കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ
കോഴിക്കോട്: ബീച്ച് ഫയർ സ്റ്റേഷനിലെ അവസാന യൂണിറ്റും മീഞ്ചന്തയിലേക്ക് മാറ്റി. കാലപ്പഴക്കമൂലം ബീച്ചിലെ ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിക്കുന്നതിനായാണ് അഗ്നിരക്ഷാ യൂണിറ്റുകൾ മാറ്റിയത്. പഴയ കോർപറേഷൻ ഓഫീസിനു പിന്നിലായാണ് ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം കാരണം ഈ കെട്ടിടം 2023ൽ പൊളിച്ചുനീക്കി. മുമ്പ് ഇവിടെ എട്ട് അഗ്നിരക്ഷാ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു.
സ്വന്തമായുള്ള കെട്ടിടം പൊളിച്ചതോടെ അതിന് അടുത്തായി സ്ഥിതി ചെയ്തിരുന്ന ക്വാർട്ടേഴ്സിന്റെ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി സ്റ്റേഷന് മാറ്റി. ഇതോടെ 52 പേരുണ്ടായിരുന്ന സ്റ്റേഷനിൽ ജീവനക്കാരുടെ എണ്ണം 25 ആയി കുറഞ്ഞു. തുടർന്ന് ഒരു യൂണിറ്റ് മാത്രമാണ് ബീച്ചിൽ ഉണ്ടായിരുന്നത്.
ഇതാണ് ഇപ്പോൾ മാറ്റിയത്.കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ബീച്ച് ഫയർ സ്റ്റേഷൻ മാറ്റുന്നതിന് കോർപറേഷൻ അധികൃതർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയമായിരുന്നു.
ഇതിന് പിന്നാലെ യൂണിറ്റ് മീഞ്ചന്തയിലേക്ക് മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷനു പിന്നിലുള്ള ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് ഇനി ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുക. നഗരത്തില്‍ തന്നെ ബീച്ച് സ്റ്റേഷന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഇതോടെ അടുത്ത കാലത്തൊന്നും നടപ്പിലാകില്ലെന്നുറപ്പായി.
കോര്പറേഷന് കൗണ്‍സിലില്‍ ഒച്ചപ്പാട്, ഇറങ്ങിപ്പോക്ക്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷന് മീഞ്ചന്തയിലേക്കു മാറ്റിയ തീരുമാനത്തില്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. തീരുമാനം പുനഃപരിശോധിച്ച് നിര്‍ദിഷ്ട സ്റ്റേഡിയം പാര്‍ക്കിംഗ് പ്ലാസ ഭൂമിയില്‍ ഫയര്‍ സ്റ്റേഷന് താല്‍ക്കാലികമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യം വിളികളുയര്ത്തിയ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
എസ്.വി. സയ്യിദ് മുഹമ്മദ് ഷമില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അടിയന്തര പ്രമേയത്തിനാണ് മേയര്‍ ഒ. സദാശിവന് അനുമതി നിഷേധിച്ചത്. അജണ്ട പ്രിന്റ് ചെയതതിന് ശേഷം വരുന്ന വിഷയങ്ങള്‍ക്കേ അടിയന്തര പ്രാധാന്യമുള്ളൂവെന്നും ഫയര്‍ സ്റ്റേഷന് വിഷയം ഒരു മാസത്തിലധികമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് മേയര്‍ അനുമതി നിഷേധിച്ചത്. ഇതിനെ ചോദ്യം ചെയ്ത് യുഡി എഫിലെ എസ്.കെ. അബൂബക്കര്‍ രംഗത്തെത്തി. ഇതിനിടെ ഭരണകക്ഷി അംഗം ഇ. സുനില്‍കുമാര്‍ ശ്രദ്ധക്ഷണിക്കലിന് തുനിഞ്ഞതോടെ മുഴുവന്‍ യുഡിഎഫ് അംഗങ്ങളും സീറ്റില്‍ നിന്ന് എഴുന്നേ് മുദ്രാവാക്യം വിളി ആരംഭിച്ചു.
മുദ്രാവാക്യം വിളികള്‍ക്കിടയില്‍ സുനില്‍കുമാര്‍ ശ്രദ്ധ ക്ഷണിക്കല്‍ തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് പുറത്തേക്കു പോവുകയായിരുന്നു. ബിജെപി അംഗങ്ങള്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. വിവിധ വിഷയങ്ങളില്‍ എസ്.കെ. അബൂബക്കര്‍, വി.പി. മനോജ്, സി.പി. സലീം, ടി.എസ്. ഷിംജിത്ത്, പി.കെ. ജിജീഷ്, ഹരീഷ് പൊറ്റങ്ങാടി, ടി. റെനീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലെ പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതടക്കം പാളയം പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകള്‍ ചര്‍ച്ച ചെയ്തില്ല. പാളയം പച്ചക്കറി മാര്‍ക്കറ്റ് സംബന്ധിച്ച അജണ്ടകള്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റുന്നതായി മേയര്‍ വ്യക്തമാക്കി.
Tags :