ഏനാത്ത് ടൗണില്‍ നിശ്ചലമായിരിക്കുന്ന നിരീക്ഷണ കാമറ.
അടൂര്‍: ഏനാത്ത് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷത്തിലേറെയായി. നിയമലംഘനങ്ങള്‍ തടയാനും കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും സഹായകരമായിരുന്ന കാമറകള്‍ നന്നാക്കാന്‍ ഇതേവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ടൗണ്‍ എല്ലായ്പോഴും പോലീസ് നിരീക്ഷണത്തിലായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഏനാത്ത് വ്യാപാരികളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ടൗണിലെ വിവിധ ഭാഗങ്ങളിലായി ആകെ 16 കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നേരിട്ട് ഏനാത്ത് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന സംവിധാനവുമുണ്ടായിരുന്നു.
രാത്രികാല മോഷണങ്ങൾ, ഗതാഗതനിയമ ലംഘനങ്ങള്‍, ചെറിയ സംഘര്‍ഷങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനും കാമറകള്‍ ഏറെ സഹായകരമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. എറണാകുളത്തെ ഒരു കമ്പനിക്കായിരുന്നു അറ്റകുറ്റപ്പണികളുടെ ചുമതല. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാത്തതിനേ തുടര്‍ന്ന് പിന്നീട് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
ഏനാത്ത് പാലത്തില്‍ നിന്ന് ആളുകള്‍ ആറ്റിലേക്ക് ചാടുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനും അന്വേഷണങ്ങള്‍ക്ക് സഹായമാകുന്നതിനും നിരീക്ഷണ കാമറകള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags : Local News Nattuvishesham Pathanamthitta