Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattuvishesham

Kollam

കോര്‍പറേഷന്‍ ഓഫീസിലെ പരിശോധന - അടച്ചിട്ട മുറിയിൽ നിന്ന് 165 ടാബുകള്‍ കണ്ടെത്തി

കൊല്ലം: കോര്‍പറേഷന്‍ ഓഫീസിലെ അടച്ചിട്ടിരുന്ന ഫീഡിംഗ് റൂമില്‍ പരിശോധനയില്‍ ഭാരത് ഇലക്‌ട്രേണിക്‌സിന്‍റെ 165 ടാബ്, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ കണ്ടെത്തി. കഴിഞ്ഞദിവസമാണ് പരിശോധന നടത്തി യത്. കൂട്ടിയിട്ടിരുന്ന പഴകിയ സാധനങ്ങള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയത്. ടാബിൽ ഭൂരിഭാഗവും കവറില്‍നിന്ന് പുറത്തൈടുക്കാത്ത നിലയിലായിരുന്നു.

മേയറുടെ നിര്‍ദേശ പ്രകാരമാണ് അടച്ചിട്ടിരുന്ന ഫീഡിംഗ് റൂം തുറന്ന് പരിശോധിച്ചത്. കൂട്ടിയിട്ടിരുന്ന കേടായ കംപ്യൂട്ടറുകള്‍ക്കും കാലൊടിഞ്ഞ കസേരകള്‍ക്കും ഇടയില്‍ നിന്നാണ് ടാബുകള്‍ കണ്ടെത്തിയത്. ഭാരത് ഇലക്‌ട്രോണിക്‌സിന്‍റെ അഞ്ച് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഓഫീസിന്‍റ മൂന്നാമത്തെ നിലയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് രണ്ട് ടാബുകള്‍ കൂടി കണ്ടെത്തി.ടാബുകള്‍ ഉപയോഗിക്കാതെ നശിപ്പിച്ചത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ എ.കെ.ഹഫീസ് വ്യക്തമാക്കി.

സര്‍വയ്ക്ക് എത്തിച്ച ടാബുകള്‍

2011ലെ സാമൂഹ്യ സാമ്പത്തിക സര്‍വേയ്ക്ക് എത്തിച്ച ടാബുകള്‍ ഉപയോഗശേഷം കൂട്ടിയിട്ടതായാണ് കരുതുന്നത്. എന്യൂമറേറ്റര്‍മാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനായി നല്‍കിയ ടാബുകള്‍ സര്‍വേ പൂര്‍ത്തിയായ ശേഷം സൂക്ഷിച്ചുവച്ചതായാണ് കണക്കാക്കുന്നത്. ഉപയോഗിക്കാതെ കിടന്നതിനാല്‍ മിക്കതും നശിച്ച നിലയിലാണ്.

ഫര്‍ണിച്ചര്‍ കണ്ടെത്തി

2016 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊല്ലം വികസന അഥോറിറ്റി പിരിച്ചുവിട്ടിരുന്നു. അതാടെ താമരക്കുളത്തെ അഥോറിറ്റിയുടെ ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കോര്‍പറേഷന്‍ ഏറ്റെടുക്കുകയുണ്ടായി. ഇതില്‍ 25 കുഷ്യന്‍ റിവോള്‍വിംഗ് കസേരകള്‍ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ അടച്ചിട്ട മുറിയില്‍ നിന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.

പിപിഇ കിറ്റുകളുടെ കൂമ്പാരം

കോര്‍പറേഷന്‍ ഓഫീസിലെ രണ്ട് മുറികളില്‍ കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ പിപിഇ കിറ്റ് കൂമ്പാരം കണ്ടെത്തി. 328 രൂപ വീതം വിലയുള്ളതാണ് ഓരോ കിറ്റും. കോവിഡ് ഒരുപരിധി വരെ നിയന്ത്രണ വിധേയമായ ശേഷം അരോഗ്യ വിഭാഗം വാങ്ങിക്കൂട്ടിയതാണ് ഇവയെ ന്നാണ് നിഗമനം.

ഫര്‍ണിച്ചറുകള്‍ കാണാനില്ല

താന്‍ കെഡിഎ ചെയര്‍മാനായിരിക്കെ വാങ്ങിയ രണ്ട് ഹൈബാക്ക് കുഷ്യന്‍ കസേരകളും മൂന്ന് ഭാഗങ്ങളുള്ള ഒരു റൗണ്ട് ടേബിളും കാണാനില്ലെന്ന് മേയര്‍ പറഞ്ഞു. ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ നിര്‍മാണ സാമഗ്രികളും ഫര്‍ണിച്ചറുകളും കോര്‍പ്പറേഷന്‍ ഓഫീസിന്‍റെ മൂന്നാമത്തെ നിലയിലും ഉപേക്ഷിച്ച നിലയിലുണ്ട്്.

District News

ബിയർകുപ്പികൊണ്ട് യുവാവിനെ ആക്രമിച്ച കേസ്: തെളിവെടുത്തു

aആറ്റിങ്ങൽ: ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ എ.കെ. നഗറിൽ കാട്ടുവിള വീട്ടിൽ എയ്‌ഷറി(26)നെയാണു കടക്കാവൂർ പോലീസ് പിടികൂടിയത്.

കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലെ പഴഞ്ചിറയിൽ ചിറക്കു സമീപം ഇരുന്ന മേൽകടയ് ക്കാവൂർ പഴഞ്ചിറ കല്ലുവിള വീട്ടിൽ ശരത്തിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂലൈ ഒന്നിനു രാത്രി ഏഴോടെയായിരുന്നു സംഭവം.
എയ്ഷറിന്‍റെ കൂട്ടുകാരനെതിരേ പോലീസിൽ കേസുകൊടുത്ത വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ശരത്തും കൂട്ടുകാരും പഴഞ്ചിറയിൽ ഇരുന്ന സമയം എയ്ഷർ അവിടെയെത്തി വാക്കേറ്റം നടത്തുകയും കൈയിൽ കരുതിയിരുന്ന ബിയർ കുപ്പി പൊട്ടിച്ച് തലയ്ക്ക് കുത്തുകയുമായിരുന്നു. പരിക്കേറ്റ ശരത് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

ശരത്തിനെ കുത്തിയതിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് കോയമ്പത്തൂരിൽനിന്നാണു പിടികൂടിയത്. എയ്ഷർ മൊബൈൽ ഫോൺ ഉപേക്ഷിച്ച് മറ്റൊരാളുടെ പേരിൽ സിം എടുത്ത് കോയമ്പത്തൂർ മേട്ടുപ്പാളയത്തിനടുത്ത് ഒളിവിൽ താമസിക്കുന്നതായി എസ്എച്ച്ഒ സൈജുവിനു വിവരം ലഭിച്ചു. സൈബർ സെല്ലിന്‍റെ സഹായത്തോടെ എസ്ഐ സജിത്ത്, ജയപ്രസാദ്, എഎസ്ഐ ജിജു, പോലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, മെബിൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയുടെ പേരിൽ കടയ് ക്കാവൂർ പോലീസിൽ നിരവധി കേസുകളുണ്ട്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽപ്പെട്ട ആളാണ് എയ്ഷർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

വെള്ളറടയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

വെള്ളറട: വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും കത്തിപ്പാറ സ്‌നേഹഭവനില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പരിപാടിയും സംഘടിപ്പിച്ചു.

യുഡിഎഫ് ചെയര്‍മാന്‍ കെ. ദസ്ഥഗീര്‍ ഉദ്ഘാടനം ചെയ്തു. വെള്ളറട ജംഗ്ഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് മണലി സ്റ്റാന്‍ലി, കരിക്കാമന്‍കോട് ബാങ്ക് പ്രസിഡന്‍റ് ശേഖരദാസ്, പാര്‍ട്ടി നേതാക്കളായ മംഗള്‍ദാസ്, മലയില്‍ രാധാകൃഷ്ണന്‍, സനല്‍ മുള്ളലുവിള, മുട്ടച്ചല്‍ സിവിന്‍, സെയ്യദ്, ഷാജുദീന്‍, അജയന്‍ തുടങ്ങിയവർ പങ്കെടുത്തു. വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നിലും ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അനുസ്മരണ പരിപാടികള്‍ക്കുശേഷം പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം കത്തിപ്പാറ സ്‌നേഹഭവനിലെത്തി, വിദ്യാര്‍ഥികള്‍ക്കു മുഴുവനും ലഘു ഭക്ഷണം വിതരണം ചെയ്തു

District News

ഹൈക്കോടതി ജഡ്ജിമാർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു

പേരൂർക്കട: ഹൈക്കോടതി ജഡ്ജിമാർ ഊളമ്പാറ മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ചു. ജഡ്ജിമാരായ ദേവൻ ബാലചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് സന്ദർശനം നടത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ദയനീയാവസ്ഥയെ സംബന്ധിച്ചുള്ള കേസിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. വി. രാംകുമാറും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഒരു മണിക്കൂറിലേറെ ആശുപത്രിയിൽ ചെലവിട്ട സംഘം രോഗികളെ താമസിപ്പിച്ചിരിക്കുന്ന വാർഡുകളും പ്രത്യേകം മുറികളും സന്ദർശിച്ചു. ആശുപത്രിയിലെ സൗകര്യങ്ങളും സംഘം നേരിട്ടറിഞ്ഞു. കേന്ദ്രത്തിലെ അന്തേവാസികൾ ക്ക് എത്രമാത്രം സൗകര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാകുന്നു എന്നറിയാ ൻായിരുന്നു സന്ദർശനം.

District News

ഗാന്ധിമിത്ര മണ്ഡലം ജാനകിയമ്മ സ്മൃതിസന്ധ്യ സംഘടിപ്പിച്ചു

നെയ്യാറ്റിന്‍കര: സംഗീതം ഉള്ളിടത്തോളം കാലം എസ്. ജാനകി ഓർമിക്കപ്പെടുമെന്നു സി.കെ. ഹരീന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഗാന്ധിമിത്ര മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര ജെ.സി. ഡാനിയല്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച ജാനകി അമ്മ സ്മൃതിസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ അധ്യക്ഷനായി.

നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സംഗീത പ്രസാദ്, സുപ്രിയ മഹേഷ്, പിന്നണി ഗായകൻ സ്വരസാഗർ, സംഗീത സംവിധായകൻ ശിവൻ ഭാവന, സംഗീതജ്ഞരായ രാജീവ് ആദികേശവ്, എസ്.പി. ശിവപ്രസാദ്, പ്രസ് ക്ലബ്ബ് ഭാരവാഹികളായ സജിലാല്‍, പ്രദീപ് മരുതത്തൂർ, ഗാന്ധിമിത്ര മണ്ഡലം ഭാരവാഹി ബിനു മരുതത്തൂർ, ഡോ. നാരായണ റാവു എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ ഇലിപ്പോട്ടുകോണം വിജയൻ, കെ.കെ. ശ്രീകുമാർ, നെയ്യാറ്റിൻകര ശേഖർ, മധുസൂദനൻനായർ, വഴുതൂർ സുദേവൻ എന്നിവർ അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.

District News

വാഴിച്ചല്‍ കോളജിനു സമീപം അശാസ്ത്രീയ മണ്ണിടിക്കൽ

വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിനടുത്ത് പ്രധാന റോഡിനു സമീപത്തെ മണ്ണ് സ്വകാര്യ വ്യക്തി അശാസ്ത്രീയമായി ഇടിച്ചുമാറ്റിയതിനെ തുടര്‍ന്നു മണ്ണു മുഴുവനും റോഡില്‍വീണു നിരവധി വാഹനാപകടങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് ആര്യങ്കോട് പോലീസും നെയ്യാര്‍ ഡാം ഫയര്‍ഫോഴ്‌സ് സംഘവുമെത്തി വളരെ പണിപ്പെട്ടാണ് റോഡില്‍ കിടന്ന മണ്ണ് കഴുകി വൃത്തിയാക്കി അപകടം ഒഴിവാക്കിയത്.

സ്വകാര്യവ്യക്തിയുടെ ഭൂമിയിലുള്ള മണ്ണ് നീക്കം ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു മാനദണ്ഡവും ഇവിടെ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്. കുന്നിടിച്ചു ടിപ്പറില്‍ പരിധിയിലധികം ലോഡ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് റോഡിലേക്കു വീണാണ് പ്രദേശം ചെളിക്കുളമായത്. നെയ്യാര്‍ ഡാമില്‍നിന്നും വെള്ളറടയിലേക്കും വെള്ളറടയില്‍നിന്ന് വാഴിച്ചലിലേക്കും പോകുന്ന വാഹനങ്ങള്‍ തെന്നിവീണാണ് നിരവധി ബൈക്ക് യാത്രികർക്കു പരിക്കേറ്റത്. തുടര്‍ന്നാണ് ആര്യങ്കോട് പോലീസെത്തി നെയ്യാര്‍ ഡാം ഫയര്‍ഫോഴ്‌സ് സംഘത്തെ വിളിച്ചുവരുത്തി ഗതാഗതം നിയന്ത്രിച്ച് റോഡിലെ ചേറു നീക്കം ചെയ്തത്.

District News

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു: സണ്ണി ജോസഫ്

കിളിമാനൂർ: ജനഹൃദയങ്ങളിൽ ഇന്നും ഉമ്മൻ ചാണ്ടി ജീവിക്കുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് എ.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യക്കാരൻ ഡോ. ജോർജ് ഓണക്കൂർ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു.

കെപിസിസി വൈസ് പ്രസിഡന്‍റ് പാലോട് രവി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി അംഗം എൻ. സുദർശനൻ, എ. ഇബ്രാഹിംക്കുട്ടി, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.കെ. ഗംഗാധരതിലകൻ, എ. ഷിഹാബുദ്ദീൻ, പി. സോണാൾജ്, എൻ.ആർ. ജോഷി, പി. ഉണ്ണികൃഷ്ണൻ, ടി.പി. അംബിരാജ, ജില്ലാ പഞ്ചായത്ത്‌ അംഗം ദീപ അനിൽ മണ്ഡലം പ്രസിഡന്‍റുമാർ, പോഷക സംഘടന നേതാക്കന്മാർ, ജനപ്രതിനിധികൾ, ബ്ലോക്ക്‌ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. പഴയക്കുന്നുമ്മേൽ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ് എസ്. ശ്യാംനാഥ് യോഗത്തിനു നന്ദി രേഖപ്പെടുത്തി.

District News

ഓള്‍ സെയിന്‍റ്സ് യുപി സ്കൂളില്‍ അക്ഷരത്തൊട്ടില്‍

നെയ്യാറ്റിന്‍കര: വണ്ടിത്തടം പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഓള്‍സെയ്ന്‍റ്സ് യുപി സ്കൂളില്‍ `അക്ഷരത്തൊട്ടില്‍` പദ്ധതി ആരംഭിച്ചു.
വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

അസി. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ജ്യൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്. ഗോപകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ആര്‍. പരമേശ്വരന്‍പിള്ള മുഖ്യസന്ദേശം നല്‍കി. ഗ്രന്ഥശാല സെക്രട്ടറി വി. വിനു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഷൈലമ്മ, സ്റ്റാഫ് സെക്രട്ടറി ഷൈജ എന്നിവര്‍ പ്രസംഗിച്ചു.

District News

പുരസ്കാര വിതരണവും ലഹരിക്കെതിരേ ഫ്രീ കിക്കോഫും

ആറ്റിങ്ങൽ: കലാനികേതൻ സാംസ്കാരിക സമിതിയുടെയും കെപിആർഎയുടെയും സംയുക്താഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്മാരക പുരസ്കാര വിതരണവും ലഹരിക്കെതിരേ തൂഫാൻ കാമ്പയിന്‍റെ ഭാഗമായ ഫുട്ബോൾ ഫ്രീ കിക്കോഫും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കലാനികേതൻ സാംസ്കാരിക സമിതി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കണിയാപുരം മുസ്‌ലിം ജമാത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി, മംഗലപുരം പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്. ശ്രീചന്ദ്, കലാനികേതൻ സെക്രട്ടറി ടി. നാസർ, സബ് ഇൻസ്‌പെക്ടർ എം.എ. ഉറൂബ്, മാധ്യമ പ്രവർത്തകൻ സജാദ്, സഞ്ജു, അനിൽ ലത്തീഫ്, സമിതി ഭാരവാഹികളായ നൈസാം, ഇസഹാക്ക്, തൻസീർ, നിസാം, അസീം, ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

District News

നാലാഞ്ചിറ സെന്‍റ് ജോൺസ് സ്കൂളിൽ "വൺ മില്യൺ തൂഫാൻ ഗോൾസ്' കാന്പയിൻ

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആവേശമുൾക്കൊണ്ടു ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ "വൺ മില്യൺ തൂഫാൻ ഗോൾസ്' കാമ്പയിൻ ആരംഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ക്രൈം ബ്യൂറോ എസ്.പി. പി. നിയാസ് കാന്പയിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രസിദ്ധ ഫുട്ബോൾ താരവും ടൈറ്റാനിയം മുൻ അസി. കോച്ചുമായ അൻവർ കാവുങ്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ തൂഫാൻ ഗോൾ പോസ്റ്റിലേക്ക് ആദ്യ പെനാൽറ്റി കിക്ക് അടിച്ചുകൊണ്ട് ചലഞ്ചിനു തുടക്കം കുറിച്ചു. സെന്‍റ് ജോൺസ് സ്കൂളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, സ്കൂൾ ലീഡർമാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. മണ്ണന്തല എസ്ഐ വിപിൻ, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ബർസാർ ഫാ. നിതീഷ്, ജനമൈത്രി പോലീസ് പ്രതിനിധി മുജീഫ്, പിടിഎ പ്രസിഡന്‍റ് ഡോ. ഏയ്ഞ്ചലോ മാത്യു, വൈസ് പ്രസിഡന്‍റ് സുമേഷ് വണ്ടാടൻ, ബിജു ജോൺ, ബിന്നി സാഹിതി, വി.എസ്. സുവിൻ, ജിനി ജോസ് എന്നിവർ പ്രസംഗിച്ചു.

District News

ദീക്ഷാദിനവും എസ്. ജാനകിക്ക് സ്മരണാഞ്ജലിയും

കഴക്കൂട്ടം : തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജിൽ 22ന് ദീക്ഷാദിനം ആഘോഷിക്കും. ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക് സ്വീകരണവും റാങ്കു ജേതാക്കളെ അനുമോദിക്കലും ഇതോടൊന്നിച്ചു നടത്തും.

22നു രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. മുൻ ഡിജിപിയും പൂർവവിദ്യാർഥിയുമായ അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജർ ഫാ. ഡോ. സണ്ണി ജോസ് എസ്ജെ അധ്യക്ഷത വഹിക്കും.

കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. തോമസ് സ്കറിയ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് നിക്കോളാസ്, പിടിഎ പ്രസിഡന്‍റ് സുനിൽ ജോൺ, കോളേജ് വൈസ് പ്രിൻസിപ്പൽ സബ് ലഫ്.എം. രാജേഷ്, ഡോ. ഒ. രേണുക, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്ജെ, ബർസാർ ഫാ. ഡോ. ബിജു ജോയി എസ്ജെ എന്നിവർ പ്രസംഗിക്കും. തുഗാനാർച്ചനയും ഉണ്ടാകും.

District News

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം മാരക വിഷാംശം കണ്ടെത്തിയതായി മൊഴി

കൊല്ലം:പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിലെ വിചാരണയില്‍ നിര്‍ണായക മൊഴികളുമായി പ്രോസിക്യൂഷന്‍ സാക്ഷി. കേസിലെ ഏഴാം സാക്ഷിയും എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്‌സുമായ എസ്.സ്‌കന്ദസ്വാമിയെയാണ് പുറ്റിങ്ങല്‍ പ്രത്യേക കോടതിയുടെ ചുമതലയുള്ള മജിസ്ട്രേറ്റ് എം.സി. ആന്‍റ്ണി മുമ്പാകെ വിസ്തരിച്ചത്.

ദുരന്തസ്ഥലത്തു നിന്നും സമീപത്തെ കുറുമണ്ടന്‍ ശാര്‍ക്കര ക്ഷേത്ര കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സ്‌ഫോടക സാമഗ്രികളില്‍ മാരകമായ പൊാട്ടാസ്യം ക്ലോറേറ്റ്, ആര്‍സനിക് സള്‍ഫേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി. നിയമവിരുദ്ധമായി നിര്‍മിച്ച സ്‌ഫോടകവസ്തുക്കളാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തം നടന്നയുടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അവശേഷിച്ച 1092.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വെളിയത്തുള്ള പാറക്വാറിയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

ലൈസന്‍സ് വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചാണ് ക്ഷേത്രപരിസരത്ത് കമ്പം നടത്തിയതെന്നും അനുമതിയില്ലാത്ത ഷെഡുകളിലാണ് ഇവ നിര്‍മിച്ചതെന്നും സാക്ഷി മൊഴി നല്‍കി.

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി നിരോധിത സമയത്ത് ഉയര്‍ന്ന ശബ്ദത്തില്‍ വെടിക്കെട്ട് നടത്തിയെന്നും കാഴ്ചക്കാരുമായി പാലിക്കേണ്ട സുരക്ഷിത അകലം ഉറപ്പാക്കിയില്ലെന്നും ഫയര്‍ഫോഴ്സ് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും വിസ്താരത്തില്‍ അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കാന്‍ കോടതി അനുമതിയോടെ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

തഹസില്‍ദാര്‍ വേണുഗോപാല്‍, തിരുവമ്പാടി ശശിധരന്‍, ഇന്‍സ്പെക്ടര്‍ മോഹന്‍കുമാര്‍, എഫ്എസ്എല്‍ അസിസ്റ്റന്‍റ് ഡോ. സുനില്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയകുമാര്‍ എന്നിവരടങ്ങിയ സമിതി തയാറാക്കിയ സ്റ്റേറ്റ്മെന്‍റും കോടതി മുമ്പാകെ തെളിവായി സമര്‍പ്പിച്ചു.

കാമറ ദൃശ്യങ്ങള്‍ പ്രകാരം നിശ്ചിത ഉയരത്തില്‍ പോയി പൊട്ടേണ്ട സ്‌ഫോടകവസ്തുക്കള്‍ ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് കമ്പപ്പുരയിലേക്ക് തന്ന തിരിച്ചു വീഴുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നു വീണാണ് 110 പേര്‍ മരിക്കാനും 656 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയതെന്നും പ്രതികളുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നും സാക്ഷി സ്ഥിരീക രിച്ചു.

District News

കുളത്തൂപ്പുഴ ആശുപത്രി വികസനസമിതി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

കുളത്തൂപ്പുഴ: ഇടതുമുന്നണി നേതാക്കളെ തിരുകിക്കയറ്റിയതായി ആരോപിച്ച് സര്‍ക്കാര്‍ ആശുപത്രി വികസനസമിതി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്്‌ട്രീയ കക്ഷി പ്രതിനിധികള്‍, വനിതാ അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയതിനെ സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസമുണ്ടായത്.

ഏഴ് എല്‍ഡിഎഫ് പ്രതിനിധികളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് യുഡിഎഫ് അംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂവെന്നാണ് യുഡിഎഫിന്‍റെ പരാതി. സിപിഐയുടേയും, സിപിഎമ്മിന്‍റെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെ സമിതിയില്‍ ഉള്‍പ്പെടുത്തി.

വികസനസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡം പാലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫിന്‍റെ പരാതി പിന്നീട് പരിഗണിക്കാമെന്ന് യോഗാധ്യക്ഷനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ജ്യോതി അറിയിച്ചു. ഇതോടെയാണ് യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലെ അംഗത്തെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ യുഡിഎഫ് വിമര്‍ശിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് സൈനബാ ബീവി, ജില്ലാപഞ്ചായത്തംഗം റീനാ ഷാജഹാന്‍, പഞ്ചായത്തംഗം ഷബിനാ അന്‍വര്‍, അന്‍സാര്‍ നാഗൂര്‍, ആര്‍. ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്‌കരിച്ചത്.

District News

ഓണാഘോഷ സംഘാടകസമിതി രൂപീകരിച്ചു

കുളത്തൂപ്പുഴ: തിങ്കള്‍കരിക്കം തങ്കംകിരണ്‍ അഭയകേന്ദ്രത്തില്‍ ഓണാഘോഷത്തിനായി സംഘാടകസമിതി രൂപീകരിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബാബീവി ഉദ്ഘാടനം ചെയ്തു. തങ്കംകിരണ്‍ മാനേജിംഗ് ഡയറക്ടര്‍ ഷാസോമസുന്ദരം അധ്യക്ഷത വഹിച്ചു.

പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, കുളത്തൂപ്പുഴ പഞ്ചായത്തംഗങ്ങളായ ഷണ്‍മുഖന്‍പിള്ള, സുനില്‍ കുമാര്‍, വിദ്യാ വിജയന്‍, കലാദേവി, മാനേജര്‍ ഗംഗ, സെക്രട്ടറി ഷൈനി ശിവ, സ്റ്റാഫ് നഴ്സ് ഷീബാ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.അജയപ്രസാദ് എംഎല്‍എ രക്ഷാധികാരിയായി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.

 

District News

കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്: ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

ശാസ്താംകോട്ട: കരിക്കം ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കൊല്ലം സഹോദയ ഇംഗ്ലീഷ് ലിംഗ്വാ ഫെസ്റ്റ്–2026 ൽ ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. സഹോദയയ്ക്ക് കീഴിലുള്ള പ്രമുഖ വിദ്യാലയങ്ങളിലെ പ്രതിഭകളുമായി നടന്ന കടുത്ത മത്സരത്തിൽ 245 പോയിന്‍റുകൾ നേടിയാണ് ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂൾ കിരീടം സ്വന്തമാക്കിയത്.

യഥാക്രമം 243,229 പോയിന്‍റുകൾ നേടി.സെന്‍റഅ ജോൺസ് സ്കൂൾ അഞ്ചൽ ഫസ്റ്റ് റണ്ണറപ്പും സർവോദയ സെൻട്രൽ വിദ്യാലയം നാലാഞ്ചിറ, സെക്കൻഡ് റണ്ണറപ്പുമായി.

മത്സരത്തിലെ വിവിധ വിഭാഗങ്ങളിലായി സ്കൂൾ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. കാറ്റഗറി 1ൽ സെക്കന്‍റ് റണ്ണറപ്പും, കാറ്റഗറി 2,4 ൽ ചാമ്പ്യന്മാരുമായി.വിദ്യാർഥികളിലെ ഭാഷാനൈപുണ്യവും സാഹിത്യാഭിരുചിയും ആശയവിനിമയ ശേഷിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സ്കൂൾ ഡയറക്‌ടർ ഫാ.ഡോ.ജി. ഏബ്രഹാം തലോത്തിൽ പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

കരുനാഗപ്പള്ളി നഗരസഭയില്‍ നമസ്തേ പദ്ധതിക്ക് തുടക്കമായി

കരുനാഗപ്പള്ളി: ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘നമസ്തേ' പദ്ധതിക്ക് കരുനാഗപ്പള്ളി നഗരസഭയില്‍ തുടക്കമായി. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ക്കായി വിദഗ്ദ്ധ സമിതി സര്‍വേ നടത്തുകയും, ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 18 പേര്‍ക്കുള്ള ആയുഷ്മാന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുകയും ചെയ്തു. നമസ്‌തേ ഡേ ആചരിക്കുന്നതിന്‍റെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുമുള്ള കാര്‍ഡുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ പി.സോമരാജന്‍ നിര്‍വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുനമ്പത്ത് ഗഫൂര്‍ ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. മോഹന്‍ദാസ്, നഗരസഭ സെക്രട്ടറി സന്ദീപ്, കൗണ്‍സിലര്‍മാരായ രഞ്ജിത്ത്, അമ്പുവിള സലാഹ്, സിംലാല്‍, രാജേഷ്, ബേബി ജെസ്ന, ശ്രീവിദ്യ, സുലത, നിഷ ദിനേശ്, ഫൈസല്‍, കൗണ്‍സിലര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം: രണ്ടുപേർ റിമാൻഡിൽ

ചവറ തെക്കുംഭാഗം :ബൈക്കില്‍ യാത്ര ചെയ്ത മൂന്ന് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. തേവലക്കര അരിനല്ലൂര്‍ പാറയില്‍ വീട്ടില്‍ പ്രണവ് (22) , സുഹൃത്ത് അരിനല്ലൂര്‍ സ്വദേശി ശ്യാം ശശിധരന്‍ ( 23 ) എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലിസ് പിടികൂടിയത്. ബൈക്കില്‍ വരുകയായിരുന്ന മണ്‍ട്രോത്തുരുത്ത് മലയമുകുള്‍ കടപ്പുറം വടക്കേമുറി ആദര്‍ശ് ഭവനില്‍ ആദര്‍ശ്, (31), സുഹൃത്തുക്കളായ ഉമേഷ്, സുകേഷ് എന്നിവര്‍ക്കായിരുന്നു കുത്തേറ്റത്.

പോലീസ് പറയുന്നത് : കഴിഞ്ഞ 21ന് അരിനല്ലൂരില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിന്‍റെ മുകളില്‍ കയറി സംഭവത്തില്‍ പ്രണവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.റിമാന്‍ഡിലായി ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും യുവാക്കള്‍ക്ക് നേരെ മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ ബൈക്കിലെത്തിവരെ ആക്രമിക്കുകയായിരുന്നു.

ബൈക്കിന് ഇവര്‍ കേടുപാടുകള്‍ വരുത്തിയതില്‍ ഏകദേശം 25000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തെക്കുംഭാഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ബിനു, സബ് ഇന്‍സ്‌പെക്‌ടര്‍ എല്‍. നിയാസ് എന്നിറങ്ങിയ സംഘമാണ് ഇതുവരെയും അറസ്റ്റ് ചെയ്തത്. പ്രണവിന്‍റെ സഹോദരനും നിരവധി കേസില്‍ ഉള്‍പ്പെട്ട പ്രവീണിനെ കാപ്പ ചുമത്തി രണ്ടുദിവസം മുമ്പ് നാടുകടത്തിയരിക്കുകയാണ്.

District News

ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

കൊട്ടിയം: മയ്യനാട് പഞ്ചായത്ത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം. നാസര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീനാ ലോറന്‍സ്,പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ ജോസ്,ഷമീര്‍ വലിയവിള ,ആതിര, ഹസീ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍

പാരിപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ എന്‍ജിഒ അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, കേരള ഗവ.നഴ്‌സസ് യൂണിയന്‍, ഐഎന്‍ടിയുസി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു.

പായസ വിതരണം കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ഗോപകുമാര്‍, ശുഭ ജനാര്‍ദനന്‍, റോയി ദേവസ്യാ, ദിനേശ്, ജെഫിന്‍ തങ്കച്ചന്‍, പരവൂര്‍ രഞ്ജിഞ് എന്നിവര്‍ പ്രസംഗിച്ചു.

പുനലൂരില്‍

പുനലൂര്‍ : പുനലൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് പ്രസിഡന്‍റ് സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റുമാരായ എസ്.നാസര്‍, കെ.എൻ.‍ ബിപിന്‍ കുമാര്‍, ടി.എസ് . ഷൈന്‍, എം.പി. റഷീദ് കുട്ടി, ബിനു ശിവപ്രസാദ്, അടൂര്‍ എന്‍. ജയപ്രസാദ്, ആര്‍. സുഗതന്‍, ക്യാപ്റ്റന്‍ സരസ്വതി പ്രകാശ്, ഷീജ, ദയാനന്ദന്‍, ബി.ജ്യോതി നാഥ്, റഹീം ചാലക്കോട്, കെ. വിജയകുമാര്‍, എ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇളമ്പള്ളൂര്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി

കുണ്ടറ : ഇളമ്പള്ളൂര്‍ കോൺ ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പുഴ ജംഗ്ഷനില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയര്‍മാന്‍ കുരീപ്പള്ളി സലീം ഉദ്ഘാടനം ചെയ്തു.

ഇളമ്പള്ളൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് പെരുമ്പുഴ ഗോപന്‍ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാം വര്‍ഗീസ്, ഇളമ്പള്ളൂര്‍പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ഗോപന്‍, ആര്‍എസ്പി ജില്ലാ കമ്മിറ്റി അംഗം പെരുമ്പുഴ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീബാ മോള്‍, വിളവീട്ടില്‍ മുരളി, ഷെഫീക്ക് കോടിയാട്ട്, ശശിധരന്‍ പിള്ള, സാജു വര്‍ഗീസ്, കെ.ആര്‍. മിനി, മഞ്ജു സുരേഷ്, സുരേഷ്, ജോസി ചാക്കോ, തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

ചവറ : ചവറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് മേച്ചേഴ്ത്ത് ഗിരീഷ് അധ്യക്ഷനായി. സനല്‍ കുമാര്‍, ചവറ പഞ്ചായത്ത് പ്രസിഡന്‍റ് അംബികാ ദേവി, ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, കിഷോര്‍ അമ്പിലാക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിക്കാരയ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കി.

ചവറ വെസ്റ്റ് മണ്ഡലം നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണം ചവറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മേച്ചേഴ്ത്ത് ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.ആര്‍. ജയപ്രകാശ് അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷംലാ നൗഷാദ്, ചവറ ഗോപകുമാര്‍, വി. മനോഹരന്‍, ചവറ ഹരീഷ് കുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തെക്കുംഭാഗം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

ഡി.കെ. അനില്‍ കുമാര്‍ അധ്യക്ഷനായി. കെ. പ്രഭാകരന്‍പിള്ള, ബേസില്‍ സേവ്യര്‍, ശ്യാം കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .
കോണ്‍ഗ്രസ് നീണ്ടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ഡിസിസി ജനറല്‍ സെക്രട്ടറി സേതുനാഥന്‍പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പവിഴപ്പറമ്പില്‍ പുഷ്പരാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റ് ശിവലാല്‍, ഹെലന്‍ രാജന്‍, ഹാരിസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഞ്ചലില്‍ പുഷ്പാര്‍ച്ചന

അഞ്ചല്‍ : ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് ചരമ വാര്‍ഷിക ഭാഗമായി അഞ്ചലില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ച. അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് കവലയില്‍ സംഘടിപ്പിച്ച ചരമ വാര്‍ഷികം ദിനം കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സി.ജെ. ഷോം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, പി.ബി. വേണുഗോപാല്‍, അമ്മിണി രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ ബി. സേതുനാഥ്, അഗസ്ത്യക്കോട് രാധാകൃഷ്ണന്‍, ഗീവര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ് ലിജു ആലുവിള, ഏറം സന്തോഷ്, ജാസ്മിന്‍ മഞ്ചൂ ര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

District News

പനിച്ചുവിറച്ച് ജില്ല

ഡെങ്കി ബാധിതർ കൂടുന്നു

കൊച്ചി: ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തിനൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 64 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ചികിത്സ തേടിയവരില്‍ 236 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇതിനു പുറമേ ജില്ലയില്‍ എച്ച്1എന്‍1 രോഗവും കുതിച്ച് ഉയരുകയാണ്, 191 പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എച്ച്1എന്‍1 രോഗബാധിതരും ജില്ലയിലാണ്.

പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആറ് ദിവസത്തിനിടെ 4,666 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. എലിപ്പനി ബാധിച്ചുള്ള ഒരു മരണം ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമേ ചിക്കന്‍പോക്‌സ് 51, ഹെപ്പറ്റൈറ്റിന് എ 20, എലിപ്പനി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ചികിത്സ തേടിയവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യക്തി ശുചിത്വമടക്കം പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

രോഗലക്ഷണങ്ങള്‍

ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന.
എലിപ്പനി: ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന.
മഞ്ഞപ്പിത്തം: ചര്‍മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുറന്നു വച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്ന് മാത്രം കഴിക്കുക. മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ജലശുചിത്വം എന്നിവ പാലിക്കുക. കൊതുക് വരളാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക.

District News

വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ചാടിപ്പോയി

ആലുവ: വൈദ്യപരിശോധനയ്ക്ക് എത്തിച്ച മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി.

ആലുവ ജില്ലാശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചെമ്പുകമ്പി മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശി ഐനൽ അലി(24)യാണ് കളമശേരി പോലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ആശുപത്രിയിലെത്തിക്കുന്പോൾ പ്രതിയെ കൈവിലങ്ങ് ധരിപ്പിച്ചിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

District News

മെഴുകുതിരി കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വയോധിക മരിച്ചു

കൊച്ചി: മെഴുകുതിരി കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു. എറണാകുളം എളമക്കര വായനശാല ജംഗ്ഷൻ താന്നിക്കല്‍ മാക്കാപറമ്പില്‍ മറിയം പൈലി (ചിന്ന-71) ആണ് മരിച്ചത്. സംസ്കാരം നടത്തി. അവിവാഹിതയാണ്.

കഴിഞ്ഞ 13ന് രാത്രി 8.30നാണ് മറിയത്തിന്‌ പൊള്ളലേറ്റത്‌. പവർകട്ട് സമയത്ത് മെഴുകുതിരി കത്തിച്ചപ്പോൾ ധരിച്ചിരുന്ന നൈറ്റിയിൽ തീപിടിക്കുകയായിരുന്നു. ഇവരുടെ വലത്‌ കൈക്കും കാലിനും സ്വാധീനക്കുറവുണ്ട്‌. വലതു കൈയിൽ മെഴുകുതിരി പിടിച്ചാണ്‌ കത്തിച്ചത്‌. ഇതിനിടെ കത്തിയ മെഴുതിരി ശരീരത്തിലേക്ക്‌ വീണ്‌ തീപിടിച്ചതാകാണെന്നാണ് പ്രാഥമിക വിവരം.

ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ നിലവിളി കേട്ട്‌ നാട്ടുകാരെത്തി ഉടൻ മറിയത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയ്ക്ക് കീഴോട്ട് ഗുരുതരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ചയാണ് മരിച്ചത്. അവിവാഹിതയായ മറിയം തനിച്ചായിരുന്നു താമസിച്ചിരുന്നത്. രണ്ടാഴ്ച കൂടുമ്പോൾ വൈപ്പിനിൽ താമസിക്കുന്ന സഹോദരി വന്ന് കുറച്ചുദിവസം കൂടെ നിൽക്കും. എളമക്കര പോലീസ്‌ അസ്വഭാവിക മരണത്തിന് കേസെടുത്തു.

District News

കായലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ മഴവില്‍ പാലത്തിന് താഴെ കായലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊച്ചി കരുവേലിപ്പടി പാടത്ത് വീട്ടില്‍ റിയാസാ(49)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഏറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ഇയാള്‍. മദ്യപാന ശീലമുണ്ടായിരുന്ന റിയാസ്, പതിവായി മറൈന്‍ഡ്രൈവ് പാലത്തോട് ചേര്‍ന്ന ഭാഗത്ത് കാര്‍ഡ്‌ബോര്‍ഡ് വിരിച്ചായിരുന്നു ഉറക്കം. അപസ്മാര രോഗബാധിതനായിരുന്ന ഇയാള്‍ക്ക് ഉറക്കത്തിനിടയിലോ മറ്റോ രോഗബാധയുണ്ടായി കായലിലേക്ക് വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്ന് എറണാകുളം സെന്‍ട്രൽ പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

District News

യുട്യൂബറെ മര്‍ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

കൊച്ചി: ചെകുത്താന്‍ എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി എറണാകുളം ഇടപ്പള്ളിയിലെ തട്ടുകടയ്ക്ക് മുന്നില്‍ വച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇയാളുടെ കഴുത്തിനും താടിയെല്ലിനും പരുക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024ല്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

District News

നുവാല്‍സ് ഐസിഎസ്‌ഐയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു

കൊച്ചി: ദേശീയ നിയമ പഠന സര്‍വകലാശാലയായ നുവാല്‍സ്, ദി ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ)യുമായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ഐസിഎസ്‌ഐയുടെ കേരള സ്റ്റേറ്റ് കോണ്‍ഫറന്‍സിൽ വച്ചാണ് ഒപ്പുവച്ചത്. നിയമവിദ്യാഭ്യാസം, കോര്‍പറേറ്റ് ഗവേണന്‍സ്, പ്രഫഷണല്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലെ അക്കാദമിക തൊഴില്‍ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.

നുവാല്‍സ് രജിസ്ട്രാര്‍ ഡോ. ലിന അക്കാ മാത്യു ധാരണാപത്രം കൈമാറി. ഐസിഎസ്‌ഐ പ്രസിഡന്‍റ് സി.എസ്. പവന്‍ ജി. ചന്ദക് ധാരണാപത്രം സ്വീകരിച്ചു. ഐസിഎസ്‌ഐ വൈസ് പ്രസിഡന്‍റ് സി.എസ്. ദ്വാരകനാഥ് ചെന്നൂര്‍, സെക്രട്ടറി സി.എസ്. ആശിഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ സഹകരണം വഴി സംയുക്ത അക്കാദമിക പരിപാടികള്‍, സെമിനാറുകള്‍, ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങള്‍, ഗവേഷണ പദ്ധതികള്‍, ഇന്‍റേണ്‍ഷിപ്പുകള്‍, പ്രഫഷണല്‍ വികസന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നിയമം, കോര്‍പറേറ്റ് ഗവേണന്‍സ്, കമ്പനി സെക്രട്ടറിയല്‍ പ്രാക്ടീസ് എന്നീ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രഫഷണലുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

District News

ചേരാനല്ലൂരിൽ റോഡില്‍ വേസ്റ്റ്, യാത്രക്കാര്‍ക്കു "ടൈം വേസ്റ്റ്'

സിഗ്‌നല്‍ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക്

വരാപ്പുഴ: ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് സിഗ്‌നല്‍ ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നവീകരണം ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ആക്ഷേപം. ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ടാറിംഗ്, കോണ്‍ക്രീറ്റ് വേസ്റ്റുകള്‍ നിക്ഷേപിച്ചതാണ് നിലവിലുള്ള ഗതാഗതക്കുരുക്കിന് കാരണമായതെന്നാണ് ആക്ഷേപം.

വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിക്ഷേപിച്ച മണ്ണ് മഴ ശക്തമായതോടെ പൂര്‍ണമായും ഒലിച്ചുപോകുന്ന സ്ഥിതിയാണ്. ഇതോടെ ഈ ഭാഗത്ത് റോഡ് കുണ്ടുംകുഴിയുമായി. സിഗ്‌നല്‍ ജംഗ്ഷനിലെത്തുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗം കുറയ്ക്കുന്നതും വാഹനങ്ങള്‍ നിയന്ത്രിച്ചുവിടാന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതും കുരുക്ക് ഇരട്ടിയാക്കുന്നുണ്ട്.
ജംഗ്ഷനിലെ വാഹനങ്ങളുടെ നീണ്ടനിര സര്‍വീസ് റോഡുകളിലേക്കും വ്യാപിച്ചതോടെ പ്രദേശമൊന്നാകെ കുരുക്കിലായി.

കണ്ടെയ്‌നര്‍ റോഡിന്‍റെയും ദേശീയപാത 66 ന്‍റെയും ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നിര നീളുന്നുണ്ട്. ചേരാനല്ലൂര്‍ പള്ളിക്കവല വരെയും കോതാട്, പിഴല ഭാഗത്തേക്കും കളമശേരി, മഞ്ഞുമ്മല്‍ ഭാഗത്തേക്കും വാഹനങ്ങളുടെ നിര നീളുന്നത് പതിവായി. ഈ ഗതാഗത കുരുക്കു മൂലം രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനോ യഥാസമയം യാത്രചെയ്യുന്നതിനോ സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രധാന റോഡിലുണ്ടായ കുരുക്ക് ഇടറോഡുകളിലേക്കും വ്യാപിക്കുന്നു.

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി മതിയായ പോലീസ് ഇല്ലാത്തതിനാല്‍ പരിസരവാസികളും സമീപത്തുള്ള വ്യാപാരികളുംകൂടി രംഗത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

വരാപ്പുഴ ഷാപ്പുംപടി ജംഗ്ഷനില്‍ ബെവ്കോ ഷോപ്പിന് മുന്നില്‍ ഹൈവേയില്‍ നിന്നും വരുന്ന വാഹനങ്ങളും വരാപ്പുഴ ടൗണില്‍ നിന്നും വരുന്ന വാഹനങ്ങളും സര്‍വീസ് റോഡില്‍ നിന്ന് കയറിവരുന്ന വാഹനങ്ങളും ഇടറോഡില്‍ നിന്നുള്ള വാഹനങ്ങളുംകൂടി ഒന്നിക്കുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്കുണ്ട്.

പറവൂര്‍ ദിശയിലേക്കുള്ള വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെയാണ് കടത്തിവിടുന്നത്. ഇതിനാല്‍ ബസുകള്‍ ഇടറോഡിനു അഭിമുഖമായി വഴിയടച്ചു നിര്‍ത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണം: സിഎസ്എസ്

കൊച്ചി: ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് സിഗ്‌നല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരമുണ്ടാക്കണമെന്നു ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) വരാപ്പുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഗതാഗതക്കുരുക്കിന് കാരണമായിട്ടുള്ളത്.

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂറോളം വാഹനങ്ങള്‍ കുരുക്കില്‍ കിടക്കാറുണ്ട്. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുന്നുണ്ട്. സമീപ റോഡുകളിലെയും ഗതാഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നും ഗതാഗതം സുഗമമാക്കുവാന്‍ വേണ്ട സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും സിഎസ്എസ് ആവശ്യപ്പെട്ടു.

വരാപ്പുഴ ഏരിയ പ്രസിഡന്‍റ് ജോയി മഷ്ണശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, ക്യാപ്റ്റന്‍ ആന്‍റണി തണ്ണിക്കോട്, ടി.എം. ജോയി, ജോണ്‍ കല്ലൂര്‍ പീറ്റര്‍ മാളിയേക്കല്‍, റാഫി പറയന്‍തറ, വര്‍ഗീസ് സൈമണ്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

കരുവേലിപ്പടി ആശുപത്രിയിൽ ജീവനക്കാരന് തെരുവ് നായയുടെ കടിയേറ്റു

ഫോര്‍ട്ടുകൊച്ചി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിന് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ മടങ്ങുകയായിരുന്ന നേഴ്‌സിംഗ് അസിസ്റ്റന്‍റ് റഷീദി(59)നെയാണ് ആശുപത്രി വളപ്പില്‍ പ്രസവിച്ച് കിടക്കുകയായിരുന്ന നായ അക്രമിച്ചത്. റഷീദിന്‍റെ കാലിനാണ് കടിയേറ്റത്. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കയച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു നഴ്‌സിന് സമാന അക്രമണം ഉണ്ടായിരുന്നു. തെരുവ് നായ അക്രമണ ഭീതിയിലാണ് ഇവിടെയെത്തുന്ന രോഗികളും ആശുപത്രി ജീവനക്കാരും. പത്തിലേറെ നായ്ക്കളാണ് ആശുപത്രി വളപ്പിലും പരിസരത്തും തമ്പടിച്ചിട്ടുള്ളത്. നായ കൂട്ടങ്ങള്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് നേരെ അക്രമ വാസനയോടെ ഓടി അടുക്കുന്നതും പതിവാണ്. നൂറ് കണക്കിനാളുകളാണ് ദിവസവും ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്.

പകലും രാത്രിയിലും ഇവ ഭീതി പടര്‍ത്തുന്ന സാഹചര്യമാണുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രോഗിയുമായെത്തിയ ആംബുലന്‍സിനു നേരേയും നായക്കൂട്ടം ഓടിയെത്തിയത് ഭീതി പരത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരും സുരക്ഷാ ജീവനക്കാരുംചേര്‍ന്ന് നായക്കൂട്ടത്തെ ഓടിച്ച ശേഷമാണ് രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കിയത്.

ആശുപത്രി വളപ്പും സമീപ കാടും നായ്ക്കളുടെയും ഇഴജന്തുക്കളുടേയും താവളമാണ്. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി കൊടുത്തിട്ടും പരിഹാരമുണ്ടായിട്ടില്ലന്ന് പരിസരത്തുള്ള വ്യാപാരികള്‍ പറഞ്ഞു.

District News

മോഷണം പോയ സ്കൂട്ടർ കോട്ടയത്ത് ഉപേക്ഷിച്ച നിലയിൽ

ആലുവ: ആലുവയിൽ നിന്ന് മോഷണം പോയ സ്കൂട്ടർ കോട്ടയത്ത് ഉപേക്ഷിച്ച നിലയിൽ. വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത് നിമിഷങ്ങൾക്കകം മോഷ്ടാവ് വീട്ടിലെത്തി സ്കൂട്ടർ എടുത്തുകൊണ്ടു പോവുകയായിരുന്നു. കീഴ്മാട് ഭവാനി നിവാസ് വിനിത രഞ്ജിത് കുമാറിൻെറ ഓറഞ്ച് നിറത്തിലുളള യമഹ ഫസീനോ സ്കൂട്ടർ ആണ് കോട്ടയം പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ 14 ന് രാത്രി 7 ന് മാസ്ക് ധരിച്ച യുവാവാണ് വാഹനം കടത്തിയത്. വാഹനം പാർക്ക് ചെയ്ത് ഭർത്താവ് വീട്ടിലേക്ക് കയറിയ ഉടനെയാണ് എടുത്ത് കൊണ്ട് പോയത്. വീടിന് മുന്നിൽ ഏറെ നേരം കാത്ത് നിൽക്കുകയായിരുന്ന യുവാവിനെ വീട്ടുകാർ കണ്ടതുമാണ്. ആലുവ പോലീസിൽ പരാതി നൽകിയിരുന്നു.

District News

ഫ്രസ്‌കോ 2026: തേവര എസ്എച്ച് ജേതാക്കള്‍

കാക്കനാട്: രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിന്‍റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്‍റര്‍ സ്‌കൂള്‍ ഫെസ്റ്റില്‍ (ഫ്രസ്‌കോ 2026) തേവര എസ്എച്ച് സിഎംഐ പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം.

കളമശേരി രാജഗിരി പബ്ലിക് സ്‌കൂള്‍, അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ജില്ലയിലെ നാല്പതോളം സിബിഎസ്ഇ സ്‌കൂളുകളില്‍ 1500 ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. സംഗീതം, നാടകം, നൃത്തം, ചിത്രരചന, ഫോട്ടോഗ്രഫി,ഷോര്‍ട്ട്ഫിലിം, ഫാഷന്‍ഷോ, ത്രീഡി മോഡല്‍ മേക്കിംഗ്, സ്റ്റാന്‍ഡ് അപ് കോമഡി തുടങ്ങി 16 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

സിഎംഐ എസ്എച്ച് കൊച്ചി പ്രൊവിന്‍ഷ്യാള്‍ ഫാ. പൗലോസ് കിടങ്ങേന്‍ മത്സരം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ രാജഗിരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. വര്‍ഗീസ് കാച്ചപ്പള്ളി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മുത്തുമണി സമ്മാനങ്ങള്‍ നല്‍കി.

District News

നിത്യസഹായസദനിലെ അമ്മമാർക്ക് സന്തോഷം പകർന്ന് വിദ്യാർഥികളുടെ സന്ദർശനം

മരട്: പ്രായാധിക്യത്തിൽ ജീവിതത്തിലെ പുറമ്പോക്കിൽ ഒറ്റപ്പെട്ടുപോയ നിത്യസഹായസദനിലെ അമ്മമാർക്ക് പ്രതീക്ഷകളുടെ പൊൻവെളിച്ചം പകർന്ന് ചിന്മയ വിശ്വവിദ്യാപീഠത്തിലെ വിദ്യാർഥികൾ.

മരടിൽ പെർപെച്വൽ സക്കോർ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നിത്യസഹായസദൻ എന്ന ജീഡിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ ഹോമിൽ കഴിയുന്ന 50 ഓളം പ്രായമുള്ള അമ്മമാർക്കാണ് വിദ്യാർഥികൾ തങ്ങളുടെ സന്ദർശനത്തിലൂടെ സന്തോഷം പകർന്നത്.

കൈനിറയെ സമ്മാനങ്ങളുമായെത്തിയ വിദ്യാർഥികളുടെ സ്നേഹപൂർവമായ ഇടപെടൽ നിത്യസഹായസദനിലെ ഓരോ അമ്മമാർക്കും തങ്ങളുടെ നഷ്‌ടപ്പെട്ടു പോയ മുൻകാല സന്തോഷങ്ങളുടെ ഓർമപ്പെടുത്തലായി മാറി.

വിദ്യാർഥികൾക്ക് കാരുണ്യപൂർവമായ പരിചരണത്തിന്‍റെയും സാമൂഹിക സേവനത്തിന്‍റെയും നേർക്കാഴ്ചയായും മാറി സദനിലെ സന്ദർശനം. ചിന്മയ വിശ്വവിദ്യാപീഠത്തിലെ 30 ഓളം ബിഎസ് സി സൈക്കോളജി വിദ്യാർഥികളാണ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി നിത്യസഹായസദനിൽ സന്ദർശനം നടത്തിയത്.

അധ്യാപകരായ പ്രഫ. ഡോ. വിദ്യേശ്വരി, പ്രഫ. ഡോ. അനുപമ എന്നിവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. പെർപെച്വൽ സക്കോർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ ഡോ. ആനി ഷീലയുടെയും സിസ്റ്റർ സ്റ്റെഫിന്‍റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നിത്യസഹായസദനിലുള്ള അന്തേവാസികളിൽ പകുതിയിലധികവും കിടപ്പു രോഗികളാണ്. അതിൽ തന്നെ പലരും മറവി രോഗവും മാനസിക രോഗവുമുള്ളവരാണ്.

District News

പോലീസുകാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

നെടുമ്പാശേരി: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ യാത്രയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ പോലീസുകാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് കപ്രശേരി സ്വദേശികളായ തുമ്പരശേരി വീട്ടില്‍ ശ്യാം പ്രസാദ് (25), കല്ലുങ്ങപ്പറമ്പ് വീട്ടില്‍ റെനീഷ് (27), അറുപത്തില്‍ അഖില്‍ (30) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച്ച രാത്രി ഏഴോടെ ദേശീയപാതയില്‍ പറമ്പയത്ത് യു ടേണ്‍ തിരിയുന്ന ഭാഗത്താണ് സംഭവം. പ്രതികള്‍ മൂവരും സഞ്ചരിച്ച കെഎല്‍ 42 ഇ 8156 നമ്പര്‍ ബൈക്ക് പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭാഗത്ത് വയ്ക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന കളമശേരി പോലീസ് ക്യാമ്പിലെ സിപിഒ സഞ്ചയ് കെ. ജയന്‍ തടഞ്ഞു. ഈ സമയം പ്രകോപിതരായ പ്രതികള്‍ പോലീസുകാരനെ ചവിട്ടി വീഴ്ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.

ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തട്ടിപ്പറിച്ചെടുക്കാനും ശ്രമം നടന്നു. സംഭവ സ്ഥലത്ത് നിന്നും പ്രതികളെ മറ്റ് പോലീസുകാര്‍ ചേര്‍ന്ന് പിടികൂടി. സുരക്ഷയുടെ ഭാഗമായി പിടികൂടിയ പ്രതികളെ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പ്രതികളില്‍ രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു. ഒരാളുടെ സഹോദരിയുടെ വിവാഹ നിശ്ചയം ഇന്ന് നടക്കുന്നതിനാല്‍ ഇളവു നല്‍കി. നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

District News

ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലുവ: ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പറവൂര്‍ സ്വദേശികളായ ജിംസണ്‍(28), അശ്വിന്‍ കെ.സജീവ് (27) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് അങ്കമാലി അങ്ങാടികടവ് ബസിലിക്ക റോഡില്‍ വച്ച് ആലുവ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജോസ് പ്രതാപിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. പ്രമോദ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എസ്. വിഷ്ണു, രജിത് കെ.നായര്‍, സി.കെ. സലാഹുദീന്‍ എന്നിവര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

District News

സ്പായുടെ മറവില്‍ അനാശാസ്യകേന്ദ്രം: തൃശൂര്‍ സ്വദേശി പിടിയില്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയ തൃശൂര്‍ സ്വദേശി പിടിയില്‍. തൃശൂര്‍ ഒല്ലൂര്‍ കുരിയച്ചിറ അറക്കല്‍ വീട്ടില്‍ വെല്‍വിന്‍ (26)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

75,000 രൂപയും പിടിച്ചെടുത്തു. വിമാനത്താവളത്തിന് സമീപം അകപ്പറമ്പ് റോഡില്‍ മിറാക്കിള്‍ വെല്‍നെസ് സെന്‍റര്‍ എന്ന പേരിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഏറെ കാലമായി സ്ഥാപനം പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് റെയ്ഡിനെത്തുമ്പോള്‍ അഞ്ച് സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ഇവരെ വിട്ടയച്ചു. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.

District News

പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ബസ് ഡ്രൈവറെ ആദരിച്ചു

പറവൂര്‍: മാഞ്ഞാലി പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ ബസ് ഡ്രൈവര്‍ കുന്നുകര ചാലാക്ക പള്ളിയാമ്പില്‍ വീട്ടില്‍ കെ.പി. അജേഷിനെ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് അനുമോദിച്ചു.

പറവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന അനുമോദന ചടങ്ങില്‍ ഏരിയ സെക്രട്ടറി ടി.വി. നിധിന്‍, കുന്നുകര ലോക്കല്‍ സെക്രട്ടറി വി.കെ. അനില്‍, നഗരസഭ പ്രതിപക്ഷ നേതാവ് സി.എ. രാജീവ്, കൗണ്‍സിലര്‍ ടി.എസ്. ശ്രീകുമാര്‍, എന്‍.എസ്. അനില്‍കുമാര്‍, പറവൂര്‍ ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

ബൈക്ക് മോഷണം; മൂന്നാം പ്രതി അറസ്റ്റിൽ

കൊച്ചി: ഹോട്ടലിന്‍റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. പാലക്കാട് തച്ചറ വളപ്പിൽ ടി.വി. മുഹമ്മദ് ജബീലി (20) നെയാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം മലപ്പുറം വളാഞ്ചേരിയിലെ ഇയാളുടെ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ 3.30 ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 10 ന് പുലർച്ചെയാണ് എറണാകുളം ടൗൺ നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള എയ്സ് - സൂട്ട്സ് റൂംസ് എന്ന ഹോട്ടലിനു മുൻവശം പാർക്ക് ചെയ്തിരുന്ന തൃശൂർ സ്വദേശിയുടെ 2,40,000 രൂപ വിലവരുന്ന യമഹ ആർ 15 മോട്ടോർ സൈക്കിൾ മൂന്നംഗ സംഘം മോഷ്ടിച്ചത്. മോഷണത്തിനു ശേഷം പ്രതികൾ ജില്ല വിട്ടു പോയിരുന്നു.

സമാന കേസുകളിൽ പ്രതികളായ ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി നിതിൻ ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വളാഞ്ചേരി പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എറണാകുളത്തെ ബൈക്ക് മോഷണത്തിന്‍റെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ജബീൽ അറസ്റ്റിലായി. വളാഞ്ചേരി പോലീസ് വിഷ്ണു, നിതിൻ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ്‌ചെയ്തു. എറണാകുളത്തെ മോഷണക്കേസിൽ നോർത്ത് പോലീസ് ജയിലിലെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ മൂന്നാം പ്രതിയെ റിമാൻഡ് ചെയ്തു.

District News

അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നില്‍ ബാനര്‍

കൊച്ചി: ഗവ. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യുവും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നില്‍ ബാനര്‍.

കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തില്‍ കെഎസ്‌യുവിന് കാര്യം ഉണ്ട്, ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയാറല്ലെന്നും നിങ്ങളെ അനുവദിക്കില്ലെന്നുമാണ് ബാനറിലെ ഉള്ളടക്കം. എറണാകുളം ഡിസിസി ഓഫീസിന് സമീപം കെഎസ്‌യു എറണാകുളം അസംബ്ലി എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചത്.

കഴിഞ്ഞദിവസം രാത്രി സ്ഥാപിച്ച ബാനര്‍ വാര്‍ത്തയായതോടെ രാവിലെ അപ്രത്യക്ഷമായി. അതേസമയം ബാനറുമായി ബന്ധപ്പെട്ട് കെഎസ്‌യുവിന് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്‍റ് കൃഷ്ണലാല്‍ പറഞ്ഞു.

District News

70 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കീരംപാറ കൃഷ്‌ണപുരം നഗറിൽ കാട്ടാനയിറങ്ങി

കോതമംഗലം: എഴുപതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കീരംപാറ കൃഷ്ണപുരം നഗറില്‍ കാട്ടാനയിറങ്ങി. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിന് 50 മീറ്റര്‍ മാത്രം ദൂരത്തിലുള്ള കൃഷ്ണപുരം നഗറില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ആനയിറങ്ങിയത്. അടുത്തടുത്താണ് ഇവിടെ വീടുകള്‍. ശബ്ദംകേട്ട് ആളുകള്‍ ഉണര്‍ന്ന് ഒച്ചവച്ചതോടെയാണ് ആന മടങ്ങിയത്.

ഇവിടെയുള്ള പുത്തന്‍പുരയില്‍ ജീമോന്‍റെ കോഴിക്കൂട് ആന ചവിട്ടി നശിപ്പിച്ചു. വാഴയും ചവിട്ടി മറിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും ജനങ്ങള്‍ ഭയപ്പാടിലായിരിക്കുകയാണ്. മ്ലാവ് കാട്ടുപന്നി തുടങ്ങിയ കാട്ടുമൃഗങ്ങള്‍ പരിസരത്തേക്ക് എത്തുമായിരുന്നെങ്കിലും കാട്ടാനയുടെ ശല്യം കൃഷ്ണപുരത്തുകാരെ ബാധിച്ചിരുന്നില്ല.

ചേലമല വനത്തിലും പ്ലാന്‍റേഷനിലുമായി തമ്പടിച്ചിട്ടുള്ള കാട്ടാനകളാണ് ജനവാസമേഖലയിലേക്ക് കടന്നുകയറുന്നത്. ഇടക്കിടെ പ്ലാന്‍റേഷനില്‍ നിന്ന് ആനകളെ തുരത്തുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കഴിയുന്നതോടെ ഇവ മടങ്ങിയെത്തുകയാണ്. പ്ലാന്‍റേഷനില്‍ എട്ടോളം ആനകള്‍ സ്ഥിരമായുണ്ട്. ഇതിന് പുറമെ വനത്തില്‍ നിന്നും പെരിയാര്‍കടന്ന് കൂടുതല്‍ ആനകള്‍ എത്തുന്നതോടെയാണ് ജനവാസമേഖലയിലേക്കുള്ള കടന്നുകയറ്റവും വര്‍ദ്ധിക്കുന്നത്.

ആനശല്യത്തിന്‍റെ കാര്യത്തില്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വനത്തില്‍ നിന്ന് ആനകളെ തുരത്തുന്നതിലും ആനകള്‍ പുഴകടന്നെത്തുന്നത് തടയുന്നതിലും വനപാലകര്‍ പലപ്പോഴും കാഴ്ചക്കാരാകുകയാണ്. പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും പരാതി ശക്തമാണ്. മണല്‍ അടിഞ്ഞ് ആഴംകുറഞ്ഞതിനാലാണ് ആനകള്‍ക്ക് അനായാസം പെരിയാര്‍കടക്കാന്‍ കഴിയുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
ആനകളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ച ഫെന്‍സിംഗ് യാതൊരുപ്രയോജനവും ചെയ്യുന്നില്ല. ഷിബു തെക്കുംപുറം എംഎല്‍എ യുടെ 100 ദിന കര്‍മ്മപരിപാടിയില്‍ 10 കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കുമെന്നറിയിച്ചതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

District News

പരീക്കണ്ണി എസ്റ്റേറ്റിൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി

കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റിൽ സാമൂഹ്യ വിരുദ്ധർ ലോഡ്കണക്കിന് മാലിന്യം തള്ളി. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബർ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിനുള്ളിൽ പലയിടത്തായി എട്ടിലേറെ ലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക്കുകളുടെയും അജൈവ മാലിന്യങ്ങളുടെയും കൂമ്പാരമാണ് ഇവിടെ തള്ളിയിട്ടുള്ളത്.

എസ്റ്റേറ്റിലെ റബറും മറ്റ് മരങ്ങളും വെട്ടിനീക്കി റീപ്ലാന്‍റിന് ഇട്ടിരിക്കുന്നതിനാൽ സൂപ്രണ്ടോ മറ്റ് ജോലിക്കാരോ ആരും തോട്ടത്തിൽ എത്തിയിരുന്നില്ല. ഇത്തരത്തിൽ ആളൊഴിഞ്ഞ സാഹചര്യം ആണെന്ന് മനസിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം തള്ളിയിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തോട്ടത്തിൽ അതിക്രമിച്ചുകയറി മാലിന്യം നിക്ഷേപിച്ചതിനെതിരെ ഊന്നുകള്‍ പോലീസിലും കവളങ്ങാട് പഞ്ചായത്ത് ഓഫീസിലും എസ്റ്റേറ്റ് അധികൃതർപരാതി നൽകി.

ഊന്നുകൽ പോലീസ് സ്ഥലത്ത് എത്തി മാലിന്യക്കുമ്പാരങ്ങൾക്കിടയിൽ നിന്ന് സ്ഥാപനങ്ങളുടെ പേരോ വിലാസമോ ലഭ്യമാകുമോയെന്നും മാലിന്യം എത്തിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിസരത്തെ റോഡുകൾക്ക് സമീപമുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും സിസിടിവിയും പരിശോധന നടത്തിവരികയാണ്.

കോതമംഗലം താലൂക്കിന്‍റെ പലഭാഗങ്ങളിലും അടുത്ത നാളുകളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ ചാത്തമറ്റം കോളജിന് സമീപം പാറമടയിൽ കഴിഞ്ഞ ദിവസം ഒരു ലോഡ് ഇ-മാലിന്യം നിക്ഷേപിച്ചത് പോത്താനിക്കാട് പോലീസ് പിടികൂടി വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. കടവൂരിന് സമീപം റബർ തോട്ടത്തിൽ മാലിന്യം തള്ളിയ മാലിന്യ കൂമ്പാരത്തിൽ നിന്നും കേറ്ററിംഗ് സ്ഥാപനത്തിന്‍റെ വിലാസം കണ്ടെത്തി പിടികൂടിയിരുന്നു.

District News

എന്‍. പരമേശ്വരന്‍ നായര്‍ പുരസ്‌കാരം സമ്മാനിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗസഭയുടെ പ്രഥമ ചെയര്‍മാനും സിപിഐ നേതാവുമായിരുന്ന എന്‍. പരമേശ്വരന്‍ നായരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം മൂവാറ്റുപുഴയുടെ ചരിത്രകാരന്‍ എസ്. മോഹന്‍ദാസിന് സമ്മാനിച്ചു. സിപിഐ ജില്ല സെക്രട്ടറി എന്‍. അരുണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പുരസ്‌കാരം എസ്. മോഹന്‍ദാസിന് സമര്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ബാബു പോള്‍, ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്‍റ് കെ.എ. നവാസ്, അനില്‍കുമാര്‍, പി.കെ. സുഗതന്‍, കെ.പി. അലിക്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.

District News

പൈനാപ്പിൾ വായ്പ: ആശങ്ക അടിസ്ഥാന രഹിതമെന്ന്

വാഴക്കുളം: പൈനാപ്പിൾ കർഷകർക്കുള്ള പ്രത്യേക വായ്പാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും എസ്‌ബിഐ അധികൃതർ അറിയിച്ചു. റീജിയണൽ ചീഫ് മാനേജർ (ക്രെഡിറ്റ്) ശാലിനി ശശിധരൻ, വാഴക്കുളം ശാഖ മാനേജർ മുകേഷ് മോഹനൻ എന്നിവർ ഓൾ കേരള പൈനാപ്പിൾ മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കിസാൻ സമൃദ്ധി റിൻ എന്ന പേരിൽ വിവിധ കാർഷിക വായ്പാ പദ്ധതികളെ ഏകോപിപ്പിക്കുന്ന നടപടികളാണ് നടത്തുന്നതെന്നും നിലവിലുള്ള വായ്പകൾ പുതുക്കുന്നതിന് തുടർസൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഓൾ കേരള പൈനാപ്പിൾ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോസ് വർഗീസ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

District News

കെ.എം. മാണി എക്സലൻസ് അവാർഡ് വിതരണം

പിറവം: മുൻ മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന കെ.എം. മാണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ കെ.എം. മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലത്തിൽ പ്ലസ്ടുവിന് എ പ്ലസ് ലഭിച്ച കുട്ടികൾക്കാണ് അവാർഡുകളും ലാപ്ടോപ്പ് ബാഗും സമ്മാനിച്ചത്. പിറവത്ത് കുട്ടികളുടെ പാർക്കിൽ നടന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ പിറവം നഗരസഭാ ചെയർപേഴ്സനുമായ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് സിറിയക്ക് ചാഴിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലത്തിൽ ഏറ്റവും കൂടുതൽ എ - പ്ലസ് നേടിയ പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിനും, വടകര സെന്‍റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനും അവാർഡുകൾ നൽകി.

അമേരിക്കയിലെ മലയാളി സംഘടനയായ ഫോമ കുന്നുംപുറം ഗവ സകൂളിന് നൽകിയ കമ്പ്യൂട്ടറിന്‍റെയും പ്ലസ് ടു കുട്ടികൾക്ക് നൽകിയ ബാഗിന്‍റെയും വിതരണം ഫോമ കേരള കൺവൻഷൻ മീഡിയ സെൽ കൺവീനർ മനു ജേക്കബ് സാബു നിർവഹിച്ചു.

District News

ശാന്തിഗിരിയില്‍ കോഴ്‌സ് കംപ്ലീഷന്‍ പ്രോഗ്രാം

വഴിത്തല: ശാന്തിഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ എംബിഎ ബാച്ചിന്‍റെ കോഴ്‌സ് കംപ്ലീഷന്‍ പ്രോഗ്രാം എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. ഡി. മാവൂത്തു ഉദ്ഘാടനം ചെയ്തു. കാര്‍മല്‍ പ്രൊവിന്‍സ് വിദ്യാഭ്യാസ മാധ്യമ കൗണ്‍സിലര്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. ജോസ് കുര്യന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷിന്‍റോ ജോസഫ്, ഡയറക്ടര്‍ ഡോ. ജിന്‍സ് ജോര്‍ജ്, ഡോ. നെല്‍സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

District News

ഏഴംകുളത്ത് ഒന്നരവയസുകാരനെ തെരുവുനായക്കൂട്ടം ആക്രമിച്ചു

അടൂര്‍: ഏഴംകുളത്ത ്ഒന്നരവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു. ശരീരമാസകലം കടിയേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടൂര്‍ തേപ്പുപാറ കൊച്ചുറോഡ് കിഴക്കേതില്‍ ഷിഹാദിന്‍റെയും ഷാഹിനയുടെയും മകന്‍ മുഹമ്മദ് റംസാനാണ് ആക്രമണത്തിനിരയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടി സമീപത്തെ ഓടയിലേക്ക് വീഴുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാവും സമീപവാസികളും ചേര്‍ന്നാണ് നായ്ക്കളെ ഓടിച്ചുവിട്ടത്. കുട്ടിയുടെ തലയിലും കവിളിലും പുറത്തും ഉള്‍പ്പെടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി കടിയേറ്റിരുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

District News

ആറന്മുളയില്‍ ഇന്നുമുതല്‍ വള്ളസദ്യ‌

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം കുറിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സഹായത്തോടെ 56 ദിവസം നീണ്ടുനില്‍ക്കുന്ന വഴിപാട് വള്ളസദ്യകളാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്നത്. 500 ല്‍പരം വള്ളസദ്യകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. 20 സദ്യാലയങ്ങളിലായി 16 കരാറുകാര്‍ക്കാണ് സദ്യയുടെ നടത്തിപ്പ്.

ഇന്നലെ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് പകര്‍ന്ന ദീപം ക്ഷേത്രം മേല്‍ശാന്തി പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ. വി. സാബദേവന് കൊടിമരച്ചുവട്ടില്‍ കൈമാറി. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കില്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ ദീപം പകര്‍ന്നു, തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ അടുപ്പില്‍ അഗ്‌നി തെളിച്ചു. തുടര്‍ന്ന് പാല്‍പ്പായസം ഒരുക്കി പാര്‍ഥസാരഥിക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ ദേവസ്വം ഉദ്യോഗസ്ഥരും കരനാഥന്മാരും സദ്യ കോണ്‍ട്രാക്ടര്‍മാരും പങ്കെടുത്തു. മന്ത്രി കെ. മുരളീധരന്‍ സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.

എംഎല്‍എമാരായ അബിന്‍ വര്‍ക്കി, പഴകുളം മധു, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍, മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള രാഷ്‌ട്രീയ സാമൂഹിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്യദിനം 10 പള്ളിയോടങ്ങള്‍ സദ്യയില്‍ പങ്കെടുക്കും.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പഞ്ചപാണ്ഡവ ക്ഷേത്ര യാത്രാസംഘം രാവിലെ 11 ഓടെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ എത്തും. പള്ളിയോടം ഭാരവാഹികള്‍ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിക്കും. പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇവര്‍ക്കായി ആറന്മുള സദ്യ ഒരുക്കും.

ഇന്ന് ഒമ്പത് ബസുകള്‍ എത്തുന്നമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.. വികാസ് ഭവൻ, ചേര്‍ത്തല, വൈക്കം കൊട്ടാരക്കര തൊടുപുഴ, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, പാലക്കാട്, കണ്ണൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ബസുകള്‍ എത്തുന്നത്. പുന്നം തോട്ടംക്ഷേത്ര കോമ്പൗണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്‌പെഷല്‍ പാസ് (ആറന്മുള സദ്യ) നാളെ മുതല്‍ ആരംഭിക്കുന്നു. തെക്കേടത്ത് ഇല്ലം സദ്യാലയം ഇതിനായി ഒരുക്കിയിട്ടുണ്ട്.

District News

വിദ്യാര്‍ഥികള്‍ കഴിവു ‍ തെളിയിക്കണം: മാര്‍ തോമസ് തറയില്‍

അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ എല്ലാതലങ്ങളിലും തങ്ങളുടെ പ്രതിഭ തെളിയിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ എസ്ബി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ.ഡോ. ആന്‍റണി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി. അസി. കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. സെബു ചാലയ്ക്കല്‍, ഫാ. ജോബിന്‍ പഴയമഠം, ഫാ. ഡോ. ടോണി ചെത്തിപ്പുഴ, എസ്ബി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിനോദ് ബാബു, പി.എസ്. മിനിമോള്‍, കെ.കെ. തോമസുകുട്ടി, ബിജുമോന്‍ കെ.ഒ, ഫിലിപ്‌സണ്‍ ജെ. മേടയില്‍, ഷൈരാജ് വര്‍ഗീസ്, എം.സി. ബിനു, ജോസഫ് ആന്‍റണി, റിന്‍സ് വര്‍ഗീസ്, എബി ടോം സിബി, സോണിമോന്‍ ജോസഫ്, മനോജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

District News

ഷട്ടിൽ കളിക്കിടെ ടെറസിൽനിന്ന് വീണു വിദ്യാർഥി മരിച്ചു

അടൂര്‍: ഷട്ടില്‍ കളിക്കുന്നതിടെ ടെറസിനു മുകളില്‍നിന്നു വീണ് പതിമൂന്നുകാരൻ മരിച്ചു. തട്ട കടവുങ്കല്‍ മേലേമുറി വിനോദ് ഭവനില്‍ വിനോദിന്‍റെ മകന്‍ അര്‍ജുന്‍ (13) ആണ് മരിച്ചത്.

വീട്ടിന്‍റെ ടെറസില്‍ സഹോദരിയുമായി ഷട്ടില്‍ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം.ഉടന്‍ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു അപകടം.

അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അര്‍ജുൻ. വിവരം അറിഞ്ഞ് ദുബായിലുള്ള പിതാവ് വിനോദ് നാട്ടിലേക്ക് തിരിച്ചു.

District News

പത്തനംതിട്ട ബസ് സ്റ്റാൻ‌ഡിൽ മതിയായ ഇരിപ്പിടങ്ങൾ സജ്ജീകരിക്കണം: മനുഷ്യവകാശ കമ്മീഷൻ

പത്തനംതിട്ട: ദിവസേന നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മതിയായ ഇരിപ്പിടങ്ങൾ സജ്ജീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്.

മഴപെയ്യുമ്പോൾ വെള്ളം വരാന്തയിൽ പതിക്കുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികളുണ്ടാകണമെന്നും കമ്മീഷൻ നിർദേശിച്ചു. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന കടകളിലെ സാധനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ക്രമീകരിക്കണമെന്നും കമ്മീഷൻ കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകി. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.

കെഎസ്ആർടിസി എംഡി റിപ്പോർട്ട് സമർപ്പിച്ചു. വിവിധ ബസ് സ്റ്റേഷനുകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട ഡിപ്പോയിൽ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വനിതാ, കുടുംബ യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിർമാണം പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. ശീതികരിച്ച വിശ്രമമുറി, തിരുവനന്തരപുരം മെഡിക്കൽ കോളജിലേക്ക് ബസ് സർവീസ് എന്നിവ ആരംഭിക്കും.

District News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു ഓഗസ്റ്റ് അഞ്ചുവരെ പേര് ചേര്‍ക്കാം

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് (സ്ത്രീ സംവരണം), കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ (പട്ടികജാതി സംവരണം), റാന്നി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്കുപടി (സ്ത്രീ സംവരണം), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി (പട്ടികജാതി സംവരണം) എന്നീ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. \

2025ലെ പൊതുതെരഞ്ഞെടുപ്പനു വേണ്ടി ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയുള്ള കരട് വോട്ടര്‍ പട്ടിക 21ന് പ്രസിദ്ധീകരിക്കും. 2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് അഞ്ചുവരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്‌ടര്‍ എ നിസാമുദീന്‍ അറിയിച്ചു.

പട്ടികയിലെ ഉള്ളടക്കത്തില്‍ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം, വാര്‍ഡ് എന്നിവയില്‍ സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈന്‍ ആയി നല്‍കാം. എന്നാല്‍ പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളുടെ പ്രിന്‍റ് ഔട്ട് നേരിട്ടോ തപാല്‍ വഴിയോ ഇലക്‌ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്‍റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ ഫോം 4 എ യില്‍ ഓണ്‍ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടര്‍പട്ടിക തയാറാക്കും. അതിനുള്ള ഫോം കമ്മീഷന്‍റെ വെബ് സൈറ്റിലുണ്ട്.

District News

സാമൂഹ്യവിരുദ്ധ താവളമായി ആഞ്ഞിലിമൂട്ടില്‍കടവ് പാലം

ആറന്മുള; ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തോടു ചേര്‍ന്ന് സാമൂഹ്യവിരുദ്ധശല്യവും മാലിന്യം തള്ളലുമെന്ന് പരാതി. പാലത്തിനടിയിലും പാലത്തിലുമായി രാപകല്‍ ഭേദമില്ലാതെ ആളുകള്‍ അനാവശ്യമായി തമ്പടിക്കുന്നതായും മയക്കുമരുന്ന് വിപണനം അടക്കം നടക്കുന്നതുമായാണ് പരാതി. ആളൊഴിഞ്ഞ ഇടമായതിനാല്‍ സാമൂഹ്യവിരുദ്ധര്‍ പാലത്തിലും പരിസരങ്ങളിലും വിളയാടുകയാണ്.
പകല്‍ സമയങ്ങളില്‍ പാലത്തിലൂടെ ഇരുചക്രവാഹനങ്ങളില്‍ യുവാക്കള്‍ നടത്തുന്ന അതി സാഹസിക യാത്രകളും കാല്‍നട യാത്രക്കാര്‍ക്കുപോലും ഭയമുളവാക്കുന്നതാണ്. പാലത്തിന്റെ ഇരുകരകളിലുമുള്ള നടപ്പാതകളിലൂടെ പ്രഭാതത്തിലും സന്ധ്യാസമയങ്ങളിലും നടക്കുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ നായ്ക്കളുടെ ശല്യവും വഴിവിളക്ക് ഇല്ലാത്തതും ഇവരുടെ നടപ്പ് ദുഷ്‌കരമാക്കുന്നു. പാലത്തിലെ വഴിവിളക്ക് നിലച്ചിട്ടു പുന സ്ഥാപിക്കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല.

ഇന്നു മുതല്‍ വള്ളസദ്യ ആരംഭിക്കുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പാലത്തിനടിയിലൂടെയാണ് ആറന്മുളയിലേക്ക് എത്തുന്നത്. ആഞ്ഞിലിമൂട്ടില്‍ കടവ്പാ ലത്തിന് സമീപമുള്ള പ്രദേശങ്ങളിലെ നദിയില്‍ മണല്‍പുറ്റുകള്‍ രൂപപ്പെട്ടിരിക്കുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാണ്. ഇതിനു മറവിലിരുന്നാണ് ലഹരി ഉപയോഗമെന്ന് പറയുന്നു. മണല്‍പുറ്റുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് വില്പനയും സജീവമാണ്. പള്ളിയോടങ്ങളുടെ യാത്രയ്ക്കു തടസമായ പുറ്റുകള്‍ ഉടന്‍ നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല.

നദിയുടെ പാലം ആരംഭിക്കുന്ന കോയിപ്രം പഞ്ചായത്തിന്‍റെ കടവിലും പാലം അവസാനിക്കുന്ന ആറന്മുള പഞ്ചായത്തിന്‍റെ കടവിലും ലഹരി വില്പന സജീവിമായിരിക്കുകയാണ്. കോയിപ്രം, ആറന്മുള പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് സ്ഥലം. അതിര്‍ത്തിമേഖലയായതിനാല്‍ ഇരു പോലീസ് സ്‌റ്റേഷനിലെയും പട്രോളിംഗ് വാഹനം ഇവിടേക്ക് എത്താറില്ല. ആഞ്ഞിലിമൂട്ടില്‍കടവില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് ആറന്മുള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും പ്രഹസനമായി മാറുകയാണ്. സാമൂഹ്യവിരുദ്ധര്‍ ജനജീവിതത്തിനു ശല്യമായി മാറിയതോടെ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് നിവേദനം നല്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

District News

ഉമ്മന്‍ ചാണ്ടി അനുസ്മരണം

തിരുവല്ല: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹൃദയവിശാലതയുള്ള ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് രാജ്യസഭാ മുന്‍ ഉപാധ്യഷന്‍ പ്രഫ. പി.ജെ. കുര്യൻ.

തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബിനു വി . ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏബഹാം കുന്നുകണ്ടത്തില്‍, ആര്‍. ജയകുമാര്‍, റോബിന്‍ പരുമല , ഈപ്പന്‍ കുര്യന്‍, രാജേഷ് ചാത്തങ്കരി,ജ ിജോ ചെറിയാന്‍, വിശാഖ് വെണ്‍പാല, ലാല്‍ നന്ദാവനം, പി.ജി. രംഗനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

District News

തിരുവല്ലയില്‍ പ്ലാസ്റ്റിക് മാലിന്യശേഖരണം നിലച്ചു

തിരുവല്ല: തിരുവല്ല നഗരപരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണം നിലച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ആരുമെത്തുന്നില്ല. നഗരസഭയുടെ കരാര്‍ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്ന സ്വകാര്യ ഏജന്‍സിയുടെ ചുമതല വഹിച്ചിരുന്ന ക്രിസ് ഗ്ലോബലിന്‍റെ ഉടമ ക്രിസ് അടുത്തയിടെ മരണപ്പെട്ടതിനേ തുടര്‍ന്നാണ് മാലിന്യ ശേഖരണം തടസപ്പെട്ടത്.

മാലിന്യശേഖരണം പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നതിനാല്‍ തിരുവല്ല നഗരസഭ പരിധിയില്‍ ഹരിതകര്‍മസേന രൂപീകരിച്ചിരുന്നതുമില്ല.
മാലിന്യശേഖരണം നിലച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയും പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് നേരിടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.

കേരളത്തില്‍ ഹരിതകര്‍മസേന നിലവിലില്ലാത്ത അപൂര്‍വ നഗരസഭകളിലൊന്നാണ് തിരുവല്ല. സ്വകാര്യ ഏജന്‍സിയെ മാത്രം ആശ്രയിച്ചിരുന്ന മാലിന്യ ശേഖരണ സംവിധാനം നിലച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതിനാല്‍ തിരുവല്ല നഗരസഭയില്‍ അടിയന്തരമായി ഹരിതകര്‍മസേന രൂപീകരിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവല്ല വിജിലന്‍സ് കൗണ്‍സിലും തിരുവല്ല ടൗണ്‍ റസിന്‍റ്സ് അസോസിയേഷനും സംയുക്തമായി ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുന്നതിനും നഗരത്തിലെ മാലിന്യ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി നഗരസഭാ അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇരുസംഘടനകളും ആവശ്യപ്പെട്ടു.

District News

ലോകകപ്പ് ബിന്‍വിന്‍ ഗോള്‍ ചലഞ്ച്

പത്തനംതിട്ട: ഫുട്‌ബോള്‍ ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ പന്തളം അമൃത വിദ്യാലയത്തില്‍ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ബിന്‍വിന്‍ ഗോള്‍ ചലഞ്ച് നടത്തി. പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് നഗരസഭയുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്.

പന്തളം അമൃത വിദ്യാലയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ആർ. കൃഷ്ണകുമാരി ഉദ്ഘാടനം നിര്‍വഹിച്ച. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത വേണു അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ വിമല്‍ പ്രസാദ്, നഗരസഭാ സെക്രട്ടറി ഇ.ബി. അനിത, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.ആർ. അജയ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത ചൈതന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത പിള്ള, അമൽ, അധ്യാപകരായ ജിഷ ആർ. നായര്‍, സുജിത്, ടി. ഗീത എന്നിവര്‍ പങ്കെടുത്തു.

പുതിയ ഖരമാലിന്യ ചട്ടം പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്‌പെഷല്‍ കെയര്‍ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോള്‍ പോസ്റ്റുകള്‍ തയ്യാറാക്കിയാണ് മല്‍സരം സംഘടിപ്പിച്ചത്.

 

District News

സൗഹൃദ ഫുട്‌ബോള്‍ മത്സരം

പത്തനംതിട്ട : കേരള എന്‍ജിഒ അസോസിയേഷന്‍ പത്തനംതിട്ട കളക്ടറേറ്റ് ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. തുടച്ച് നീക്കാം ലഹരിയെ, കാത്തുസൂക്ഷിക്കാം നമ്മുടെ തലമുറയെ എന്ന മുദ്രവാക്യവുമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ സിവില്‍ സര്‍വീസ് പത്തനംതിട്ട, എക്‌സൈസ് പത്തനംതിട്ട എന്നിവര്‍ തമ്മിലായിരുന്നു മത്സരം. സിവില്‍ സര്‍വീസ് പത്തനംതിട്ട 4 - 2 ന് വിജയിച്ചു ബ്രാഞ്ച് പ്രസിഡന്‍റ് ഷെബിന്‍ വി ഷെയ്ക്ക് ന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല മത്സരം ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി. എസ്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവൽ, ജില്ലാ സെക്രട്ടറി ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ സുനില്‍ കുമാര്‍, സന്തോഷ് നെല്ലികുന്നം, പിക്കു വി. സൈമണ്‍,ഷാജി എസ്, ദര്‍ശന്‍ ഡി. കുമാര്‍, സുനില്‍ കുമാർ, ജയപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല പ്രത്യേക ഡ്യൂട്ടിക്കിടെ തുലാപ്പള്ളിയില്‍ ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്.ആർ. രഞ്ജിത്ത് കുമാര്‍ (39) ആണ് മരിച്ചത്.

കൊല്ലം ആയൂര്‍ സ്വദേശിയാണ്. അപകടത്തില്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ വി.ആർ. അഭിലാഷ്, ആലപ്പുഴ, ആർ. രാംലാല്‍, ജോബിന്‍ വര്‍ഗീസ്, കെ.ബി. ഹാഷിം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പാലാ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല-എരുമേലി ശബരിമല പാതയില്‍ തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിലായിരുന്നു അപകടം.

കുത്തനെയുള്ള ഇറക്കത്തില്‍ ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തുടര്‍ന്ന് മറിയുകയയിരുന്നു. അപകടത്തില്‍ തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ വാഹനം പൂര്‍ണമായും തകര്‍ന്നു.
കൂടാതെ കണമലയിലെ ഫോറസ്റ്റ് വകുപ്പിന്‍റെയും വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയര്‍ഫോഴ്സ് വാഹനം ഇടിച്ചു. അപകടസമയത്ത് പാര്‍ക്ക് ചെയ്തിരുന്ന ഹനങ്ങളില്‍ ആകളില്ലാതിരുന്നതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

District News

കെപിസിസി വിചാർ വിഭാഗ് നെഹ്‌റു പഠന ശാലകൾ ആരംഭിക്കും

പത്തനംതിട്ട: ജില്ലയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നെഹ്‌റു പഠന ശാലകൾ ആരംഭിക്കുവാൻ കെപിസിസി വിചാർ വിഭാഗ് ജില്ലാ സമ്മേളനം തീരുമാനിച്ചു. ഓഗസ്റ്റ് 14 നു പ്രഥമ പഠന ശാല കോന്നിയിൽ നടക്കും. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിൽ 100 യുവാക്കൾക്ക് ജനാധിപത്യം, ഫെഡറൽ സംവിധാനം. മതേതരത്വം എന്നീ വിഷയങ്ങളിൽ നെഹ്‌റു ദർശനങ്ങൾ പഠന വിഷയമാക്കും.

വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ. റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ച സമ്മേളനം ഡി സി സി പ്രസിഡന്‍റ്്‌ പ്രഫ. സതീഷ്‌ കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ റോജി പോൾ ഡാനിയേൽ, സാം ചെമ്പകത്തിൽ, സാം സി. കോശി, പ്രീത് ചന്ദനപ്പള്ളി, അബ്ദുൽ കലാം ആസാദ്‌ മനോജ്, കോശി കടമ്മനിട്ട, ജോബിൻ മൈലപ്ര, അജിത് മണ്ണിൽ, ഷിനു അലക്സ്‌, കെ ജി റെജി എന്നിവർ പ്രസംഗിച്ചു.

District News

റോട്ടറി ഉദയകിരൺ പദ്ധതിയിൽ 100 വീടുകൾ നിർമിക്കും

പത്തനംതിട്ട: റോട്ടറി ഡിസ്ട്രിക്റ്റ് 3211 - കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് അശരണർക്ക് ഉദയകിരൺ 3 പദ്ധതി പ്രകാരം 100 വീടുകൾ നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ബിപിഎൽ വിഭാഗത്തിൽപെട്ടവർക്കുള്ള പദ്ധതിയിലൂടെ ഭിന്നശേഷിക്കാർ, ഭൂമിയുള്ള ഭവനരഹിതർ ഉൾപ്പെടെ 100 കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. കൂടാതെ മാരകരോഗമുള്ളവർ, വിധവകൾ, 65 വയസിനു താഴെയുള്ളവർ എന്നിവർക്കും മുൻഗണനയുണ്ടാകും. സ്വന്തം പേരിൽ പരമാവധി മൂന്ന് മുതൽ അഞ്ച് സെന്‍റ് വരെ ഭൂമിയുള്ളതും വീടില്ലാത്തവരുമായവരെ പരിഗണിക്കും. 2027 ജൂൺ 30 വരെയാണ് പദ്ധതിയുടെ കാലാവധി.

ഡിസംബർ 31നകം അപേക്ഷ നൽകിയാൽ മാത്രമേ അടുത്ത ആറ് മാസത്തിനുള്ളിൽ വീടിന്‍റെ പണി പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ഗുണഭോക്താവാകാൻ ആഗ്രഹിക്കുന്നവർ അടുത്തുള്ള റോട്ടറി ക്ലബുമായോ, പത്തനംതിട്ട റവന്യൂ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ എൻ.ടി. ഏബ്രഹാം (9745006231), ഡിസ്ട്രിക്‌ട് ചെയർമാൻ ഉദയകിരൺ 3, കേണൽ കെ.ജി. പിള്ളഎന്നിവരുമായോ( 94 47 05 55 63) ബന്ധപ്പെടണം. 4000 - 450 ചതുരശ്ര അടി വിസ്ത‌ീർണമുള്ള വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഓരോ ഭവനത്തിനും മൂന്ന് ലക്ഷം രൂപ നാല് തവണകളിലായി നൽകും. ബാക്കി വരുന്ന നാല് ലക്ഷം രൂപയുടെ ജോലികൾ അതത് റോട്ടറി ക്ലബ് ഏറ്റെടുത്ത് പൂർത്തീകരിക്കും.

റോട്ടറി ഡിസ്ട്രിക്‌റ്റ് ഗവർണർ കൃഷ്ണ‌ൻ ജി. നായർ, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ സ്‌കറിയ ജോസ് കാട്ടൂർ, ഡിസ്ട്രിക്‌റ്റ് ചെയർമാൻ കേണൽ കെ.ജി. പിള്ള, റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്‌ടർ കെ സി മാത്യു, റവന്യൂ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ എൻ. ടി. ഏബ്രഹാം, കേഡർ ടീം അംഗങ്ങളായ തോമസ് ചെറിയാൻ, എം. മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

District News

തിരുവല്ലയുടെ വികസനസ്വപ്നം സാക്ഷാത്കരിക്കും: വര്‍ഗീസ് മാമ്മന്‍

തിരുവല്ല: മണ്ഡലത്തിലെ ജനങ്ങളുടെ വികസന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ് മാമ്മന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് തിരുവല്ല നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

തിരുവല്ലയില്‍ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ ഉടന്‍ പുനരാരംഭിക്കുകയും പബ്ലിക് സ്റ്റേഡിയ വികസനം ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് എംഎല്‍എ പറഞ്ഞു. മുടങ്ങിക്കിടക്കുന്ന തിരുവ്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ്, മല്ലപ്പള്ളി ആനിക്കാട് ശുദ്ധജല പദ്ധതി ഉള്‍പ്പടെ എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍, ഉന്നതാധികാര സമിതി അംഗങ്ങളായ സാം ഈപ്പൻ, വര്‍ഗീസ് ജോണ്‍, തോമസ് മാത്യു, ജോണ്‍സന്‍ കുര്യൻ, ഷിബു പുതുക്കേരില്‍, ജോര്‍ജ് മാത്യു, ജനറല്‍ സെകട്ടറി ശഖറിയാ കരുവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ, യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി വി.ആർ. രാജേഷ്, വൈസ് പ്രസിഡന്‍റ് ജോമോന്‍ സി. ജേക്കബ്, ജില്ലാ ഭാരവാഹികളായ ജോ ഇലഞ്ഞിമുട്ടില്‍, എബി വര്‍ഗീസ്, ജോര്‍ജ് ഈപ്പന്‍ കല്ലാക്കുന്നേൽ, ബിജു അലക്‌സ് മാത്യു,ദിലീപ് മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

അപകടം വരുത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും; ഉടമകള്‍ക്കെതിരേയും നടപടി: ജില്ലാ കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ നിരന്തരം അപകടങ്ങള്‍ വരുത്തിവെക്കുന്ന ബസുകളുടെ പെര്‍മിറ്റ് ഇനിമുതല്‍ പുതുക്കി നല്‍കില്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോഴിക്കോട്, വടകര റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളുടെ യോഗത്തിലാണ് ആര്‍ടിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അപകടമുണ്ടാകുമ്പോള്‍ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്ന രീതിയാണ് ഇതിവരെ പിന്‍തുടരുന്നത്. എന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബസ് ഉടമകള്‍ക്കെതിരെയും ഇനിമുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.കോഴിക്കോട്, വടകര ആര്‍ടിഎകളുടെ കീഴില്‍ പെര്‍മിറ്റിനായി ലഭിച്ച പുതിയ അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു.

കോഴിക്കോട് ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിനായി 24, പെര്‍മിറ്റ് പുതുക്കാനും കൈമാറ്റത്തിനുമായി 30, എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചത്.വടകര ആര്‍ടിഎയില്‍ പുതിയ പെര്‍മിറ്റിന് 14, പെര്‍മിറ്റ് പുതുക്കാന്‍ 18, കൈമാറ്റത്തിന് 42 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

യോഗത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിയുടെ പ്രതിനിധി, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.വി.എം. ഷെരീഫ്, കോഴിക്കോട് ആര്‍ടിഒ ജെബി ചെറിയാന്‍, വടകര ആര്‍ടിഒ പി.കെ.സജീവ്, സ്വകാര്യ വാഹന ഉടമകള്‍, കെഎസ്ആര്‍ടിസി പ്രതിനിധികള്‍, സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

പകർച്ചവ്യാധി പ്രതിരോധം

പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ 9,653 വീടുകൾ സന്ദർശിച്ച് പ്രതിരോധ നടപടികൾ ഉറപ്പാക്കി.

ജലജന്യരോഗങ്ങൾ തടയുന്നതിനായി 2,259 കിണറുകൾ ക്ലോറിനേഷനും 386 കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേഷനും നടത്തി. 60 സാമ്പിളുകൾ ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 49 സാമ്പിളുകൾ ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 168 അങ്കണവാടികളിലും 31 സ്കൂളുകളിലും പ്രത്യേക സന്ദർശനം നടത്തി.ഡെങ്കിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി 12,343 ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.

എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക 611 പേർക്ക് നൽകുകയും വയറിളക്ക രോഗപ്രതിരോധത്തിനായി 203 ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 103 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ സംഘടിപ്പിക്കുകയും 1,796 നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു.

106 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടന്നു. അതിഥി തൊഴിലാളികളുടെ 19 വാസസ്ഥലങ്ങൾ സന്ദർശിക്കുകയും 74 അതിഥി തൊഴിലാളികൾക്ക് പകർച്ചവ്യാധി പരിശോധന നടത്തുകയും ചെയ്തു.

District News

ചിരട്ടയിൽ തിരി കത്തിച്ച് പ്രതിഷേധിച്ചു

കൂടരഞ്ഞി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിനെതിരേ രാഷ്ട്രീയ യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ചിരട്ടയിൽ തിരി' കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടി ആർജെഡി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. ആർവൈജെഡി തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ് ജിൻസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ആർവൈജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മനു പുളിക്കക്കണ്ടത്തിൽ, ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ് കുട്ടി പുളിക്കൽ, ജിനേഷ് തെക്കനാട്ട്, സുരേഷ് ബാബു പ്രസംഗിച്ചു.

 

Latest News

Corehub Up