മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായങ്ങൾ നൽകിയശേഷം അതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്ന പ്രവണത വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമായതിനാൽ സർക്കാർ പരിശോധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളും മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും തുടർന്ന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും വ്യക്തമാക്കി ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 18ന് കണ്ണൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സ്നേഹം സോഷ്യൽ മീഡിയയ്ക്കു വേണ്ടി സഹീർ ചാലിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Don't publish pictures with help