x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയില്‍ പ്രിയങ്കരമായി പ്രിയദര്‍ശിനി പദ്ധതി

വെബ് ഡെസ്ക്
Published: July 16, 2026 10:35 PM IST | Updated: July 16, 2026 10:35 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: സര്‍ക്കാരിന്‍റെ സ്ത്രീ സൗഹൃദ പദ്ധതിയായ പ്രിയദര്‍ശിനി സൗജന്യ യാത്ര ഒരുമാസം പിന്നിടുമ്പോള്‍ ജില്ലയില്‍ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത് 2.68 കോടി രൂപ. 7.88 ലക്ഷം സ്ത്രീകളാണ് ഒരു മാസത്തിനിടെ പദ്ധതി പ്രയോജനപ്പെടുത്തി യാത്ര ചെയ്തത്.

കഴിഞ്ഞ 15നാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ബുധനാഴ്ച വരെയുള്ള 31 ദിവസത്തെ കണക്കുപ്രകാരമാണ് 7.88 ലക്ഷം സ്ത്രീകള്‍ സീറോ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തത്. 110 ബസുകളാണ് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലും സീറോ ടിക്കറ്റ് തുകയിലും മുന്നിലുള്ളത് കട്ടപ്പന ഡിപ്പോയാണ്. 1,52,431 സ്ത്രീ യാത്രക്കാരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. 74.54 ലക്ഷം രൂപയുടെ സീറോ ടിക്കറ്റുകള്‍ നല്‍കി. കട്ടപ്പനയില്‍ 22 ഓര്‍ഡിനറി ബസുകളാണ് പ്രിയദര്‍ശിനി സര്‍വീസ് നടത്തുന്നത്. തൊടുപുഴ ഡിപ്പോയില്‍ 1,37,753 പേര്‍ യാത്ര ചെയ്തു. 35.69 ലക്ഷം രൂപയുടെ സീറോ ടിക്കറ്റ്. ഇവിടെ 28 ബസുകളാണ് സര്‍വീസിനുള്ളത്.

മൂലമറ്റത്ത് 28.14, മൂന്നാറില്‍ 46.71 ലക്ഷമാണ് സീറോ ടിക്കറ്റുകളുടെ തുക. മൂന്ന് ബസുകള്‍ മാത്രമുള്ള നെടുങ്കണ്ടത്ത് 8.31 ലക്ഷം രൂപയുടെയും നാല് ബസുകളുള്ള ചെറുതോണിയില്‍ 7.43 ലക്ഷം രൂപയുടെയും സീറോ ടിക്കറ്റാണ് നല്‍കിയത്. യഥാക്രമം 22,455, 29,737 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. കുമളി ഡിപ്പോയില്‍ 67.29 ലക്ഷം രൂപയുമായി. ഇവിടെ 2.28 ലക്ഷം യാത്രക്കാരാണ് പദ്ധതിയുടെ ഭാഗമായത്.

കിതച്ചോടി സ്വകാര്യ ബസുകള്‍

പ്രിയദര്‍ശിനി സര്‍വീസ് സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരമായി മുന്നേറുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസുകളുടെ അവസ്ഥ പരിതാപകരമാണെന്ന് ഉടമകള്‍ പറയുന്നു. പ്രതിദിനക്കണക്കില്‍ മിക്ക സര്‍വീസുകളും നഷ്ടത്തിലാണ്. പല ബസുകളുടെയും വരുമാനം പകുതിയായി കുറഞ്ഞു. പല സ്വകാര്യ ബസുകളും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ജില്ലയില്‍ നാലു ബസുകള്‍ ജി-ഫോം നല്‍കിയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ മിക്ക റൂട്ടുകളിലും കളക്‌ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരുമാനത്തില്‍ പുരോഗതിയില്ലെങ്കിലും ബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരാകുകയാണ്.

തൊടുപുഴ മേഖലയിലെ ബസുകളില്‍ വലിയ തോതില്‍ കളക്‌ഷന്‍ ഇടിഞ്ഞിട്ടില്ല. സ്വകാര്യ ബസുകളിലെ സ്ഥിരം യാത്രക്കാരില്‍ 60 ശതമാനത്തോളം സ്ത്രീകളായിരുന്നു. ഇവരില്‍ പലരും പ്രിയദര്‍ശിനി പദ്ധതിയിലേക്കു മാറി. മന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ ഒരുമാസത്തെ സമയംകൂടി വിശദപഠനത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

Tags : Local News Nattuvishesham

Recent News

Corehub Up