x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17കാരന്‍ ജീവനൊടുക്കിയ സംഭവം; ആറ് പേര്‍ക്കെതിരേ കേസെടുത്തു


Published: July 18, 2026 05:52 AM IST | Updated: July 18, 2026 05:52 AM IST

അഭിജിത്ത്

വടകര: അഴിയൂര്‍ കോറോത്ത് റോഡിലെ പതിനേഴുകാരനായ അഭിജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിലും വിചാരണയിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

റിസ്വാന്‍, അഭിനവ്, ഷമില്‍, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവര്‍ക്കെതിരേയാണ് ചൊക്‌ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒളവിലത്ത് വച്ച് ഒരുസംഘമാളുകള്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും ശരീരമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു.

എന്നാല്‍ അഭിജിത്തിന്‍റെ മരണശേഷമാണ് സുഹൃത്തുക്കള്‍ ആള്‍ക്കൂട്ട വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. തങ്ങള്‍ ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം ക്രൂരമായി മര്‍ദിച്ചെന്നും അഭിജിത്തിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വീട്ടില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

ഇതില്‍ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up