x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുളങ്ങളിലെ താമരപ്പൂ കൃഷിക്ക് പ്രചാരമേറുന്നു


Published: July 18, 2026 06:19 AM IST | Updated: July 18, 2026 06:19 AM IST

ഗുണ്ടല്‍പേട്ടിന് സമീപത്തെ മധൂരിലുള്ള താമരപ്പൂ കൃഷിയിടം.

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപമുള്ള മധൂര്‍, കക്കല്‍ത്തുണ്ടി, ബേഗൂര്‍ എന്നിവിടങ്ങളിലെ ചെറുതും വലുതുമായ കുളങ്ങളില്‍ താമരപ്പൂ കൃഷി വ്യാപകമാകുന്നു.

താമരപ്പൂ കൃഷിയിലേക്ക് പുതുതായി തിരിഞ്ഞ കര്‍ഷകര്‍ നിരവധി. കാലാവസ്ഥാവ്യതിയാനത്തെുടര്‍ന്നു കൃഷിരീതികളിലുണ്ടായ മാറ്റത്തിന്‍റെ ഭാഗമായാണ് താമരപ്പൂ കൃഷിക്ക് പ്രിയമറിയത്. മെച്ചപ്പെട്ട വരുമാനമാണ് കൃഷിയിലൂടെ ലഭിക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു.

പ്രതിദിനം 50 മുതല്‍ 100 വരെ പൂക്കള്‍ വിപണിയിലെത്തിക്കുന്ന കര്‍ഷകരുണ്ട്. ബംഗളൂരുവാണ് താമരപ്പൂക്കളുടെ പ്രധാന വിപണി. നിറം,വലിപ്പം, ഗുണനിലവാരം എന്നിവയെ ആശ്രയിച്ച് ഒരു പൂവിന് 50 മുതല്‍ 80 വരെ രൂപ വില ലഭിക്കുന്നുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജകളിലും വിവാഹച്ചടങ്ങുകളിലും താമരപ്പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്.
താമരപ്പൂ കൃഷിക്ക് യോജിച്ചതാണ് മധൂര്‍, കക്കല്‍ത്തുണ്ടി, ബേഗൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാലാവസ്ഥ. ഇവിടങ്ങളില്‍ ജലസമൃദ്ധമായ കുളങ്ങളും ധാരാളമുണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up