x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാന്നിയിൽ സമാന്തരപാലം നിർമാണം പുനരാരംഭിച്ചു


Published: July 16, 2026 04:04 AM IST | Updated: July 16, 2026 04:04 AM IST

റാന്നിയിൽ പന്പാനദിക്കു കുറുകെയുള്ള പുതിയ പാലത്തിന്‍റെ നിർമാണം ഇന്നലെ പുനരാരംഭിച്ചപ്പോൾ.

റാന്നി: പാതിവഴിയിൽ തടസപ്പെട്ടു കിടന്നിരുന്ന റാന്നി സമാന്തരപാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പിഎം റോഡിൽ പന്പാനദിക്കു കുറുകെ ഏഴു വർഷം മുന്പ് തുടക്കം കുറിച്ച റാന്നിയിലെ സമാന്തര പാലത്തിന്‍റെ നിർമാണമാണ് പുനരാരംഭിച്ചത്. പിഎം റോഡ് നവീകരണത്തിന്‍റെ ഭാഗമായാണ് റാന്നി ബൈപാസുകൾ ഉപയോഗപ്പെടുത്തി പുതിയ പാലത്തിന് അനുമതി ലഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ തടസപ്പെട്ടിരുന്നു.

പാലത്തിന്‍റെ തുടർ പ്രവർ‌ത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഇന്നലെ രാവിലെ പുനർനിർമാണത്തിനു തുടക്കം കുറിച്ച് പഴകുളം മധു എംഎൽഎ അറിയിച്ചു. ഫണ്ടിന്‍റെ അപര്യാപ്തതയും കരാറുകാരുമായുള്ള തർക്കങ്ങളുമാണ് നിർമാണം വൈകിപ്പിച്ചത്. വർഷങ്ങൾക്കു മുന്പേ നിർമാണം തുടങ്ങിയ പാലം ഇപ്പോഴും പന്പാനദിയിലെ തൂണുകളിൽ ഒതുങ്ങുകയാണ്.

സമീപനപാതയുടെ ആവശ്യത്തിലേക്കായി ഭൂമി ഏറ്റെടുക്കൽ ജോലികളും പൂർത്തിയായിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് സമീപനപാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിച്ചത്.
കരാറുകാരുമായി ബന്ധപ്പെട്ട് എംഎൽഎ നടത്തിയ ഇടപെടലിൽ പെരുന്പുഴയിൽ നിർമാണം പുനരാരംഭിക്കുന്നതിലേക്കാവശ്യമായ സാമഗ്രികൾ കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു.

രാജു ഏബ്രഹാം എംഎൽഎയുടെ കാലത്ത് പ്രാരംഭ നടപടി തുടങ്ങിയ പാലം പ്രമോദ് നാരായൺ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ തുടർ പ്രവർത്തനങ്ങൾ നടന്നു.
റാന്നി പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാത ബ്ലോക്ക് പടിവരെയാണ്. റാന്നി ബൈപാസ് പൂർണ തോതിൽ ക്രമീകരിക്കുന്ന വിധത്തിലാണ് സമീപനപാത വിഭാവനം ചെയ്തത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂ ഉടമകൾക്ക് വസ്തുവിന്‍റെ പണവും കൈമാറിയിട്ടുള്ളതിനാൽ റോഡ് നിർമാണം തുടങ്ങാനാകും.

പാലം നിർമാണം ഏറ്റെടുത്ത ആദ്യ കരാറുകാർ പണികൾ പാതിവഴിയിൽ നിർത്തിയതോടെ എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് പുതിയ കരാർ ഉറപ്പിച്ചിട്ടുള്ളത്. പമ്പാനദിയിൽ നിലവിലെ പാലത്തിനു സമാന്തരമായി പെരുമ്പുഴ, ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലം പണിയുന്നത്. നദിയിൽ പാലത്തിന്‍റെ തൂണുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഇനി പേട്ട കരയിൽ ചെറിയ രണ്ട് തൂണുകളുടെ പണികൾ കൂടി ബാക്കിയുണ്ട്. ഇതു കൂടിപൂർത്തീകരിച്ചാൽ സ്പാനുകളുടെ നിർമാണം തുടങ്ങാനാകും. റാന്നിയിലെ സമാന്തരപാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇതോടെവർധിച്ചു.

പാലം നിർമാണം പുനരാരംഭിച്ച വേളയിൽ എംഎൽഎയ്ക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി, ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ്, ആനി മാത്യു, സനോജ് മേമന, റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് ശശികല രാജശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up