കൊല്ലം: കോര്പറേഷന് ഓഫീസിലെ അടച്ചിട്ടിരുന്ന ഫീഡിംഗ് റൂമില്‍ പരിശോധനയില്‍ ഭാരത് ഇലക്ട്രേണിക്സിന്റെ 165 ടാബ്, പേഴ്സണല്‍ കംപ്യൂട്ടറുകള്‍ എന്നിവ കണ്ടെത്തി. കഴിഞ്ഞദിവസമാണ് പരിശോധന നടത്തി യത്. കൂട്ടിയിട്ടിരുന്ന പഴകിയ സാധനങ്ങള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയത്. ടാബിൽ ഭൂരിഭാഗവും കവറില്‍നിന്ന് പുറത്തൈടുക്കാത്ത നിലയിലായിരുന്നു.
മേയറുടെ നിര്‍ദേശ പ്രകാരമാണ് അടച്ചിട്ടിരുന്ന ഫീഡിംഗ് റൂം തുറന്ന് പരിശോധിച്ചത്. കൂട്ടിയിട്ടിരുന്ന കേടായ കംപ്യൂട്ടറുകള്‍ക്കും കാലൊടിഞ്ഞ കസേരകള്‍ക്കും ഇടയില്‍ നിന്നാണ് ടാബുകള്‍ കണ്ടെത്തിയത്. ഭാരത് ഇലക്ട്രോണിക്സിന്റെ അഞ്ച് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഓഫീസിന്റ മൂന്നാമത്തെ നിലയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകള്‍ക്കിടയില്‍ നിന്ന് രണ്ട് ടാബുകള്‍ കൂടി കണ്ടെത്തി.ടാബുകള്‍ ഉപയോഗിക്കാതെ നശിപ്പിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ എ.കെ.ഹഫീസ് വ്യക്തമാക്കി.
സര്‍വയ്ക്ക് എത്തിച്ച ടാബുകള്‍
2011ലെ സാമൂഹ്യ സാമ്പത്തിക സര്‍വേയ്ക്ക് എത്തിച്ച ടാബുകള്‍ ഉപയോഗശേഷം കൂട്ടിയിട്ടതായാണ് കരുതുന്നത്. എന്യൂമറേറ്റര്‍മാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനായി നല്കിയ ടാബുകള്‍ സര്‍വേ പൂര്‍ത്തിയായ ശേഷം സൂക്ഷിച്ചുവച്ചതായാണ് കണക്കാക്കുന്നത്. ഉപയോഗിക്കാതെ കിടന്നതിനാല്‍ മിക്കതും നശിച്ച നിലയിലാണ്.
ഫര്‍ണിച്ചര്‍ കണ്ടെത്തി
2016 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊല്ലം വികസന അഥോറിറ്റി പിരിച്ചുവിട്ടിരുന്നു. അതാടെ താമരക്കുളത്തെ അഥോറിറ്റിയുടെ ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കോര്പറേഷന് ഏറ്റെടുക്കുകയുണ്ടായി. ഇതില്‍ 25 കുഷ്യന് റിവോള്‍വിംഗ് കസേരകള്‍ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ അടച്ചിട്ട മുറിയില്‍ നിന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.
പിപിഇ കിറ്റുകളുടെ കൂമ്പാരം
കോര്പറേഷന് ഓഫീസിലെ രണ്ട് മുറികളില്‍ കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ പിപിഇ കിറ്റ് കൂമ്പാരം കണ്ടെത്തി. 328 രൂപ വീതം വിലയുള്ളതാണ് ഓരോ കിറ്റും. കോവിഡ് ഒരുപരിധി വരെ നിയന്ത്രണ വിധേയമായ ശേഷം അരോഗ്യ വിഭാഗം വാങ്ങിക്കൂട്ടിയതാണ് ഇവയെ ന്നാണ് നിഗമനം.
ഫര്‍ണിച്ചറുകള്‍ കാണാനില്ല
താന്‍ കെഡിഎ ചെയര്‍മാനായിരിക്കെ വാങ്ങിയ രണ്ട് ഹൈബാക്ക് കുഷ്യന് കസേരകളും മൂന്ന് ഭാഗങ്ങളുള്ള ഒരു റൗണ്ട് ടേബിളും കാണാനില്ലെന്ന് മേയര്‍ പറഞ്ഞു. ലക്ഷങ്ങള്‍ നല്കി വാങ്ങിയ നിര്‍മാണ സാമഗ്രികളും ഫര്‍ണിച്ചറുകളും കോര്പ്പറേഷന് ഓഫീസിന്റെ മൂന്നാമത്തെ നിലയിലും ഉപേക്ഷിച്ച നിലയിലുണ്ട്്.
Tags : Nattuvishesham District News