തീരജ്വാല കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനങ്ങള്‍ നല്കുന്നു.
പാറശാല: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു തീരജ്വാല കോസ്റ്റല്‍ കമ്മ്യൂണിറ്റീസ് ചാരിറ്റബിള്‍ ട്രസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനങ്ങള്‍ നല്കി.
ലാറ്റിന്‍ കാത്തലിക് സംവരണ കാര്യത്തില്‍ 1947 നുമുമ്പ് ലത്തീന്‍ കത്തോലിക്കരായിരുന്നവര് എന്ന വ്യവസ്ഥ റദ്ദുചെയ്തു, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുന്‍ സര്‍ക്കാരിറക്കിയ ഉത്തരവ് പിന്വലിക്കണമെന്നുംനാ ലുശതമാനം സംവരണം അര്‍ഹരായ ലത്തീന്‍ കത്തോലിക്ക മുക്കുവര്‍ക്കും അഞ്ഞൂറ്റിക്കാര്ക്കും മാത്രമായി നിലനിര്‍ത്തണമെന്നും നിവേദന ത്തിൽ ആവശ്യപ്പെട്ടു.
ബാലരാമപുരം -വിഴിഞ്ഞം തുരങ്കപാതയില്‍ മുക്കോല മുതല്‍ തുറമുഖം വരെയുള്ള ഒന്നര കിലോമീറ്ററുള്ള ഓപ്പണ്‍ റെയില്‍പാത, പഴയ അലൈന്‍മെന്റനുസരിച്ച് വയല്‍വാരം വഴി പുനഃക്രമീകരിക്കണമെന്നും തീരജ്വാല നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
ചെയര്മാന് അഡോള്‍ഫ് ജറോം, ജനറല്‍ സെക്രട്ടറി ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, വൈസ് ചെയര്മാന്മാരായ ജെയിംസ് റോക്കി, എം. ലീല,അഡ്വ. ലെഡ്ഗര്ബാവ, ജോയിന്റ് സെക്രട്ടറിമാരായ ദേവപ്രസാദ് ജോണ്‍, ഹെന്‍ട്രി വിന്‍സന്റ്, എം. ടീന, എക്സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോണ്‍ ബോസ്കോ ഡിക്രൂസ്, ലെജിതാള്, വില്യം ലാന്‍സി, ആന്‍ഡ്രു എഡിസണ്, തങ്കച്ചന് എം. ഡിക്രൂസ്, ആന്റണി ഗൊണ്‍സാല്‍വസ് എന്നിവര്‍ സന്നിഹിതരായിരുന്നു.