x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപക ഒഴിവുകള്‍ നികത്തുന്നില്ല; ഗവ. സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

വെബ് ഡെസ്ക്
Published: July 15, 2026 09:59 PM IST | Updated: July 15, 2026 09:59 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: അധ്യയനവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 41 അധ്യാപക തസ്തികകള്‍. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് അധ്യാപക തസ്തികകളില്‍ ഒഴിവുള്ളത്. ഇതോടെ പല സ്‌കൂളുകളിലും താത്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം മുന്നോട്ട് കൊണ്ടുപോകുന്നത്. താത്കാലിക അധ്യാപകരെ ആവശ്യമുണ്ടെന്ന അറിയിപ്പ് തുടര്‍ച്ചയായി വാര്‍ത്താമാധ്യമങ്ങളില്‍ കൊടുക്കേണ്ട അവസ്ഥയിലാണ് സ്‌കൂള്‍ അധികൃതര്‍.

അധ്യാപകക്ഷാമത്താല്‍ വലയുന്ന വിദ്യാലയങ്ങളില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് മറ്റൊരു തലവേദനയായി സെന്‍സസ് ഡ്യൂട്ടി മാറുകയാണ്. പല വിദ്യാലയങ്ങളിലും പഠിപ്പിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. എയ്ഡഡ് വിദ്യാലയങ്ങളാകട്ടെ ക്ലാസുകള്‍ക്ക് അവധി നല്‍കിയാണ് പ്രശ്‌നത്തില്‍നിന്ന് തലയൂരിയത്. നേരത്തേ തന്നെ ഒരു വിഭാഗം അധ്യാപകര്‍ക്ക് ബിഎല്‍ഒമാരുടെ ഡ്യൂട്ടിയുണ്ട്. ഇതിനുപിന്നാലെയാണ് സെന്‍സസ് ഡ്യൂട്ടിയുമെത്തിയത്. ഓണപ്പരീക്ഷ അടുത്തുവരവേ അധ്യാപകരുടെ കുറവ് പഠനത്തെ ബാധിക്കുമെന്ന പരാതികളും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

ഇതിനിടെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ക്രമപ്രകാരം നിശ്ചിത ശതമാനം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യും. പിഎസ്‌സി നിയമന ശിപാര്‍ശ ലഭ്യമാകുന്ന മുറയ്ക്ക് ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.

2026-27 വര്‍ഷത്തെ തസ്തികനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കി തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ക്രമീകരിച്ച ശേഷം ചട്ടപ്രകാരമുള്ള ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് ഒഴിവുകള്‍ നികത്തുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു.

ജില്ലയില്‍ അധ്യാപക തസ്തികകള്‍ കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്നത് ഹൈസ്‌കൂള്‍ വിഭാഗത്തിലാണ്. ഹൈറേഞ്ചിലും ലോറേഞ്ചിലുമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 19 അധ്യാപക ഒഴിവുകളാണുളളത്. എല്‍പി വിഭാഗത്തില്‍ 15ഉം യുപി വിഭാഗത്തില്‍ ഏഴും തസ്തികകളില്‍ ആളില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമനങ്ങള്‍ നടത്തുന്നതിലെ കാലതാമസമാണിതിനു കാരണമായതെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഗവ. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ആകെ 2734 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം എച്ച്എസ്എസ്ടി തസ്തികയില്‍ 225 ഒഴിവുകളും എച്ച്എസ്എസ്ടി (ജൂണിയര്‍) തസ്തികയില്‍ 713 ഒഴിവുകളും സംസ്ഥാനതലത്തില്‍ നിലവിലുള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags : Local News Nattuvishesham Teacher vacancies Govt. Schools in crisis

Recent News

Corehub Up