Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralVideo

Video

പ്രകൃതിയുടെ ക്രൂരത: അവശിഷ്ടങ്ങൾക്കിടയിൽ മാതാപിതാക്കളെ തിരയുന്ന പിഞ്ചുകുഞ്ഞുങ്ങൾ

പ്രകൃതിയുടെ ക്രൂരതയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന നേപ്പാളിൽ നിന്ന് പുറത്തുവരുന്ന ഓരോ കാഴ്ചയും നോവിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ്. ചൈന-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് ബോട്ടെകോഷി നദിയിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും നേപ്പാളിന്‍റെ ജനജീവിതത്തെ പൂർണമായും തകർത്തെറിഞ്ഞു.

നഗരങ്ങളും ഗ്രാമങ്ങളും ഒലിച്ചുപോയ ഈ ദുരന്തത്തിന് പിന്നാലെ, ദുരിതഭൂമിയിൽ നിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ദൃശ്യം കണ്ടവരുടെയൊക്കെ മനസിനെ ആഴത്തിൽ സ്പർശിച്ചിരിക്കുകയാണ്.

പ്രളയം തകർത്ത അവശിഷ്ടങ്ങൾക്കിടയിലൂടെ മാതാപിതാക്കളെ തിരഞ്ഞുനടക്കുന്ന രണ്ട് കുരുന്നുകളാണ് ആ ദൃശ്യങ്ങളിലുള്ളത്. ഭയന്നുവിറച്ച് കരയുന്ന അനിയത്തിയെ മുതുകിലേറ്റി, പരിക്കുകളും ക്ഷീണവും വകവെക്കാതെ മാതാപിതാക്കൾക്കായി അലയുന്ന ചേട്ടൻ.

കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന ഈ കാഴ്ച നിമിഷങ്ങൾക്കകം വൈറലായി. എന്നാൽ ഈ ദൃശ്യം പകർത്തിയ ക്യാമറമാൻ പോസ്റ്റിന് കിട്ടുന്ന ലൈക്കുകൾക്കും കാഴ്ചക്കാർക്കും അപ്പുറം ആ കുഞ്ഞുങ്ങൾക്ക് പ്രാഥമിക സഹായമോ ആശ്വാസമോ നൽകാൻ തയ്യാറായോ എന്ന ചോദ്യമാണ് ഇന്‍റർനെറ്റിൽ ഏറെ ഉയരുന്നത്.

ദുരന്തം ചിത്രീകരിക്കുന്നതിനേക്കാൾ പ്രധാനം അവിടെയുള്ള മനുഷ്യർക്ക് താങ്ങാകുന്നതാണെന്ന് പലരും കടുത്ത ഭാഷയിൽ പ്രതികരിച്ചു. നിലവിൽ മരണസംഖ്യ തൊള്ളായിരം കടക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരുൾപ്പെടെയുള്ള നിരവധിയാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ഇനിയും പ്രിയപ്പെട്ടവരെ കണ്ടെത്താനാകാതെ വിലാപഭൂമിയായി കഴിയുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Viral

ട്രെയിൻ ബെഡ്ഷീറ്റ് ഷാൾ പോലെ ചുറ്റി വിപണിയിലൂടെ നടപ്പ്; റെയിൽവേയുടെ കോടികളുടെ നഷ്ടം ചർച്ചയാകുന്നു

വെസ്റ്റേൺ റെയിൽവേയുടെ പേരെഴുതിയ ബെഡ്ഷീറ്റുകൾ മൂന്ന് പേർ പൊതുസ്ഥലത്ത് ഷാൾ പോലെ ധരിച്ചു നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ കോലാഹലമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ട്രെയിനിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണ് ഇവർ ധരിച്ചിരിക്കുന്നതെന്ന രീതിയിൽ 'ജെംസ് ഓഫ് റെയിൽവേ' എന്ന ഹാൻഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

                                               റെയിൽവേയുടെ വസ്തുവകകൾ അനധികൃതമായി കൈക്കലാക്കുന്നതും പൗരബോധമില്ലായ്മയും ചൂണ്ടിക്കാണിച്ചുള്ള ചർച്ചകളാണ് ഇതിനെത്തുടർന്ന് സജീവമായിരിക്കുന്നത്.

വിവരവകാശ രേഖകൾ പ്രകാരം 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ റെയിൽവേയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ബെഡ്‌റോൾ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ലക്ഷക്കണക്കിന് ടൗവലുകളും ബെഡ്ഷീറ്റുകളും തലയിണ ഉറകളും കമ്പളികളുമടക്കം ഏകദേശം 1.27 കോടിയിലധികം സാധനങ്ങളാണ് ഇത്തരത്തിൽ കാണാതായിട്ടുള്ളത്.

ഇവയുടെ മൊത്തത്തിലുള്ള മൂല്യം 100 കോടി രൂപയോളമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമുതൽ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നതിൽ വ്യാപകമായ അമർഷമാണ് ഉയരുന്നത്.

എന്നാൽ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ആളുകൾ രണ്ടു തട്ടിലാണ്. കർശന നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കി പൊതുമുതൽ സംരക്ഷിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റുള്ളവരുടെ അനുവാദമില്ലാതെ വീഡിയോകൾ പകർത്തി ഓൺലൈനിൽ അപമാനിക്കുന്നതിനെയാണ് എതിർവിഭാഗം ചോദ്യം ചെയ്യുന്നത്. 

തണുപ്പകറ്റാൻ ആരെങ്കിലും ബെഡ്ഷീറ്റ് ഉപയോഗിച്ചാൽ അതിൽ തെറ്റില്ലെന്നും യഥാർഥ കുറ്റക്കാർ റെയിൽവേ സംവിധാനത്തിനുള്ളിൽ നിന്ന് തന്നെ ഇത്തരം സാധനങ്ങൾ പുറത്തേക്ക് കടത്തുന്ന കരാറുകാരാകാൻ സാധ്യതയുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 

വസ്തുക്കൾ നഷ്ടപ്പെടുന്നത് തടയാൻ റെയിൽവേയുടെ പേര് കൂടുതൽ പ്രകടമായ രീതിയിൽ ബെഡ്ഷീറ്റുകളിൽ അടയാളപ്പെടുത്തണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. പൊതുമുതലിന്‍റെ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Viral

അപൂർവ രോഗത്തിന് ആശ്വാസം കുളത്തിലെ തണുപ്പ്; ബംഗാളിലെ ഇക്ബാലിന് തണലായി റിലയൻസ്

ശരീരത്തിൽ കടുത്ത പുകച്ചിലും എരിച്ചിലും അനുഭവപ്പെടുന്ന അപൂർവ്വ രോഗബാധയെത്തുടർന്ന് വെയിൽ പോലുമേൽക്കാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരന് ഒടുവിൽ വിദഗ്ധ വൈദ്യസഹായം ലഭ്യമായി.

മുർഷിദാബാദിലെ ബെൽഡംഗയിൽ നിന്നുള്ള ഇക്ബാൽ എന്ന കൗമാരക്കാരൻ അസഹനീയമായ പുകച്ചിലിൽ നിന്നും രക്ഷനേടാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടുത്തുള്ള കുളങ്ങളിൽ മുങ്ങിക്കിടക്കുകയായിരുന്നു പതിവ്.

വെള്ളത്തിൽ കഴിയുമ്പോൾ മാത്രമാണ് കുട്ടിയുടെ ശരീരത്തിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ കുളത്തിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങിയിരുന്നുകൊണ്ടായിരുന്നു.

ഈ ദയനീയ കാഴ്ചകൾ പ്രദേശവാസികൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യ നിലയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.

ചർമ്മത്തിൽ വിള്ളലുകൾ വീഴാനും മറ്റ് ഗുരുതരമായ അണുബാധകൾക്കും ഇത് കാരണമാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. വാർത്ത പടർന്നതോടെ റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ അനന്ത് അംബാനി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് തുടർച്ചയായ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്ത വിവരം മനസിലാക്കിയ അദ്ദേഹം ഇക്ബാലിന്‍റെ സമ്പൂർണ ചികിത്സാച്ചുമതല ഏറ്റെടുത്തു.

റിലയൻസ് ഫൗണ്ടേഷന്‍റെ പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, അത്യാധുനിക പരിചരണത്തിനായി കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കുട്ടിയുടെ രോഗനിർണയവും ചികിത്സയും പുരോഗമിക്കുകയാണ്.

Viral

പൂച്ച കടന്നുപോയി, യുവതി തെറിച്ചുവീണു! ആരും കാണാത്ത ആ അദൃശ്യ ശക്തി ഏത്?

ഒരു കെട്ടിടത്തിലെ ഗോവണിപ്പടിയിലൂടെ ഇറങ്ങിവരുന്ന യുവതി പെട്ടെന്ന് വഴിയരികിലെ പൂച്ചയെ നോക്കിനിൽക്കുകയും, പൂച്ച അരികെക്കൂടി കടന്നുപോയ നിമിഷം തന്നെ ആരോ തള്ളിവിട്ടതുപോലെ പടികളിലേക്ക് തെറിച്ച് വീഴുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഈജിപ്തിൽ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ഈ സിസിടിവി വീഡിയോയിൽ യുവതിക്ക് സമീപം മറ്റ് മനുഷ്യരാരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സംഭവത്തിന്‍റെ ദുരൂഹത കൂട്ടുന്നത്. 'ഡെയ്‌ലി ദസ്തക്' എന്ന എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം 60 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

വീഡിയോയിലെ വീഴ്ചയുടെ അസ്വാഭാവികതയും, പൂച്ചയുടെ അസാധാരണമായ ശാന്തതയും ചൂണ്ടിക്കാട്ടി ഇതൊരു എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആകാനാണ് സാധ്യതയെന്ന് ഒരുവിഭാഗം ആളുകൾ വാദിക്കുന്നു.

എന്നാൽ അമാനുഷിക ശക്തികളുടെ സാന്നിധ്യമാണ് യുവതിയുടെ വീഴ്ചയ്ക്ക് കാരണമായതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എഐ വിദ്യയാണോ അതോ അമാനുഷിക സംഭവമാണോ എന്ന കാര്യത്തിൽ ഇന്‍റർനെറ്റിൽ വാദപ്രതിവാദങ്ങൾ തുടരുമ്പോഴും സംഭവത്തിന്‍റെ യഥാർഥ വസ്തുത എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Viral

"അത് അഭിനയമായിരുന്നു സർ...": ട്രെയിനിന് നേരെ കല്ലെറിയുന്ന വീഡിയോ ചെയ്ത യുവാവ് പിടിയിൽ

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രം മുംബൈ ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുന്നതായി വ്യാജ വീഡിയോ ചിത്രീകരിച്ച ദീഘ സ്വദേശിയായ യുവാവ് റെയിൽവേ പോലീസിന്‍റെ പിടിയിലായി.

പാളത്തിന് സമീപം നിന്ന് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന ഭാവത്തിൽ അഭിനയിക്കുകയും യാത്രക്കാർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. സംഭവം വിവാദമാവുകയും ആർപിഎഫ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ യുവാവ് മാപ്പപേക്ഷയുമായി വീണ്ടും രംഗത്തെത്തി.

റീൽ നിർമ്മിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും, യഥാർഥത്തിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും വെറുതെ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ വീഡിയോയിൽ വ്യക്തമാക്കി.

ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ഇയാൾ കൂട്ടിച്ചേർത്തു. താനെ റെയിൽവേ പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആർപിഎഫ് സൻപാദ യൂണിറ്റ് പ്രതിക്കെതിരെ റെയിൽവേ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

Viral

അടിയൊഴുക്കിനെയും തള്ളിമാറ്റി 4x4; കടലിൽ കാറോടിച്ച് യുവാവ്, വീഡിയോ കണ്ടവർ ഞെട്ടി!

ഡ്രൈവിംഗ് കമ്പവും ഓഫ് റോഡിംഗ് ആവേശവും അതിരുകടന്നാൽ എന്താകും? ഉത്തരം കാണണമെങ്കിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഈ പുതിയ വീഡിയോ കാണണം. റോഡും കാടും മലയും കടന്ന് സാക്ഷാൽ കടലിലൂടെ വാഹനം ഓടിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഒരു സാഹസികപ്രിയൻ.

പാറക്കെട്ടുകൾ നിറഞ്ഞ തീരത്തെ ആഴമില്ലാത്ത വെള്ളത്തിലൂടെ 4x4 വാഹനം യാതൊരു ഭയവുമില്ലാതെ മുന്നോട്ട് നയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ശക്തമായ തിരമാലകൾ വാഹനം ലക്ഷ്യമാക്കി അടിച്ചു കയറുന്നതും വെള്ളത്തിന്‍റെ പ്രതിരോധം കാരണം വാഹനം മുന്നോട്ട് നീങ്ങാൻ കഷ്ടപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഒടുവിൽ വാഹനത്തിന്‍റെ കാബിന്‍റെ ഉള്ളിലേക്ക് പോലും കടൽവെള്ളം ഇരച്ചുകയറുന്നുണ്ടെങ്കിലും, ഡ്രൈവറുടെ മുഖത്ത് ഭയത്തിന്‍റെ നിഴൽ പോലുമില്ല. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

എന്നാൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. ഇത് യഥാർഥത്തിൽ നടന്നതാണോ അതോ ഏതെങ്കിലും കമ്പ്യൂട്ടർ ഗ്രാഫിക്സ് വിദ്യയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുമ്പോൾ, ഇത് ഡ്രൈവിംഗ് അല്ല മറിച്ച് തികഞ്ഞ അശ്രദ്ധയാണെന്ന് മറ്റു ചിലർ കുറ്റപ്പെടുത്തുന്നു.

അതേസമയം ജിടിഎ പോലെയുള്ള ജനപ്രിയ വീഡിയോ ഗെയിമുകളിലെ സാഹസിക രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നാണിതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

"ഇത് ഓഫ്-റോഡല്ല, ഓഫ്-ലാൻഡാണ്" എന്നും, "ഇവിടെ കാർ കഴുകുന്നത് ഈ രീതിയിലാണ്" എന്നും തുടങ്ങി രസകരമായ ഒട്ടേറെ കമന്‍റുകളാൽ സമ്പന്നമാണ് ഈ വിചിത്രമായ കടൽയാത്രയുടെ വീഡിയോ.

Viral

'ഇയാൾ ദിവസം 2000 രൂപയുണ്ടാക്കും'; യാചകന് പണം നൽകിയ വിദേശിക്ക് നേരെ സ്ത്രീയുടെ പ്രതിഷേധം

മുംബൈ തെരുവിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നയാൾക്ക് സാമ്പത്തിക സഹായം നൽകിയ വിദേശ സഞ്ചാരിയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നു.

'ക്രിസ് ട്രാവൽസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധേയനായ വിദേശി മുംബൈ സന്ദർശനത്തിനിടെ ശാരീരിക വൈകല്യമുള്ള വ്യക്തിക്ക് പണം നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. പോളിയോ ബാധിച്ച് നടക്കാൻപോലും ബുദ്ധിമുട്ടുന്ന ഈ വ്യക്തിക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് മനസിലാക്കിയാണ് ഇയാൾ 100 രൂപ നൽകിയത്.

എന്നാൽ ഇതിനിടയിലേക്ക് മറ്റൊരു സ്ത്രീ കടന്നുവരികയും വിദേശിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയുമായിരുന്നു. താനും ഭിന്നശേഷിക്കാരിയാണെന്ന് അവകാശപ്പെട്ട ആ സ്ത്രീ, തനിക്ക് ഭക്ഷണത്തിനും ചികിത്സയ്ക്കുമായി പണം വേണമെന്ന് ആവശ്യപ്പെടുകയും ചില രേഖകളും മരുന്നുകളും കാണിക്കുകയും ചെയ്തു.

കൂടാതെ ഇയാൾ ദിവസവും 2000 രൂപയോളം യാചനയിലൂടെ സമ്പാദിക്കുന്നുണ്ടെന്നും സ്ഥിരം യാചകനാണെന്നും അവർ ആരോപിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെങ്കിലും തന്‍റെ തീരുമാനത്തിൽ വിദേശി ഉറച്ചുനിൽക്കുകയായിരുന്നു.

ആ വ്യക്തിയുടെ ദയനീയമായ ശാരീരികാവസ്ഥ ചൂണ്ടിക്കാണിച്ച ഇയാൾ, സമാനമായ അവസ്ഥയിലാണെങ്കിൽ നിങ്ങളെയും സഹായിക്കുമായിരുന്നു എന്ന് സ്ത്രീയോട് വ്യക്തമാക്കി. തുടർന്ന് ആ വ്യക്തിക്ക് 100 രൂപ കൂടി നൽകി ആകെ 200 രൂപ കൈമാറിയ ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്.

തനിക്ക് ആ നിമിഷം ശരിയെന്ന് തോന്നിയ കാര്യമാണ് ചെയ്തതെന്നും ഇത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തായിരിക്കും ചെയ്യുക എന്നും ചോദിച്ചുകൊണ്ടാണ് ഇയാൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനെക്കുറിച്ചും നിർബന്ധപൂർവ്വം പണം ചോദിച്ചുവാങ്ങുന്ന പ്രവണതയെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Viral

മുംബൈ ലോക്കൽ ട്രെയിനിൽ അത്ഭുതം: സിഖ് വനിതയുടെ തലപ്പാവിലിരുന്ന് പരുന്തിന്‍റെ കൗതുക യാത്ര!

മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ യാത്രക്കാർക്കിടയിൽ കൗതുകവും അത്ഭുതവും ഉണർത്തി അപൂർവ്വമായൊരു അതിഥിയെത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിൻ കമ്പാർട്ട്‌മെന്‍റിലേക്ക് പറന്നെത്തിയ പരുന്ത്, യാത്രക്കാരിയായ നിഹംഗ് സിഖ് വനിതയുടെ തലപ്പാവിലാണ് ശാന്തമായി ഇരുന്നത്.

ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് കല്യാണിലേക്ക് യാത്ര തിരിച്ച ട്രെയിനിലായിരുന്നു ഈ വേറിട്ട സംഭവം അരങ്ങേറിയത്. അക്ഷയ് പാലവ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പകർത്തിയ ഈ രംഗങ്ങളുടെ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ട്രെയിൻ വേഗത്തിൽ പായുമ്പോഴും യാതൊരു ഭയവുമില്ലാതെ യാത്രക്കാരിയുടെ തലപ്പാവിലിരിക്കുന്ന പരുന്തിനെ കണ്ട് സഹയാത്രികർ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും, ചിലർ മൊബൈൽ ഫോണുകളിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. സിഖ് സംസ്കാരത്തിലും ചരിത്രത്തിലും പരുന്തിന് വലിയ പ്രാധാന്യമുണ്ട്. ധീരതയുടെയും പരമാധികാരത്തിന്‍റെയും സ്വതന്ത്ര ആത്മാവിന്‍റെയും പ്രതീകമായാണ് സിഖ് വിശ്വാസികൾ പരുന്തിനെ കാണുന്നത്.

Viral

അതിവേഗ പാതയിലൂടെ വാഹനങ്ങൾക്കൊപ്പം കുതിച്ച് കുതിര; എക്‌സ്പ്രസ്‌വേയെ വിറപ്പിച്ച എട്ട് കിലോമീറ്റർ നീണ്ട സാഹസിക ചേസ്

വാഹനങ്ങൾ കിലോമീറ്ററുകൾ വേഗതയിൽ പായുന്ന എക്‌സ്പ്രസ്‌വേയിലേക്ക് പെട്ടെന്നൊരു കുതിര കടന്നുവന്നാൽ എന്തായിരിക്കും സ്ഥിതി? ലക്നോ-കാൺപൂർ ദേശീയപാതയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് അത്തരമൊരു നടുക്കുന്ന കാഴ്ചയായിരുന്നു.

അതിവേഗ ട്രാക്കിലൂടെ ഭയന്നോടുന്ന കുതിരയും അതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞെത്തിയ ദേശീയപാത അതോറിറ്റിയുടെ പട്രോളിംഗ് വാഹനവും പ്രദേശത്ത് മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചു.

ഉന്നാവോയ്ക്ക് സമീപത്തുവെച്ചാണ് കുതിര പാതയിലേക്ക് കയറിയത്. വൻ വേഗതയിൽ വന്ന വാഹനങ്ങൾ പെട്ടെന്ന് വേഗത കുറച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ എൻഎച്ച്എഐ പട്രോളിംഗ് സംഘം വാഹനത്തിൽ കുതിരയെ പിന്തുടരുകയായിരുന്നു.

വാഹനം മുന്നോട്ട് പോകുന്നതിനിടെ പിൻഭാഗത്തിരുന്ന് ജീവനക്കാരിലൊരാൾ നീളമുള്ള വടിയുപയോഗിച്ച് കുതിരയെ പ്രധാന റോഡിൽ നിന്നും സുരക്ഷിതമായ വശങ്ങളിലേക്ക് തിരിച്ചുവിടാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഭയന്നോടിയ കുതിര ഏകദേശം എട്ട് കിലോമീറ്ററോളം ട്രാക്കിലൂടെ തന്നെ മുന്നോട്ട് പാഞ്ഞു.

ഒടുവിൽ ലാൽഗഞ്ച് ബൈപ്പാസിന് തൊട്ടടുത്തുവെച്ചാണ് പട്രോളിംഗ് സംഘത്തിന് കുതിരയെ എക്‌സ്പ്രസ്‌വേയിൽ നിന്നും പുറത്തേക്ക് നയിക്കാൻ സാധിച്ചത്. സംഭവം ദൃശ്യങ്ങളിൽ പകർത്തി ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

മൃഗങ്ങൾ റോഡിലേക്ക് പ്രവേശിക്കാതിരിക്കാൻ ഇരുമ്പ് വേലികളും ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇത്തരം വീഴ്ചകൾ എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.

നിർമ്മാണത്തിലെ അപാകതകൾ കാരണം നേരത്തെ തന്നെ ആരോപണം നേരിട്ടിരുന്ന കമ്പനിക്ക് സുരക്ഷാ വീഴ്ച കൂടി നേരിടേണ്ടി വന്നത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്.

Viral

മുന്നറിയിപ്പ് ബോർഡിന് മുകളിലും കളി! ഇന്ത്യ ഗേറ്റിൽ വീണ്ടും പൗരബോധമില്ലായ്മയുടെ 'റീൽസ്' കൂത്ത്

പൗരബോധമില്ലായ്മയുടെ പേരിൽ ഇന്ത്യക്കാർ വീണ്ടും വലിയ തോതിൽ വിമർശിക്കപ്പെടാൻ കാരണമായിരിക്കുകയാണ് തലസ്ഥാന നഗരിയിൽ നിന്നുള്ള ഒരു പുതിയ ദൃശ്യം.

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യ ഗേറ്റിലെ ജലധാരയ്ക്ക് ചുറ്റും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ആളുകൾ തടിച്ചുകൂടുകയും വെള്ളത്തിലിറങ്ങി കളിക്കുകയും ചെയ്യുന്ന കാഴ്ച വലിയ രീതിയിലാണ് അമർഷം ഉണ്ടാക്കിയിരിക്കുന്നത്.

"വെള്ളത്തിൽ ഇറങ്ങരുത്" എന്ന് വ്യക്തമായി മുന്നറിയിപ്പ് നൽകുന്ന ബോർഡുകളിൽ പോലും ചിലർ കയറിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇത്തരക്കാർക്കെതിരെ കർശന നടപടിയും വൻതുക പിഴയും ചുമത്തണമെന്ന ആവശ്യവുമായി നിരവധിയാളുകൾ രംഗത്തെത്തി.

തമാശയായി കാണുന്ന ഇത്തരം പെരുമാറ്റങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അന്തസ് കെടുത്തുകയും, അനാവശ്യമായ റീൽസ് ചിത്രീകരണങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നുവെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം.

പൊതുമുതലുകൾ നശിപ്പിക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതും രാജ്യത്ത് മുൻപും വലിയ ചർച്ചയായിട്ടുണ്ട്. അടുത്തിടെ ആന്ധ്രാപ്രദേശിലെ പുതിയ വിമാനത്താവള ഉദ്ഘാടനത്തിനിടെ അലങ്കാരച്ചെടികളും മരങ്ങളും ആളുകൾ അപഹരിച്ച സംഭവവും സമാനമായ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. പുതിയ ദൃശ്യം വൻതോതിൽ ആളുകളിലേക്ക് എത്തിയതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.

ആളുകളുടെ വ്യക്തിഗത സംസ്കാരമില്ലായ്മയാണ് ഇതിന് കാരണമെന്ന് ഭൂരിഭാഗം പേരും കുറ്റപ്പെടുത്തുമ്പോൾ, രാജ്യത്ത് കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുമ്പോൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന നീന്തൽക്കുളങ്ങളോ സമാനമായ സൗകര്യങ്ങളോ ഇല്ലാത്തതാണ് ഇത്തരം പെരുമാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

Viral

എസ്‌ഡിഎം വസതിയിൽ കാൽ തിരുമ്മി നൽകുന്ന ഹോം ഗാർഡ്; വീഡിയോ വൈറലായതോടെ വീണ്ടും വിവാദം!

കാൺപൂർ ഗാതാമ്പൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ വസതിയിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാൺപൂർ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു ഉദ്യോഗസ്ഥൻ മറ്റൊരാൾക്ക് കാൽ തിരുമ്മി നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.

തുടക്കത്തിൽ എസ്ഡിഎമ്മിന്‍റെ ഡ്രൈവർക്ക് ഹോം ഗാർഡ് സേവനം ചെയ്യുന്നതാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും, വീഡിയോയിലുള്ള രണ്ടുപേരും ഹോം ഗാർഡ് ജീവനക്കാരാണെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു.

കാൺപൂർ നഗർ ഡിസ്ട്രിക്റ്റ് കമാൻഡന്‍റിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവരുന്ന മുറയ്ക്ക് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഔദ്യോഗിക പദവികളുടെ ദുരുപയോഗവും യൂണിഫോമിനോടുള്ള അനാദരവുമാണ് സംഭവത്തിൽ നിഴലിക്കുന്നതെന്ന വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ഈ സംഭവം ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമാണ്.

Viral

ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളിൽ കയറി ഡ്രൈവറുടെ ‘ഡാൻസ്’; അമ്പരന്ന് സോഷ്യൽ മീഡിയ!

രാജസ്ഥാനിലെ ആൽവാറിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്‍റെ മുകളിൽ കയറി ഡ്രൈവർ നടത്തിയ അഭ്യാസപ്രകടനം സമൂഹമാധ്യമങ്ങളിൽ കടുത്ത രോഷത്തിന് കാരണമായിരിക്കുകയാണ്. ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയാസ് തിബാര പ്രദേശത്താണ് നടുക്കുന്ന ഈ സംഭവം നടന്നത്.

വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കവെ ക്യാബിന്‍റെ ജനലിലൂടെ പുറത്തുകടന്ന ഡ്രൈവർ മുകളിലേക്ക് കയറുകയും ചുറ്റുമുള്ള വാഹനങ്ങളെ വകവെയ്ക്കാതെ നൃത്തം ചെയ്യുകയുമായിരുന്നു. സ്റ്റീയറിംഗിൽ ആരുമില്ലാതെ വാഹനം മുന്നോട്ടുനീങ്ങിയത് മറ്റ് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും കടുത്ത ഭീതിയിലാഴ്ത്തി.

അപകടം മണത്ത പല ഡ്രൈവർമാരും തങ്ങളുടെ വാഹനങ്ങൾ പിന്നിലേക്ക് എടുത്താണ് സുരക്ഷിത അകലം പാലിച്ചത്. തിരക്കേറിയ റോഡിൽ ജീവൻ പണയംവെച്ച് ഇത്തരം സാഹസങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡ്രൈവറെ എത്രയും വേഗം തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് പ്രദേശവാസികളുടെയും യാത്രികരുടെയും ശക്തമായ ആവശ്യം.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായുള്ള ഇത്തരം വിഡ്ഢിത്തങ്ങൾ വലിയ ദുരന്തങ്ങളിൽ കലാശിക്കാമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Viral

പാട്ടിനൊപ്പം ചുവടുവെച്ച് ത്രിവർണ നാടകൾ; വിമാനത്താവളത്തിലെ ദൃശ്യവിരുന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തു

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കിയിരിക്കുന്നത് മനം കവരുന്ന കാഴ്ചകളാണ്. ടെർമിനലിനുള്ളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന ത്രിവർണ പ്രമേയത്തിലുള്ള പ്രത്യേക ദൃശ്യവിരുന്ന് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും സോഷ്യൽ മീഡിയ ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടിയാണിത്. പ്രസിദ്ധ യാത്രാ വ്ലോഗറായ വിഹാരിണി പങ്കുവെച്ച ദൃശ്യങ്ങളിലാണ് വിമാനത്താവളത്തിലെ ഈ വേറിട്ട അലങ്കാരം ശ്രദ്ധയിൽപ്പെടുന്നത്.

സീലിംഗിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന ത്രിവർണ നാടകൾ പശ്ചാത്തലത്തിൽ മുഴങ്ങുന്ന താളത്തിനനുസരിച്ച് അതിമനോഹരമായി ചലിക്കുകയും വട്ടത്തിൽ കറങ്ങുകയും ചെയ്യുന്നുണ്ട്.

ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ പ്രശസ്തമായ 'പിംഗ ഗ പോരി' എന്ന ഗാനത്തിനൊപ്പം ഈ ദൃശ്യവിരുന്ന് സാക്ഷാത്കരിക്കപ്പെടുമ്പോൾ അത് യാത്രക്കാർക്ക് തികച്ചും അപൂർവമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

സാങ്കേതികവിദ്യയും സംഗീതവും ദേശഭക്തിയും സമന്വയിപ്പിച്ചുകൊണ്ട് സാധാരണ അലങ്കാരങ്ങൾക്കപ്പുറം വലിയൊരു ദൃശ്യാനുഭവമാണ് അധികൃതർ ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരമൊരു അത്ഭുത കാഴ്ച കാണുന്നതിനിടയിൽ യാത്രക്കാർ വിമാനം മിസ് ആക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന തമാശ നിറഞ്ഞ അടിക്കുറിപ്പോടെയാണ് വിഹാരിണി ഈ വീഡിയോ പങ്കുവെച്ചത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ദൃശ്യങ്ങൾ വൈറലാവുകയും നിരവധി ആളുകൾ ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. വിമാനത്താവളത്തിലെ ഇത്തരമൊരു മനോഹരമായ കാഴ്ച പൊതുജനങ്ങളിലേക്ക് എത്തിച്ചതിന് നിരവധിയാളുകൾ വ്ലോഗർക്ക് നന്ദി അറിയിച്ചു.

 

Viral

മരണശേഷവും തുടരുന്ന സ്വത്തുതർക്കം: അച്ഛന്‍റെ മൃതദേഹത്തിൽനിന്ന് വിരലടയാളം വാങ്ങി മകൻ

ഉത്തർപ്രദേശിലെ ലക്നോവിൽ അന്തരിച്ച എഴുപത്തഞ്ചുകാരന്‍റെ മൃതദേഹത്തിൽനിന്ന് വെള്ളക്കടലാസുകളിൽ പെരുവിരലടയാളം പതിപ്പിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമാകുന്നു.

റഹിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗന ഗ്രാമത്തിൽ അടുത്തിടെ അന്തരിച്ച ഛത്രപാലിന്‍റെ സംസ്‌കാരച്ചടങ്ങുകൾക്കിടെയാണ് ഈ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

മകനും മരുമകളുമായി വർഷങ്ങളായി അകൽച്ചയിലായിരുന്ന ഛത്രപാൽ, സ്വന്തം സ്വത്തുക്കളിൽനിന്ന് മകനെ ഒഴിവാക്കി മുൻപ് പത്രപ്പരസ്യം നൽകിയിരുന്നു.

ഇതിനുപിന്നാലെ പെട്ടെന്നുണ്ടായ മരണവും, വ്യാജ രേഖകൾ ഉണ്ടാക്കാനായി മൃതദേഹത്തിൽനിന്ന് വിരലടയാളം എടുത്തതും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ റഹിമാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Viral

ലഹരിയിൽ കാക്കയെ പിടിച്ച് ചിറകുപിഴുത് തിന്നാൻ ശ്രമം

മദ്യലഹരിയിൽ കാക്കയുടെ തൂവലുകൾ പിഴുതെടുത്ത് സൈക്കിൾ കാരിയറിൽ കെട്ടിയിട്ട് കൊണ്ടുപോയയാളെ മൃഗസ്നേഹികൾ തടഞ്ഞു. പക്ഷിക്ക് ക്രൂരമായ പീഡനമേൽപ്പിച്ച ശേഷം അതിനെ പാകം ചെയ്ത് തിന്നാനായിരുന്നു ഇയാളുടെ നീക്കം. ഇൻസ്റ്റാഗ്രാമിലെ ഒരു മൃഗസംരക്ഷണ പേജിലൂടെ പ്രചരിച്ച വീഡിയോയിലൂടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞത്.

നടക്കാൻ പോലും ബുദ്ധിമുട്ടുന്നത്ര കടുത്ത മദ്യപാനത്തിലായിരുന്ന ഇയാൾ വഴിയിലൂടെ സൈക്കിളിൽ പോകുമ്പോഴാണ് വഴിപോക്കരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കാക്കയെ തിന്നാനായി കൊണ്ടുപോകുകയാണെന്ന് ഇയാൾ യാതൊരു കൂസലുമില്ലാതെ വെളിപ്പെടുത്തിയത്. ഇതോടെ മൃഗസ്നേഹികൾ ഇടപെട്ട് കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു.

പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ അസഭ്യം പറയുകയും കാക്കയെ തിരികെ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മൃഗസ്നേഹികളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഇയാൾക്ക് സംഭവസ്ഥലത്തുനിന്ന് മടങ്ങേണ്ടിവന്നു.

നിലവിൽ മൃഗസംരക്ഷകരുടെ സംരക്ഷണയിലുള്ള കാക്ക, ആരോഗ്യം വീണ്ടെടുത്ത ശേഷം വനമേഖലയിലേക്ക് പറത്തിവിടും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തയെങ്കിലും, സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.

Viral

രോഗികൾക്ക് പകരം ഉള്ളിച്ചാക്കുകൾ; മധ്യപ്രദേശിൽ അടിയന്തര വാഹനങ്ങൾ ദുരുപയോഗം ചെയ്തതായി പരാതി

മധ്യപ്രദേശിലെ മൊറേനയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിക്കേണ്ട ആംബുലൻസുകൾ പച്ചക്കറി വിപണിയിലേക്ക് ചരക്കുനീക്കത്തിനായി ദുരുപയോഗം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു.

പോർസ ധാന്യ മാർക്കറ്റ് വളപ്പിലെ പച്ചക്കറി വിപണിയിൽ നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകളിൽ നിന്ന് വ്യാപാരികൾ ഉള്ളിച്ചാക്കുകൾ ഇറക്കി ഉള്ളിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രദേശത്തുണ്ടായിരുന്ന വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണകൂടത്തിന്‍റെ മേൽനോട്ടക്കുറവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

അടിയന്തര വൈദ്യസഹായത്തിനും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിട്ടുള്ള വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രാദേശികവാസികൾ ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ച് വാഹനങ്ങളുടെ ഉടമകളെയും ഇതിന് അനുമതി നൽകിയവരെയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ദൃശ്യങ്ങൾ ചിത്രീകരിച്ച സമയവും സ്ഥലവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.

Viral

77 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ഗ്രാമത്തിലേക്ക് ആദ്യമായി സർക്കാർ ബസ് എത്തിയപ്പോൾ നൃത്തം ചെയ്ത് ഗ്രാമീണർ

സാധാരണക്കാർക്ക് ബസ് യാത്ര എന്നത് ദിനചര്യയുടെ ഭാഗവും നഗരങ്ങളിലെ സദാമുഴങ്ങുന്ന ശബ്ദങ്ങളിലൊന്നുമാണ്. എന്നാൽ രാജസ്ഥാനിലെ അജ്മീർ ജില്ലയിലുള്ള കുർത്താൽ എന്ന വിദൂര ഗ്രാമത്തിൽ ഒരു സർക്കാർ ബസിന്‍റെ വരവ് ഗ്രാമീണർക്ക് വലിയൊരു ആഘോഷമായി മാറി.

രാജസ്ഥാൻ റോഡ്‌വേസിന്‍റെ ബസ് ഗ്രാമത്തിലേക്ക് കടന്നുവരുമ്പോൾ വഴിനീളെ അണിനിരന്ന് നൃത്തം ചെയ്തും ചെണ്ടമേളങ്ങളോടെയും സന്തോഷം പങ്കുവെക്കുന്ന ഗ്രാമീണരുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് തങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു സർക്കാർ ബസ് നേരിട്ടെത്തുന്നതെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. തൊട്ടടുത്തുള്ള കേരോട്ട് എന്ന ഗ്രാമവും വർഷങ്ങളായി സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ റൂട്ട് മാപ്പിൽ ഉൾപ്പെട്ടിരുന്നില്ല.

ഇത്രയും കാലം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചോ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചോ മാത്രമാണ് ഇവിടെയുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിയിരുന്നത്. സർക്കാർ ബസിന്‍റെ വരവ് വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും സാധാരണ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.

സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട വൈദ്യസഹായത്തിനുമുള്ള പുതിയ വാതിലുകളാണ് ഇത് തുറന്നിടുന്നത്.

നഗരങ്ങളിൽ പൊതുഗതാഗതം സർവ്വസാധാരണമായി കാണുന്നവർക്ക് മുന്നിൽ, രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന വികസന വിടവിന്‍റെയും കാത്തിരിപ്പിന്‍റെയും യാഥാർഥ്യം ചൂണ്ടിക്കാണിക്കുന്നതായി മാറുകയാണ് ഈ സംഭവം. 

National

വൈറൽ വീഡിയോ| ക്ലാസ് മുറിയിൽ അധ്യാപകൻ സുഖനിദ്രയിൽ; മൊബൈൽ ഗെയിമിൽ മുഴുകി വിദ്യാർഥികൾ

ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. യുപി വിഭാഗം അധ്യാപകൻ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങുന്നതും കുട്ടികൾ മൊബൈലിൽ വീഡിയോ കാണുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. രക്ഷകർത്താക്കളും നാട്ടുകാരും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 യുപി കനൗജിലുള്ള സർക്കാർ വിദ്യാലയത്തിലാണ് പൊതുജനങ്ങളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രകോപിപ്പിച്ച സംഭവം. പഠന സമയത്ത് അധ്യാപകന്‍റെ മേൽനോട്ടമില്ലാതെ കുട്ടികൾ വഴിതെറ്റുന്ന കാഴ്ചയടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ, ക്ലാസ് മുറിയിലെ ബെഞ്ചിൽ അധ്യാപകൻ കൂർക്കംവലിച്ചു സുഖമായി കിടന്നുറങ്ങുന്നതു വ്യക്തമായി കാണാം. അധ്യാപകന്‍റെ ശ്രദ്ധയോ നിയന്ത്രണമോ ഇല്ലാത്തതിനാൽ, പഠന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിദ്യാർഥികൾ ഒരു മൊബൈൽ ഫോണിനു ചുറ്റും കൂടിയിരുന്ന് വീഡിയോ കാണുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂൾ സമയത്ത് കുട്ടികൾക്കു കൃത്യമായ മാർഗനിർദേശം നൽകേണ്ട അധ്യാപകന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇതു വ്യക്തമാക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Zingabad എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കനൗജ് പോലീസിനെക്കൂടി ടാഗ് ചെയ്താണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ അധ്യാപന നിലവാരവും അച്ചടക്കവുമാണ് വീഡിയ ചൂണ്ടിക്കാണിക്കുന്നതെന്ന് നിരവധി പേർ പ്രതികരിച്ചു. ഉത്തരവാദിത്തമില്ലാതെ പെരുമാറിയ അധ്യാപകനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം, വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവം നടന്ന സ്കൂളിനെക്കുറിച്ചോ ദൃശ്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചോ വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടില്ല. അതേസമയം സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നാണു സൂചന.

സർക്കാർ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷത്തെയും അധ്യാപകരുടെ ഉത്തരവാദിത്തത്തെയും കുറിച്ച് വലിയ ആശങ്കയാണ് സംഭവം ഉയർത്തുന്നത്. കുട്ടികൾക്കു പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ മേൽനോട്ടവും പരിശോധനകളും ഉണ്ടാകണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.

Viral

പ്രളയം കവർന്ന കുഞ്ഞുസ്വപ്നങ്ങൾ: ചെളിയിൽ കളിപ്പാട്ടം തിരയുന്ന പെൺകുട്ടിയുടെ ചിത്രം മനസ് അലിയിക്കുന്നു

അസമിലെ പ്രളയക്കെടുതികളുടെ നടുക്കുന്ന ആഘാതം വ്യക്തമാക്കുന്ന നോവൂറുന്നൊരു കാഴ്ചയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്. വെള്ളപ്പൊക്കത്തിൽ തകർന്നുതരിപ്പണമായ വീടിനുള്ളിലെ കനത്ത ചെളിക്കൂനയ്ക്കിടയിലൂടെ തന്‍റെ കളിപ്പാട്ടങ്ങൾ തിരയുന്ന ഒരു പെൺകുട്ടിയാണ് ഈ ദൃശ്യങ്ങളിലുള്ളത്.

പ്രളയജലം പൂർണമായും ഇറങ്ങിപ്പോയെങ്കിലും വീടിനകത്ത് ഇപ്പോഴും രണ്ടടിയോളം ഉയരത്തിൽ ചളിയും അവശിഷ്ടങ്ങളും കെട്ടിക്കിടക്കുകയാണ്. തനിക്കുമുമ്പിൽ നിൽക്കുന്ന വലിയ ദുരന്തത്തെപ്പോലും വകവെക്കാതെ, ആ ചെളിക്കട്ടകൾ ഓരോന്നായി വകഞ്ഞുമാറ്റി തന്‍റെ കുഞ്ഞുസമ്പാദ്യങ്ങൾ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ആ കുട്ടി.

ഭൗതിക നഷ്ടങ്ങൾക്കുമപ്പുറം ഒരു വെള്ളപ്പൊക്കം സാധാരണക്കാരുടെ ജീവിതത്തിലും കൊച്ചുസ്വപ്നങ്ങളിലും ഉണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകളുടെ നേർക്കാഴ്ചയായി മാറുകയാണ് ഈ സംഭവം.

ലക്ഷക്കണക്കിന് ആളുകളുടെ മനസലിയിച്ച ഈ വീഡിയോ പ്രളയത്തിന്‍റെ യഥാർഥ ദുരന്തമുഖം എത്രത്തോളം ദാരുണമാണെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

Viral

80-ാം വയസിൽ ആദ്യമായി കടൽ കണ്ട് അച്ഛൻ; സോഷ്യൽ മീഡിയയുടെ കണ്ണുനിറച്ച് ഒരു മകന്‍റെ സ്നേഹ സമ്മാനം

വാർദ്ധക്യത്തിന്‍റെ നിറവിലും മനസിൽ പെയ്തിറങ്ങിയ കൊച്ചുകുട്ടിയുടെ അത്ഭുതവും സന്തോഷവും തൊട്ടറിയുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് സോഷ്യൽ മീഡിയ.

ജീവിതത്തിൽ ഇന്നുവരെ കടലിന്‍റെ അനന്തത നേരിട്ടു കണ്ടിട്ടില്ലാത്ത എൺപതുകാരനായ പിതാവിനെ ഒഡീഷയിലെ കൊണാർക്കിനടുത്തുള്ള ചന്ദ്രഭാഗ തീരത്തെത്തിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മകൻ.

തിരമാലകളുടെ ഇരമ്പലും കടലിന്‍റെ വലിപ്പവും ആദ്യമായി കണ്ടപ്പോൾ ആ അച്ഛന്‍റെ മുഖത്തു വിരിഞ്ഞ വികാരനിർഭരമായ ഭാവങ്ങൾ ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങളിൽ, കടൽത്തീരത്തേക്ക് അടുക്കുമ്പോൾ തന്നെ പ്രകൃതിയോടുള്ള ആദരവോടെ കൈകൂപ്പി തൊഴുന്ന അച്ഛനെ കാണാം.

തിരമാലകൾ വന്ന് കാൽവിരലുകളെ തൊട്ടുരുമ്മി കടന്നുപോയപ്പോൾ, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഏതോ ഒരു ലഹരിയിലെന്നപോലെ അദ്ദേഹം നിശബ്ദനായി നിന്നുപോയി.

ഈ നിമിഷത്തിൽ മനസിന്‍റെ സന്തോഷം എന്താണെന്ന് മകൻ തിരക്കിയപ്പോൾ, സ്വപ്നങ്ങളിൽ പോലും വിചാരിക്കാത്ത അത്രയും വലിയൊരു അത്ഭുതമാണ് തന്‍റെ മുന്നിലുള്ളതെന്നായിരുന്നു വിതുമ്പുന്ന ശബ്ദത്തോടെ ആ അച്ഛന്‍റെ മറുപടി.

ചില സന്തോഷങ്ങൾക്ക് പ്രായം ഒരു തടസമല്ലെന്നും ശരിയായ സമയത്തിനായി അവ കാത്തിരിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് മകൻ ഈ വൈകാരിക രംഗങ്ങൾ പങ്കുവെച്ചത്. പ്രകൃതിയെ ദൈവമായി കണ്ട് വണങ്ങുന്ന ആ അച്ഛന്‍റെ വിനയവും ലാളിത്യവുമാണ് ഏവരെയും ഏറെ ആകർഷിച്ചത്.

യഥാർഥ പ്രകൃതിസ്നേഹവും മണ്ണിനോടുള്ള ആത്മബന്ധവും കാത്തുസൂക്ഷിക്കുന്ന ഒരു പഴയ തലമുറയുടെ നേർക്കാഴ്ചയാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

Viral

ഉറങ്ങുന്ന അധ്യാപകനും മൊബൈലിൽ മുഴുകിയ വിദ്യാർഥികളും

ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപകന്‍റെ പ്രവൃത്തി വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിരിക്കുകയാണ്. ക്ലാസ് സമയത്ത് വിദ്യാർഥികളെ പൂർണമായും അവഗണിച്ച് ക്ലാസ് മുറിയിൽ ഉറങ്ങുന്ന അധ്യാപകന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കമില്ലായ്മയെയും നിരീക്ഷണ സംവിധാനങ്ങളുടെ വീഴ്ചയെയും കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്താൻ ഈ സംഭവം ഇടയാക്കി. ബെഞ്ചിൽ കിടന്നുറങ്ങുന്ന അധ്യാപകന് തൊട്ടടുത്തിരുന്ന് ഒരു കൂട്ടം വിദ്യാർഥികൾ മൊബൈൽ ഫോണിൽ വീഡിയോകൾ കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ മുഴുകിയിരിക്കുന്നത് പഠനാന്തരീക്ഷത്തിന്‍റെ തകർച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്ലാസ് നടക്കേണ്ട സമയത്ത് ക്ലാസ് മുറികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കുന്നുണ്ടോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിലടക്കം വലിയ ആശങ്ക ഉയർന്നു കഴിഞ്ഞു.

'സിന്ദാബാദ്' എന്ന എക്സ് അക്കൗണ്ട് വഴി പ്രചരിച്ച ഈ വീഡിയോയിൽ പ്രാദേശിക പോലീസിനെയും ടാഗ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യം ശക്തമായി.

എന്നാൽ വീഡിയോ പകർത്തിയ തീയതിയെക്കുറിച്ചോ ഇതിന്‍റെ സത്യാവസ്ഥയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. അധ്യാപകനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

എങ്കിലും, വിദ്യാർഥികൾക്ക് സുരക്ഷിതവും പ്രൊഡക്ടടീവ് ആയതുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിൽ സ്കൂളുകൾ കാണിക്കേണ്ട ഉത്തരവാദിത്തത്തിലേക്ക് ഈ സംഭവം വിരൽചൂണ്ടുന്നു.

Viral

സിഎം വിജയ്ക്ക് റോക്കിയുടെ റോയൽ സല്യൂട്ട്!; മുഖ്യമന്ത്രിക്ക് സമ്മാനം നൽകി തമിഴ്‌നാട് പോലീസിന്‍റെ സൂപ്പർ ഡോഗ് 'റോക്കി'

ഗൗരവവും അച്ചടക്കവും നിറഞ്ഞുനിൽക്കുന്ന പോലീസ് മെഡൽ ദാന ചടങ്ങുകളിൽ നിന്ന് വേറിട്ടതും മനോഹരവുമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച തമിഴ്‌നാട് പോലീസിന്‍റെ പുരസ്കാര വിതരണ ചടങ്ങാണ് വേറിട്ടൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ സേവനമികവിനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പോലീസുകാർക്ക് സമ്മാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു സവിശേഷ അതിഥി വേദിയിലെത്തിയത്. തമിഴ്‌നാട് പോലീസിലെ റോക്കി എന്ന സ്നിഫർ ഡോഗ് ആയിരുന്നു അത്.

ഔദ്യോഗിക വസ്ത്രധാരണത്തിൽ വേദിയിലെത്തിയ റോക്കി, പൂക്കൾ നിറച്ച കൊട്ട വായ്ക്കുള്ളിൽ ഒതുക്കിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നടന്നടുത്തത്. തുടർന്ന് അങ്ങേയറ്റം വിനീതനായി തലകുനിച്ച് ആ ഉപഹാരം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു.

നായയുടെ ഈ സ്നേഹാദരവിന് മറുപടിയായി മുഖ്യമന്ത്രി വിജയ് റോക്കിക്ക് ഗാംഭീര്യമുള്ള ഒരു സല്യൂട്ട് തിരികെ നൽകുകയും ചെയ്തു. ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിൽ അരങ്ങേറിയ ഈ ലളിതവും മനോഹരവുമായ സംഭവം ചടങ്ങിലുടനീളം വലിയ ചിരിയും സന്തോഷവും പടർത്തി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. മൃഗങ്ങളുടെ അവിശ്വസനീയമായ ബുദ്ധിശക്തിയെയും പരിശീലനത്തെയും പ്രശംസിക്കുന്നതിനൊപ്പം, റോക്കിയോട് മുഖ്യമന്ത്രി കാണിച്ച ആദരവിനെയും സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുന്നുണ്ട്.

Viral

പല്ലുകൊണ്ട് കാർ വലിച്ച് യാത്രായയപ്പ്; ഗ്വാളിയോർ ഐ.ജിയുടെ വിരമിക്കൽ ചടങ്ങ് കൗതുകമാകുന്നു

ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം തീർത്തും വേറിട്ടൊരു വിടവാങ്ങൽ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോർ പോലീസ് സേന.

ഗ്വാളിയോർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) അരവിന്ദ് സക്സേനയുടെ വിരമിക്കൽ ചടങ്ങാണ് സവിശേഷമായ ഒരു ശക്തിപ്രകടനം കൊണ്ട് ശ്രദ്ധേയമായത്.

ചടങ്ങിനുശേഷം ഐജി ഓഫീസിൽ നിന്ന് മടങ്ങാനൊരുങ്ങിയപ്പോൾ, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം സുനിൽ 'ബാഹുബലി' എന്ന പോലീസ് കോൺസ്റ്റബിൾ പല്ലുകൊണ്ട് വലിച്ചുകൊണ്ടുപോയാണ് യാത്രയാക്കിയത്.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. പരിപാടികൾ പൂർത്തിയാക്കി ഐജി കാറിൽ മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം അരങ്ങേറിയത്.

കാറിന് മുന്നിൽ കയറുകെട്ടി, തന്‍റെ പല്ലുകൾ ഉപയോഗിച്ച് കോൺസ്റ്റബിൾ സുനിൽ ഓഫീസ് വളപ്പിലൂടെ ഏകദേശം 50 മീറ്ററോളം വാഹനം വലിക്കുകയായിരുന്നു.

ആളുകൾ കയറിയിരുന്നതിനാൽ സാധാരണയേക്കാൾ ഭാരമുണ്ടായിരുന്നിട്ടും, തന്‍റെ മുഴുവൻ കരുത്തുമെടുത്ത് ഓഫീസിന്‍റെ പ്രധാന കവാടം വരെ അദ്ദേഹം വാഹനം സുരക്ഷിതമായി എത്തിച്ചു.

സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും വലിയ കൈയടിയോടെയാണ് ഈ പ്രകടനത്തെ വരവേറ്റത്. അസാധാരണമായ ശാരീരികശേഷി കൊണ്ട് പോലീസ് സേനയിൽ നേരത്തെ തന്നെ പ്രശസ്തനാണ് സുനിൽ.

മുൻപ് ഒരേസമയം ഏഴ് കാറുകൾ പല്ലുകൊണ്ട് വലിച്ച് റെക്കോർഡ് ഇട്ടിട്ടുള്ള ഇദ്ദേഹം, നിരവധി പൊതുവേദികളിലും ഇത്തരം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഈ അസാധാരണ കഴിവുകളാണ് അദ്ദേഹത്തിന് 'ബാഹുബലി' എന്ന പേര് നേടിക്കൊടുത്തത്.

ചടങ്ങിനുശേഷം സംസാരിച്ച റിട്ടയേർഡ് ഐജി അരവിന്ദ് സക്സേന, സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ഗ്വാളിയോറിലെ സേവനകാലയളവിലെ മനോഹരമായ ഓർമ്മകൾ എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസ് വകുപ്പിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം ഒരു വിടവാങ്ങലിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

Viral

ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി ബെൽറ്റുകൊണ്ട് മർദ്ദിച്ചു: സോഷ്യൽ മീഡിയയെ പ്രകോപിപ്പിച്ച് ഇൻഡോറിലെ മർദ്ദന ദൃശ്യങ്ങൾ

ഇൻഡോറിലെ വിജയ് നഗറിൽ പൊതുനിരത്തിൽ യുവതി ക്രൂരമായി മർദ്ദനത്തിനിരയായ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

മറ്റൊരു യുവാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ തടഞ്ഞുനിർത്തിയ ഭർത്താവ്, ആളുകൾ നോക്കിനിൽക്കെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

സംഭവം നടക്കുമ്പോൾ വഴിയാത്രക്കാരുൾപ്പെടെ നിരവധി പേർ ചുറ്റും തടിച്ചുകൂടിയെങ്കിലും അക്രമം തടയാൻ ആരും തയ്യാറായില്ല. ഭൂരിഭാഗം പേരും മൊബൈൽ ഫോണുകളിൽ രംഗങ്ങൾ പകർത്തി കാഴ്ചക്കാരായി നിൽക്കുകയാണുണ്ടായത്.

എന്നാൽ, ദൃശ്യങ്ങൾ ചിത്രീകരിച്ച വ്യക്തി തന്നെയാണ് അവസാനത്തോടെ അക്രമിയെ പിന്തിരിപ്പിക്കാൻ ഇടപെടുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ വൈറലായതോടെ, പൊതുസ്ഥലത്തുണ്ടായ അക്രമത്തിനെതിരെയും അത് തടയാൻ ശ്രമിക്കാതെ നോക്കിനിന്ന നാട്ടുകാരുടെ മനോഭാവത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.

എന്നാൽ ഈ ദൃശ്യങ്ങളുടെ വിശ്വസനീയതയോ ഇതിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

Viral

ഹൈവേയിൽ അപ്രതീക്ഷിതമായെത്തിയ ടയറിടിച്ച് കാർ തകർന്നു

അമേരിക്കയിലെ ഷൂൽകിൽ എക്സ്പ്രസ് വേയിൽ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ടയറിടിച്ച് എസ്‌യുവി പൂർണമായും തകർന്നു. ഹൈവേയിലെ ഡിവൈഡറും ചാടിക്കടന്നെത്തിയ കൂറ്റൻ ടയർ എതിർദിശയിൽ വരികയായിരുന്ന നിസാൻ എസ്‌യുവിയുടെ മുൻഭാഗത്തേക്ക് ശക്തമായി അടിച്ചുകയറുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നടന്ന ഈ ഞെട്ടിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അതിവേഗത്തിൽ ഉരുണ്ടുവന്ന ടയറിന്‍റെ ശക്തമായ ആഘാതത്തിൽ കാറിന്‍റെ ബോണറ്റും മുൻവശത്തെ വിൻഡ്ഷീൽഡും പൂർണമായും തകർന്നുതരിപ്പണമായി.

ഹൈവേയിലൂടെ അനിയന്ത്രിതമായി തുള്ളിക്കുതിച്ചെത്തിയ ടയർ പെട്ടെന്ന് ഡിവൈഡർ ചാടി കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രതികരിക്കാനോ വാഹനം മാറ്റിയെടുക്കാനോ ഡ്രൈവർക്ക് ഒട്ടും സമയം ലഭിച്ചില്ലെന്നതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്.

കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഏത് വാഹനത്തിൽ നിന്നാണ് ഈ ടയർ വേർപെട്ടുപോയതെന്ന കാര്യം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലഭ്യമായ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും അധികൃതർ വിശദമായി പരിശോധിച്ചു വരികയാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലുണ്ടായ വീഴ്ചയാണോ അതോ യാന്ത്രിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് വ്യക്തമല്ല. ഉയർന്ന വേഗതയിൽ വരുന്ന ടയറുകൾ പെട്ടെന്ന് ദിശമാറി തെറിക്കുന്നതിനാൽ ഇവ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

Viral

മാതൃത്വത്തിന് പ്രളയഭയമില്ല! കലിതുള്ളിയ വെള്ളപ്പൊക്കത്തിലും കുഞ്ഞിന് കാവലായി തള്ളനായ

പ്രകൃതിയുടെ രൗദ്രഭാവത്തിന് മുന്നിലും പതറാത്ത മാതൃത്വത്തിന്‍റെ വൈകാരികമായൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പ്രളയജലം കുതിച്ചുയർന്നപ്പോൾ, സ്വന്തം ജീവൻ പണയം വെച്ച് തന്‍റെ കുഞ്ഞിനെ രക്ഷിക്കാൻ പൊരുതിയ നായയുടെ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ നെഞ്ചുതൊടുന്നു.

മുങ്ങിത്താഴാറായ കാറിന്‍റെ മുകളിലേക്ക് കുഞ്ഞിനെയും കടിച്ചെടുത്ത് കയറിയ ആ അമ്മനായ, കുത്തിയൊലിക്കുന്ന വെള്ളത്തിന് നടുവിൽ നിന്ന് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ ഇടവിടാതെ കുരയ്ക്കുന്നുണ്ടായിരുന്നു.

തനിക്കല്ല തന്‍റെ കുഞ്ഞിനാണ് സഹായം വേണ്ടതെന്ന യാചനയായിരുന്നു ആ ശബ്ദത്തിൽ. അപകടഘട്ടത്തിലും കുഞ്ഞിനെ സംരക്ഷിക്കാനുള്ള മാതൃത്വത്തിന് അതിരുകളില്ലെന്ന് ഈ കാഴ്ച തെളിയിക്കുന്നു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മനുഷ്യർക്കൊപ്പം ഇത്തരം മൃഗങ്ങളെയും ചേർത്തുവെക്കണമെന്ന വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

Viral

ബസിലെ അതിക്രമം ചോദ്യം ചെയ്ത് യുവതി; കണ്മുന്നിൽ ഡ്രൈവറുടെ മാസ് എൻട്രി

ബംഗളൂരുവിലെ ബിഎംടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച യുവാവിനെ ഡ്രൈവർ തടഞ്ഞുവെച്ച സംഭവം വൻ ചർച്ചയാകുന്നു. ഹെബ്ബാൾ-മാന്യത ടെക് പാർക്ക് റൂട്ടിൽ സർവീസ് നടത്തിയ ബസിലാണ് സംഭവം.

യുവതി ചോദ്യം ചെയ്തതോടെ രംഗത്തിറങ്ങിയ ഡ്രൈവർ പ്രവീൺ, യുവാവ് ബസിൽ നിന്ന് ഇറങ്ങിപ്പോകാതിരിക്കാൻ വാതിലുകൾ അടച്ച് തടഞ്ഞുനിർത്തുകയായിരുന്നു.

ഇതിനിടെ ഡ്രൈവർക്ക് നേരെ ഇയാൾ തുപ്പിയതോടെ വാക്കുതർക്കം കൈയേറ്റത്തിലേക്ക് നീങ്ങി. സംഭവത്തിൽ ഇതുവരെ പൊലീസിലോ വകുപ്പുതലത്തിലോ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല.

എന്നാൽ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ അക്രമിയെ തടഞ്ഞ ഡ്രൈവറുടെ ധീരമായ ഇടപെടലിനെ ഒരുവിഭാഗം പ്രശംസിക്കുമ്പോൾ, നിയമം കൈയിലെടുക്കാതെ കാര്യങ്ങൾ പൊലീസിനെ അറിയിക്കുകയായിരുന്നു വേണ്ടതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

Viral

എസി കോച്ചിൽ വിളക്ക് കത്തിച്ച് പ്രാർഥന; യാത്രക്കാരന്‍റെ പ്രവർത്തിക്കെതിരെ കടുത്ത അമർഷം

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍റെ അപ്പർ ബർത്തിൽ നിലവിളക്ക് കത്തിച്ചും സാമ്പ്രാണിത്തിരികൾ പുകച്ചും പ്രാർഥന നടത്തുന്ന യാത്രക്കാരന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമാകുന്നു.

തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കോച്ചിലെ ഫയർ അലാറം പ്രവർത്തിക്കുമെന്നും സഹയാത്രികർ മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും ഗൗനിക്കാതെ ഇയാൾ പ്രാർഥന തുടരുകയായിരുന്നു.

എക്സിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ഏത് ട്രെയിനിലേതാണെന്നോ എപ്പോഴാണ് പകർത്തിയതെന്നോ വ്യക്തമല്ലെങ്കിലും, ഒരാളുടെ ഉത്തരവാദിത്തമില്ലായ്മ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

ഭക്തിയുടെ പേരിൽ ശ്രദ്ധ നേടാനുള്ള ഇത്തരം പ്രവൃത്തികൾക്കെതിരെയും ട്രെയിൻ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഇയാൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

Viral

റോഡിൽ ഭീതി പരത്തി പിക്കപ്പ് ട്രക്ക്; ഒടുവിൽ പിന്തുടർന്ന് പിടികൂടി നാട്ടുകാർ

മഹാരാഷ്ട്രയിലെ മാൾഷെജ് ഘാട്ടിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ പിക്കപ്പ് ട്രക്ക് വലിയ ഭീതിയാണ് സൃഷ്ടിച്ചത്.

അപകടകരമായ രീതിയിൽ റോഡിൽ വെട്ടിച്ചും എതിർദിശയിൽ വന്ന വാഹനങ്ങളെ ഗൗനിക്കാതെ വളവുകളിൽ മറികടന്നും പാഞ്ഞ ട്രക്ക്, ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നതിൽ നിന്ന് തലനാരിഴയ്ക്കാണ് ഒഴിവായത്.

പിന്നാലെ വന്ന കാറിലെ ഡാഷ്‌ക്യാമിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ മറ്റ് വാഹനയാത്രികർ പിന്തുടർന്ന് വഴിതടഞ്ഞാണ് ട്രക്കിനെ നിർത്തിച്ചത്.

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവറെ യാത്രക്കാർ തടഞ്ഞുവെക്കുകയും താക്കോൽ ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭാഗ്യവശാൽ ആർക്കും പരിക്കേൽക്കാതെ വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്.

Viral

ദുരന്തത്തിലും തളരാത്ത ചിരി: 'സൊസൈറ്റിയിൽ പുതിയ പുഴ വന്ന് കേട്ടോ' എന്ന് ബാങ്ക് ജീവനക്കാരൻ

കനത്ത മഴയിൽ നാടാകെ വെള്ളത്തിനടിയിലായ കടുത്ത ദുരിതത്തിനിടയിലും നർമ്മം കണ്ടെത്തി ശ്രദ്ധ നേടുകയാണ് ഗുജറാത്തിലെ ഒരു ബാങ്ക് ജീവനക്കാരൻ.

വത്സാദിലെ അക്ഷർധാം റെസിഡൻസിയിലെ താമസക്കാരനായ ശിവൻ സിംഗ്, തന്‍റെ ഹൗസിംഗ് സൊസൈറ്റിക്ക് മുന്നിലെ കഴുത്തൊപ്പം നിൽക്കുന്ന പ്രളയവെള്ളത്തിൽ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്.

"ഞങ്ങളുടെ സൊസൈറ്റിയിൽ ഒരു പുതിയ പുഴ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്" എന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചുറ്റുമുള്ള പ്രളയദൃശ്യങ്ങൾ പങ്കുവെച്ചത്.

കനത്ത മഴയിൽ താഴത്തെ നിലകൾ മുങ്ങുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തതോടെ ദൈനംദിന ജീവിതം താറുമാറായെന്നും, വഴി അടഞ്ഞതിനാൽ ജോലിക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സങ്കടക്കടലിലും ചിരി സമ്മാനിച്ച ഈ വീഡിയോയ്ക്ക് താഴെ മാലിദ്വീപിനോട് ഉപമിച്ചും ബോട്ടുമായി വരാമെന്ന് പറഞ്ഞും നിരവധി പേർ രസകരമായ കമന്‍റുകൾ പങ്കുവെച്ചു.

എന്നാൽ പ്രളയജലം എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും, മലിനജലത്തിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും പലരും അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.

Viral

സമരമുഖത്തിറങ്ങാൻ വേറിട്ടൊരു 'ഗെറ്റ് റെഡി വിത്ത് മീ'

നീറ്റ് പരീക്ഷാ വിവാദത്തിൽ ഡെൽഹി ജന്തർ മന്തറിൽ വിദ്യാർഥി പ്രതിഷേധം കടുക്കുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇൻസ്റ്റാഗ്രാം ക്രിയേറ്ററായ തോസീഫ് ഖാന്‍റെ വേറിട്ടൊരു വീഡിയോ.

സമരത്തിൽ പങ്കെടുക്കാൻ എങ്ങനെ ഒരുങ്ങണം എന്ന് തമാശരൂപേണ അവതരിപ്പിക്കുന്ന 'ഗെറ്റ് റെഡി വിത്ത് മീ' വീഡിയോയാണ് പ്രക്ഷോഭ അന്തരീക്ഷത്തിനിടയിലും ആളുകളിൽ ചിരിയുണർത്തുന്നത്.

ലാത്തിച്ചാർജിൽ നിന്ന് രക്ഷനേടാൻ വസ്ത്രത്തിനുള്ളിൽ ഫോം കഷ്ണങ്ങൾ വെക്കുന്നതും, കണ്ണീർവാതകത്തെ ചെറുക്കാൻ നീന്തൽ കണ്ണടയ്ക്ക് പകരമുള്ള ഐവെയറും 20 ലിറ്റർ വെള്ളവും കരുതുന്നതുമൊക്കെയാണ് ഈ വീഡിയോയുടെ ആകർഷണം.

വേഗത്തിൽ ഓടാൻ സ്പോർട്സ് ഷൂസും, പരിക്കുകൾ വ്യക്തമാകാൻ വെളുത്ത ഷർട്ടും, പോലീസ് പിടിച്ചാൽ മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ മുൻകൂട്ടിയുള്ള റിഹേഴ്സലുമെല്ലാം വീഡിയോയെ രസകരമാക്കുന്നു.

എന്നാൽ കേവലം തമാശയ്ക്കപ്പുറം, സമരത്തിനിടെ വസ്ത്രങ്ങൾ കീറാൻ സാധ്യതയുള്ള പെൺകുട്ടികളെ സഹായിക്കാനായി ഒരു കുർത്ത കൂടി ബാഗിൽ കരുതുന്ന തോസീഫിന്‍റെ കരുതൽ മനോഭാവം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

പുത്തൻ തലമുറയുടെ സമയോചിതമായ ഹാസ്യബോധത്തെയും കരുതലുകളെയും പുകഴ്ത്തി നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.

Viral

"ആദ്യം നന്ദി പറയേണ്ടത് നിന്നോടാണ്..." പ്രസവമുറിയിൽ ഭാര്യയെ നെഞ്ചോടു ചേർത്ത് ഭർത്താവ്

പ്രസവമുറിയിലെ നൊമ്പരങ്ങൾക്കും സന്തോഷങ്ങൾക്കും ഇടയിൽ, ജനിച്ചുവീണ കുഞ്ഞിനെ കൈകളിൽ കോരിയെടുക്കും മുൻപ് തളർന്നു കിടക്കുന്ന ഭാര്യയെ ഓടിച്ചെന്ന് നെഞ്ചോടു ചേർത്തുപിടിച്ച ഒരു ഭർത്താവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹൃദയങ്ങൾ കീഴടക്കുന്നത്.

ഒരു പുതിയ ജീവന് ജന്മം നൽകാൻ പ്രിയപ്പെട്ടവൾ അനുഭവിച്ച കഠിനമായ വേദനകൾക്കുള്ള ആത്മാർഥമായ നന്ദിയും ആദരവുമാണ് ആ കുഞ്ഞു സ്നേഹപ്രകടനത്തിൽ നിറഞ്ഞുനിന്നത്. നിമിഷനേരം കൊണ്ട് തരംഗമായി മാറിയ ഈ വൈകാരിക രംഗം കണ്ടുനിന്ന ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുകളെയാണ് ഈറനണിയിച്ചത്.

അമ്മയാകാനുള്ള യാത്രയിൽ ഒരു സ്ത്രീ നേരിടുന്ന ത്യാഗങ്ങളെയും ശാരീരിക ബുദ്ധിമുട്ടുകളെയും തിരിച്ചറിഞ്ഞ്, ആ നിമിഷത്തിൽ അവൾക്ക് കരുതലാകാൻ കാണിച്ച ആ ഭർത്താവിന്‍റെ മനസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള കാഴ്ചക്കാർ.

ജനനസമയത്ത് ഒരു കുടുംബം അനുഭവിക്കുന്ന വൈകാരികമായ നിമിഷങ്ങളെയും, ദാമ്പത്യത്തിൽ ഉണ്ടാകേണ്ട പരസ്പര പങ്കാളിത്തത്തിന്‍റെയും പിന്തുണയുടെയും പ്രാധാന്യത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കും ഈ വീഡിയോ വഴിതുറന്നു.

പുതിയൊരു അതിഥിയുടെ വരവിനേക്കാളും, ദമ്പതികൾക്കിടയിലെ സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുത്തിയ ആ ഒറ്റ കെട്ടിപ്പിടിത്തമാണ് എല്ലാവരുടെയും മനസിൽ മായാതെ നിൽക്കുന്നത്.

Viral

മഴയത്ത് കുണുങ്ങിനടക്കുന്ന 'വർണശലഭങ്ങൾ'

വാക്കുകളേക്കാൾ ആഴത്തിൽ മനസിൽ തൊടുകയും ചുണ്ടിലൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്ന അത്തരമൊരു കുഞ്ഞു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വർണാഭമായ റെയിൻകോട്ടുകൾ അണിഞ്ഞ് മഴയത്ത് കുണുങ്ങി കുണുങ്ങി നടക്കുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

മഞ്ഞ, പിങ്ക്, പച്ച നിറങ്ങളിലെ റെയിൻകോട്ടുകൾ ധരിച്ച് വരിവരിയായി നീങ്ങുന്ന ഇവരുടെ നടപ്പ് കാണുമ്പോൾ താറാവുകുഞ്ഞുങ്ങളെയാണ് ഓർമ്മ വരിക.

പിന്നിൽനിന്ന് ആരോ വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ലോകത്തിൽ മുഴുകി നടന്നുനീങ്ങുന്ന ഈ കുരുന്നുകളുടെ ദൃശ്യങ്ങൾ ആരുടെയും മനസ് നിറയ്ക്കുന്നതാണ്.

പ്രകൃതിയുടെ സൗന്ദര്യവും കുട്ടികളുടെ കപടമില്ലാത്ത സ്നേഹവും ചേരുന്ന ഇത്തരം ലളിതമായ കാഴ്ചകൾ യാന്ത്രികമായ ജീവിതത്തിനിടയിൽ ഏതൊരാളുടെ മുഖത്തും നിമിഷനേരം കൊണ്ട് പുഞ്ചിരി വിടർത്തും.

Viral

ഒരു ബൈക്കിൽ നാല് പൊലീസുകാർ, ഹെൽമറ്റ് ഒരാൾക്ക് മാത്രം; ട്രാഫിക് നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം മതിയോ?

ബിഹാറിലെ തിരക്കേറിയ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നാല് പൊലീസുകാർ യാത്ര ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

വാഹനം ഓടിച്ചയാൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്, പിന്നിലിരുന്ന മറ്റ് മൂന്ന് പൊലീസുകാർ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ഇവരുടെ തൊട്ടുപിന്നിൽ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തിരുന്ന യാത്രികൻ പകർത്തിയ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോം വഴിയാണ് പുറത്തുവന്നത്.

നിയമം ലംഘിച്ച ഈ പൊലീസുകാർക്കെതിരെയും സാധാരണക്കാർക്ക് നൽകുന്നത് പോലെ പിഴ ഈടാക്കുമോ എന്ന ചോദ്യവുമായി നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് പരസ്യമായി ലംഘിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനും പൊലീസിന്‍റെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Viral

കോടികൾ മുടക്കി വാങ്ങിയ ഫ്ലാറ്റ് വെള്ളത്തിൽ മുങ്ങി; ബിൽഡർമാരുടെ അഴിമതിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹിയിലെ ഒരു ആഡംബര അപ്പാർട്ട്മെന്‍റിൽ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത ജലപ്രളയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഒന്നര മുതൽ രണ്ട് കോടി രൂപ വരെ മുടക്കി സ്വന്തമാക്കിയ ഫ്ലാറ്റിന്‍റെ മേൽക്കൂര പൊട്ടി വെള്ളം കുത്തിയൊഴുകിയതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

പതിമൂന്നാം നിലയിലെ ഫ്ലാറ്റിലെ ഫയർ അലാറം പൈപ്പിലുണ്ടായ തകരാറാണ് ഈ അപ്രതീക്ഷിത ദുരന്തത്തിന് കാരണമായത്. വീടിനുള്ളിൽ കനത്ത മഴ പെയ്യുന്നതുപോലെ വെള്ളം പാഞ്ഞെത്തിയതോടെ ലിവിംഗ് റൂമിലുണ്ടായിരുന്ന വിലകൂടിയ സോഫയും മേശയും മറ്റ് ഗൃഹോപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. വിള്ളലും ചോർച്ചയും കാരണം വീടിന്‍റെ ഭിത്തികളും തകർന്നു.

ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ സ്വപ്നഭവനത്തിനായി മാറ്റിവെച്ച ആ കുടുംബത്തിന് കനത്ത നഷ്ടമാണ് ഇതുവഴിയുണ്ടായത്. എന്നാൽ ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഫ്ലാറ്റ് നിർമ്മിച്ച ബിൽഡറോ മെയിന്‍റനൻസ് ഏജൻസിയോ തയ്യാറായില്ല.

മോശം നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ള അഴിമതിയാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. നീതി തേടി അപ്പാർട്ട്മെന്‍റ് ഉടമകൾ ഇതിനോടകം തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉയർന്ന വില നൽകി ഫ്ലാറ്റുകൾ വാങ്ങുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ചും അത്തരം നിർമ്മാണങ്ങളിലെ നിലവാരമില്ലായ്മയെക്കുറിച്ചും വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

Viral

മലയോരത്തെ നെഞ്ചിടിപ്പേറ്റുന്ന ബൈക്ക് അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ

മഴക്കാലത്ത് മലയോര പാതകളിലൂടെയുള്ള ഇരുചക്ര വാഹന യാത്ര എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

പശ്ചിമ ബംഗാളിലെ കുഴ്‌സിയോങ് വ്യൂ പോയിന്‍റിന് സമീപത്തുനിന്നാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. മഴയത്ത് നീല റെയിൻകോട്ട് ധരിച്ച് അതിവേഗത്തിൽ എത്തിയ യാത്രികന്‍റെ, അശ്രദ്ധ മൂലം ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു.

ആഘാതത്തിൽ റോഡിലെ മതിലിൽ തട്ടി തെറിച്ചുവീണ യാത്രികന് പരിക്കേറ്റെങ്കിലും, നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ആഴമേറിയ താഴ്‌ചയിലേക്ക് പതിച്ചു.

മുന്നിലെ വളവുകൾ ശ്രദ്ധിക്കാതെ അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വീഡിയോ കണ്ട നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ മഴയത്ത് മലയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

 

Viral

കുരുന്നു കൈകളിൽ ഒരു കൊച്ചു രഥയാത്ര

ഒഡീഷയിലെ പുരിയിൽ നടക്കുന്ന വിശ്വപ്രസിദ്ധമായ ജഗന്നാഥ രഥയാത്രയുടെ ആവേശത്തിൽ ഒരുകൂട്ടം കൊച്ചു കുട്ടികൾ തങ്ങളുടെ അയൽപക്കത്ത് ഒരുക്കിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ജൂലൈ 16-ന് ആരംഭിച്ച ഉത്സവത്തിന്‍റെ ഭാഗമായി, തങ്ങളുടെ കളിപ്പാട്ട ട്രക്കിനെ ഭഗവാന്‍റെ രഥമാക്കി മാറ്റിയാണ് ഈ കുരുന്നുകൾ ആരാധനയുടെയും ആഘോഷത്തിന്‍റെയും മാതൃക തീർത്തത്.

തുണിയും പെയിന്‍റും ഉപയോഗിച്ച് കുട്ടികൾ തന്നെ നിർമ്മിച്ച വിഗ്രഹങ്ങളും, വർണാഭമായ പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളും ആ ചെറിയ രഥയാത്രയെ മനോഹരമാക്കി.

ഭഗവാന്‍റെ വേഷമണിഞ്ഞ കുട്ടികൾ ഭക്തിപൂർവ്വം രഥം വലിക്കുമ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിന്‍റെ ആത്മാവ് അവിടെ പ്രതിഫലിച്ചു. പാരമ്പര്യങ്ങളെ കുട്ടികളിലേക്ക് പകരുന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഈ ശ്രമത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

ബാല്യത്തിന്‍റെ നിഷ്കളങ്കതയിൽ വിരിഞ്ഞ ഈ കൊച്ചു രഥയാത്ര, പുരിയിലെ വലിയ ആഘോഷത്തിന്‍റെ അതേ ചൈതന്യമാണ് ലോകത്തിന് മുന്നിൽ കാണിച്ചുതന്നത്.

Viral

ഇന്ത്യയിലെ സിനിമാ തിയേറ്ററുകൾ കൊറിയൻ യുവതിക്ക് നൽകിയ 'കൾച്ചർ ഷോക്ക്'

ചെന്നൈയിൽ താമസിക്കുന്ന ജങ് ഏ ഉം എന്ന കൊറിയൻ വ്ലോഗർക്ക് ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് ലഭിച്ച അപ്രതീക്ഷിതമായ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ കൗതുകകരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യയിൽ എത്തിയ തനിക്ക് ഇവിടെയുള്ള സിനിമാ സംസ്കാരം വലിയൊരു അത്ഭുതമായിരുന്നു സമ്മാനിച്ചതെന്ന് അവർ പറയുന്നു.

ചെന്നൈയിലെ തിയേറ്ററിൽ ആദ്യമായി സിനിമ കാണാൻ എത്തിയപ്പോൾ കൊറിയയിലെ തിയേറ്ററുകൾക്ക് സമാനമായ അന്തരീക്ഷമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ജങ് ഓർക്കുന്നു.

ടിക്കറ്റ് കൗണ്ടറും പോപ്‌കോൺ കൗണ്ടറുമെല്ലാം തന്‍റെ നാട്ടിലേതുപോലെ തന്നെയായിരുന്നു. എന്നാൽ സിനിമ പാതിവഴിയിൽ എത്തിയപ്പോൾ പെട്ടെന്ന് സ്ക്രീൻ ഇരുട്ടാവുകയും ലൈറ്റുകൾ തെളിയുകയും ആളുകൾ എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങുകയും ചെയ്തത് അവരെ വല്ലാതെ അമ്പരപ്പിച്ചു.

എന്തെങ്കിലും അപകട സാഹചര്യമാണോ ഉണ്ടായതെന്നായിരുന്നു അവർ ആദ്യം കരുതിയത്. എന്നാൽ, ഇതൊരു സാധാരണ 'ഇന്‍റർവെൽ' ആണെന്ന് മനസിലാക്കിയപ്പോൾ അത്ഭുതം ഇരട്ടിച്ചു.

ദക്ഷിണ കൊറിയയിൽ അഞ്ച് മണിക്കൂർ നീളുന്ന സിനിമകൾക്ക് പോലും ഇടവേളകളില്ലെന്നതാണ് ജങ്ങിനെ ഇത്രയധികം അത്ഭുതപ്പെടുത്തിയത്. അവിടെ സിനിമയ്ക്കിടയിൽ ബാത്റൂമിൽ പോകണമെങ്കിൽ ഇരുട്ടിലൂടെ മറ്റുള്ളവർക്ക് ശല്യമാകാതെ പുറത്തുപോയി വരണം.

എന്നാൽ ഇന്ത്യയിലെ ഈ ഇടവേള സംവിധാനം ആദ്യം വിചിത്രമായി തോന്നിയെങ്കിലും പിന്നീട് അത് ഏറെ സൗകര്യപ്രദമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു.

ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ബാത്റൂമിൽ പോകാനുമെല്ലാം കിട്ടുന്ന ഈ സമയം സിനിമ കാണുന്നതിനെ കൂടുതൽ മികച്ചതാക്കുന്നുവെന്നാണ് ജങ്ങിന്‍റെ പക്ഷം.

ജങ്ങിന്‍റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. പലർക്കും ഇത് ഏറെ രസകരമായ ഒരു വിഷയമായി തോന്നി. സിനിമയുടെ രണ്ടാം പകുതിയിലേക്ക് ആളുകളെ ആകാംക്ഷയോടെ കൊണ്ടുപോകാനുള്ള ഒരു തന്ത്രമായാണ് പലരും ഇടവേളയെ കാണുന്നത്.

എന്നാൽ, ഇതൊരു വലിയ കച്ചവട തന്ത്രമാണെന്നും അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങൾ വിൽക്കാനുള്ള മാർഗമാണെന്നും ഇതിനെ വിമർശിക്കുന്നവരും കുറവല്ല.

സിനിമയുടെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ദീർഘനേരം സീറ്റിലിരുന്ന് സിനിമ കാണുന്ന പ്രേക്ഷകർക്ക് നടുവേദനയും മറ്റും ഒഴിവാക്കാൻ ഇടവേള വലിയൊരു ആശ്വാസമാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ സിനിമാ തിയേറ്ററുകളിലെ ഈ പ്രത്യേകത ഒരു വിദേശിക്ക് കൾച്ചർ ഷോക്ക് നൽകിയെങ്കിൽ, അത് സത്യത്തിൽ ഇന്ത്യയിലെ സിനിമാ ആസ്വാദനത്തിന്‍റെ ഒരു ഭാഗമായി മാറിയെന്ന് വേണം കരുതാൻ.

Viral

പൊതു ശൗചാലയത്തിലെ വെള്ളത്തിൽ സർബത്തോ? ലക്നോവിൽ ആശങ്ക പരത്തി വൈറൽ വീഡിയോ

ലക്നോ റെയിൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

നാരങ്ങാവെള്ളം വിൽക്കുന്ന ഒരാൾ പൊതു ശൗചാലയത്തിലെ വെള്ളം ഉപയോഗിച്ച് പാനീയം തയ്യാറാക്കുന്നുവെന്നാണ് ഈ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സംഭവം പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. തെരുവോരങ്ങളിൽ ലഭിക്കുന്ന ഭക്ഷണപാനീയങ്ങളുടെ ശുചിത്വത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം പ്രവൃത്തികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതിനാൽ, ഔദ്യോഗികമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരുന്നത് വരെ ഇത്തരം പ്രചാരണങ്ങളെ സംശയത്തോടെ മാത്രം കാണാനാണ് അധികൃതർ നിർദേശിക്കുന്നത്.

Viral

വൃത്തിയുടെ കാര്യത്തിൽ ഇവരെ തോൽപ്പിക്കാൻ ആരുമില്ല

ഇന്ത്യൻ റെയിൽവേയിലെ ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, യാത്രക്കാരുടെ മാതൃകാപരമായ പൗരബോധം വെളിപ്പെടുത്തുന്ന ഒരു യാത്രാദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊൽക്കത്ത–സൈരംഗ് എക്സ്പ്രസ് ട്രെയിനിലെ ഒരു സ്ലീപ്പർ കോച്ചിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ശുചീകരണ ജീവനക്കാരുടെയും സഹായമില്ലാതെ, യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ കമ്പാർട്ട്മെന്‍റ് വൃത്തിയായി സൂക്ഷിക്കുന്നത് വീഡിയോയിൽ കാണാം.

മിസോറാമിൽ നിന്നുള്ള ഈ യാത്രക്കാർ തങ്ങൾ ഉപയോഗിച്ച ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ട്രെയിനിന്‍റെ തറയിലോ സീറ്റിനടിയിലോ വലിച്ചെറിയുന്നതിന് പകരം, സ്വന്തമായി കൊണ്ടുവന്ന കവറുകളിൽ ശേഖരിച്ചുവെച്ച് കൃത്യമായി സംസ്കരിക്കുകയായിരുന്നു.

തറയിൽ ഒരു ചെറിയ കടലാസ് പോലും വീഴാതെ സൂക്ഷിച്ച ഇവരുടെ അച്ചടക്കത്തെയും ഉയർന്ന സംസ്കാരത്തെയും പ്രശംസിച്ചുകൊണ്ട് എണ്ണമറ്റ ആളുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.

പൊതുഇടങ്ങളെ സ്വന്തം വീടുപോലെ കണ്ട് സംരക്ഷിക്കുന്ന മിസോറാം ജനതയുടെ ഈ ശീലം രാജ്യത്തിന് വലിയൊരു മാതൃകയാണെന്ന് പലരും കുറിച്ചു.

 

Viral

അമേരിക്കയിലെ പത്തിലൊന്ന് ചിലവിൽ ലാബ് ടെസ്റ്റ് വീട്ടിലെത്തും; വിദേശികളെ ഞെട്ടിക്കുന്ന ഇന്ത്യൻ 'ഡോർസ്റ്റെപ്പ്' സൗകര്യം

ഇന്ത്യയിലെ ലളിതമായ രക്തപരിശോധനാ സൗകര്യം കണ്ട് അത്ഭുതം പങ്കുവെച്ചിരിക്കുകയാണ് മുംബൈയിൽ താമസിക്കുന്ന ലിസ് എന്ന അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്റർ.

രക്തപരിശോധനയ്ക്കായി ലാബിലേക്ക് പോകാൻ തയ്യാറെടുത്ത ലിസിനോട് ജീവനക്കാർ വീട്ടിലെത്തി സാമ്പിൾ ശേഖരിക്കാമെന്ന് അറിയിക്കുകയായിരുന്നു.

അധിക നിരക്കുകളൊന്നുമില്ലാതെ, ആശുപത്രികളിൽ പോയി കാത്തുനിൽക്കാതെ വെറും രണ്ട് മിനിറ്റിനുള്ളിൽ വീട്ടിലിരുന്ന് തന്നെ ഈ സേവനം പൂർത്തിയായത് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ലിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

അമേരിക്കയിലേതിനേക്കാൾ പത്തിലൊന്ന് കുറഞ്ഞ ചിലവിലാണ് യാതൊരു സർവീസ് ചാർജുമില്ലാതെ ഈ ഡോർസ്റ്റെപ്പ് സേവനം ലഭ്യമായതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യക്കാർക്ക് തികച്ചും സാധാരണമായ ഈ സൗകര്യം വിദേശ രാജ്യങ്ങളിലുള്ളവർക്ക് എത്ര വലിയ ആശ്വാസമാണെന്ന് ഓർമ്മിപ്പിക്കുന്ന ലിസിന്‍റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വിദേശരാജ്യങ്ങളിൽ ഡോക്ടറെ കാണാൻ പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യയിലെ ആരോഗ്യരംഗം ഏറെ മുന്നിലാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെടുന്നത്.

Viral

ആഞ്ഞടിച്ച തിരമാലകൾക്കിടയിലും ഒരു കിടിലൻ ബാക്ക്ഫ്ലിപ്പ്; ഒടുവിൽ കയറിൽ തൂങ്ങി ജീവൻ തിരിച്ചുപിടിച്ചു

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ പ്രക്ഷുബ്ധമായ കടലിലേക്ക് ഒരു യുവാവ് സുരക്ഷാ മതിൽ ചാടിക്കടന്ന് ബാക്ക്ഫ്ലിപ്പ് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ചാടിയതിന് തൊട്ടുപിന്നാലെ ശക്തമായ തിരമാലകളിൽ പെട്ടുപോയ യുവാവ്, കരയിലേക്ക് തിരിച്ചുകയറാൻ ജീവൻ പണയപ്പെടുത്തി പോരാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൂറ്റൻ തിരമാലകൾ നിരന്തരം പിന്നോട്ട് വലിച്ചെറിഞ്ഞിട്ടും റാമ്പിലെ കയറിൽ പിടിച്ച് അതീവ പ്രയാസത്തോടെയാണ് ഇയാൾ ഒടുവിൽ രക്ഷപെട്ടത്. കാലവർഷ സമയത്തെ ഇത്തരം വിവേകശൂന്യമായ സാഹസികതയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

എന്നാൽ, ഇയാൾ സാധാരണക്കാരനല്ലെന്നും കഴിഞ്ഞ 16 വർഷമായി ഇവിടെ നൂറുകണക്കിന് ആളുകളെ കടലിൽ നിന്ന് രക്ഷപെടുത്തിയ നാസിം ഷെയ്ഖ് എന്ന പ്രാദേശിക രക്ഷകനാണെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.

ഈ സംഭവത്തിന്‍റെ യഥാർഥ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, മൺസൂൺ കാലത്ത് കടൽത്തീരങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും വെള്ളത്തിൽ ഇറങ്ങരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.

Viral

സൈബർ ലോകത്തിന്‍റെ കണ്ണുനിറയിച്ച് ഒരു നോയിഡക്കാരൻ റിക്ഷാക്കാരനും അവന്‍റെ കൂട്ടുകാരനും

നോയിഡയിലെ സെക്ടർ 59 മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നുള്ള ഒരു അപൂർവ്വ സൗഹൃദത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്‍റെ നിത്യവൃത്തിക്കായി സൈക്കിൾ റിക്ഷ വലിക്കുന്ന ഒരു സാധാരണക്കാരനും, അദ്ദേഹത്തിന്‍റെ വണ്ടിയുടെ മുൻസീറ്റിലിരുന്ന് ഒപ്പം യാത്ര ചെയ്യുന്ന ഒരു തെരുവ് നായയുമാണ് ഈ ഹൃദയസ്പർശിയായ കഥയിലെ കഥാപാത്രങ്ങൾ.

പിന്നിൽ യാത്രക്കാരുമായി റിക്ഷ നീങ്ങുമ്പോൾ, യാതൊരു പരിഭ്രമവുമില്ലാതെ റോഡിലെ തിരക്കുകൾ നോക്കി ശാന്തമായി ഇരിക്കുന്ന നായയുടെ ദൃശ്യങ്ങൾ കഠിനാധ്വാനവും നിഷ്കളങ്കമായ സ്നേഹവും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ് കാണിച്ചുതരുന്നത്.

ശിവാങ്ക് ചൗധരി എന്ന കണ്ടെന്‍റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തത്. ആ വഴി പോകുന്ന യാത്രക്കാർക്ക് ഈ കൂട്ടുകെട്ട് ഇപ്പോൾ ഒരു പരിചിത കാഴ്ചയാണ്.

കേവലം ഒരു വീഡിയോ കണ്ട് ആസ്വദിക്കുന്നതിനപ്പുറം, ഓൺലൈൻ ആപ്പുകളെ ആശ്രയിക്കാതെ ഈ റിക്ഷാക്കാരന്‍റെ വണ്ടിയിൽ യാത്ര ചെയ്ത് അദ്ദേഹത്തെ സഹായിക്കാൻ വലിയൊരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ആഹ്വാനം ചെയ്യുന്നുണ്ട്.

നമ്മൾ നൽകുന്ന ഒരു ചെറിയ യാത്രക്കൂലി പോലും ആ കഠിനാധ്വാനിക്കും അദ്ദേഹത്തിന്‍റെ വിശ്വസ്തനായ കൂട്ടുകാരനും വലിയൊരു ആശ്വാസമാകുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

Viral

ഇതൊക്കെ എന്ത് ഭ്രാന്ത്! വൈറലാകാൻ കാണിച്ചുകൂട്ടുന്ന ഓരോ കോമാളിത്തരം?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തികച്ചും വിചിത്രമായ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. രാവിലെ എഴുന്നേറ്റ് നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി ഉന്മേഷം വീണ്ടെടുക്കുന്നതാണ് നാട്ടുനടപ്പ്.

എന്നാൽ വെള്ളത്തിന് പകരം ഒരു കപ്പ് ചൂട് കാപ്പി കൊണ്ട് മുഖവും കയ്യും കഴുകുന്ന ഒരു യുവാവാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ചർച്ചാവിഷയം. കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

റോഡരികിൽ പ്രശസ്ത ബ്രാൻഡായ സ്റ്റാർബക്സിന്‍റെ കോഫി കപ്പുമായി നിൽക്കുന്ന ഒരാളാണ് വീഡിയോയിലുള്ളത്. തുടക്കത്തിൽ ചെറിയൊരു മടി കാണിച്ചെങ്കിലും, ഒട്ടും വൈകാതെ അയാൾ ആ കപ്പിലെ കാപ്പി കൈകളിലേക്ക് ഒഴിച്ച് സാധാരണ വെള്ളം ഉപയോഗിക്കുന്നത് പോലെ മുഖത്തേക്ക് തളിച്ചു കഴുകാൻ തുടങ്ങി.

ഇത്രയും വിചിത്രമായൊരു കാര്യം ചെയ്യുമ്പോഴും യാതൊരു മടിയുമില്ലാതെ, വളരെ സാധാരണമായ കാര്യമാണ് ചെയ്യുന്നത് എന്ന ഭാവത്തിൽ ഇയാൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ നിമിഷങ്ങൾക്കകം വൈറലായെങ്കിലും അതിരൂക്ഷമായ വിമർശനങ്ങളാണ് യുവാവിന് നേരെ ഉയരുന്നത്.

വെറും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മാത്രം കാണിച്ചുകൂട്ടുന്ന വിലകുറഞ്ഞ കോമാളിത്തരമാണിതെന്നും, പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാന്യതയെക്കുറിച്ചോ ഭക്ഷണസാധനങ്ങൾ പാഴാക്കിക്കളയരുതെന്ന ചിന്തയോ ഇയാൾക്കില്ലെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ആളുകൾ അങ്ങേയറ്റം വരെയും പോകുമെന്നതിന്‍റെ നേർച്ചിത്രമായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

Viral

റീൽസ് കളി ക്ഷേത്ര നടയിൽ വേണ്ട! പെൺകുട്ടിയെ ശാസിച്ച് പുറത്താക്കി പോലീസ്

ക്ഷേത്ര ദർശനത്തിനായുള്ള വരിയിൽ നിൽക്കുന്നതിനിടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്ത കുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വരിയിൽ നിന്ന് നൃത്തം ചെയ്യുന്ന കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ അവിടെനിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളിലെ ഓഡിയോ വ്യക്തമല്ലെങ്കിലും, പോലീസുകാരന്‍റെ നടപടിയെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ആരാധനാലയങ്ങളെ കേവലം റീൽസ് ചിത്രീകരണ വേദികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെ കടുത്ത അമർഷമാണ് പലരും പങ്കുവെക്കുന്നത്. ക്ഷേത്രങ്ങളെ വെറും വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും, ആരാധനാലയങ്ങളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്.

പ്രശസ്തിക്കും കാഴ്ചക്കാർക്കും വേണ്ടി പാരമ്പര്യത്തെയും ആചാരങ്ങളെയും വിനോദോപാധിയാക്കി മാറ്റുന്നത് സംസ്കാരത്തിന് യോജിച്ചതല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്.

ചാർ ധാം തീർഥാടന കേന്ദ്രങ്ങളിലെ മൊബൈൽ ഫോൺ വിലക്ക് പോലെ എല്ലാ ആരാധനാലയങ്ങളിലും കർശന നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമായിരിക്കുകയാണ്.

Viral

പല്ല് ഡോക്ടറുടെ അടുത്ത് പോയതാ... ഒടുവിൽ നടുവിന് പണി കിട്ടിയത് അസിസ്റ്റെന്‍റിന്!

ഡെന്‍റൽ ക്ലിനിക്കിൽ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയുടെ കുസൃതി കാരണം ഡെന്‍റൽ അസിസ്റ്റന്‍റ് തറയിൽ വീണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

സാധാരണ നിലയിൽ മുന്നോട്ടുപോയ ഒരു ദന്തപരിശോധനയ്ക്കിടയിലാണ് അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച നാടകീയ സംഭവം അരങ്ങേറിയത്.

അമ്മയുടെ ചികിത്സ പുരോഗമിക്കുന്നതിനിടയിൽ, മുറിയിലുണ്ടായിരുന്ന കുട്ടി അസിസ്റ്റന്‍റ് ഇരുന്നിരുന്ന ചക്രങ്ങളുള്ള കസേരയിൽ കയറി പതുക്കെ പുറകോട്ട് ചലിപ്പിച്ചു.

തന്‍റെ ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അസിസ്റ്റന്‍റ്, കസേര നീങ്ങിയതറിയാതെ ഇരിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം തെറ്റി നിലത്തേക്ക് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ ക്ലിനിക്കിലെ സുരക്ഷാ ക്യാമറയിലാണ് പതിഞ്ഞത്.

അസിസ്റ്റന്‍റ് പെട്ടെന്ന് താഴേക്ക് വീഴുന്നത് കണ്ട് ചികിത്സയിലായിരുന്ന അമ്മ പോലും പൊട്ടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഇന്‍റർനെറ്റിൽ ഉയർന്നുവരുന്നത്.

ഒരു വിഭാഗം ആളുകൾ കുട്ടിയുടെ ഈ കുസൃതിയെ തികച്ചും തമാശയായി കാണുകയും ചിരിയോടെ പ്രതികരിക്കുകയും ചെയ്യുമ്പോൾ, മറ്റൊരു കൂട്ടർ ഇതിന്‍റെ അപകടസാധ്യതയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.

ആശുപത്രികൾ പോലെയുള്ള തൊഴിലിടങ്ങളിൽ കുട്ടികളുമായി പോകുമ്പോൾ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, അല്ലാത്തപക്ഷം ഇത്തരം ചെറിയ കുസൃതികൾ പോലും ഗുരുതരമായ അപകടങ്ങൾക്കോ പരിക്കുകൾക്കോ കാരണമായേക്കാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Viral

"ഇത് ദയയല്ല, നമ്മുടെ കടമയാണ്!" ആംബുലൻസിനായി നിമിഷങ്ങൾക്കുള്ളിൽ വഴിമാറി മാതൃകയായി പതിനായിരക്കണക്കിന് ഭക്തർ

പുണെയിലെ വാരി തീർഥാടനത്തിനിടയിൽ ലക്ഷക്കണക്കിന് ഭക്തർ ഒന്നിച്ച് ചേർന്ന ജനസമുദ്രം ഒരു ആംബുലൻസിനായി നിമിഷങ്ങൾക്കുള്ളിൽ വഴിമാറിക്കൊടുത്ത ഹൃദയസ്പർശിയായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാവുകയാണ്.

പവിത്രമായ ഈ കാൽനട യാത്രയ്ക്കിടയിലൂടെ അതീവ അച്ചടക്കത്തോടെയും പൗരബോധത്തോടെയും ഭക്തർ ആംബുലൻസിന് വഴിയൊരുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് പ്രീതം ബങ്കർ എന്ന വ്യക്തിയാണ്.

ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞ ഈ വീഡിയോ, അടിയന്തര സാഹചര്യങ്ങളിൽ മനുഷ്യർ കാണിക്കേണ്ട സഹാനുഭൂതിയുടെയും ഉത്തരവാദിത്തത്തിന്‍റെയും പ്രകടനമായി വിലയിരുത്തപ്പെടുന്നു.

മഹാരാഷ്ട്രയുടെ തനത് ആത്മീയ പാരമ്പര്യമായ വാരി യാത്രയ്ക്കിടയിലേക്ക് ആംബുലൻസ് പ്രവേശിക്കുമ്പോൾ യാതൊരുവിധ പരിഭ്രാന്തിയോ ബഹളമോ ഇല്ലാതെയാണ് ഭക്തർ ഇരുവശങ്ങളിലേക്കും ഒതുങ്ങിനിന്നത്. വെറും നിമിഷങ്ങൾക്കുള്ളിൽ വലിയൊരു പാത രൂപപ്പെടുകയും ആംബുലൻസിന് സുഗമമായി കടന്നുപോകാൻ സാധിക്കുകയും ചെയ്തു.

ആംബുലൻസിന് വഴി നൽകുക എന്നത് ആരോടും ചെയ്യുന്ന ഒരു ദയയല്ല, മറിച്ച് ഓരോ പൗരന്‍റെയും കടമയാണെന്ന സന്ദേശത്തോടെ പ്രചരിക്കുന്ന ഈ ദൃശ്യത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

സാധാരണ റോഡുകളിൽ പോലും അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാൻ മടിക്കുന്നവർക്ക് മുന്നിൽ, ഭക്തിയും പരസ്പര സ്നേഹവും അച്ചടക്കവും ഒരുപോലെ മുറുകെപ്പിടിക്കുന്ന ഇവർ മാതൃകയായി മാറിയിരിക്കുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്രയിലെ പണ്ഡർപൂരിലേക്ക് കാൽനടയായി പോകുന്ന ഈ തീർഥാടകർ തങ്ങളുടെ ആത്മീയത വെറും പ്രാർഥനകളിൽ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയിലും ഊന്നിയുള്ളതാണെന്ന് ഈ പ്രവൃത്തിയിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

Viral

ഡാൻസ് പരിശീലനത്തിനിടെ അബദ്ധം; ഫ്ലാറ്റിൽ 'വെള്ളപ്പൊക്കമുണ്ടാക്കി' ഡാൻസ് പോൾ!

ടെക്സാസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന പോൾ ഡാൻസർ ആശാ ഗിൽബെർട്ടിന് തന്‍റെ അപ്പാർട്ട്‌മെന്‍റിൽ വെച്ചുണ്ടായ അപ്രതീക്ഷിത അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.

വീട്ടിലിരുന്ന് നൃത്തം പരിശീലിക്കുന്നതിനിടയിൽ, മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന പോൾ പെട്ടെന്ന് ഇളകി വീഴുകയായിരുന്നു. താഴേക്ക് പതിക്കുന്നതിനിടയിൽ ഇത് സീലിംഗിലെ ഫയർ സ്പ്രിൻക്ലറിൽ ഇടിച്ചതോടെ അതിശക്തമായ വേഗതയിൽ മുറിയിലേക്ക് വെള്ളം ചീറ്റാൻ തുടങ്ങി.

നിമിഷങ്ങൾക്കകം വീട് മുഴുവൻ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയായി. നൃത്തം ചിത്രീകരിക്കാൻ വെച്ചിരുന്ന ക്യാമറയിൽ ഈ ദൃശ്യങ്ങളെല്ലാം കൃത്യമായി പതിഞ്ഞു. ഭയന്നുപോയെങ്കിലും തന്‍റെ വളർത്തുനായയുടെ ജീവൻ രക്ഷിക്കാനാണ് ആശ ആദ്യം ശ്രമിച്ചത്.

ഭാഗ്യവശാൽ ഇരുവരും സുരക്ഷിതമായി പുറത്തുകടന്നതിന് ശേഷമാണ് ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്യുന്നത് നിർത്തിയത്. ഭാരമേറിയ വ്യായാമ ഉപകരണങ്ങൾ മേൽക്കൂരയിലും ചുവരുകളിലും ഘടിപ്പിക്കുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

Viral

കൊച്ചുമകളെക്കൊണ്ട് പൊതുറോഡിൽ കാറോടിപ്പിച്ചു; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്

ആറര വയസുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ പൊതുറോഡിലൂടെ കാറോടിപ്പിച്ച ഹൈദരാബാദ് പോലീസ് സബ് ഇൻസ്പെക്ടർ പുജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലായിരുന്നു വിവാദമായ ഈ സംഭവം നടന്നത്.

കുട്ടിക്ക് റോഡ് പോലും കൃത്യമായി കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും മുൻസീറ്റിലിരുന്ന് ഉദ്യോഗസ്ഥൻ കുട്ടിക്ക് ഡ്രൈവിംഗ് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു.

വാഹനം വളരെ പതുക്കെ നീങ്ങിയതോടെ റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും, ഇതേത്തുടർന്ന് നാട്ടുകാർ കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.

തന്‍റെ കൊച്ചുമകളെ ഗിന്നസ് റെക്കോർഡിൽ എത്തിക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായാണ് കാർ ഓടിക്കാൻ നൽകിയതെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ വാദം. ചോദ്യം ചെയ്ത നാട്ടുകാരോട് വളരെ ദാക്ഷിണ്യമില്ലാതെയാണ് ഇയാൾ സംസാരിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായി പെരുമാറിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനും ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Viral

ഞാൻ മാത്രം കുടുങ്ങിയാൽ പോരാ! അധ്യാപികയുടെ കൈയിൽ അകപ്പെട്ട വിദ്യാർഥി ബാക്കിയുള്ളവരെ പൂട്ടിയത് ഇങ്ങനെ....

പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ കോപ്പിയടിച്ച് പിടിയിലായ വിദ്യാർഥി അധ്യാപികയെയും സഹപാഠികളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് നടത്തിയ പ്രതികാര നീക്കത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

തന്നെ പ്രിൻസിപ്പലിന്‍റെ മുറിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയ അധ്യാപികയുടെ മുന്നിൽവെച്ച് വിദ്യാർഥി ക്ലാസ് മുറിയിലെ ലൈറ്റുകൾ പെട്ടെന്ന് അണയ്ക്കുകയായിരുന്നു.

നിമിഷങ്ങൾക്കകം ഇരുട്ടിലായ മുറിയിൽ അധ്യാപിക കാണാതെ ഫോൺ ഉപയോഗിച്ച് പരീക്ഷ എഴുതിയിരുന്ന മറ്റ് വിദ്യാർഥികളുടെയെല്ലാം ഫോൺ സ്ക്രീനുകൾ ഒരുപോലെ തെളിഞ്ഞു കത്തുകയും, എല്ലാവരും കൈയോടെ പിടിക്കപ്പെടുകയും ചെയ്തു.

ഒറ്റനോട്ടത്തിൽ യഥാർഥ സംഭവമെന്ന് തോന്നുമെങ്കിലും, ആളുകളെ ആകർഷിക്കാൻ വേണ്ടി മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കഥയനുസരിച്ച് ചിത്രീകരിച്ച ഒരു സ്ക്രിപ്റ്റഡ് വീഡിയോയാണിത്. തമാശ രൂപേണ തയ്യാറാക്കിയ ഈ ക്ലിപ്പ് ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ വൻതോതിൽ വൈറലായിട്ടുണ്ട്.

Viral

ഓടിക്കൊണ്ടിരുന്ന ഒല സ്കൂട്ടർ നടുറോഡിൽ രണ്ടായി ഒടിഞ്ഞുമാറി

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഓടിക്കൊണ്ടിരുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ നടുറോഡിൽ പെട്ടെന്ന് രണ്ടായി ഒടിഞ്ഞുമാറിയ സംഭവം ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഒരു യുവാവിന് പിതാവ് സമ്മാനമായി നൽകിയ സ്കൂട്ടറാണ് യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തകർന്നത്. വാഹനത്തിന്‍റെ ചേസിസ് മധ്യഭാഗത്തുനിന്നും വേർപെട്ട് മുൻ ടയറും ഹാൻഡിലും ഒരു വശത്തും, പിൻഭാഗം പൂർണമായും റോഡിൽ അമർന്ന നിലയിലുമായിരുന്നു.

കണ്ടുനിന്ന നാട്ടുകാരെപ്പോലും അമ്പരപ്പിച്ച ഈ അപകടത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെയും നിർമ്മാണ നിലവാരത്തെയും കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.

മുൻപൊക്കെ മികച്ച മൈലേജും ആധുനിക ഫീച്ചറുകളും മാത്രം നോക്കി വണ്ടി വാങ്ങിയിരുന്ന ഉപഭോക്താക്കൾ, ഇപ്പോൾ വാഹനങ്ങളുടെ ബോഡി ദൃഢതയ്ക്കും യാത്രാ സുരക്ഷിതത്വത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

എന്തായാലും ഒല സ്കൂട്ടറുകളുടെ ഗുണനിലവാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കനത്ത വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

Viral

വളർത്തിയത് ഒരു മാന്യനെ, കൂടെക്കൂട്ടിയത് അതിലും മികച്ചവളെ; ഇതാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം!

കഠിനാധ്വാനിയായ ഒരു പിതാവും മകനും തമ്മിലുള്ള സ്നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്ന മനോഹരമായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.

ഒരു റെസ്റ്റോറന്‍റിൽ ഡെലിവറി പാക്കറ്റ് എടുക്കാൻ വന്ന പിതാവ്, അവിടെ തന്‍റെ കൂട്ടുകാരിയോടൊപ്പം ഇരിക്കുന്ന മകനെ കാണുന്നതോടെയാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.

തന്‍റെ ജോലി മകന് കൂട്ടുകാരിയുടെ മുന്നിൽ ഒരു കുറവായി തോന്നാതിരിക്കാൻ, അവിടെത്തന്നെ ഇരുന്നോളാൻ ആ പിതാവ് സ്നേഹത്തോടെ ആംഗ്യം കാണിച്ചു.

എന്നാൽ അച്ഛൻ മടങ്ങാൻ ഒരുങ്ങിയതും വേഗത്തിൽ ഓടിയെത്തിയ മകൻ, അദ്ദേഹത്തെ കൈപിടിച്ച് മേശയ്ക്കരികിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്‍റെ കൂട്ടുകാരിക്ക് അഭിമാനത്തോടെ പരിചയപ്പെടുത്തി.

ഈ സമയം ഒട്ടും മടി കൂടാതെ ആ പെൺകുട്ടി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് വലിയ ആദരവ് നൽകുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ കൊച്ചു വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ലളിതമായ ജീവിതസാഹചര്യങ്ങളിലും പരസ്പര ബഹുമാനം മുറുകെപ്പിടിക്കുന്ന ഈ യുവാവിന്‍റെ പെരുമാറ്റത്തെയും, അതിനെ പൂർണമനസോടെ സ്വീകരിച്ച പെൺകുട്ടിയുടെ മനസിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. വലിയ പ്രകടനങ്ങളിലല്ല, പരസ്പരമുള്ള കരുതനിലാണ് യഥാർഥ സ്നേഹം നിലകൊള്ളുന്നതെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

Viral

India is not for beginners; സ്റ്റിയറിംഗിന് പകരം പ്ലെയറുമായി കാറോടിച്ച് യുവാവ്

സ്റ്റിയറിങ് വീലിന് പകരം വലിയൊരു ലോക്കിംഗ് പ്ലെയർ ഉപയോഗിച്ച് കാറോടിക്കുന്ന ഒരു വ്യക്തിയുടെ വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഒരു ഇന്ത്യൻ ഹൈവേയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കണ്ട് ആളുകൾ ഒരേസമയം അമ്പരപ്പും കടുത്ത ആശങ്കയും രേഖപ്പെടുത്തുന്നു. "India is not for beginners" എന്ന തരത്തിലുള്ള തമാശ നിറഞ്ഞ കമന്‍റുകളോടെ പലരും ഈ വീഡിയോ പങ്കുവെക്കുന്നുണ്ടെങ്കിലും, ഇതിലെ അപകടസാധ്യതയെച്ചൊല്ലി വലിയ വിമർശനമാണ് ഉയരുന്നത്.

ഇത്തരം അലക്ഷ്യമായ ഡ്രൈവിംഗ് സ്വന്തം ജീവന് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി വേണമെന്നും സോഷ്യൽ മീഡിയയിലൂടെ ആളുകൾ ആവശ്യപ്പെടുന്നു.

 

Viral

എത്ര അടിച്ചാലും പൊട്ടാത്ത ബലൂൺ! പക്ഷേ പെൺകുട്ടിയുടെ ഒരൊറ്റ അമർത്തലിൽ തീർന്നു

എപ്പോഴും സജീവമായിരിക്കുന്ന സോഷ്യൽ മീഡിയയിൽ കൗതുകവും ചിരിയും ഉണർത്തുന്ന ദൃശ്യങ്ങൾക്ക് പഞ്ഞമുണ്ടാകാറില്ല. അത്തരത്തിൽ, കഴിഞ്ഞ വർഷം നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വീണ്ടും വൻതോതിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബലൂൺ കച്ചവടക്കാരനും യുവതിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്.

തന്‍റെ പക്കലുള്ള വലിയൊരു ബലൂൺ എത്ര അമർത്തിയാലും അടിച്ചാലും പൊട്ടില്ലെന്ന് കച്ചവടക്കാരൻ ഒരു പെൺകുട്ടിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഉള്ളിൽ ചെറിയ കളർ ബലൂണുകൾ നിറഞ്ഞ ആ വലിയ ബലൂണിൽ അയാൾ പലതവണ ബലം പ്രയോഗിച്ച് അടിച്ച് കാണിച്ചെങ്കിലും അതിന് ഒന്നും സംഭവിച്ചില്ല.

എന്നാൽ, കച്ചവടക്കാരന്‍റെ വാക്ക് കേട്ട് ആ പെൺകുട്ടി സ്വയം ഒന്ന് പരീക്ഷിക്കാൻ നോക്കിയതും ഒരൊറ്റ അമർത്തലിൽ ബലൂൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ ബലൂൺ പൊട്ടിയത് കണ്ട് അമ്പരന്നുപോയ കച്ചവടക്കാരനും പെൺകുട്ടിയും പിന്നീട് ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

'അവൾ ഒരു സ്ത്രീയാണ്, അവൾക്ക് എന്തും സാധിക്കും' എന്ന രസകരമായ അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

Viral

നിയന്ത്രണം വിട്ട് കറങ്ങി തുരുതുരാ വെടിയുതിർത്ത് ഹെലികോപ്റ്റർ ഗൺ; ജീവനും കൊണ്ട് പാഞ്ഞ് റഷ്യൻ സൈനികർ

റഷ്യൻ സൈനിക പരിശീലനത്തിനിടെയുണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സാധാരണയായി അറ്റാക്ക് ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കുന്ന മാരകശേഷിയുള്ള ഒരു മെഷീൻ ഗൺ, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഒരു ട്രക്കിന് മുകളിൽ താൽക്കാലികമായി ഘടിപ്പിച്ച് വെടിയുതിർത്തതാണ് അപകടത്തിന് കാരണമായത്.

സൈനികൻ ട്രിഗർ അമർത്തിയ നിമിഷം തന്നെ ആയുധത്തിന്‍റെ അതിശക്തമായ റീക്കോയിൽ കാരണം നിയന്ത്രണം നഷ്ടപ്പെടുകയും, ഗൺ പ്ലാറ്റ്‌ഫോം അതിവേഗം ചുറ്റിക്കറങ്ങാൻ തുടങ്ങുകയുമായിരുന്നു.

ഇതിനിടയിൽ സൈനികൻ നിലത്തേക്ക് തെറിച്ചുവീണെങ്കിലും നിയന്ത്രണം വിട്ട തോക്ക് നാനാഭാഗങ്ങളിലേക്കും തുരുതുരാ വെടിയുതിർത്തു. സമീപത്തുണ്ടായിരുന്ന മറ്റ് സൈനികർ ജീവരക്ഷാർഥം ഓടിമാറിയ ഈ സംഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര തലത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ, റഷ്യൻ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ അനാസ്ഥ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

 

Viral

പെണ്ണുകാണൽ ചടങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ 'മൊട്ടയടിച്ച്' യുവതി; സോഷ്യൽ മീഡിയയിൽ വൈറലായ വേറിട്ട പ്രതിഷേധം!

വീട്ടുകാർ നിർബന്ധിച്ച് നടത്തുന്ന വിവാഹാലോചനകളിൽ നിന്ന് രക്ഷപ്പെടാൻ വേറിട്ടൊരു വഴി തിരഞ്ഞെടുത്ത യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കീർത്തന മേനോൻ എന്ന യുവതിയാണ് 'അമ്മ എന്‍റെ കല്യാണം പ്ലാൻ ചെയ്തപ്പോൾ' എന്ന അടിക്കുറിപ്പോടെ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

വീട്ടുകാരുടെ തീരുമാനത്തോടുള്ള പ്രതിഷേധമെന്നോണം, യാതൊരു ഭാവവ്യത്യാസവുമില്ലാതെ തികഞ്ഞ ശാന്തതയോടെ തന്‍റെ നീളമുള്ള മുടി പൂർണമായും മൊട്ടയടിക്കുന്ന കീർത്തനയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇത് യഥാർഥത്തിൽ വിവാഹത്തോടുള്ള പ്രതിഷേധമാണോ, അതോ മതപരമായ ചടങ്ങുകളുടെ ഭാഗമാണോ, അതുമല്ലെങ്കിൽ വെറുമൊരു സോഷ്യൽ മീഡിയ റീലിന് വേണ്ടി ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇന്‍റർനെറ്റ് ലോകം ഈ ദൃശ്യങ്ങളെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

നിർബന്ധിത വിവാഹങ്ങൾക്ക് സമ്മതം മൂളി പിന്നീട് സ്വന്തം ജീവിതവും പങ്കാളിയുടെ ജീവിതവും നരകതുല്യമാക്കുന്നതിനേക്കാൾ എത്രയോ ധീരമായ നിലപാടാണ് യുവതി സ്വീകരിച്ചതെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ ശക്തമായ പ്രതികരണമായിട്ടാണ് സമൂഹമാധ്യമങ്ങൾ ഈ വീഡിയോയെ വിലയിരുത്തുന്നത്.

Viral

പ്രളയത്തിലും കുടയും ചൂടി ഒരു 'റോയൽ' യാത്ര; വൈറലായി കാമ്പസ് ബോട്ട് സർവീസ്!

കനത്ത മഴയെത്തുടർന്ന് ഐഐടി റൂർക്കി കാമ്പസ് വെള്ളത്തിലായപ്പോൾ, പ്രതിസന്ധിയെ തങ്ങളുടെ തനത് ശൈലിയിൽ മറികടന്നിരിക്കുകയാണ് ഇവിടുത്തെ വിദ്യാർഥികൾ. റോഡുകളിൽ വെള്ളം ഉയർന്നതോടെ കാമ്പസിനുള്ളിലെ യാത്രയ്ക്കായി ഇവർ ഒരു വലിയ ഫ്ലോട്ടിങ് ഷീറ്റ് ഉപയോഗിച്ച് താൽക്കാലിക ബോട്ട് സംവിധാനം ഒരുക്കി. 

രണ്ടുപേർ നീളമുള്ള കോലുകൾ കൊണ്ട് തുഴയുന്ന ഈ പ്ലാറ്റ്‌ഫോമിൽ വിദ്യാർഥികളും ജീവനക്കാരും കുട ചൂടി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

പ്രശസ്തമായ ഒരു ബോളിവുഡ് ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന ഈ വീഡിയോ കണ്ട് നിരവധി പേരാണ് വിദ്യാർഥികളുടെ ഈ 'എഞ്ചിനീയറിങ് ബുദ്ധി'യെയും സർഗാത്മകതയെയും അഭിനന്ദിക്കുന്നത്.

ഹോസ്റ്റലുകളെ കാമ്പസിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിച്ച ഈ സംവിധാനം, കനത്ത വെള്ളപ്പൊക്കത്തിലും മെസ് ജീവനക്കാർക്ക് അടുക്കളയിലെത്തി കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാനും വലിയ തുണയായി. 

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ ചർച്ചയായതോടെ, പ്രശസ്തമായ ഈ എഞ്ചിനീയറിങ് കോളേജ് പെട്ടെന്നൊരു ബോട്ടിങ് കേന്ദ്രമായി മാറിയോ എന്ന് ചോദിച്ച് പലരും തമാശ പങ്കുവെക്കുന്നുമുണ്ട്. 

ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴ ജനജീവിതം സ്തംഭിപ്പിക്കുന്നതിനിടയിലാണ് കാമ്പസിനുള്ളിൽ നിന്നുള്ള ഈ വ്യത്യസ്തമായ അതിജീവനക്കാഴ്ച ശ്രദ്ധ നേടുന്നത്.

Viral

തിരക്കേറിയ ജംഗ്ഷനിൽ കാളയെ മെത്തയാക്കി 'സുഖനിദ്ര'

തിരക്കേറിയ ഒരു ജംഗ്ഷനിൽ കാളയുടെ വയറ്റിൽ തലവെച്ച് സുഖമായി ഉറങ്ങുന്ന മനുഷ്യന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വഴിപോക്കനായ ഒരു യാത്രക്കാരൻ പകർത്തി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ ദൃശ്യം ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

"ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല" എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ കണ്ട് പലരിലും ചിരി ഉണർത്തിയെങ്കിലും, തിരക്കുള്ള റോഡിലെ ഈ കിടപ്പ് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കടുത്ത ജീവിതക്ഷീണം കാരണം ആശ്വാസം തിരഞ്ഞ് കാളയ്ക്കൊപ്പം കിടന്നതാകാം ഇയാളെന്നും, ഇരുവരും തമ്മിലുള്ള ഈ ശാന്തത ഹൃദയസ്പർശിയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

 

Viral

കാറിലിരുന്ന് പുകവലിച്ച യാത്രക്കാരനെ വാടക പോലും വേണ്ടെന്ന് വെച്ച് ഇറക്കിവിട്ട് ടാക്സി ഡ്രൈവർ

ടാക്സി വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട പരസ്പര ബഹുമാനത്തെയും വ്യക്തിപരമായ അതിരുകളെയും കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പുതിയ വീഡിയോ.

കാറിനുള്ളിലിരുന്ന് പുകവലിച്ച യാത്രക്കാരനോട് യാത്ര പകുതിവഴിയിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോകാൻ ഡ്രൈവർ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഡ്രൈവറുടെ അനുവാദമില്ലാതെ സിഗരറ്റ് കത്തിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയായിരുന്നു. താൻ യാത്രയ്ക്ക് പണം നൽകുന്നുണ്ടെന്നും അതുകൊണ്ട് തടയാൻ ഡ്രൈവർക്ക് അവകാശമില്ലെന്നുമായിരുന്നു യാത്രക്കാരന്‍റെ വാദം.

എന്നാൽ പണത്തേക്കാൾ തന്‍റെ ആത്മാഭിമാനത്തിനും വണ്ടിയുടെ ശുചിത്വത്തിനും വിലകൽപ്പിച്ച ഡ്രൈവർ, താൻ ആരുടെയും വേലക്കാരനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വാടക തുക പോലും നിരസിച്ച് യാത്രക്കാരനെ കാറിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

പണം നൽകി സേവനം വാങ്ങിയാലും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലെ നിയമങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭൂരിഭാഗം ആളുകളും ഡ്രൈവറുടെ നിലപാടിനെ അനുകൂലിക്കുകയാണ്.

 

Viral

മൊബൈലിൽ കണ്ണ്, കൈമുട്ടിൽ സ്റ്റിയറിംഗ്; എക്‌സ്‌പ്രസ്‌വേയിൽ ജീവൻ പണയം വെച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസപ്രകടനം

അതിവേഗ പാതയിലൂടെ പായുന്ന ബസിനുള്ളിലിരുന്ന് ഡ്രൈവറും കണ്ടക്ടറും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹൈവേകളിലെ യാത്രാസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു.

ആഗ്ര-ലക്നോ എക്‌സ്‌പ്രസ്‌വേയിൽ നിന്നുള്ളതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗതയുള്ള ബസിന്‍റെ സ്റ്റിയറിംഗ് കൈമുട്ടുകൊണ്ട് നിയന്ത്രിച്ച് മൊബൈലിൽ നോക്കിയിരിക്കുന്ന ഡ്രൈവറെ വ്യക്തമായി കാണാം.

ഇതിനിടയിൽ തൊട്ടടുത്ത സീറ്റിലിരുന്ന കണ്ടക്ടറും യാതൊരു ജാഗ്രതയുമില്ലാതെ ഫോൺ ഉപയോഗിച്ച് കിടക്കുകയായിരുന്നു. അലാംബാഗിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചത്.

എക്‌സ്‌പ്രസ്‌വേകളിലെ നീണ്ട റോഡുകൾ നൽകുന്ന അമിത ആത്മവിശ്വാസം കാരണം ചില സ്വകാര്യ ബസ് ജീവനക്കാർ സ്ഥിരമായി ഇത്തരം അനാസ്ഥകൾ കാട്ടാറുണ്ടെന്ന് പോസ്റ്റിൽ ആരോപിക്കുന്നു.

ഈ വീഡിയോ വലിയ രീതിയിലുള്ള പൊതുജന പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. അതിവേഗ പാതകളിൽ ഡ്രൈവിംഗിനിടയിലെ ചെറിയൊരു അശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മറ്റുള്ളവരുടെ ജീവൻ പണയം വെച്ച് അലസത കാട്ടിയ ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

ഒപ്പം, ഇത്രയും അപകടകരമായ സാഹചര്യം നേരിട്ട് കണ്ടിട്ടും ബസിലെ യാത്രക്കാർ പ്രതികരിക്കാതിരുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

 

Viral

കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരവുമായി ഇന്ത്യൻ റെയിൽവേയിലെ 'റൊമാന്‍റിക് യാത്ര'

ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് എസി ക്യാബിൻ ഒരു ആഡംബര ഹണിമൂൺ സ്യൂട്ടിന് സമാനമായി അലങ്കരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ട്രെയിൻ യാത്രയ്ക്കിടയിൽ തന്‍റെ പങ്കാളിക്ക് വിവാഹവാർഷിക സർപ്രൈസ് നൽകാനായി ഒരു യാത്രക്കാരൻ ഒരുക്കിയതാണ് ഈ മനോഹരമായ അന്തരീക്ഷം.

പൂക്കളും ബലൂണുകളും മെഴുകുതിരികളും റോസാപ്പൂ ഇതളുകളും കൊണ്ട് ഒരു ചെറിയ ട്രെയിൻ മുറിയെ പ്രണയാർദ്രമായ ഒരു ഹോട്ടൽ മുറി പോലെ മാറ്റിയെടുത്തതിനെ നിരവധി ആളുകൾ പ്രശംസിച്ചു.

എന്നാൽ, ഈ റൊമാന്‍റിക് സർപ്രൈസ് ട്രെയിനിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഓടുന്ന ട്രെയിനിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള മെഴുകുതിരികളും മറ്റും ഉപയോഗിച്ചതും, സ്വകാര്യ വ്യക്തികൾക്ക് കോച്ചിൽ കയറി ഇത്തരം അലങ്കാരങ്ങൾ ചെയ്യാൻ അനുമതിയുണ്ടോ എന്നതുമാണ് പ്രധാന ചോദ്യങ്ങൾ.

സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ റെയിൽവേ മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് നിരവധിപ്പേർ വിശദീകരണം ആവശ്യപ്പെടുകയും, പൊതുഗതാഗത സംവിധാനങ്ങളിലെ ഇത്തരം വ്യക്തിഗത ആഘോഷങ്ങളുടെ നിയമസാധുതയെക്കുറിച്ച് വലിയ ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News

Corehub Up