x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഴങ്ങുവർഗ കൃഷി പരിശീലനവും വിത്ത് വിതരണവും നടത്തി


Published: July 16, 2026 06:18 AM IST | Updated: July 16, 2026 06:18 AM IST

പുത്തൂർവയലിൽ പട്ടികവർഗ കർഷകർക്ക് സംഘടിപ്പിച്ച കിഴങ്ങുവർഗ കൃഷി പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തെയും എൽ നിനോ പോലുള്ള പ്രതിഭാസങ്ങളെയും പ്രതിരോധിക്കാൻ കർഷകർ സമാന്തര കൃഷിരീതികൾ അവലംബിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ.

ജില്ലയിലെ ആദിവാസി സമൂഹങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷയും ഉപജീവനമാർഗങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി പുത്തൂർവയലിൽ തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവും ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയവും സംയുക്തമായി തെരഞ്ഞെടുത്ത പട്ടികവർഗ കർഷകർക്ക് സംഘടിപ്പിച്ച ഏകദിന കൃഷി പരിശീലനവും വിത്തുവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ കിഴങ്ങുവർഗ കൃഷിക്ക് വലിയ പ്രാധാന്യമുണ്ടെന്നും കർഷകരുടെ അതിജീവനത്തിന് ഗവേഷണഫലങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ഗവേഷണനിലയം ഡയറക്ടർ ഡോ. നീരജ് യു. ജോഷി അധ്യക്ഷത വഹിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രം നോഡൽ ഓഫീസർ ഡോ. എം.ആർ. സജീവ് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി. ജയചന്ദ്രൻ പ്രസംഗിച്ചു. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനം വികസിപ്പിച്ച മെച്ചപ്പെടുത്തിയ മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളുടെ ശാസ്ത്രീയമായ കൃഷിരീതി, പരിപാലനം, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം നടന്നു.

ഡോ.എൻ.എസ്. സജീവ്, ഡോ.കെ. സുനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കിഴങ്ങുവിളകളുടെ ത്വരിതഗതിയിലുള്ള വിത്തുത്പാദനത്തിനായുള്ള "മിനിസെറ്റ് രീതിയെക്കുറിച്ച്’സതീശൻ വിശദീകരിച്ചു ഗവേഷണ നിലയം സീനിയർ ഫെല്ലോ ഡോ. സി. തന്പാൻ പ്രോജക്ട് കോ ഓർഡിനേറ്റർ സി.പി. സനിൽ എന്നിവർ സംസാരിച്ചു. മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയുടെ നടീൽ വസ്തുക്കളും ജൈവകീടനാശിനിയും വിതരണം ചെയ്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up