x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിണറായി ആർഎസ്എസ് തലവന് മുന്നിൽ കുമ്പിട്ട് നിന്നിട്ടില്ല; വി.ഡി. സതീശനെതിരെ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്
Published: July 16, 2026 01:34 AM IST | Updated: July 16, 2026 01:34 AM IST

പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ആർഎസ്എസിന്‍റെ തലവന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സഖാവ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വി.ഡി. സതീശൻ വിഷയം വഴിതിരിച്ചുവിടുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിൽ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.

എന്നാൽ സംഘപരിവാർ നേതാക്കളുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കുന്നുവെന്ന വിമർശനമാണ് ഉയർന്നതെന്നും പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ബിജെപി സർക്കാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up