x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനധികൃത മാലിന്യ നിക്ഷേപം : പഞ്ചായത്ത് സെക്രട്ടറിയെ എല്‍ഡിഎഫ് ഉപരോധിച്ചു


Published: July 16, 2026 06:41 AM IST | Updated: July 16, 2026 06:41 AM IST

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍ വാര്‍ഡിലെ ഒഴുകുപാറക്കല്‍ പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എല്‍

അഞ്ചല്‍: ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ വെള്ളൂര്‍ വാര്‍ഡിലെ ഒഴുകുപാറക്കല്‍ പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രി വലിയ വാഹനങ്ങളിലായി നൂറുകണക്കിന് ചാക്കുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചിക്കന്‍ വേസ്റ്റ്, മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ ഒഴുകുപാറക്കല്‍ പ്രദേശത്ത് അനധികൃതമായി തള്ളിയെന്നാണ് ആരോപണം.
മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വ്യാപിക്കുകയും ഈച്ചകളുടെയും കൃമികളുടെയും ശല്യം വര്‍ധിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.

മഴവെള്ളത്തിലൂടെ മാലിന്യം സമീപ ജലസ്രോതസുകളിലേക്കും നീരൊഴുക്കുകളിലേക്കും വ്യാപിച്ച് കുടിവെള്ളം മലിനമാകാനും പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവര്‍ ഗ്രാമപഞ്ചായത്തിനും പോലീസിനും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

അതേസമയം, അതിക്രമിച്ച് കയറിയ സംഭവത്തില്‍ പരാതി നല്‍കിയ ഭൂവുടമകളെ സംരക്ഷിക്കുന്നതിന് പകരം പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പാക്കാനോ പോലീസ് സമ്മര്‍ദം ചെലുത്തിയതായി പരാതിയുണ്ടെന്നും ഇത് ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ച എല്‍ഡിഎഫ് നേതാക്കള്‍ അനധികൃതമായി തള്ളിയ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുക, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുക, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് എന്നിവയുടെ സംയുക്ത പരിശോധന നടത്തുക, പരാതിയില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലിജൂ ജമാല്‍, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.സി. ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജ്യോതി വിശ്വനാഥ്, സുജയ്, പി. രജനി, എല്‍ഡിഎഫ് നേതാക്കളായ ഡോ. അലക്‌സാണ്ടര്‍ കോശി, ഷാജു, ആയൂര്‍ ഉണ്ണികൃഷ്ണന്‍, പ്രദേശവാസികളായ ഷുക്കൂര്‍, പ്രിന്‍സ്, ബിനു, സുനി, തങ്കച്ചന്‍, ബിന്‍സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up