ഉത്തർപ്രദേശിലെ ലക്നോവിൽ അന്തരിച്ച എഴുപത്തഞ്ചുകാരന്റെ മൃതദേഹത്തിൽനിന്ന് വെള്ളക്കടലാസുകളിൽ പെരുവിരലടയാളം പതിപ്പിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമാകുന്നു.
റഹിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖദൗന ഗ്രാമത്തിൽ അടുത്തിടെ അന്തരിച്ച ഛത്രപാലിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെയാണ് ഈ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
മകനും മരുമകളുമായി വർഷങ്ങളായി അകൽച്ചയിലായിരുന്ന ഛത്രപാൽ, സ്വന്തം സ്വത്തുക്കളിൽനിന്ന് മകനെ ഒഴിവാക്കി മുൻപ് പത്രപ്പരസ്യം നൽകിയിരുന്നു.
ഇതിനുപിന്നാലെ പെട്ടെന്നുണ്ടായ മരണവും, വ്യാജ രേഖകൾ ഉണ്ടാക്കാനായി മൃതദേഹത്തിൽനിന്ന് വിരലടയാളം എടുത്തതും വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ റഹിമാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
मौत के बाद भी जमीन का लालच नहीं गया!
— Journalist Ravendra kumar (@Chhotukingoffi1) August 13, 2026
लखनऊ रहीमाबाद के खड़ौहा गांव में रिश्तों को शर्मसार कर देने वाला मामला।आरोप है कि पिता की मौत के बाद घर में मातम के बीच उनका एकलौता बेटा मृत शरीर के अंगूठे का निशान सादे कागज पर लगवाता रहा।ग्रामीणों ने घटना का वीडियो बना लिया, जो अब वायरल है। pic.twitter.com/4X9Xc6r2Cr
Tags : LucknowNews UttarPradesh CrimeNews PropertyDispute ViralVideo