x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂർവവിദ്യാർഥി വീണ്ടുമെത്തി, മുഖ്യമന്ത്രിയായി


Published: July 18, 2026 04:40 AM IST | Updated: July 18, 2026 04:40 AM IST

പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ-യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് എസ് എച്ച് കോളജ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഹാർട്ടിയൻ വിമൺ ഹെൽത്ത്‌ സമ്

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിലെ പൂർവവിദ്യാർഥിയായ മുഖ്യമന്ത്രി വി. ഡി. സതീശനു കോളജിൽ ഊഷ്മള വരവേൽപ്. സേക്രഡ് ഹാർട്ട് കോളജിലെ സ്ത്രീവിദ്യാഭ്യാസത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന "ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റി'ന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്, പഴയ സഹപാഠികളെയും അധ്യാപകരെയും സാക്ഷിയാക്കി മുഖ്യമന്ത്രിക്ക് സ്വീകരണം നൽകിയത്.

മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്‍റെ പ്രിയ അധ്യാപകനായിരുന്ന ഫാ. ഓസ്റ്റിൻ മുളേരിക്കൽ രണ്ട് പുസ്തകങ്ങൾ സമ്മാനിച്ചത് ചടങ്ങിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.വിദ്യാർഥിയായിരുന്ന കാലത്ത് പാഠം പഠിപ്പിച്ച അധ്യാപകനിൽ നിന്ന് വർഷങ്ങൾക്കുശേഷം വീണ്ടും പുസ്തകങ്ങൾ ഏറ്റുവാങ്ങാനായതു അഭിമാനനിമിഷമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസാരിച്ച ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ് കോളജിലെ വിദ്യാർഥി ജീവിതത്തിന്‍റെ ഓർമകൾ പങ്കുവച്ചും പാട്ടുപാടിയുമാണ് വേദിവിട്ടത്.

എസ് എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. വർഗീസ് പുതുശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഫ്രാങ്ക്‌ളിൻ ജോൺ, മേയർ അഡ്വ. വി.കെ. മിനിമോൾ, ടി. ജെ. വിനോദ് എംഎൽഎ, ഫാ. ഓസ്റ്റിൻ മുളരിക്കൽ, ഡോ.റോബി ചെറിയാൻ, ഡോ. എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.

സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാൻ സമൂഹത്തിനു ചുമതല: വി. ഡി. സതീശൻ

കൊച്ചി: ജീവിതത്തെ അചഞ്ചലമായി നേരിടാൻ സ്ത്രീകൾക്ക് ആത്മവിശ്വാസം കൊടുക്കേണ്ട ചുമതല സമൂഹത്തിനാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കുടുംബത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അത് ഏറ്റവും ആദ്യവും മോശവുമായി ബാധിക്കുക വീട്ടിലെ സ്ത്രീകളെയാണ്. പെൺകുട്ടികൾ ഇന്ന് എല്ലാ മേഖലയിലും ഒന്നാമതാണ്, ഇനിയും അവർ മുന്നോട്ട് വരണം.

പെൺകുട്ടികൾ കുടുംബത്തിന്‍റെ മാത്രം സ്വപ്നമല്ല, ഈ നാടിന്‍റെ കൂടി സ്വപ്നം ആണ്. അത്തരം സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ ഹാർട്ടിയൻ ഹെൽത്ത്‌ സമ്മിറ്റ് പോലുള്ള പദ്ധതികൾക്ക് ആകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ആരോഗ്യം, പ്രതിരോധ ചികിത്സ, ആരോഗ്യ അവബോധം, ആരോഗ്യരംഗത്തെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്മിറ്റ്.
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ-യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് എസ് എച്ച് കോളജ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 25നു സമാപിക്കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up