x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥലവും കെട്ടിടം നിർമിക്കാൻ പണവുമുണ്ടായിട്ടും വെള്ളൂർ ഗവൺമെന്‍റ് ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം വാടകക്കെട്ടിടത്തിൽ


Published: July 16, 2026 07:24 AM IST | Updated: July 16, 2026 07:24 AM IST

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളൂർ ഗവൺമെന്‍റ് ഹോമിയോ ആശുപതി.

വൈക്കം: ആശുപത്രി നിർമിക്കാൻ സ്ഥലവും പണവുമുണ്ടായിട്ടും കെട്ടിടം തീർക്കാത്തതിനാൽ വെള്ളൂർ ഗവൺമെന്‍റ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. ഇറുമ്പയം ടാഗോർ വായനശാലയുടെ കെട്ടിടത്തിൽ അസൗകര്യങ്ങൾക്കിടയിലാണ് ഗവൺമെന്‍റ് ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം. എൻഎച്ച്എമ്മിന്‍റെ കീഴിലുള്ള ഒരു ഡോക്ടറും പഞ്ചായത്ത് നിയമിച്ച ഒരു ജീവനക്കാരിയുമാണ് ആശുപത്രിയിലുള്ളത്.ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഇല്ല. വാടക കെട്ടിടമായതിനാൽ സർക്കാർ ഫണ്ടു വിനിയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളൊന്നും നടത്താനും കഴിയില്ല.

ഹോമിയോ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനായി ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയത്തിന് സമീപം മൂന്നു സെന്‍റ് സ്ഥലം തോട്ടുപുറത്ത് റോബർട്ട് ഏബ്രഹാം ഒരു വർഷം മുമ്പ് സൗജന്യമായി പഞ്ചായത്തിന് നൽകിയിരുന്നു. ഭൂമിയുടെ ആധാരം നടത്തി എല്ലാ രേഖകളും പഞ്ചായത്തിന് ഇദ്ദേഹം കൈമാറുകയും ചെയ്തു. തുടർന്ന് എംഎൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ആശുപത്രി കെട്ടിടം നിർമിക്കാൻ അനുവദിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് എ ഇ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു.

പിന്നീട് പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങിയതോടെ കെട്ടിട നിർമാണം തടയപ്പെട്ടു.ഡിജിറ്റൽ സർവേ പൂർത്തീകരിച്ച വില്ലേജ് ഓഫീസുകളിലുണ്ടാകുന്ന സർവേ സംബന്ധമായ സാങ്കേതിക പിഴവുകൾ തീർത്ത് വസ്തുവിന്‍റെ രേഖകൾ ലഭിക്കാനായി വീണ്ടും അപേക്ഷ നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.

നിർവഹണ ഉദ്യോഗസ്ഥനില്ലാത്തതിനാൽ മരുന്നു വിതരണവും മുടങ്ങി

മരുന്ന് ലഭ്യമാക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട നിർവഹണ ഉദ്യോഗസ്ഥന്‍റെ അഭാവത്താൽ ഫണ്ട് പാസാക്കാൻ കഴിയാതെ വന്നതിനാൽ ആശുപത്രിയിലെ മരുന്ന് വിതരണവും തടസപ്പെട്ടു.

വെള്ളൂർ എഫ്എച്ച്സി, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയ്ക്കുള്ള മരുന്നുകൾ പദ്ധതിപ്പണം ഉപയോഗിച്ച് പഞ്ചായത്താണ് വാങ്ങുന്നത്. മുൻകാലങ്ങളിൽ ആയുർവേദ, ഹോമിയോ ആശുപത്രികളുടെ നിർവഹണ ഉദ്യോഗസ്ഥൻ ആയുർവേദാശുപത്രി മെഡിക്കൽ ഓഫീസറായിരുന്നു. ഓഡിറ്റ് പ്രശ്നങ്ങളെ തുടർന്നു ഹോമിയോ ആശുപത്രിയുടെ നിർവഹണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും അദ്ദേഹം പിൻമാറി.

മറ്റൊരു നിർവഹണ ഉദ്യോഗസ്ഥനെ നിയമിക്കാൻ സർക്കാർതലത്തിൽ ഉത്തരവാകാത്തതാണ് മരുന്ന് വിതരണം തടസപ്പെടാൻ ഇടയാക്കുന്നത്. ഇതുമൂലം 2025-26 സാമ്പത്തിക വർഷത്തെ ഹോമിയോ ആശുപത്രിയിലേക്കുള്ള മരുന്നുകൾ വാങ്ങാൻ കഴിയാതായി.

അടിയന്തരമായി നിർവഹണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തടസങ്ങൾ ഒഴിവാക്കി ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

തടസങ്ങൾ നീക്കി കെട്ടിട നിർമാണം വേഗത്തിലാക്കും

വെള്ളൂർ ഗവൺമെന്‍റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് തടസങ്ങൾ നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ഡിജിറ്റൽ സർവേയിലുണ്ടായ സാങ്കേതിക പിഴവു മാറ്റാൻ എന്‍റെ ഭൂമി പോർട്ടലിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിർവഹണ ഉദ്യോഗസ്ഥനെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് കത്തുനൽകിയിട്ടുണ്ട്.

സാജിത യൂസഫ്
പ്രസിഡന്‍റ്
വെള്ളൂർ പഞ്ചായത്ത്

Tags : Local News Nattuvishesham Kottayam

Recent News

Corehub Up