ചങ്ങനാശേരി: മന്നംസമാധിയില്‍ ദര്‍ശനം നടത്താനും പുഷ്പാര്‍ച്ചന നടത്താനും മുന്‍കൂട്ടി അറിയിച്ചെത്തുന്ന ആരെയും തടഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർ.
എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന ദിവസമാണ് സുരേഷ് ഗോപി പെരുന്നയിലെത്തിയത്. അപ്പോഴേക്കും അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനം ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം എത്തിയതും പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടതും.
സുരക്ഷാ ജീവനക്കാരന് ഫോണില്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്ക് പുഷ്പാര്‍ച്ചന നടത്താൻ അവസരം കൊടുത്തു. ഇതിന് ശേഷം അദ്ദേഹം ബജറ്റ് സമ്മേളന ഹാളിലേക്ക് കടന്നുവന്നപ്പോൾ ഇത് ശരിയായില്ലെന്ന് താന്‍ പറഞ്ഞു. ഏതു സംഘടനയുടെതായാലും ഇത്തരം സമ്മേളനങ്ങളില്‍ അംഗമല്ലാത്ത ഒരാൾ കടന്നുവരുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
സി.വി. ആനന്ദബോസ് എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴും മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മഹാരാഷ്ട്ര ഗവര്‍ണറായിരിക്കേ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴും പുഷ്പാർച്ചന നടത്തണമെന്ന കാര്യം പറഞ്ഞില്ല. വരുന്ന അതിഥി
കളോട് പുഷ്പാര്‍ച്ചന ചെയ്തിട്ടുപോകണം എന്ന് അങ്ങോട്ടുപറയുന്നത് ഔചിത്യമാണോ എന്നും ജനറൽ സെക്രട്ടറി ചോദിച്ചു.
മറ്റൊരവസരത്തിൽ ഉപരാഷ്ട്രപതി എസ്ബി കോളജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന്റെ തലേന്ന് വിളിച്ച് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു.
മന്നംസമാധി ക്ഷേത്രതുല്യമായി സൂക്ഷിക്കുന്ന സ്ഥലമാണെന്നും അവിടെ എസ്പിജിയുടെ പ്രോട്ടോകോള്‍ അനുസരിച്ച് ഡോഗ്സ്ക്വാഡ് തുടങ്ങിയുള്ള പരിശോധനകള്‍ അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മറുപടി നല്കി. ഈ പരിശോധനകള്‍ ഒഴിവാക്കാമെന്ന് പറയാൻ തയറായില്ല. അതിനാലണ് അന്ന് പുഷ്പാർച്ചനയ്ക്ക് അനുവാദം നൽകാതിരുന്നതെന്നും സുകുമാരൻനായർ വിശദീ
കരിച്ചു.
Tags : Nattuvishesham District News