x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇവിടെ വെള്ളക്കെട്ട് "ജനറലാണ്'


Published: July 18, 2026 04:27 AM IST | Updated: July 18, 2026 04:27 AM IST

എറണാകുളം ജനറല്‍ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനു സമീപത്തെ ഇടനാഴിയിൽ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്.

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. ദിവസവും നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതമാവുകയാണ്.

ഇന്നലെ പെയ്ത കനത്ത മഴയിൽ ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിനു മുന്നിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

ഡ്രെയ്‌നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.

ഡ്രെയിനേജുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി വെള്ളക്കെട്ടിനു ശാശ്വത പരിഹാരം വേണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെയും ജീവനക്കാരുടെയും ആവശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up