x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം : സംസ്ഥാന അധ്യക്ഷന് പരാതി അയച്ച് ബിജെപി പ്രവര്‍ത്തകര്‍


Published: July 18, 2026 06:34 AM IST | Updated: July 18, 2026 06:34 AM IST

കൊല്ലം: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ വിവാദം രൂക്ഷമാകുന്നു. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തിനെതിരേ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കി. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തെ എ ക്ലാസ് മണ്ഡലമാക്കി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് ഇത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

25 വോട്ട് കിട്ടിയ ബൂത്തില്‍ പോലും 28,000 രൂപ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയെന്ന കണക്ക് ശുദ്ധ തട്ടിപ്പാണെന്നും പരാതിയിലുണ്ട്. ബിജെപിക്ക് ബൂത്ത് കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലത്ത് പോലും ബൂത്തുകള്‍ക്ക് പണം കൊടുത്തതായി കണക്കുണ്ടാക്കി. ഇലക്‌ഷന്‍ പ്രചാരണവാഹനം, പ്രിന്‍റിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നു.

ബിജെപി കൊല്ലം ഈസ്റ്റ് ജനറല്‍ സെക്രട്ടറിക്കെതിരെയും കത്തില്‍ ആരോപണങ്ങളുണ്ട്. സാമ്പത്തിക നേട്ടത്തിനായി പാര്‍ട്ടിയെ ശിഥിലീകരിക്കുന്ന പൊയ്മുഖങ്ങളെ തിരിച്ചറിയണമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളില്‍ വിശദമായ പരിശോധന വേണമെന്നും പരാതയില്‍ ഉന്നയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച ബിജെപിയിലെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫണ്ട് വിനിയോഗ കണക്കുമായി ജില്ലാ കമ്മിറ്റി ഓഫീസിലെത്താന്‍ മണ്ഡലം പ്രസിഡന്‍റുമാര്‍ക്ക് ജില്ലാ ഘടകം നിര്‍ദേശം നല്‍കിയിരുന്നു. കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഫണ്ട് വിനിയോഗത്തെ കുറിച്ചും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up