x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പൂത്തു


Published: July 16, 2026 05:56 AM IST | Updated: July 16, 2026 05:56 AM IST

എച്ച്ഡി കോട്ടയിലെ ചെണ്ടുമല്ലിപ്പാടം.

പുല്‍പ്പള്ളി: കബനിനദിക്കരയില്‍ ചെണ്ടുമല്ലികള്‍ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ എച്ച്ഡി കോട്ടയില്‍ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്.

കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്‍റ്പോസ്റ്റ്, എച്ച്ഡി കോട്ട എന്നിവിടങ്ങളിലാണ് ധാരാളമായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. കര്‍ഷകരില്‍ ഏറെയും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇഞ്ചി,വാഴ കൃഷിയോടൊപ്പം തന്നെയാണ് മലയാളി കര്‍ഷകര്‍ ഇടവിളയായി ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്.

ഏക്കര്‍ കണക്കിന് സ്ഥലത്ത് ചെണ്ടുമല്ലി കൂട്ടത്തോടെ പൂത്തുനില്‍ക്കുന്നത് മനോഹരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ഗുണ്ടല്‍പേട്ടില്‍ പൂക്കാലമായാല്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മറ്റിടങ്ങളില്‍ കൂടി ചെണ്ടുമല്ലി പാടമൊരുങ്ങിയതോടെ ഇവിടങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടത്തോടെ ഒഴുകുകയാണ്. അവധിദിവസങ്ങളിലാണ് ഇതുവഴി മൈസൂരുവിലേക്കും മറ്റും പോകുന്ന സഞ്ചാരികള്‍ ചെണ്ടുമല്ലി പാടങ്ങളില്‍ സമയം ചിലവഴിക്കുന്നത്.

സാധാരണ ഗുണ്ടല്‍പേട്ടില്‍ പാടങ്ങളില്‍ ഇറങ്ങി ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പണം വാങ്ങാറുണ്ട്. എന്നാല്‍ ഇവിടെ സൗജന്യമായി തന്നെ ആളുകള്‍ക്ക് പാടങ്ങളിലിറങ്ങി ഫോട്ടോയും വീഡിയോയും എടുക്കാം. പ്രധാനമായും പെയിന്‍റ് നിര്‍മാണത്തിനായാണ് ചെണ്ടുമല്ലി പൂക്കള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാന്‍ കൂടി ഉദ്ദേശിച്ചാണ് പല കര്‍ഷകരും ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ടുമല്ലി കൊണ്ടുപോകുന്നതിനായി പല പെയിന്‍റ് കമ്പനികളുമായി കര്‍ഷകര്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു.

അടുത്തയാഴ്ച മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്ന വിധത്തില്‍ പൂക്കള്‍ പാകമായി കഴിഞ്ഞു. ഇഞ്ചി, വാഴ കൃഷിക്കായി ധാരാളമായി സ്ഥലം പാട്ടത്തിനെടുത്തിട്ട മലയാളി കര്‍ഷകരാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൂക്കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത് ലാഭമായാല്‍ വരും വര്‍ഷങ്ങളിലും പൂകൃഷി തുടരാനാണ് പല കര്‍ഷകരുടെയും തീരുമാനം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up