x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളാടി മണ്ണിടിച്ചില്‍ മേഖല വിദഗ്ധ സമിതി സന്ദര്‍ശിച്ചു


Published: July 16, 2026 05:57 AM IST | Updated: July 16, 2026 05:57 AM IST

കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ വിദഗ്ധ സമിതി പരിശോധന നടത്തുന്നു.

മേപ്പാടി: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍മാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാന്‍വിദഗ്ധ സമിതി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു.

കോഴിക്കോട് എന്‍ഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞന്‍ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിര്‍മാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.

തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്‍പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്.

പരിസര ഭൂപ്രദേശങ്ങള്‍ വിശദമായി നിരീക്ഷിക്കും. മേഖലയില്‍ സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു. റവന്യു വകുപ്പ് ദുരന്തനിവാരണ സ്‌പെഷല്‍ സെക്രട്ടറി കെ. ജീവന്‍ ബാബുവും ഇന്നലെ കള്ളാടി സന്ദര്‍ശിച്ചു. റവന്യു, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുരങ്കപാത നിര്‍മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ പ്രതിനിധികളുമായും വിദഗ്ധ സംഘം ചര്‍ച്ച നടത്തി.

നിര്‍മാണ മേഖലയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങള്‍നിക്ഷേപിക്കാന്‍ കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മീനാക്ഷിപുഴയില്‍ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങള്‍, വാഹനങ്ങള്‍, കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്നു.

ദിലീപ് ബില്‍ഡ്‌കോണിന്‍റെ നേതൃത്വത്തില്‍ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെല്‍ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up