x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുന്നക്കാട് റോഡില്‍ മാലിന്യക്കൂമ്പാരം


Published: July 16, 2026 07:49 AM IST | Updated: July 16, 2026 07:49 AM IST

ഫാത്തിമാപുരം ഡമ്പിംഗ് യാര്‍ഡ് കുന്നക്കാട് റോഡില്‍ മാലിന്യം കുന്നുകൂടിയ നിലയില്‍.

ചങ്ങനാശേരി: ഫാത്തിമാപുരം ഡമ്പിംഗ് യാര്‍ഡ് വൃത്തിയാകുമ്പോള്‍ ഇതിനു സമീപത്തുള്ള കുന്നക്കാട് റോഡില്‍ മാലിന്യക്കൂമ്പാരം. ഇരുനൂറ് മീറ്ററോളം ദൂരമുള്ള ഈ റോഡില്‍ ആളുകള്‍ എത്തുന്നത് മാലിന്യം തള്ളാന്‍ മാത്രം. നഗരസഭയുടെ 11, 16 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.

വീടുകള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, ഇറച്ചി സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം സ്‌കൂട്ടറുകളിലും ഓട്ടോകളിലും കാറുകളിലും എത്തിച്ച് റോഡില്‍ തള്ളിയശേഷം മുങ്ങുകയാണ് പതിവ്.

ഇവിടെ നേരത്തേ നഗരസഭ സ്ഥാപിച്ച സിസിടിവി കാമറകള്‍ പ്രവര്‍ത്തനം നിലച്ചത് മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് സഹായകമായ നിലയിലാണ്. മാലിന്യവും ദുര്‍ഗന്ധവുംമൂലം ഈ റോഡിലൂടെ ആളുകള്‍ നടക്കാന്‍പോലും വൈമനസ്യം കാട്ടുകയാണ്.

ഓട്ടോകളില്‍ സഞ്ചരിക്കുന്നവര്‍ മൂക്കുപൊത്തിയാണ് പോകുന്നത്. നഗരത്തിലെ മാത്രമല്ല സമീപ പഞ്ചായത്തുകളിലില്‍നിന്നുള്ള മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.

നഗരസഭ നേരത്തേ ഇവിടെ ഒരു സെക്യൂരിറ്റിക്കാരനെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലില്ല. നഗരസഭ അടുത്തിടെ ഇവിടെ പോര്‍ട്ടബിള്‍ സിസിടിവി സ്ഥാപിച്ചിരുന്നു. കാമറ കണ്ണുകളില്‍ പതിഞ്ഞ ചിലരെ നഗരസഭ ആരോഗ്യവകുപ്പ് പിടികൂടി പിഴയടപ്പിച്ചിരുന്നു. ഈ കാമറ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതോടെയാണ് മാലിന്യം തള്ളല്‍ വീണ്ടും വര്‍ധിച്ചത്.

പോര്‍ട്ടബിള്‍ കാമറ സ്ഥാപിക്കും; മാലിന്യം തള്ളുകാരെ പിടികൂടും

ഈ ഭാഗം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പോര്‍ട്ടബിള്‍ കാമറ സ്ഥാപിക്കും. പിടികൂടുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളും പിഴയും ഈടാക്കാന്‍ ഇന്നലെ ചേര്‍ന്ന ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ചങ്ങനാശേരി ബൈപാസില്‍ ളായിക്കാട് ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി പിഴ ഈടാക്കിയിരുന്നു.

-കുഞ്ഞുമോന്‍ പുളിമൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍മാന്‍, ചങ്ങനാശേരി നഗരസഭ

Tags : Local News Nattuvishesham Kottayam

Recent News

Corehub Up