പ്രതീകാത്മക ചിത്രം
തുറവൂർ: തീരദേശമേഖലയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും വ്യാപകം. മത്സ്യത്തൊഴിലാളികളുടെ ഇടയിലും വിദ്യാർഥികൾക്കിടയിലും ഉപയോഗവും വില്പനയും വ്യാപകമാണ്. പുറം പ്രദേശങ്ങളിൽനിന്ന് ബൈക്കിലും സൈക്കിളിലും കൊണ്ടുവന്നാണ് വില്പന. ചെല്ലാനം ഹാർബർ, ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിലാണ് ഇവ വിൽക്കുന്നത്.
100 മുതൽ 200 വരെ രൂപ നൽകിയാണ് ഒരു പാക്കറ്റ് ഹാൻസ് വാങ്ങുന്നത്. അതിരാവിലെതന്നെ പ്രത്യേക കോഡ് ഉപയോഗിച്ചാണ് വില്പന. തമിഴ്നാട്ടിൽനിന്നാണ് ഇവയെത്തുന്നത്. പുകയില, മയക്കുമരുന്നു വില്പന സംഘത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham mud