x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യേണ്ട


Published: July 17, 2026 07:25 AM IST | Updated: July 17, 2026 07:25 AM IST

ചങ്ങനാശേരി: ജനറല്‍ ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യേണ്ടെന്ന് ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയില്‍ തീരുമാനം. രാത്രികാലങ്ങളില്‍ ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ അനധികൃതമായി പ്രവേശിച്ച് ഓട്ടത്തിനായി തര്‍ക്കം നടത്തുന്നതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി അജണ്ട വച്ചു ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സുകള്‍ക്ക് പാര്‍ക്കിംഗിന് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. ചില ആശുപത്രി ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് രാത്രികാലങ്ങളില്‍ ആംബുലന്‍സുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിക്കുന്നതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞുമോന്‍ പുളിമൂട്ടില്‍, അംഗങ്ങളായ പി.എന്‍. നൗഷാദ്, പി.എച്ച്.നാസർ, കെ.സി. ജോസഫ്, ജോസുകുട്ടി നെടുമുടി, ബെന്നി മണ്ണാകുന്നേൽ, സുധീര്‍ ശങ്കരമംഗലം, ബെന്നി സി. ചീരഞ്ചിറ, എം.പി. രവി, സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാർ, മുനിസിപ്പല്‍ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ആര്‍എംഒ ഡോ.എയ്ഞ്ചല ജോര്‍ജ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

സെക്യൂരിറ്റി ജീവനക്കാര്‍ കാര്യക്ഷമമായി ജോലി നിര്‍വഹിക്കുന്നില്ലെന്ന് വിമര്‍ശനം
ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ കാര്യക്ഷമമായി അവരുടെ ജോലി നിര്‍വഹിക്കുന്നില്ലെന്ന് മാനേജ്‌മെന്‍റ് കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. ഇവര്‍ രാത്രികാലങ്ങളില്‍ കൃത്യനിഷ്ഠയോടെ ജോലി ചെയ്യാത്തതുമൂലം ആശുപത്രി കോമ്പൗണ്ടില്‍ മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും മദ്യപാനികളും വിഹരിക്കുന്നു. അഞ്ച് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ജോലിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

രാത്രിയില്‍ കാഷ്വാലിറ്റിയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനോ രോഗികളെ സഹായിക്കുന്നതിനോ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലരെ കാണാറില്ല. ചില സെക്യൂരിറ്റികള്‍ രാത്രി ഒന്നോടെ ഗാഢനിദ്രയിലാകും. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആശുപത്രിയിലെ ഇരുമ്പു സാമഗ്രികള്‍ മോഷണം പോയിട്ടുപോലും സെക്യൂരിറ്റികള്‍ അറിഞ്ഞില്ല. കൃത്യനിഷ്ഠയോടും കാര്യക്ഷമതയോടുംകൂടി ജോലി നിര്‍വഹിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരുമെന്നും മാനേജ്‌മെന്‍റ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉടന്‍ : വിനു ജോബ് എംഎല്‍എ

ചങ്ങനാശേരി സംസ്ഥാന സര്‍ക്കാരിന്‍റെ ഇരുനൂറുദിന കര്‍മ പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്ന് വിനു ജോബ് എംഎല്‍എ. ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിക്കണമെന്ന അംഗങ്ങളുടെ ആവശ്യം ആരോഗ്യവകുപ്പിനെ അറിയിക്കുമെന്നും എംഎല്‍എ പറഞ്ഞു.

പത്ത് രോഗികള്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താവുന്ന വിധത്തിലുള്ള കെട്ടിടത്തിന്‍റെയും അനുബന്ധ സംവിധാനത്തിന്‍റെയും നിര്‍മാണം പുരോഗമിച്ചു വരികയാണ്. വയറിംഗ്, പ്ലമ്പിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയായാലുടനെ യന്ത്രസാമഗ്രികള്‍ എത്തിച്ചേരും. ടെക്‌നിഷന്‍മാരെ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി നിയമിക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up