x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂഢാലോചനയുടെ തുടര്‍ച്ച; മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റി

വെബ് ഡെസ്ക്
Published: July 14, 2026 05:20 AM IST | Updated: July 14, 2026 05:20 AM IST

കുന്നത്ത് അഷറ് പ്രസംഗിക്കുന്നു

കല്‍പ്പറ്റ: മടക്കിമലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ 50.12 ഏക്കര്‍ ഭൂമിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രസ്താവിച്ചെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് മെഡിക്കല്‍ കോളജ് ആക്‌ഷന്‍ കമ്മിറ്റി.

വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്‍റെ തുടര്‍ച്ചയാണ് നിലവിലുള്ള സര്‍ക്കാരെന്നും അന്നത്തെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യോഗം വിലയിരുത്തി. നടപ്പാക്കാന്‍ യാതൊരു സാധ്യതയും ഉദ്ദേശവും ഇല്ലാത്ത ഒരു പദ്ധതിയുടെ പേരുപറഞ്ഞ് വൈത്തിരി, ബത്തേരി താലൂക്കുകളിലെ ജനങ്ങളെ വിഢികളാക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യ മന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎല്‍എമാരും.

കല്‍പ്പറ്റക്കാരനായ ഡിസിസി പ്രസിഡന്‍റ് കല്‍പ്പറ്റയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്കോ അതിനപ്പുറമുള്ള കുഴിനിലത്തേക്കോ മാറ്റാന്‍ മുന്നിട്ടിറങ്ങിയത് സ്വകാര്യ ആശുപത്രി ലോബിയുടെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടാണോയെന്ന് വ്യക്തമാക്കണം. മടക്കിമലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ തുടരും. ഈ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ആക്‌ഷന്‍ കമ്മിറ്റി തയാറല്ല. അമ്പുകുത്തിയിലെ വനഭൂമി ലഭ്യമാകില്ല എന്നായതോടെ കെഎസ്ഇബിയുടെ കൈവശത്തിലുള്ള ഭൂമി മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കുന്നതിനുള്ള ശ്രമം കണ്ണൂര്‍ ലോബിയുടെ സ്വാധീനമാണ്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പേരാവൂര്‍ എംഎല്‍എയും മന്ത്രിയുമായ സണ്ണി ജോസഫിന്‍റെ താത്പര്യം ഈ കാര്യത്തില്‍ വ്യക്തമാണ്. എന്നാല്‍ ഇവിടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കെഎസ്ഇബിയുടെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ ആക്‌ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജില്ലയിലെ മന്ത്രിയും കല്‍പ്പറ്റ എംഎല്‍എയും ആയ ടി. സിദ്ദിഖ് മൗനം തുടരുന്നതിലും കല്‍പ്പറ്റയുടെ വികസന ആവശ്യങ്ങള്‍ക്ക് താത്പര്യം എടുക്കാത്തതിലും പ്രതിഷേധിച്ച് മന്ത്രിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജനകീയ മാര്‍ച്ച് കള്ളാടി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ആക്‌ഷന്‍ കമ്മിറ്റി അറിയിച്ചു.

ജനകീയ മാര്‍ച്ചിന്‍റെ തീയതി ഉടന്‍ തീരുമാനിക്കും. നിന്ന് തിരിയാന്‍ ഇടമില്ലാത്ത മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക കോടിക്കണക്കിന് രൂപവിലയുള്ള ഉപകരണങ്ങളും മറ്റുംവാങ്ങിക്കൂട്ടിയത് ഇവിടെ മതിയായ സൗകര്യം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ചെയ്തതാണ്. ആ ഉപകരണങ്ങളെല്ലാം ഇപ്പോള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേയും രാഷ്‌‌ട്രീയ നേതൃത്വത്തിന് എതിരേയും നടപടി എടുക്കുകയും സര്‍ക്കാരിന് ഉണ്ടായ നഷ്ടം അവരില്‍ നിന്ന് ഈടാക്കുകയും വേണം.

കല്‍പ്പറ്റ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കുറിച്യ സമുദായ ജില്ലാ പ്രസിഡന്‍റ് ടി. മണി ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്‍റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. എസ്.എ. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി. ഗോകുല്‍ദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വാസുദേവന്‍ മടക്കിമല, കരുണാകരന്‍ വടക്കനാട്, ജോണി പാറ്റാനി, ബിന്ദു മില്‍ട്ടണ്‍, അഷറഫ് കുന്നത്ത്, എച്ച്. സുജാത, വര്‍ഗീസ് വട്ടേക്കാട്, ഉദയകുമാര്‍ ബത്തേരി, ശശി അമ്പലവയല്‍, ലൂസി കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up