x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെട്ടിടം ഉയര്‍ത്താന്‍ നിയമവ്യവസ്ഥ: പ്രമേയം പാസാക്കി കൊച്ചി കോര്‍പറേഷൻ


Published: July 16, 2026 05:30 AM IST | Updated: July 16, 2026 05:30 AM IST

കൊച്ചി: ബലക്ഷയം, വെള്ളപ്പൊക്ക ഭീഷണി, റോഡിന്‍റെ ഉയരം വര്‍ധിക്കല്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ കെട്ടിടങ്ങള്‍ ഹൈട്രോളിക് ജാക്കിയുടെ സഹായത്തോടെ ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തികള്‍ക്ക് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടത്തില്‍ നിയമം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ പ്രമേയം പാസാക്കി.

കഴിഞ്ഞ ദിവസം എംജി റോഡില്‍ കെട്ടിടം ഉയര്‍ത്തുന്ന പണികള്‍ക്കിടെ ഒരു വശത്തേക്ക് ചരിഞ്ഞ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോളാണ് ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയമ വ്യവസ്ഥ കൊണ്ടുവരണമെന്ന ആവശ്യവുമായി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ എതിരഭിപ്രായം ഉന്നയിച്ചെങ്കിലും പ്രമേയം സര്‍ക്കാരിന് കൈമാറാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

കെട്ടിടങ്ങളും വീടുകളും ഉയര്‍ത്താന്‍ കോര്‍പറേഷന്‍റെ പെര്‍മിറ്റ് എടുക്കണമെന്ന് വ്യവസ്ഥ ചട്ടഭേദഗതിയിലൂടെ ഉള്‍പ്പെടുത്തണമെന്നതായിരുന്നു പ്രമേയത്തിലെ ആവശ്യം. ഇതു സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെമെന്നും പ്രവൃത്തികള്‍ക്ക് അഗ്‌നിശമനസേനയുടെയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും അനുമതി നിര്‍ബന്ധമാക്കണമെന്നും പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരുടെ ഭാഗത്തു നിന്ന് എതിരഭിപ്രായം ഉണ്ടായത് മേയറെ ഞെട്ടിച്ചു. വെള്ളക്കെട്ട് നിരന്തരമായുണ്ടാകുന്ന കൊച്ചി പോലുള്ള നഗരത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത് അനാവശ്യമായ നിയമക്കുരുക്കിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഭരണപക്ഷ കൗണ്‍സിലറായ പി.ഡി. മാര്‍ട്ടിന്‍ പറഞ്ഞു. ഫയര്‍ എന്‍ഒസിയും മലിനീകരണ ബോര്‍ഡിന്‍റെ അനുമതിയും വാങ്ങണമെന്ന വ്യവസ്ഥ കാലതാമസത്തിന് ഇടയാക്കുമെന്ന് മറ്റൊരു ഭരണപക്ഷ കൗണ്‍സിലറായ ഹെന്‍ട്രി ഓസ്റ്റിനും ലാന്‍ഡ് ഡെവലപ്‌മെന്‍റിന് മുനിസിപ്പല്‍ ചട്ടത്തില്‍ നിയമമുള്ളതിനാല്‍ ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ക്ക് പുതിയ നിയമിത്തിന്‍റെ ആവശ്യമില്ലെന്ന് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.

എന്നാല്‍ ഭരണപക്ഷത്തെ എതിരഭിപ്രായങ്ങളെ തള്ളിക്കളഞ്ഞാണ് മേയര്‍ പ്രമേയം പാസാക്കിയത്. ഇത്തരം പ്രവൃത്തികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കുന്നതിനും കമ്പനികളെ കോര്‍പറേഷനില്‍ എംപാനല്‍ ചെയ്യിക്കാമെന്നും മേയര്‍ പറഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up