x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വനഗ്രാമത്തിലെ കാട്ടുനായ്ക്ക ഉന്നതി


Published: July 16, 2026 06:01 AM IST | Updated: July 16, 2026 06:01 AM IST

പിലാക്കാവ് കാട്ടുനായ്ക്ക ഉന്നതിയിലെ വീട്ടമ്മമാര്‍ പാലമില്ലാത്തതിനാല്‍ തോട് ഇറങ്ങികടക്കുന്നു.

സുല്‍ത്താന്‍ ബത്തേരി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായി വനഗ്രാമത്തിലെ ഉന്നതി. നൂല്‍പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കാട്ടുനായ്ക്ക ഉന്നതിവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നത്. നാളിതുവരെയായിട്ടും ഉന്നതിയിലേക്കെത്താന്‍ വഴിയില്ല.

സ്വകാര്യവ്യക്തികളുടെ വയല്‍വരമ്പിലൂടെ വേണം ഇവര്‍ക്ക് പുറം ലോകത്തേക്കെത്താന്‍. മഴക്കാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും തീരാദുരിതമാണ്. ഉന്നതിയില്‍ നിന്ന് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ പഠനത്തെയും വഴിയില്ലാത്തത് സാരമായി ബാധിച്ചിട്ടുണ്ട്. മഴപെയ്യുന്ന സമയങ്ങളില്‍ വഴുക്കുള്ള വയല്‍വരമ്പ് താണ്ടി റോഡിലെത്തുമ്പോഴേക്കും സ്‌കൂള്‍ വാഹനം പോയിട്ടുണ്ടാവുമെന്നും അന്നത്തെ പഠനം മുടങ്ങാറാണ് പതിവെന്നും ഉന്നതിവാസികള്‍ പറയുന്നു. ഉന്നതിക്ക് മുന്നില്‍ വനമാണ്.

ഇതുവഴി ഉന്നതിയിലേക്കെത്താന്‍ ഒരു മണ്‍പാത ഉണ്ട്. എന്നാല്‍ ഉന്നതിയെയും ഈപാതയെയും വേര്‍തിരിച്ചൊഴുകുന്ന തോടിനുകുറുകെ പാലമില്ലാത്തതും ദുരിതം കൂട്ടുകയാണ്. വേനല്‍കാലങ്ങളില്‍ വെള്ളംകുറവായിരിക്കും. എന്നാല്‍ മഴക്കാലങ്ങളില്‍ തോട് കരകവിഞ്ഞൊഴുകും. ഈസമയങ്ങളില്‍ ഇവര്‍ ഒറ്റപ്പെടാറാണ് പതിവ്.

ഉന്നതിയില്‍ ഏഴ് വീടുകളാണുള്ളത്. ഇവിടങ്ങളില്‍ മുപ്പതിലേറെ അംഗങ്ങളുമുണ്ട്. ഇവര്‍ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമാവശ്യമായ ശുദ്ധജലവും അന്യമാണ്. ഉന്നതിയില്‍ കിണറുണ്ടെങ്കിലും ഇവയിലെ വെള്ളം മലിനമാണ്. മഞ്ഞകളറിലുള്ള വെള്ളം കോരിവച്ച് മൂന്നും നാലും ദിവസം കഴിഞ്ഞാണ് വസ്ത്രങ്ങള്‍ അലക്കാനടക്കം ഉപയോഗിക്കുന്നത്.

മുന്‍മ്പ് ഷിഗെല്ല ബാധിച്ച് ഒരു കുട്ടി മരണപ്പെട്ട ഉന്നതികൂടിയാണ് പിലാക്കാവ് കാട്ടുനായ്ക്ക് ഊര്. നിലവില്‍ ഒരു കിലോമീറ്റര്‍ ദൂരം വയല്‍വരമ്പിലൂടെ സഞ്ചരിച്ചാണ് ഇവര്‍ ശുദ്ധജലം ശേഖരിക്കുന്നത്. വയലിന് നടുവിലെ ഒരു കേണിയില്‍ നിന്നാണ് ഇവര്‍ ശുദ്ധജലം എടുക്കുന്നത്. മാറിമാറിവരുന്ന പ്രാദേശിക ഭരണകൂടത്തോട് നിരന്തരമാവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ഇനി ആരോട് തങ്ങളുടെ സങ്കടം പറയണമെന്നുമാണ് ഉന്നതിക്കാര്‍ ആശങ്കപ്പെടുന്നത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up