x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം

വെബ് ഡെസ്ക്
Published: July 16, 2026 01:48 AM IST | Updated: July 16, 2026 01:48 AM IST

പ്രതീകാത്മക ചിത്രം

കാസര്‍ഗോഡ്: മെഡിക്കല്‍ കോളജിന്‍റെ ടീച്ചിംഗ് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏറ്റവും ആവശ്യമുള്ള ന്യൂറോളജിസ്റ്റ് തസ്തികയില്‍ രണ്ടു മാസമായി ആളില്ല. നേരത്തേ ഇവിടെ നിന്ന് ചികിത്സ തേടിയിരുന്ന രോഗികളടക്കം ഇപ്പോള്‍ ചികിത്സയ്ക്കെത്തി മടങ്ങുകയാണ്. സൈക്യാട്രി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും സ്ഥലമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

അനസ്തേഷ്യ വിഭാഗത്തില്‍ പകരം ഡോക്ടര്‍ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ പോലും മുടങ്ങുന്ന സ്ഥിതിയാകും. ചര്‍മരോഗ വിഭാഗത്തിലും നാളുകളായി ഡോക്ടറില്ല. ഓര്‍ത്തോ വിഭാഗത്തില്‍ ഒരൊറ്റ ഡോക്ടര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയെന്ന അംഗീകാരം നേടുന്നതിനായി ഇവിടേക്ക് സ്ഥലംമാറ്റി നിയമിച്ച സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെല്ലാം ഇപ്പോള്‍ തിരിച്ചുപോകുന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

Tags : Local News Nattuvishesham Shortage of specialist doctors

Recent News

Corehub Up