്കുക, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല, ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക - ട്രംപ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ പാചകവാതക വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി കൂടുതൽ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു ഇഎൽഎം എന്നീ രണ്ട് എൽപിജി കപ്പലുകൾ കൂടി സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആകെ 94,000 ടൺ എൽപിജി വഹിക്കുന്ന ഈ രണ്ട് കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്തെത്തും. 'ബിഡബ്ല്യു ടൈർ' മാർച്ച് 31-ന് മുംബൈയിലും, 'ബിഡബ്ല്യു ഇഎൽഎം' ഏപ്രിൽ ഒന്നിന് മംഗലാപുരം തുറമുഖത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാനും അമേരിക്ക-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായും തടസപ്പെട്ടിരുന്നു. എന്നാൽ ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന ഇറാന്റെ തീരുമാനമാണ് ഇന്ത്യൻ കപ്പലുകൾക്ക് തുണയായത്. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലായാണ് ഇവ എത്തിയത്. കൂടാതെ യുഎഇയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന 'ജഗ് ലാഡ്കി' എന്ന കപ്പലും കഴിഞ്ഞ ദിവസം മുന്ദ്രയിലെത്തി.
National
ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഈ കപ്പലുകൾ ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ അനശ്ചിതത്വത്തിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം വേണ്ടെന്നും യുദ്ധ സാഹചര്യത്തിൽ ചില ഇടപെടലുകൾ മാത്രമാണ് നടത്തിയതെന്നും കേന്ദ്രം വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും.
ഇറാൻ സ്ഥാനപതിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചർച്ച നടത്തി. എൽപിജിയുമായി അഞ്ച് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിലുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി. യുഎസ് സ്ഥാനപതിയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കുന്നതിനെ കുറിച്ച് ട്രംപ് മോദിയുമായി സംസാരിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ചർച്ചയായി.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് ഇരു രാഷ്ട്രത്തലവന്മാരും ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയത്.ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയെ ആശ്രയിച്ചാണ്. അതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
International
ദുബായ്: പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതുവഴി ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ കഴിയും. നിലവിൽ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത് കണക്കിലെടുത്താണ് നീക്കം. ദമാം - ഷാർജ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്.
അതേസമയം രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്ന്ന് രണ്ട് കൂറ്റന് ഇന്ത്യന് കപ്പലുകള് കൂടി ഹോര്മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്ക്കുന്ന പശ്ചിമേഷ്യന് കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള് ഇന്ത്യയിലേക്ക് വരുന്നത്.
ഫെബ്രുവരി അവസാന വാരം മുതല് അമേരിക്ക - ഇസ്രായേല് സഖ്യവും ഇറാനും തമ്മിലുള്ള സംഘര്ഷം കടുപ്പമേറിയതോടെ ഹോര്മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല് ഇന്ത്യയും ചൈനയും ഉള്പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന് ഉണ്ടാക്കിയ ധാരണ പ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്ക്ക് കടന്നുപോകാന് അനുമതി നല്കിയിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ ഊർജ നിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി).
ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് തന്ത്രപ്രധാനമായ ഊർജ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഐആർജിസി വ്യക്തമാക്കി. ഇതിന്റെ ആദ്യ പടിയായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുത്തുമെന്നാണ് ഭീഷണി.
ലോകത്ത് ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെ ഇത് നേരിട്ട് ബാധിക്കും.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ജി7 രാജ്യങ്ങൾ രംഗത്ത്. ജി7 രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തിൽ ഇന്ധന വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സജ്ജമാണെന്ന് ജി7 രാജ്യങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ അറിയിക്കുന്നു.
ജി7 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരുമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതികവും നയപരവുമായ നീക്കങ്ങൾ നടത്തുമെന്ന് അവർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുന്നത് തടയാൻ എണ്ണശേഖരം വിനിയോഗിക്കുന്ന കാര്യവും ജി7 രാജ്യങ്ങൾ പരിഗണിക്കുന്നുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിലേക്ക് അധികമായി മൂന്നു യുദ്ധക്കപ്പലുകളും 2500 മറീനുകളെയും അമേരിക്ക വിന്യസിക്കും. സാൻ ഡീയേഗോ തുറമുഖത്തുനിന്നാണ് യുഎസ്എസ് ബോക്സർ അടക്കമുള്ള യുദ്ധക്കപ്പലുകൾ എത്തുകയെന്നാണു റിപ്പോർട്ട്.
11-ാം മറീൻ എക്സെഡിഷണറി യൂണിറ്റിലെ മറീനുകളെയാണു വിന്യസിക്കുക. ഇറാനിലെ ഹോർമുസ് കടലിടുക്കും തന്ത്രപ്രധാന ഖാർഗ് ദ്വീപും പിടിച്ചെടുക്കുകയെന്നതാണു ലക്ഷ്യം.
2,200 മറീനുകളും യുദ്ധവിമാനങ്ങളുമായി ജപ്പാനിൽനിന്ന് അമേരിക്കയുടെ യുഎസ്എസ് ട്രിപ്പൊളി എന്ന യുദ്ധക്കപ്പലും എത്തിക്കൊണ്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ തന്നെയാണ് അമേരിക്കയുടെ പടപ്പുറപ്പാട്. ഇതിനു സഹായിക്കാൻ നാറ്റോ രാജ്യങ്ങളോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചെങ്കിലും ആരും അനുകൂല മറുപടി നൽകിയില്ല.
എന്നാൽ ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, നെതർലാൻഡ്സ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഹോർമുസിന്റെ സുരക്ഷയ്ക്കായി യോജിച്ചുപ്രവർത്തിക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ട്രംപ് ഇതിനെ സ്വാഗതം ചെയ്യുകയുമുണ്ടായി.
International
പാരിസ്: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഇറാൻ - ഇസ്രായേൽ യുദ്ധം 20 ദിവസം പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായും അടഞ്ഞുകിടക്കുകയാണ്. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉചിതമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്സ്, ജപ്പാൻ എന്നീ ലോകരാജ്യങ്ങൾ തയാറാണെന്ന് അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും ഇറാൻ ഉടൻ നിർത്തലാക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഇവർ ഓർമിപ്പിച്ചു.
യുദ്ധം കാരണം തകിടം മറിഞ്ഞ ആഗോള ഊർജ വിപണിയെ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കടലിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇറാന്റെ നടപടികൾ ലോകമെമ്പാടുമുള്ള സാധാരണക്കാരെയാണ് ബാധിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
Leader Page
യുദ്ധം നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. എണ്ണ-വാതക സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ മുച്ചൂടും നശിപ്പിക്കും എന്നു പരസ്പരഭീഷണിയും മുഴക്കി. യുദ്ധം 20 ദിവസം കഴിയുമ്പോൾ ആരാണു കണ്ണു ചിമ്മുക എന്നല്ല ലോകം കാത്തിരിക്കുന്നത്. ആരെങ്കിലും കണ്ണു ചിമ്മി വലിയ നാശം ഒഴിവാക്കുമോ എന്നാണ്.
ഇറാന്റെ തെക്കൻ പാഴ്സ് വാതകപാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണു സ്ഥിതി വഷളാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലും റിഫൈനറികളും ഖത്തറിൽ വാതകപാടവും ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഇസ്രേലി ആക്രമണം താൻ അറിഞ്ഞു നടന്നതല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് ഒരവസരം നൽകുകയാണു ചെയ്തത്.
ഇനി ഇറാൻ ഇന്ധനസംവിധാനങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ തിരിച്ചും ഇന്ധനമേഖലയെ ആക്രമിക്കില്ല എന്നാണ് ഓഫർ. ഇറാൻ പ്രതികരണം നൽകിയില്ല. സൗദിയുടെ ചെങ്കടൽ തീരത്തെ യാമ്പു റിഫൈനറി ആക്രമിക്കപ്പെട്ടത് അതിനുശേഷമാണ്. ഇറാൻ ഇനി ആക്രമിച്ചാൽ അവരുടെ എല്ലാ എണ്ണ-വാതക പാടങ്ങളും കത്തിക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചു കയറി. അതിനിടെ ഹോർമുസിലൂടെ കപ്പൽ കടത്തിവിടാൻ ഫീസ് ഏർപ്പെടുത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
►ട്രംപിന്റെ ഭീഷണി
ഇതാണു നില. ഇപ്പോൾ ലോകത്തിന്റെ ആശങ്ക ഇന്ധനത്തെപ്പറ്റിയാണ്. ഇന്ധനവില എങ്ങും കുതിച്ചുകയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 119 ഡോളർ കടന്ന ശേഷം താഴ്ന്നു 115 ഡോളറിൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 129 ഡോളറിൽ തൊട്ടു. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിന്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഒരു വീപ്പയ്ക്ക് 146.39 ഡോളർ കടന്നു. ഫെബ്രുവരിയിലെ ശരാശരി വിലയായ 69.01 ഡോളറിന്റെ ഇരട്ടിയിലധികം. ഫെബ്രുവരിയിൽ ബ്രെന്റ് ക്രൂഡിൽനിന്നു 12 ഡോളർ താഴ്ത്തി കിട്ടിയിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെന്റിനേക്കാൾ അഞ്ചു ഡോളർ കൂടുതൽ നൽകിയാണ് വാങ്ങുന്നത്.
ട്രംപിന്റെ ഭീഷണി ഫലിക്കുകയും എണ്ണ-വാതക പാടങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുകയും ചെയ്താൽ വില കുറയാം. അല്ലെങ്കിൽ ഇനിയും കുതിക്കും. 120ലോ 130ലോ നിൽക്കാതെ 150 ഡോളറിനു മുകളിലോ 200ലോ ക്രൂഡ് ഓയിൽ വില എത്താം. അതാണു ലോകം ഭയപ്പെടുന്ന ഒരു വിഷയം.
►ഊർജക്ഷാമം അകലെയല്ല
തത്കാലം ക്രൂഡിനു ക്ഷാമമില്ല. ഹോർമുസിലെ സ്ഥിതി ഈ മാസം മാറിയില്ലെങ്കിലും ക്രൂഡ് ദൗർലഭ്യം വിഷയമാകില്ല. അതിനപ്പുറത്തേക്കു നീണ്ടാൽ കാര്യം മാറും. പ്രതിദിനം 10.26 കോടി ബാരൽ ക്രൂഡ് ഓയിലാണ് ആഗോള ഉപയോഗം. റിഫൈനറികളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ സ്റ്റോക്ക് (ക്രൂഡ് വരുന്ന കപ്പലിലും ഉത്പന്നം സൂക്ഷിക്കുന്ന ടാങ്കുകളിലുമായി) സാധാരണ ഉണ്ടാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യിലെ 32 രാജ്യങ്ങൾ 90 ദിവസത്തേക്കു വേണ്ട എണ്ണ സൂക്ഷിക്കണം. പുറമേ ഐഇഎ യുടെ സ്ട്രാറ്റജിക് റിസർവ് (120 കോടി വീപ്പ) ഉണ്ട്. എല്ലാംകൂടി ചേരുമ്പോൾ അഞ്ചോ ആറോ ആഴ്ച എണ്ണലഭ്യത തടസപ്പെട്ടാലും വലിയ കുഴപ്പമില്ല എന്നു പറയാം. യുദ്ധം നീണ്ടാൽ സാഹചര്യം ഗുരുതരമാകും. ലോകത്തിലെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നിറവേറ്റുന്നത് ക്രൂഡ് ഓയിൽ ആണ്.
പ്രകൃതിവാതകത്തിന്റെ കാര്യവും നിർണായകമാണ്. ആഗോള ഊർജ ആവശ്യത്തിന്റെ 24 ശതമാനം ഇപ്പോൾ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണു നിറവേറ്റുന്നത്. അതിന്റെ സ്റ്റോക്ക് തികച്ചും പരിമിതമാണ്. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേ രാജ്യങ്ങൾക്ക് ഉള്ളൂ. ലഭ്യത കുറയുന്നത് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. പ്രകൃതിവാതകത്തിന്റെ യൂറോപ്പിലെ വില യുദ്ധം തുടങ്ങിയ ശേഷം ഇരട്ടിച്ചു. ഇതു നീണ്ടുനിന്നാൽ ഘനവ്യവസായങ്ങൾ മുതൽ ഇലക്ട്രോണിക് അസംബ്ലിംഗ് വരെയുള്ളവ പ്രതിസന്ധിയിലാകും.
International
ടോക്കിയോ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്ന് ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.
വാണിജ്യ കപ്പലുകൾക്കുനേരേയും മാനുഷിക അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയും ഇറാൻ നടത്തിയ ആക്രമണങ്ങളെ രാജ്യങ്ങൾ അപലപിച്ചു.
ഊർജവിപണി സുസ്ഥിരമാക്കാൻ യോജിച്ച ശ്രമങ്ങൾ നടത്തുമെന്നും ബന്ധപ്പെട്ട രാജ്യങ്ങളുമായി സജീവമായ ഇടപെടൽ നടത്തുമെന്നും ആറു രാജ്യങ്ങളും വ്യക്തമാക്കി.
സൂയസ് കനാലിലെ ഇറാന്റെ ഭീഷണിയെ ചെറുക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്നു നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷി രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, യുദ്ധത്തിൽ നേരിട്ട് ഇടപടാനില്ലെന്ന നിലപാടാണു രാജ്യങ്ങൾ സ്വീകരിച്ചത്.
അതേസമയം, ട്രംപിന്റെ അഭ്യർഥനപ്രകാരം സൂയസിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് അർജന്റീന നേരത്തെ അറിയിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: എണ്ണപ്രതിസന്ധി അന്താരാഷ്ട്രതലത്തിൽ ഗുരുതരമായതോടെ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഇറാനിൽനിന്ന് എണ്ണ കടത്തുന്ന ടാങ്കർ കപ്പലുകൾക്കെതിരായ ഉപരോധങ്ങളാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു താത്കാലിക നടപടി മാത്രമാണെന്ന സൂചനയും ട്രംപ് ഭരണകൂടം നല്കിയിട്ടുണ്ട്.
ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള നിയന്ത്രണമാണ് ട്രംപ് ഭരണകൂടത്തെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിലേക്കു വരാതാവുകയും വില ഉയരുകയും ചെയ്തു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം എണ്ണവില ഏതാണ്ട് 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനായി ട്രംപ് ഭരണകൂടം നേരത്തേ റഷ്യയിൽനിന്നുള്ള എണ്ണ ടാങ്കറുകളെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങൾ അവരുടെ കരുതൽ ശേഖരത്തിലുള്ള എണ്ണ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളും വില കുറയാൻ സഹായിച്ചല്ല. ഇതേത്തുടർന്നാണ് ഇറാനിൽനിന്നുള്ള ടാങ്കറുകൾക്കു കൂടി ഇളവു നല്കിയത്.
യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രേതകപ്പലുകൾ എന്നു വിളിക്കപ്പെടുന്ന പഴഞ്ചൻ ടാങ്കറുകളിലാണ് റഷ്യയും ഇറാനും എണ്ണ കടത്തുന്നത്. എണ്ണവില വർധന ഏറ്റവും ഗുണം ചെയ്തത് റഷ്യക്കാണ്.
യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ പണം കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണു റഷ്യക്കു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, പാശ്ചാത്യശക്തികൾക്ക് ഊർജാവശ്യങ്ങൾ നികത്താൻ വീണ്ടും റഷ്യയെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ ശക്തികൾ റഷ്യൻ ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്.
ഇപ്പോഴത്തെ ഇളവുകൾ താത്കാലികമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ആഗോള ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടു മാത്രമാണ് ഉപരോധങ്ങൾ ഇളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ദുബായ്: മേഖലയിലെ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ഗൾഫ് രാജ്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളിൽ ഇറാൻ കനത്ത വിലനൽകേണ്ടിവരുമെന്ന് യുഎഇ പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഗൾഫ് മേഖലയെ അമേരിക്കയുമായും ഇസ്രയേലുമായും കൂടുതൽ അടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം സുഗമമാക്കുന്നതിന് അമേരിക്കയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന കാര്യം യുഎഇ പരിഗണിക്കുന്നുണ്ട്. സമുദ്രപാതയുടെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ ഇതിൽ പങ്കുചേരണമെന്നും ഗർഗാഷ് പറഞ്ഞു. അതിനിടെ, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
International
ലണ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. എന്നാൽ, ഇത് വിശാലയുദ്ധമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് തുറക്കാൻ യുഎസിന്റെ സഖ്യകക്ഷികൾ പടക്കപ്പലുകൾ അയയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
കടൽ മൈനുകൾ കണ്ടെത്താൻ കഴിയുന്ന യുകെയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായും സഖ്യകക്ഷികളുമായും ബ്രിട്ടൻ ചർച്ച നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
എന്നാൽ,മേഖലയിലേക്കു യുദ്ധക്കപ്പലുകൾ അയയ്ക്കാൻ സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു. കടലിടുക്ക് തുറക്കാൻ ബ്രിട്ടൻ കൂട്ടായ പ്രായോഗിക പദ്ധതി തേടുകയാണെന്നും അത് എളുപ്പമല്ലെന്നും തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ സ്റ്റാർമർ പറഞ്ഞു.
International
ടെഹ്റാൻ: തങ്ങളെ ആക്രമിക്കാൻ വരുന്നവരെ തിരിച്ചും ആക്രമിക്കുമെന്ന് ഇറാൻ. സ്വയം പ്രതിരോധിക്കാൻ ഇറാൻ മടിക്കില്ലെന്നും സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാൻ തയാറാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരാഗ്ചി വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചിട്ടില്ലെന്നും എന്നാൽ അമേരിക്കയ്ക്കും സഖ്യകക്ഷികളുമായി ബന്ധമുള്ളവർക്കും പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ അറിയിച്ചു. വെടിനിർത്തലിനോ നയതന്ത്ര ചർച്ചകൾക്കോ തങ്ങൾ മുൻകൈ എടുത്തിട്ടില്ലെന്നും അരാഗ്ചി ആവർത്തിച്ചു.
മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ മറ്റ് രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ രൂക്ഷമായ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസമായി 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കെത്തുന്നു.
ശിവാലിക് എന്ന കപ്പലാണ് ഇന്ന് മുന്ദ്ര തീരത്തെത്തുന്നത്. നന്ദാദേവി ചൊവ്വാഴ്ചയോടെ ഇന്ത്യൻ തീരത്തെത്തും. രണ്ട് കപ്പലുകളിലുമായി കൂടി ഏകദേശം 93,000 മെട്രിക് ടൺ എൽപിജിയുണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
പ്രതിമാസം ശരാശരി രണ്ടര ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85 ശതമാനം ഗാർഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്.
International
വാഷിംഗ്ടൺ: സൈനിക നീക്കത്തിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് അടച്ചിട്ടത് ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും വേണ്ടി യുദ്ധക്കപ്പലുകൾ അയക്കും.
ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും നിയന്ത്രണത്തിലാക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം ശക്തമായതോടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഇന്ധന വ്യാപാരം നിലച്ചിരിക്കുകയാണ്. അതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു.
വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊർജ സംവിധാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന് ഇറാൻ പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പ് വകവെക്കാതെയാണ് ആക്രമണമുണ്ടായത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും രാജ്യാന്തരതലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ വിതരണത്തിൽ നിർണായകമാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഊർജ സ്രോതസുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ജപ്പാൻ, യുകെ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിനും വൈദ്യുതിക്കും മറ്റും വിലക്കയറ്റം നേരിട്ട് അവർ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണ്.
പരസ്പരപൂരകമായ ഇന്നത്തെ ലോകത്തിൽ ഒരു രാജ്യത്തിനും പൂർണമായും സ്വയംപര്യാപ്തരാകാൻ കഴിയില്ല. വികസിതരാജ്യങ്ങൾ വരെ ഇന്ധനത്തിനും സാങ്കേതികവിദ്യയ്ക്കും നിർണായക ധാതുക്കൾക്കും വേണ്ടി ആഗോള വിതരണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ ഈ വിതരണശൃംഖലയിലെ ചെറിയൊരു തടസംപോലും എല്ലാവരെയും ഒരുപോലെ ബാധിക്കും.
വൈദ്യുതി ഉത്പാദനം ഇരട്ടിയായി
27 രാജ്യങ്ങളിൽനിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 40ലധികം രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്തോ മേഖലയിലോ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനശേഷി 11 വർഷത്തിനിടെ ഇരട്ടിയാകുകയും ഇന്ന് 520 ജിഗാവാട്ട് പിന്നിടുകയും ചെയ്തു. ഇതിൽ പകുതിയിലധികവും സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ആണവോർജം തുടങ്ങിയ ഫോസിൽ ഇതര സ്രോതസുകളിൽനിന്നാണ്.
ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന. ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇതു സർക്കാരിന് വലിയ സാന്പത്തികലാഭമുണ്ടാക്കുന്നതിനൊപ്പം വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനത്തോടൊപ്പം തന്നെ ഇന്ത്യ അതിന്റെ മൊബിലിറ്റി മേഖലയെയും ഇലക്ട്രിക് വാഹനങ്ങളിലൂടെ (ഇവി) പരിവർത്തനം ചെയ്യുകയാണ്. 2014ൽ വെറും 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ഓടെ അത് 16.71 ലക്ഷമായി ഉയർന്നു. ഗതാഗതമേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇതു വലിയ രീതിയിൽ സഹായിക്കുന്നു.
കരുതൽശേഖരം ശക്തം
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലെ വിതരണതടസങ്ങളെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലുള്ള അടിയന്തര എണ്ണ സംഭരണി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാൽത്തന്നെ ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ കരുതൽ ശേഖരത്തിലുണ്ട്.
National
മുംബൈ: പശ്ചിമേഷ്യന് സംഘര്ഷം രൂക്ഷമായി തുടരുന്നതിനിടെ ഹോര്മുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണടാങ്കര് ഇന്ത്യയിലെത്തി.
സൗദി അറേബ്യയില് നിന്നുള്ള അസംസ്കൃത എണ്ണയുമായി ലൈബീരിയന് കപ്പലായ ഷെന്ലോംഗ് ആണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടത്.
ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്ച്ചെയോ കപ്പല് ഹോര്മുസ് കടന്നുവെന്നാണ് റിപ്പോര്ട്ട്. സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പലില് 135,335 മെട്രിക് ടണ് അസംസ്കൃത എണ്ണയാണുള്ളത്.
International
ന്യൂഡൽഹി: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. നയതന്ത്രതലത്തിൽ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകൾക്ക് പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തയാറായത്. ‘പരിമൾ', ‘പുഷ്പ' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
യുഎസ്എ, യൂറോപ്പ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയാറായതെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാതക ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്നു കരുതപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. പാചകവാതക ദൗർലഭ്യത്തിന്റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രശ്നപരിഹാരത്തിന് സർക്കാരിനു കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ അറിയിച്ചിരുന്നു.
International
ടെഹ്റാൻ: അന്താരാഷ്ട്ര വിപണിയിൽ അതിരൂക്ഷമായ രീതിയിൽ എണ്ണ വില വര്ധിക്കുമെന്ന് ഇറാൻ. യുദ്ധം കൂടുതൽ കലുഷിതമായതോടെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്ക, ഇസ്രായേൽ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ തങ്ങൾ ലക്ഷ്യം വയ്ക്കുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി. എണ്ണവില കൃത്രിമമായി കുറയ്ക്കാൻ കഴിയില്ല. മേഖലയിലെ സുരക്ഷയെ ആശ്രയിച്ചാണ് എണ്ണവില നിലനിൽക്കുന്നതെന്നും ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. കടലിടുക്കിൽ അപകടസാധ്യത നിലനിൽക്കുമ്പോഴും ബുധനാഴ്ച മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. എന്നാൽ ഇത്രയും വലിയ സുരക്ഷാ ഭീഷണികൾ നിലനിൽക്കുമ്പോഴും കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തുടരണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത്.
International
ദുബായി: ഇന്ത്യയിലേക്ക് വരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടെലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. യുഎഇയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു തായ് പതാകയുള്ള ചരക്ക് കപ്പൽ. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതായി തായ്ലൻഡ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും നാവികസേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ 20 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ബാക്കിയുള്ള മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നതായും ഒമാൻ നാവികസേന അറിയിച്ചു. തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.