ചെങ്കള സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടം
കാസര്‍ഗോഡ്: ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും എന്നാല്‍ സെന്‍സസ് നടക്കുന്ന സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും റവന്യുമന്ത്രി എ.പി. അനില്‍കുമാര്‍. ചെങ്കള സ്മാര്‍ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എച്ച്. ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, പഞ്ചായത്ത് പ്രസിഡന്റ് വസന്തന് അജക്കോട്, വൈസ്പ്രസിഡന്റ് ജാസ്മിന് കബീര്‍, മുന്‍മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്തംഗം നസീഫ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ. ഫൈസല്‍, പി.എം.എ. കരീം, ജെറ്റോ ജോസഫ് ബജു ഉണ്ണിത്താന്, ഹരീഷ് ബി. നമ്പ്യാര്‍, നാഷണല്‍ അബ്ദുള്ള, റവന്യു സെക്രട്ടറി കെ. ജീവന് ബാബു, എഡിഎം പി. ഉദയകുമാര്‍ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News villages census