x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായംകുളം-തിരുവനന്തപുരം മൂന്നാം റെയിൽവേ ട്രാക്ക്: നടപടികൾ അന്തിമഘട്ടത്തിൽ

വെബ് ഡെസ്ക്
Published: July 17, 2026 11:13 PM IST | Updated: July 17, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

കായംകുളം: തിരുവനന്തപുരം-കായംകുളം റെയിൽവേ സെക‌്ഷനിൽ യാത്രക്കാർക്ക് ഏറെ ആശ്വാസമേകുന്ന മൂന്നാമതൊരു റെയിൽവേ ട്രാക്കിന്‍റെ നിർമാണ നടപടികൾ അന്തിമഘട്ടത്തിൽ. നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി മൂന്നാമതൊരു ലൈൻ കൂടി നിർമിക്കുന്നതിനു റെയിൽവേ ബോർഡിന്‍റെ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമായ സർവേയും ട്രാഫിക് സർവേയും പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ കായംകുളം- തിരുവനന്തപുരം സെക്ടറിലെ ഫൈനൽ ലൊക്കേഷൻ സർവേ പുരോഗമിക്കുകയാണെന്നും വിശദമായ അലൈൻമെന്‍റ് രൂപകൽപ്പന അവസാന ഘട്ടത്തിലാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് രേഖാമൂലം അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.

അലൈൻമെന്‍റ് പൂർത്തിയാകുന്ന മുറയ്ക്ക് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി റെയിൽവേ ബോർഡിന്‍റെ അനുമതിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ റൂട്ടിലെ കടുത്ത ട്രെയിൻ ഗതാഗതക്കുരുക്കിനും സമയക്രമക്കേടുകൾക്കും വലിയൊരു പരിഹാരമാകും പുതിയ മൂന്നാം പാതയുടെനിർമാണം.

Tags : Local News Nattuvishesham Kayamkulam-Thiruvananthapuram third railway track

Recent News

Corehub Up