x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ സീബ്രാലൈനുകള്‍ പുതുക്കി വരച്ചു


Published: July 18, 2026 06:33 AM IST | Updated: July 18, 2026 06:33 AM IST

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുതു ക്കി വരച്ചു. ദേശീയപാതാ വിഭാഗത്തിന്‍റെ മുന്‍ കൊട്ടാരക്കര സെക്‌ഷന്‍ പരിധിയിലുള്ള അമ്പലത്തുംകവല മുതല്‍ പുനലൂര്‍ വലിയപാലംവരെ, 23.8 കിലോമീറ്റര്‍ ദൂരത്തിലാണ് കാല്‍നടയാത്രക്കാര്‍ക്ക് ദേശീയപാത കുറുകേ കടക്കാനുള്ള അടയാളങ്ങള്‍ പുതുക്കിവരച്ചത്. ഏതാനുംദിവസംമുന്‍പ് അമ്പലത്തുംകാലയില്‍ ആരംഭിച്ച പ്രവൃത്തി കഴിഞ്ഞദിവസം പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പൂര്‍ത്തിയായി.

മഴ ആരംഭിച്ചാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാതയിലൂടെയുള്ള കാല്‍നടയാത്ര ബുദ്ധിമുട്ടായേക്കാമെന്നുള്ള കാഴ്ചപ്പാടിലാണിത്. നേരത്തേ പ്രവൃത്തി നടത്തിയ കരാറുകാരുടെ ബാധ്യതാകാലാവധി (ഡിഎല്‍പി) ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് അതിനു മുന്‍പായി വരകള്‍ പുതുക്കിവരച്ചത്. മാഞ്ഞുപോയ വരകള്‍ തെളിച്ചതിനു പുറമേ പുനലൂരില്‍ കോളജിനും ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനും കെഎസ്ആര്‍ടിസി. ജംഗ്ഷനില്‍ വലിയപാലത്തിനും മുന്നിലായി പുതുതായി ലൈന്‍ വരയ്ക്കുകയും ചെയ്തു.

പുനലൂര്‍ പട്ടണത്തില്‍ ഉള്‍പ്പെടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന കവലകളില്‍ റോഡിന് അപ്പുറമിപ്പുറം കടക്കാന്‍ കഴിയാതെ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പായുന്ന കവലകളില്‍ ഏറെനേരം കാത്തുനിന്നാലേ റോഡ് കുറുകേ കടക്കാനാവൂ. മാഞ്ഞുപോയ സീബ്രാലൈനുകള്‍ തെളിക്കാന്‍ കഴിഞ്ഞ ജൂലായില്‍ പുനലൂരില്‍ ചേര്‍ന്ന ഗതാഗതനിയന്ത്രണസമിതി യോഗം തീരുമാനിച്ചിരുന്നു.

ഇതിന് മരാമത്ത്, ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പിന്നീട് ഏതാനും മാസംമുന്‍പ് മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും സീബ്രാലൈന്‍ പുതുക്കി വരച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് ദേശീയപാതയിലെ ലൈനുകള്‍ തെളിക്കാന്‍ നടപടിയായത്.

സീബ്രാലൈന്‍ പുതുക്കി വരച്ചതിന് പുറമേ പുനലൂര്‍ വലിയപാലംമുതല്‍ അമ്പലത്തുംകാലവരെയുള്ള ഭാഗത്ത് കുഴിനികത്തല്‍, വശങ്ങളിലെ കാടുതെളിക്കല്‍, കോണ്‍ക്രീറ്റിംഗ് തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനായി 1.87 കോടി രൂപയുടെ അടങ്കല്‍ അനുമതിക്കായി ദേശീയപാതാ അഥോറിറ്റി (എന്‍എച്ച്എഐ)ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പുനലൂര്‍ മുതല്‍ സംസ്ഥാനാതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍വരെ അറ്റകുറ്റപ്പണി നടത്തുന്നതിനായി അനുവദിച്ച 5.27 കോടി രൂപയുടെ അടങ്കലിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇത് നിലവില്‍ ടെണ്ടര്‍ ഘട്ടത്തിലാണ്. ഈ മാസം 25ന് ടെണ്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up