x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കുറവ്: നെല്‍കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍

വെബ് ഡെസ്ക്
Published: July 14, 2026 05:38 AM IST | Updated: July 14, 2026 05:38 AM IST

മരക്കടവില്‍ ജലസേചന സൗകര്യമില്ലാത്തത് മൂലം പാടമൊരുക്കാനാകാത്ത കൃഷിയിടം.

പുല്‍പ്പള്ളി: മരക്കടവ്, കൊളവള്ളി, കൃഗന്നൂര്‍ പാടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ വെള്ളമില്ലാതെ നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍.മഴവെള്ളത്താല്‍ നിറഞ്ഞു കിടക്കേണ്ട പാടങ്ങള്‍ വെള്ളമില്ലാത്തതിനാല്‍ വിത്ത് ഇടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ വിത്ത് പാകിയാല്‍ മാത്രമേ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ കഴിയൂ.

ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെല്ലാം കാലവര്‍ഷം കാര്യമായി ലഭിച്ചെങ്കിലും പുല്‍പ്പള്ളി മേഖലയില്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ നിലമൊരുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

മേഖലയില്‍ കബനി നദിയില്‍ നിന്നുള്ള നാല് ജലസേചന പദ്ധതികളുണ്ടെങ്കിലും ഇതിന്‍റെ പ്രയേജനം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കാത്ത അവസ്ഥയാണ്. ഭൂരിഭാഗം പാടങ്ങളിലും വെള്ളമില്ലാത്തതിനാല്‍ ഇത്തവണ നെല്‍കൃഷി ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് മേഖലയിലെ നെല്‍കര്‍ഷകര്‍.

Tags :

Recent News

Corehub Up