x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകട ഭീതി ഉയർത്തി കറുകച്ചാൽ ടൗണിൽ മരക്കുറ്റി


Published: July 17, 2026 07:23 AM IST | Updated: July 17, 2026 07:23 AM IST

കറുകച്ചാൽ ടൗണിൽ അപകട ഭീതി ഉയർത്തുന്ന മരക്കുറ്റി.

കറുകച്ചാൽ: ഈ മരക്കുറ്റി മാറ്റാത്തതെന്ത്? കറുകച്ചാൽ ടൗണിലെത്തുന്നവർ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നല്കാതെ അധികൃതർ. കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപം വാഴൂർ റോഡിൽ അപകടാവസ്ഥയിൽനിന്ന കൂറ്റൻ താന്നിമരം കഴിഞ്ഞവർഷം മുറിച്ചുമാറ്റിയിരുന്നു. ഇതിന്‍റെ ചുവട് തറനിരപ്പിൽനിന്നും ആറടിയോളം ഉയരത്തിൽ റോഡ് ഓരത്ത് അവശേഷിച്ചിട്ടുണ്ട്. കൂറ്റൻ മരത്തിന്‍റെ ചുവടുഭാഗം റോഡിടുചേർന്ന്് ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുകയാണ്.

100 വർഷത്തിലേറെ പഴക്കമുള്ള താന്നിമരം ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് മുറിച്ചുമാറ്റിയത്. റോഡിനോട് ചേർന്നു നിന്ന മരം മുറിച്ചെങ്കിലും കുറ്റി ഇളക്കി മാറ്റിയില്ല. കുറ്റി ഇളക്കിയാൽ റോഡും സമീപത്തെ നടപ്പാതയും മറ്റു ഭാഗങ്ങളും തകരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. വളരെ തിരക്കേറിയ ഭാഗത്തുള്ള മരക്കുറ്റി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീതി ഉണർത്തുന്നു. രാത്രിസമയം മരക്കുറ്റി തിരിച്ചറിയാനായി ചുറ്റും റിഫ്ളക്ട് റിബൺ ഒട്ടിച്ചിട്ടുണ്ട്.

എങ്കിലും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിൽ ദൂരെനിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കുറ്റി പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. മരക്കുറ്റിയുടെ ഉയരം കുറച്ചോ ചെറു കഷണങ്ങളാക്കി മാറ്റി നീക്കം ചെയ്തോ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up