x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോമന് എംഎൽഎയുടെ കൈത്താങ്ങ്


Published: July 18, 2026 03:50 AM IST | Updated: July 18, 2026 03:50 AM IST

സോമൻ ആശുപത്രിക്കിടക്കയിൽ.

തിരുവല്ല: നടപടിക്രമങ്ങള്‍ക്കുവേണ്ടി പോലീസിന് മൃതദേഹങ്ങള്‍ എടുത്തുനല്‍കിയിരുന്ന തിരുവല്ല സ്വദേശി സോമന്‍റെ ചികിത്സയ്ക്ക് വഴിയൊരുങ്ങി. വർഗീസ് മാമ്മൻ എംഎൽഎയുടെ ചുമതലയില്‍ സോമന്‍റെ ചികിത്സ ഏറ്റെടുക്കും.

ജോലിക്കിടയിലുണ്ടായ ഗുരുതര അണുബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സോമൻ ചികിത്സയിലാണ്. പോലീസുകാരനല്ലെങ്കിലും കേരള പോലീസിനായി ജീവിതമുഴിഞ്ഞുവച്ചയാളാണ് സോമന്‍. ജോലി ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ജൂണ്‍ രണ്ടിനു പരിക്കേല്‍ക്കുന്നത്.

ഇതിനോടകം നാലുതവണ ശസ്ത്രക്രിയ നടത്തി. സോമന്‍റെ ദുരിതം കണ്ടറിഞ്ഞ് പോലീസുകാര്‍ 1.25 ലക്ഷം രൂപ സമാഹരിച്ചു നല്‍കി. മറ്റു പലരും നല്‍കിയ സഹായത്തിലാണ് ആദ്യഘട്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ചികിൽസയ്ക്കുവേണ്ടി ലക്ഷങ്ങൾ ചെലവാകുന്ന സാഹചര്യത്തിൽ വർഗീസ് മാമ്മൻ എംഎൽഎ മുൻകൈയെടുത്ത് സുമനസുകളിൽനിന്ന് ഫണ്ട് സ്വീകരിച്ച് ആശുപത്രി മാനേജ്മെന്‍റുമായി സഹകരിച്ചായിരിക്കും ചികിത്സാച്ചെലവ് വഹിക്കുക.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up