x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിലെ പാലം അപകടത്തിൽ


Published: July 16, 2026 06:57 AM IST | Updated: July 16, 2026 06:57 AM IST

കോൺക്രീറ്റ് പാളികൾ ഇളകിയ നിലയിൽ

മലയിൻകീഴ്: നാലാംകല്ല് റോഡ് അപകട നിലയിൽ. കോൺക്രീറ്റ് സ്ലാബ് പൊളിഞ്ഞിളകി, ഉള്ളിലെ ദ്രവിച്ച കമ്പികൾ പുറത്തു കാണുന്ന സ്ഥിതി. അടിത്തറയും അരികുകളിലെ കരിങ്കൽ ഭിത്തിയും തകർന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന മലയിൻകീഴ് - പാപ്പനംകോട് റോഡിലെ വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിലെ പാലത്തിന്‍റെ അവസ്ഥയാണിത്.

തോടിനു കുറുകെ 1960-ൽ നിർമിച്ചതായി കണക്കാക്കുന്ന പാലം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്. തോടിന്‍റെ ഇരുകരകളിലും നടുവിലും കരിങ്കല്ലുകെട്ടി ഉയർത്തിയ ശേഷം അതിനു മുകളിൽ കോൺക്രീറ്റ് സ്ലാബും കരിങ്കല്ലു പാളികളും നിരത്തിയാണു പാലം നിർമിച്ചിരിക്കുന്നത്. റോഡ് ഉയർന്നതോടെ കൈവരിയും നഷ്ടമായി. കാലപ്പഴക്കംമൂലം കരിങ്കൽക്കെട്ട് തകർന്ന ഭാഗങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ മഴയിൽ പോലും തോടു നിറഞ്ഞൊഴുകും.

അപ്പോഴത്തെ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കും ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരവും അതിജീവിച്ച് ഇനി എത്ര നാൾ പാലം മുന്നോട്ടു പോകുമെന്നു കണ്ടറിയണം.

കഴിഞ്ഞ ദിവസം തൊഴിലുറപ്പു തൊഴിലാളികൾ തോടു വൃത്തിയാക്കിയപ്പോഴാണു പാലത്തിന്‍റെ അപകടാവസ്ഥ നാട്ടുകാർ ശ്രദ്ധിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ഡാമിലേക്കു പോകാൻ നഗരത്തിൽനിന്നും എത്തുന്നവർ ഈ വഴിയാണ് ഏറെയും ആശ്രയിക്കുന്നത്.

കാട്ടാക്കട, ആര്യനാട് തുടങ്ങിയ മലയോര മേഖലകളെയും മലയിൻകീഴ്, വിളവൂർക്കൽ ഗ്രാമങ്ങളെയും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് ഈ പാലം. ഇത് അടിയന്തരമായി പുനർനിർമി ക്കണമെന്ന് എം.ആർ. ബൈജു എംഎൽഎയുടെയും പൊതുമരാമത്തുവകുപ്പിന്‍റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up