പ്രതീകാത്മക ചിത്രം
പാലക്കാട്: മലന്പുഴ ഉദ്യാനത്തിലെ നവീകരണ പ്രവൃത്തികളിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നു മലന്പുഴ സംരക്ഷണ സമിതിയോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 75.87 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ പണികളൊന്നും നടന്നിട്ടില്ല. ഈ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ചുറ്റുമതിലിലും ക്ലോക്ക് റൂമിലും വിള്ളലും സംഭവിച്ചിട്ടുണ്ട്്. ഈ വർഷം ഡിസംബറിൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതാണ്.
ആറുമാസം ബാക്കിനിൽക്കെ മറ്റു പണികളൊന്നും നടന്നിട്ടില്ല. കോടിക്കണക്കിന് രൂപ വില വരുന്ന കളിക്കോപ്പുകളും മറ്റു സാമഗ്രികളും പൊളിച്ച് പുഴയോരത്ത് കൂട്ടിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മലന്പുഴ ഉദ്യാന നവീകരണ പ്രവൃത്തികളെക്കുറിച്ചും അഴിമതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രി. ജില്ലാ കളക്ടർ, മലന്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
സമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ടി.പി. കനകദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപാലൻ മലന്പുഴ, സന്തോഷ് മലന്പുഴ, കെ. രാധാകൃഷ്ണൻ പ്രസംഗിച്ചു.