ചിറ്റാർ: ചിറ്റാർ - പുതുക്കട റോഡിൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് - മണക്കയം പാലം വരെയുള്ള റോഡിൽ ബിഎം ആൻഡ് ബിസി സങ്കേതിക വിദ്യയിൽ ടാറിംഗ് ജോലികൾ ആരംദിച്ചു.
രണ്ടാം പിണറായി സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ടാറിംഗ് ജോലികൾ നടത്തുന്നതെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
നാല് പുതിയ കലുങ്കുകൾ, കോൺക്രീറ്റ് നീർച്ചാലുകൾ, അപകടകരമായ മേഖലകളിൽ സംരക്ഷണഭിത്തി, ക്രാഷ് ബാരിയറുകൾ എന്നിവ സ്ഥാപിച്ച് 10 മീറ്റർ വീതിയിയിലാണ് റോഡ് നവീകരിച്ചത്.
ചിറ്റാർ, റാന്നി - പെരുനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കോന്നി ഭാഗത്തുനിന്നുവരുന്ന ശബരിമല തീർഥാടകർക്ക് പമ്പയ്ക്കും എരുമേലിയിലേക്കും ഈ റോഡിലൂടെ വേഗത്തിൽ എത്താൻ കഴിയും.
കഴിഞ്ഞ ദിവസം ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് തുടർ പ്രവർത്തനങ്ങൾക്ക് വേഗമേറിയത്.
ചിറ്റാർ പഴയ സ്റ്റാൻഡ് മണക്കയം ഭാഗം ടാറിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻതന്നെ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച് ടെൻഡർ ചെയ്തിട്ടുള്ള ചിറ്റാർ പഞ്ചായത്ത് പടി മണക്കയം പാലം വരെയുള്ള റോഡിൽ ടാറിംഗ് ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.