x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിനി സിവില്‍സ്റ്റേഷൻ പരിസരത്ത് വഴിതടസപ്പെടുത്തി ഫ്ലക്സ് ബോര്‍ഡുകള്‍


Published: July 17, 2026 06:28 AM IST | Updated: July 17, 2026 06:28 AM IST

നെയ്യാറ്റിന്‍കര: നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫ്ലക്സ് ബോര്‍ഡുകളുടെ നീണ്ട നിര. മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിനു സമീപത്തും മുന്‍വശത്തും ഫ്ലക്സ് ബോര്‍‍ഡുകള്‍ കെട്ടിവച്ചിരിക്കുന്നത് വിവിധ സംഘടനകളാണ്. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ കന്പികളില്‍ ബാനറുകളും വലിച്ചു കെട്ടിയിട്ടുണ്ട്.

സമ്മേളനങ്ങളുടെ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പക്ഷെ, സമ്മേളനങ്ങള്‍ കഴിഞ്ഞു മാസങ്ങളായാലും പലപ്പോഴും ബോര്‍ഡുകള്‍ അവിടെ തന്നെ ഉണ്ടാകുമെന്നതാണ് സ്ഥിതി. ഒറ്റനോട്ടത്തില്‍ തന്നെ പഴക്കം തോന്നുന്ന കെട്ടിടം ആകര്‍ഷകമായി നിറം പിടിപ്പിക്കാനോ നന്നായി വൃത്തിയാക്കാനോ അധികൃതര്‍ക്ക് താത് പര്യമില്ലെന്നത് നേരത്തെയുള്ള ആക്ഷേപം.

ബഹുനില കെട്ടിടത്തിന്‍റെ ഇടനാഴികളില്‍ പകല്‍നേരങ്ങളില്‍ പോലും ശരിയായ വെളിച്ചം കടന്നെത്താറില്ല. ദിവസവും നൂറു കണക്കിന് പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനില്‍ വന്നുപോകുന്നത്. ഏതൊക്കെ ഓഫീസ് ഏതെല്ലാം നിലകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഒരു സൂചക ബോര്‍ഡ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up